tag:blogger.com,1999:blog-73929261596463527422024-03-16T14:54:49.693+05:30 "ഇലപൊഴിയും കാലം"Words from my heart, about my past, which I STILL LOVE A LOT............!!!പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.comBlogger59125tag:blogger.com,1999:blog-7392926159646352742.post-67779233942622131482014-01-28T22:08:00.002+05:302019-08-15T22:19:48.942+05:30 "കാണാപ്പുറങ്ങള്‍"<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"> എന്റെ അച്ചായീ ഞാനിപ്പോ ചത്തുപോകുവേ..എന്റെ അച്ചായീ...</span><br />
<span style="font-size: large;">ചേര്‍ത്തല ഗ്രീന്‍ ഗാര്‍ഡന്‍സ് ഹോസ്പിറ്റലിലെ പ്രസവവാര്‍ഡിലേയ്ക്ക് കയറിയ ഞങ്ങളെ എതിരേറ്റത് ഈ കരച്ചിലാണു.പ്രസവത്തിനായി വന്ന ഒരു പെണ്‍കുട്ടി അതിന്റെ അഛന്റെ കൈയ്യില്‍ പിടിച്ച് അലറിക്കരയുന്നു. വാര്‍ഡിലാകെ ആ കരച്ചില് അസ്വസ്ഥത വിരിച്ചിരിക്കുന്നു. ഞങ്ങള്‍ തിരക്കിട്ട് ഞങ്ങള്‍ക്കുള്ള റൂമിലേയ്ക്ക് നടന്നു. എല്ലാരും പ്രസവിക്കാന്‍ തന്നെയാ വന്നിരിക്കുന്നത് .ഈ കൊച്ചിനു എന്തോന്നിന്റെ സൂക്കേടാ മറ്റുള്ളവരെ പേടിപ്പിക്കാതെ<br /> ഒരു നെഴ്സ് ദേഷ്യപ്പെട്ട് പറയുന്നു.ആ പെണ്‍കുട്ടി,ബീനാ അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ അച്ചായീ ഞാന്‍ ശരിക്കും ചത്തുപോവുമച്ചായീ....എന്റെ അടുത്തൂന്ന് പോവല്ലേ എന്റെ അച്ചായീ.......തനിക്കെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഭയപ്പെട്ടമട്ടില് വീണ്ടും കരച്ചില് തുടരുന്നു.<br /> ആകുട്ടിയുടെ അമ്മയും അമ്മൂമ്മയും മറ്റ് ചിലസ്ത്രീകളും വിഷണ്ണരായി ചുറ്റും നില്ക്കുന്നു<br /> ഈ കരച്ചില് അധികം കേട്ടുനില്‍ക്കാനാകാതെ ഞാന്‍ അവിടെ നിന്നും ആശുപത്രിയുടെ മുന്നിലേയ്ക്ക് പോയി.നേരം ഇരുട്ടിത്തുടങ്ങി.ആശുപത്രിയുടെ മുന്നില്‍ ഒട്ടും തിരക്കില്ല.ഒപിവിഭാഗത്തില്‍ ഇട്ടിരിക്കുന്ന കസേരകളിലൊന്നില്‍ ഞാന്‍ ഇരുന്നു.എന്റെ മനസില്‍ പെട്ടന്ന് ഒരു സംശയം<br /> ആകുട്ടിയെന്താ അഛനെ വിളിച്ച് കരയുന്നത്?എന്റെ അമ്മേ,അമ്മച്ചീ,ഉമ്മാ അല്ലങ്കില്‍ മമ്മീ എന്നുവിളിച്ചല്ലേ ആപെണ്‍കുട്ടി കരയേണ്ടത്.അമ്മയാണു മക്കള്‍ക്ക് എന്നും അത്താണി എന്നല്ലേ എല്ലാവരും പറയുന്നത്?അഛന്റെ സ്നേഹത്തെപ്പറ്റിയല്ലല്ലോ<br /> അമ്മയുടെസ്നേഹത്തെയല്ലേ എല്ലാവരും പാടിപുകഴ്ത്തുന്നത് എന്നിട്ടും ഇതെന്തേഇങ്ങിനെ. <br /> മന്നവേന്ദ്രാ വിളങ്ങുന്നൂ ചന്ദ്രനേപ്പോലെ നിന്മുഖം എന്ന് പാടിപ്പുകഴ്ത്തിയകവികള്ക്ക് അമേരിക്കക്കാര്‍ ചന്ദ്രന്റെ ക്ലോസപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടപ്പോള്പറ്റിയതുപോലെ വല്ലതും അമ്മയുടെ സ്നേഹത്തിനേപ്പറ്റി പാടിയവര്‍ക്കും പറ്റിയോ ഇതെല്ലാം ചിന്തിച്ചപ്പോള്‍<br /> എന്റെ ചുണ്ടില്‍ ഊറിവന്നഒരു ചെറു പുഞ്ചിരി<br /> <br /> മുന്‍പിലുള്ള ഒരു ബോര്‍ഡില്‍ കണ്ണുടക്കിയപ്പോള്‍ പെട്ടന്ന് നിന്നുപോയി.കുട്ടികളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന ഒരു ബോര്‍ഡ്. നിങ്ങളുടെ കുട്ടികള്‍ ആരോഗ്യമുള്ളവരായി വളര്‍ന്നുവരുവാന്‍ <br /> അവര്‍ക്കു മുലപ്പാല്‍ നല്‍കുക, ഇതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.പരസ്യബോര്‍ഡ് ചിത്രങ്ങളിലൂടെ ഇക്കാര്യം വളരെ വിശദമായി പ്രദിപാദിക്കുന്നു.എനിക്ക് വീണ്ടും കണ്ഫ്യൂഷന്.എന്തിനാണീ ബോര്‍ഡ്? അമ്മമാര്‍ കുട്ടികള്‍ക്ക് മുലപ്പാലല്ലേ നല്‍കുക അല്ലാതെ കപ്പപുഴുങ്ങിയതും മുളകരച്ചതുമാണോ? മീന്‍ കുഞ്ഞുങ്ങളെ നീന്തല്പഠിപ്പിക്കണോ എന്നു പറഞ്ഞതുപോലെ അമ്മമാരെ പാല് കൊടുക്കുവാന്‍ ആരെങ്കിലും ബോധവല്‍ക്കരിക്കണോ? അത് ആരും പറയാതെ പഠിപ്പിക്കാതെ അമ്മമാര്‍ ചെയ്യുന്ന കാര്യമല്ലായിരുന്നോ? <br /> മുലപ്പാല്‍ അമൃതാണെന്നും അമ്മയുടെ സ്നേഹമാണന്നും എന്നുള്ളതിനെപ്പറ്റിയും<br /> <br /> അത് കുഞ്ഞിനുനല്കുമ്പോള് അമ്മമാര്‍ അനുഭവിക്കുന്ന സ്വര്ഗീയാനുഭൂതിയെപ്പറ്റിയും എത്രയോ കവികള്‍ പാടിയിരിക്കുന്നു എന്നിട്ടും <br /> ഇങ്ങിനെ ഒരു പരസ്യം വേണമെന്ന് അധികൃതര്‍ക്ക് എങ്ങിനെ തോന്നി? അപ്പോള്‍ കുഞ്ഞുങ്ങള്ക്ക്ക്ക് പാല് നല്‍കാത്ത അമ്മമാരുടെ എണ്ണം വളരെ വര്ദ്ധിച്ചിരിക്കുന്നെന്നാണോ മനസിലാക്കേണ്ടത്?കുഞ്ഞിനു പാല്‍കൊടുത്താല്‍ അമ്മമാര്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടോ അല്ലങ്കില്‍ കൊടുക്കാതിരുന്നാല്‍ എന്തെങ്കിലും ലാഭമുണ്ടോ? ഒന്നും മനസിലാകുന്നില്ലല്ലോ എന്റെ പുലിയന്നൂര്‍ തേവരേ... ഞാന്‍ ഈശ്വരനെവിളിച്ച് അറിയാതെ തലയില്‍ കൈവെച്ചുപോയി.<br /> എന്റെ മുന്നിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ആളുകളിലൂടെ കണ്ണോടിച്ചപ്പോള്‍ മറ്റൊരുകാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചു. <br /> എന്റെമുന്നില്‍ കണ്ട എല്ലാ കുടുമ്പങ്ങളിലും കുട്ടി അഛന്റെ കൈയിലാണു.ചിലര്‍ ചിരിക്കുന്നു,ചിലര്‍ കരയുന്നു മറ്റുചിലര്‍<br /> അഛന്മാരുടെ തോളില്‍ കിടന്ന് സമാധാനമായി ഉറങ്ങുന്നു. ഈശ്വരാ ഞാന്‍ ഇതുവരെയും ഇതു ശ്രദ്ധിച്ചില്ലല്ലോ.എന്റെ ചെറുപ്പകാലത്ത് ഇതായിരുന്നില്ലല്ലോ കാഴ്ച്ച..സിഗരറ്റും പുകച്ച് മുന്നില്‍ കൈയ്യും വീശി നടക്കുന്ന അഛന്.അല്‍പ്പദൂരം പിന്നിലായി തോളില്‍ തൂക്കിയ ബാഗും കൈയ്യില്‍ ഒരു കുട്ടിയുമായി അമ്മ മറ്റുകുട്ടികള്‍ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി പുറകേയും. എപ്പോഴാണീ കുട്ടി അമ്മയുടെ തോളില്‍ നിന്നും അഛന്റെ തോളിലേയ്ക്ക് മാറിയത്? കുട്ടികളെ അമ്മമാര്‍ വേണ്ടതുപോലെ ശ്രദ്ധിക്കുകയില്ലായെന്ന് ഭയന്ന് അഛന്മാര് കുട്ടികളെ സ്വയം എടുത്ത് തോളില്‍ ഇട്ടതാണോ അതോ സാരി ഉടയാതിരിക്കാന്‍ അമ്മമാര്‍ അഛന്മാരുടെ തോളിലേയ്ക്ക് കുട്ടികളെ മനപ്പൂര്‍വ്വം മാറ്റിയതാണോ? എന്താണെങ്കിലും ഇവിടെ ഒരു നിശബ്ദവിപ്ലവം നടന്നിരിക്കുന്നു.അമ്മയുടെ തോളില്‍ നിന്നും കുട്ടികള്‍ അഛന്റെ തോളിലേയ്ക്ക് മാറിയിരിക്കുന്നു.അല്ലെങ്കില്‍ അഛന്മാര് അമ്മയ്ക്ക് കൊടുക്കാതെ തങ്ങളുടെ ഓമന മക്കളെ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു.എന്തേഇത് ഇങ്ങിനെയൊക്കെ. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. <br /> ആചിന്ത തലയ്ക്ക് ചൂട് പിടിപ്പിക്കുന്നു. ആചൂട് വര്‍ദ്ധിച്ചപ്പോള്‍ ഞാന്‍ ആലപ്പുഴയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. ആലപ്പുഴ കടല്‍ത്തീരത്ത് കടല്പ്പാലത്തിനടുത്തെവിടെയെങ്കിലും<br /> വാധ്യാരുണ്ടാവും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാധ്യാരാവും പറ്റിയ ആള്.<br /> വാധ്യാര് <br /> എന്ന് ഞാന്‍ വിളിക്കുന്ന ഗോപീകൃഷ്ണന് എന്റെ ഒരു പഴയ സുഹൃത്താണു.ധാരാളം വായിക്കുന്ന എല്ലാത്തിനേയും പറ്റി സ്വന്തം അഭിപ്രായം സൂക്ഷിക്കുന്ന ഒരു സ്കൂള്‍ മാഷ്<br /> ആലപ്പുഴ പോകുമ്പോളൊക്കെ കടല്‍ത്തീരത്ത് ഒരുപാടുസമയം ഞങ്ങള്‍ സംസാരിച്ചിരിക്കാറുണ്ട്.<br /> രാത്രികാലങ്ങളില്‍ പാലൊളിചന്ദ്രികയില്‍ നീരാടിനില്‍ക്കുന്ന കടല്‍പ്പാലം അവനൊരുവീക്ക്നെസാണു എന്നറിയാവുന്നതുകൊണ്ട് ഞാന്‍ നേരെ അങ്ങോട്ടുതന്നെ ചെന്നു. എന്റെ ഊഹം തെറ്റിയില്ല വാധ്യാര് സ്ഥിരം സ്ഥലത്തുതന്നെയുണ്ട്.<br /> ഞാന്‍ മുഖവുരയൊന്നും കൂടാതെ എന്റെ മനസില്‍ തോന്നിയകാര്യങ്ങള്‍ ഒറ്റശ്വാസത്തില്‍ വിവരിച്ചു. ഞാന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ വാധ്യാര് ഒന്നും പറയാതെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.എന്നിട്ട് പൊട്ടിപ്പൊട്ടിചിരിച്ചു. അവസ്സാനം ഗോപീകൃഷ്ണന് ചിരി നിര്‍ത്തിയിട്ട് പറഞ്ഞുതുടങ്ങി.<br /> <br /> അപ്പോള്‍ എന്നെ പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിച്ച അമ്മയെന്നതിനുപകരം എന്നെ മാറോടുചേര്ത്ത്താരാട്ടുപാടി വളര്‍ത്തിയ അഛന് എന്ന് കവികളും സാംസ്കാരിക നായകന്മാരും എഴുതിത്തുടങ്ങും എന്നാണോ സുഹൃത്തേ പറഞ്ഞുവരുന്നത് കൊള്ളാം വളരെ നല്ല ആശയം അവന് പൊട്ടിപ്പൊട്ടിച്ചിരിച്ചു.എന്റെ ഗോപീ എല്ലാ അമ്മമാരും മോശമാണന്നല്ല ഞാന്‍ പറയുന്നത്,എന്നാല്‍ കുറച്ചുപേരുടെ എങ്കിലും കാല് ചുവട്ടിലെ മണ്ണ് ഇളകി ഒലിച്ച്പോകുന്നതായി ഞാന്‍ കരുതുന്നു,എന്തേ ഇതിങ്ങിനെ?അതിനെപ്പറ്റി ഒന്നു ചിന്തിക്കൂ മനുഷ്യാ അതിനല്ലേ എന്റെ വാദ്ധ്യാരേ ഞാന്‍ നിന്നേതേടി ഇപ്പോളിവിടെ ഓടിവന്നത് ഗോപീകൃഷ്ണന് ചിരിനിര്‍ത്തി എങ്കിലും ഒരു തമാശമുഖഭാവത്തോടെ പറഞ്ഞുതുടങ്ങി ശ്രീനീ നിനക്കറിയാമല്ലോ നമ്മള്‍മലയാളികള്‍ പലപ്പോഴും കേള്‍ക്കുന്നതെല്ലാം ചിന്തിക്കാതെ ഉള്‍ക്കൊള്ളുന്നവരാണു. ഓണത്തപ്പന് തന്നെയല്ലേ അതിനു ഏറ്റവും നല്ല ഉദാഹരണം ഓണത്തപ്പാ കുടവയറാ എന്ന് ആരോ പ്രാസമൊപ്പിച്ച് പാടി,നമ്മള് അത് വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു. വലിയ കുടവയറുള്ളവരെ തിരഞ്ഞെടുത്ത് ഓണത്തപ്പനാക്കി എത്രയോ ഓണാഘോഷങ്ങള്‍ നടന്നു.നേരിട്ട് പടനയിച്ച് ലോകമെല്ലാം കീഴടക്കിയ മഹാബലി ഒരു കുടവയറനല്ല കാരിരിമ്പിന്റെ കരുത്തുള്ള ഉറച്ച മസിലുകളുള്ള ഒരു അഭ്യാസിയണെന്ന് ഇപ്പോഴും നമ്മളാരും ചിന്തിക്കാന്‍ പോലും തയാറാകുന്നില്ലല്ലോ പിന്നെ എന്റെ ശ്രീനീ ഈ<br /> കവികള്‍ പാടിപ്പുകഴ്ത്തിയതെല്ലാംസത്യമാണെന്ന് വരുത്തേണ്ട ബാദ്ധ്യത അമ്മമാര്‍ക്കുണ്ടെന്ന് നീചിന്തിച്ചതല്ലേനിന്നെ ആശയക്കുഴപ്പത്തിലാക്കിയത്? മക്കളെയെല്ലാം ഒരുപോലെ തന്നേക്കാള്‍ സ്നേഹിക്കുവാന്‍ അവര്‍ ദേവതമാരൊന്നുമല്ലല്ലോ<br /> അവരും നമ്മള് ആണുങ്ങളെപ്പോലെ മനുഷ്യരല്ലേ <br /> അപ്പോള്‍ നീ പറഞ്ഞുവരുന്നത് ചില അമ്മമാരെങ്കിലും മക്കളെ സ്നേഹിക്കാത്തവരായി ഉണ്ടാകാമെന്നല്ലേ അതെങ്ങിനെയെന്ന് നീ ആലോചിച്ചിട്ടുണ്ടോ<br /> ശരിയാണു<br /> പൊതുവെ പറഞ്ഞാല്‍ അമ്മമാരെല്ലാം മക്കളെ സ്നേഹിക്കേണ്ടതാണു എന്നാല്‍ ചിലകേസുകളിലെങ്കിലും അങ്ങിനെ അല്ല അതിനെപ്പറ്റി ഞാനും ചിന്തിച്ചിട്ടുണ്ട് പലതിയറികളും നമുക്ക് അതിനെപ്പറ്റിപ്പറയാം എങ്കിലും എനിക്ക് കൂടുതല്‍ ശരിയായി തോന്നിയിട്ടുള്ളത് ആദ്യ സ്വീകരണ/തിരസ്കാര തിയറിയാണു<br /> അതെന്തു തിയറി? ഞാന്‍ ഒന്ന് അമ്പരന്നു ഗോപീകൃഷ്ണന് തുടര്‍ന്നു. രണ്ട് വ്യക്തികള്‍ അവര്‍ ആരാണെങ്കിലും ഏതുപ്രായക്കാരാണെങ്കിലും ആദ്യമായി കണ്ടുമുട്ടുന്ന നിമിഷത്തില്‍ അവര്‍ക്കിടയില്‍ ഒരു ആകര്‍ഷണം /വികര്‍ഷണം ഉണ്ടാകും. അത് എത്രകാലം കഴിഞ്ഞാലും മാറ്റമില്ലാതെ നിലനില്ക്കുകയും ചെയ്യും അതെങ്ങിനെ ശരിയാകും വാദ്ധ്യാരേ പ്രിചയപ്പെട്ട് കുറെനാള്‍ കഴിയുമ്പോഴല്ലേ മനുഷ്യര്‍ തമ്മില്‍ അടുക്കുകയും അകലുകയും ചെയ്യുക എനിക്ക് അവന്റെ പുതിയ തിയറി അംഗീകരിക്കാനായില്ല. ഗോപീകൃഷ്ണന് ചിരിച്ചു. ഒരിക്കലുമല്ല ശ്രീനീ നീ പറയുമ്പോലെയാണു നമ്മളെയെല്ലാം പഠിപ്പിച്ച് വെച്ചിരിക്കുന്നത്.എന്നാല്‍ സത്യമതല്ല. ഒരു വ്യക്തിയോടുള്ള സഹവാസം കൂടുമ്പോള്‍ നമ്മുടെ ചില സ്വാര്‍ത്ഥതകള്‍ നേടിയെടുക്കുവാന്‍<br /> അവനോട് അടുപ്പം കൂടുതലുണ്ടെന്ന് തോന്നിപ്പിക്കുവാനോ അകല്‍ച്ചയുണ്ടെന്ന് ധ്വനിപ്പിക്കുവാനോ നമ്മേ പ്രേരിപ്പിക്കുന്നു അത്രമാത്രം.വാഴുന്നവനു വളയിടാന്‍ മല്‍സരിക്കുകയും വീഴുന്നവനു വിരലില്ല എന്ന് വിളിച്ച് പറയുകയും ചെയ്യുന്നമനോഭാവം. അത്രയേ ഉള്ളൂ നീയിപ്പോള്‍ പറഞ്ഞ പരിചയത്തിലൂടെ വളരുന്ന മനുഷ്യബന്ധം.ശരിയല്ലേ എന്ന് ചിന്തിച്ച് നോക്കൂ എങ്കിലും ഗോപീ ഒറ്റനോട്ടത്തില്‍ സ്വീകരണവും തിരസ്കാരവും ഒക്കെയുണ്ടാവാന്‍ നമുക്ക് <br /> അതീന്ദ്രിയ ജ് ഞാനം ഒന്നും ഇല്ലല്ലോ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.പിന്നേം നീ തെറ്റായ ട്രാക്കിലാണല്ലോടാ നീങ്ങുന്നത് ഈ തിരസ്കാരത്തിനും സ്വീകരണത്തിനും എല്ലാം അടിസ്ഥാനശില ആ സമയത്തെ ഓരോ വ്യക്തിയുടേയും മാനസികാവസ്ഥയാണു.<br /> എന്റെ ഗോപീ നീ എന്താ ഉദ്ദേശിക്കുന്നത് നിനക്ക് ബുദ്ധിജീവിചമയാതെ എനിക്ക് മനസിലാകുന്നതുപോലെ പോലെ പറഞ്ഞുകൂടെ <br /> ഇത് അത്രക്ക് ഗഹനമായ കാര്യം ഒന്നും അല്ല.ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള ആദ്യ സമ്പര്‍ക്കം എപ്പോഴാണു അത് അമ്മ കുഞ്ഞിനെ കാണുമ്പോഴാണോ ഒരിക്കലുമല്ല തന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന് തുടിക്കുന്നു എന്ന് ആദ്യമായി മനസിലാക്കുമ്പോഴാണു. ആനിമിഷത്തെ അല്ലങ്കില്‍ ആ സമയത്തെ മാനസികാവസ്ഥായാണു ആ അമ്മയും ആ കുഞ്ഞുമായിസ്നേഹമോ വെറുപ്പോ രൂപപ്പെടുത്തുന്നത് നിനക്ക് മനസിലാകുന്നുണ്ടോ പക്ഷേ ഇതൊക്കെ പണ്ടും ഇങ്ങിനെതന്നെയല്ലായിരുന്നോ ഇപ്പോഴെന്താണു വിശേഷം ഞാന്‍ തര്‍ക്കിച്ചു.ഗോപീകൃഷ്ണന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അല്ല നമ്മുടെരീതികളില് വലിയമാറ്റം വന്നിട്ടുണ്ടു പണ്ട് കൂട്ടുകുടുംബമായിരുന്നപ്പോള്‍ ഇതൊക്കെ ഒരു ഉല്‍സവമായിരുന്നു.പിന്നീട് അണുകുടുംബങ്ങളായപ്പോള്‍ പോലും അയല്‍പക്കങ്ങളുമായും സഹോദരങ്ങള്‍ തമ്മിലും ബന്ധങ്ങളുണ്ടായിരുന്നു എന്നാല്‍ ഇപ്പോഴോ? വല്ല കല്യാണങ്ങള്‍ക്കോ,മരണങ്ങള്‍ക്കോ അല്ലാതെ സൗഹൃദസംഭാഷണം നടത്താനായി തൊട്ടടുത്ത അയല്പക്കത്തേയ്ക്കെങ്കിലും ഒന്ന് കയറിയിട്ട് എത്രകാലമായെന്നു ഒന്ന് ഓര്‍ത്തുനോക്ക്.ശരിയാ ഗോപീ നമുക്ക് ഇപ്പോള്‍ ആരുമായും ഒരു ബന്ധവുമില്ല.കല്യാണമാണെങ്കിലും മരണമാണെങ്കിലും കറക്ട്മുഹൂര്ത്തത്തിനുമാത്രമേഅങ്ങോട്ട് നീങ്ങൂ എന്ന നിലയിണു പലരും പിന്നെ മൊബൈലിലൂടെ വല്ലപ്പോഴും ഒരു വിളി അത്രേ ഉള്ളൂ അയല്‍ സഹോദര ബന്ധങ്ങള്‍<br /> ചുരുക്കത്തില്‍ ഭാര്യ ഭര്‍ത്താവ് മക്കള്‍ എന്നചെറിയവട്ടത്തിലേയ്ക്ക് നമ്മള് ചുരുങ്ങി. എന്നാല്‍ അവിടെയോ ഈ പറയുന്ന അടുപ്പം നിലനില്‍ക്കുന്നുണ്ടോ?പരസ്പരം മനസുതുറന്ന് സംസാരമുണ്ടോ ശരിയാ ഗോപീ സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ അണുകുടുംബങ്ങളിലുള്ള മാനസിക സമ്മര്‍ദ്ദം വളരെ വലുതാണു അക്കാര്യം അതിമനോഹരമായി കൊള്ളണ്ടെടുത്തെല്ലാം കൊള്ളിച്ച് ഞങ്ങളുടെ ഒരു സോവനീറില്‍ ഡോ.ഉഷ ഒരു ലേഖനം എഴുതിയിരുന്നു. ഞാനും വായിച്ചിരുന്നു ആലേഖനം സൂപ്പറായിരുന്നൂ അതിന്റെ അവതരണ ശൈലി ഞാന്‍ അത് വായിച്ച് ഒരു പാട് ചിരിച്ചു പിന്നെ ഒരു പാട് ചിന്തിച്ചു.ഡോ.ഉഷ അവതരിപ്പിച്ചിരുന്ന രീതിയിലുള്ള ആ ഭര്‍ത്താവിന്റെ കുട്ടി തന്റെ വയറ്റില്‍ വളരുന്നു എന്നറിയുന്ന ഭാര്യക്ക് ആകുട്ടിയോട് സ്വീകരണമാണോ തിരസ്കാരമാണോ ഉണ്ടാകുക ശ്രീനി തന്നെ ഒന്നു ചിന്തിച്ചുനോക്ക്.പിന്നെ ഒരുകാര്യം കാലമാണു കാലം നീങ്ങുമ്പോള്‍ ആദ്യ സ്വീകരണവും തിരസ്കരണവും ബോധമനസില്‍ നിന്നും മാഞ്ഞുപോകും പക്ഷേ ഉപബോധമനസില്‍ നിന്നും മരണം വരെ അത് മറയില്ല അമ്മയ്ക്കും കുട്ടിയ്ക്കും.<br /> നാമറിയാതെ നമ്മുടെ പ്രവര്‍ത്തികളിലെല്ലാം അതിന്റെപ്രതിഫലനം ഉണ്ടാകുകയും ചെയ്യും <br /> അഛന്മാര് ഈ പ്രശ്നങ്ങള്‍ ഒന്നും സ്വയം അറിയാറില്ല അണുകുടുംബങ്ങളായതില്പ്പിന്നെ അവര്കുട്ടികളില് ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ അര്‍പ്പിക്കുന്നു അവരെ സ്നേഹിക്കുന്നു മിക്കവാറും അഞ്ച് വയസുവരെ അതുകഴിയുമ്പോള്‍ കുട്ടികള്‍ തിരിച്ച് വല്ലതും പറഞ്ഞുതുടങ്ങും അതോടെ അത് അവസാനിക്കും ഓരോരുത്തരും ഒരു കൂരയ്ക്ക് കീഴെ ഓരോദ്വീപുകളായി ജീവിക്കാന്‍ തുടങ്ങും. എങ്കിലും അഞ്ച് വയസുവരെയുള്ള സ്വീകരണം അതാണു നിന്നെ ആശുപത്രിയില്‍ നീ കേട്ട എന്റെ അച്ചായീ എന്ന കരച്ചിലിനു പുറകിലുള്ള സ്നേഹവും വിശ്വാസവും മനസിലായോ എനിക്ക് ഏതാണ്ട് മനസിലായെങ്കിലും ഒന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ചുരുക്കത്തില്‍ ചില അമ്മമാര്‍ അവര്‍ക്ക് ദുഖവും ദുരിതവും അവഗണനയും മാത്രം തന്ന ഭര്‍ത്താവിന്റെ പ്രതിരൂപങ്ങളായികണ്ട് മക്കളെ വെറുക്കുന്നു അല്ലങ്കില്‍ ഭര്‍ത്താവിനോടുള്ള യുദ്ധത്തിനുള്ള ചാവേറുകളായികണ്ട് സ്നേഹം അഭിനയിക്കുന്നു അല്ലേഎന്നാലും വാദ്ധ്യാരേനമ്മുടെ യൗവ്വനകാലത്തെ തല്ലുകൊള്ളിത്തരമാണോ മറ്റുള്ളവരുടെ ഉപബോധമനസില്‍ കിടന്ന് പുകഞ്ഞ് പുകഞ്ഞ് ഇത്രേം വലിയ പ്രശ്നം ഉണ്ടാക്കുന്നത്.എന്നാരുപറഞ്ഞു നീപറഞ്ഞ തല്ലുകൊള്ളിത്തരം അതിലെ ഒരു ഘടകം മാത്രം ഇതിനു വേറേയും പലഘടകങ്ങളുണ്ട് എങ്കിലുംകുടുമ്പം,സ്നേഹം പരസ്പരബന്ധങ്ങള്‍ എന്നിവയെപ്പറ്റി പരസ്പരം പഴിപറയാതെ നമുക്ക് നന്നാവണമെങ്കില്‍ നാം നമ്മുടെ ജീവിത ശൈലി മാറ്റണം അത്രയേ ഉള്ളൂ ഭാര്യമാരുടെ സമരം ഒഴിവാക്കേണ്ടതും മക്കളുടെ സ്നേഹം കിട്ടേണ്ടതും നമ്മുടെ ആവശ്യങ്ങളല്ലേ? ശരി സമ്മതിച്ചൂ എന്റെ വാധ്യാരേ ഇനി ഞാന്‍ പോകട്ടേ ആശ്വാസത്തോടെ ഞാന്‍ ആ പഞ്ചസാരമണലില്‍ നിന്നും എഴുന്നേറ്റു.കടല്‍പ്പാലത്തില്‍ തിരമാലകള്‍ അടിച്ചുയരുന്നത് ഒരു നിമിഷം നോക്കിനിന്നു എന്നിട്ട് കാര്‍ പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു</span></div>
<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-18431107131767889192013-04-30T23:24:00.001+05:302013-04-30T23:41:45.569+05:30 വിവാഹ രജതജൂബിലി ബ്ലോഗ് - ബസ്സാനിയോവില് നിന്നും ജോണപ്പാപ്പനിലേയ്ക്ക് <div dir="ltr" style="text-align: left;" trbidi="on">
2013 മേയ് 1, ഇന്നാണ് ഞങ്ങളുടെ വിവാഹ രജതജൂബിലി<br />
"25 വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും മധുരിക്കുന്ന പെണ്ണുകാണല്‍ ചടങ്ങും പിന്നെ എന്റെമനസിനു 25 വര്ഷംകൊണ്ടുണ്ടായമെറ്റാമോര്ഫോസിസും ഇവിടെ ഒരു ബ്ലോഗായി മാറുന്നു"<br />
<br />
<a href="http://neelapakshikal.blogspot.in/2008/04/blog-post.html">ശ്രീജമാരുടെ മാത്രം ശ്രീനിവാസന് </a><br />
<a href="http://neelapakshikal.blogspot.in/2009/04/blog-post_21.html">ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ </a><br />
<a href="http://neelapakshikal.blogspot.in/2011/05/blog-post.html">കാണാമറയത്തു ഒരു വെളുത്ത പനിനീര്‍പ്പൂവ് </a><br />
<br />
എന്നീ ബ്ലോഗുകള്‍ ഈ പേരുകളില്‍ ക്ലിക്ക് ചെയ്ത് വായിച്ചതിനു ശേഷം മാത്രം ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക<br />
-------------------------------------------------------------------------------<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL2r8eNgH_rcifLDUsVzDlrPXJLeGjYf6Qpmywvam_yDiThqcKJrhzNmVwSwDNLTRjt6KCNWUvnRk6QaElos4DfRNirGJIN39xN9md0lP76mx-eyi_WETen3U73m7U4BlI1wdWHT7_eJMI/s1600/K4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL2r8eNgH_rcifLDUsVzDlrPXJLeGjYf6Qpmywvam_yDiThqcKJrhzNmVwSwDNLTRjt6KCNWUvnRk6QaElos4DfRNirGJIN39xN9md0lP76mx-eyi_WETen3U73m7U4BlI1wdWHT7_eJMI/s320/K4.jpg" width="320" /></a></div>
വിവാഹ രജത ജൂബിലി എന്നെആദ്യം ഓര്‍മ്മിപ്പിച്ചത് രാഗിണിയാണ്. <br />
<div class="GIL3GQOBA2B">
<span class="GIL3GQOBN1B GIL3GQOBGWB"></span> ഓര്‍ക്കാപ്പുറത്ത് പതിവില്ലാത്ത ഒരു നമ്പരില്‍ നിന്നും ഒരു ഫോണ്‍ കോള്‍ . </div>
<a class="GIL3GQOBL1B" href="javascript:void(0);" kind="click"></a><br />
<div class="GIL3GQOBA2B">
</div>
<a class="GIL3GQOBL1B" href="javascript:void(0);" kind="click">
</a>
“പാലായിലെ അണ്ണനാണോ?” ശബ്ദംതാഴ്ത്തി ഒരു ചോദ്യം.<br />
രാഗിണിയുടെ എല്ലാ നമ്പരിനും ഞാന്‍ പ്രത്യേക റിംഗ് ടോണ്‍ കൊടുത്തിരുന്നതുകൊണ്ട്<br />
ആളിനെ പെട്ടന്ന് പിടികിട്ടി. എന്റെ ബ്ലോഗിലെ ശ്രീജയുടെ വിളിയെ കളിയാക്കിയാണാ ചോദ്യം എന്നെനിക്കുമനസിലായി.<br />
<br />
“ആരാ? കാണാ മറയത്തെ വെളുത്തപനിനീര്പ്പൂവാണോ?” ഞാനും വിട്ടില്ല<br />
“മനസിലായി അല്ലേ?” പിന്നെ മണികിലുങ്ങുന്നതുപോലെഒരു ചിരിയും <br />
“അണ്ണാ വെളുത്തനിറം മാറ്റി അണ്ണന് പറഞ്ഞചുവപ്പ്റോസയാണീ വര്‍ഷം നടുന്നത്“<br />
“ എന്തുപറ്റി ഇങ്ങിനെ യൊരു മനംമാറ്റം?” എനിക്ക് ആ വാര്‍ത്ത ഒരു അത്ഭുതമായി തോന്നി.<br />
“ഈ വര്‍ഷം രജതജൂബിലിയല്ലേ ? അതാ പുതിയ പരിഷ്കാരം<br />
അടുത്ത 25 വര്‍ഷം ഞാന്‍ നടാന്പോകുന്നത് ചുവപ്പ് റോസാച്ചെടികളാ,<br />
പിന്നെ ആഘോഷത്തിനു എന്നേ വിളിക്കാന്‍ മറക്കല്ലേ“ രാഗിണിയുടെ മുന്‍കൂര്‍ ബുക്കിങ്ങ്.<br />
<br />
1988 ല്‍നിന്നും 2013 ലേയ്ക്ക്<br />
വിവാഹശേഷം25 വര്‍ഷങ്ങള്‍കടന്ന് പോയിരിക്കുന്നു.<br />
എത്ര പെട്ടന്ന്.എന്തെല്ലാം മാറ്റങ്ങള്‍ എനിക്കുതന്നെ അത്ഭുതം തോന്നി<br />
കഥകളി വഴിപാടും വലിയ താമരക്കുളവുമുള്ള നാല്‍പ്പതണ്ണീശ്വരം മഹാദേവക്ഷേത്രത്തില്‍ വച്ചുള്ള താലികെട്ട്, പഞ്ചാരമണല്കുന്നുകള്നിലാവെളിച്ചത്തില് തിളങ്ങുന്ന മനോഹരമായ കാഴ്ച്ച കണ്ടിട്ടും കണ്ടിട്ടും മതിവരാതിരുന്ന പാണാവള്ളിയിലെരാത്രികള്,മുരളിയമ്മാച്ചന്റെ വീട്ടിലേയ്ക്കുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ യാത്ര, മുണ്ടിയെരുമയിലെ കുരുമുളകുതോട്ടങ്ങളിലൂടെ കൈകോര്ത്ത്പിടിച്ചുള്ള സായാഹ്നസവാരി.<br />
എല്ലാം ഇന്നലെയായിരുന്നതുപോലെ.<br />
<br />
25 വര്‍ഷം മുന്‍പുള്ള ഞാന്‍ ഇപ്പോഴത്തെ എന്നില്‍ നിന്നും എത്ര വ്യത്യസ്ഥനായിരുന്നു. ചിരിക്കാന്‍ തോന്നുന്നു.എന്തൊക്കെയായിരുന്നു എന്റെ സങ്കല്‍പ്പങ്ങള്‍.മറ്റാര്‍ക്കും എന്റേതുപോലൊരു വിവാഹ സങ്കല്‍പ്പം ഉണ്ടാകാന്‍ സാധ്യതയില്ല. എങ്ങിനെയുണ്ടാകാന് അത്ര വിചിത്രമായിരുന്നില്ലേ എന്റെ മനസ്സു സഞ്ചരിച്ചിരുന്ന വഴികള്‍<br />
<br />
എന്റെ വിവാഹത്തിനുവളരെമുന്പേതന്നെ ഞാന്‍ രണ്ട് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. രണ്ടുപേരും വിവാഹം കഴിഞ്ഞവര്‍, ഭര്‍ത്താവുമൊത്ത് ജീവിക്കുന്നവര്‍ <br />
ഗ്രീസിലെ അലക്സാണ്ടറുടെ ഭാര്യ നാദിശയും, വെനീസിലെ ബസ്സാനിയോവിന്റെ ഭാര്യ പോര്‍ഷ്യയും.<br />
ആരുമറിയാതെ ഭാരതത്തില്‍ വന്ന് പുരുഷോത്തമമഹാരാജാവിനു രാഖികെട്ടി തന്റെ ഭാവി ഭര്‍ത്താവായിരുന്ന അലക്സാണ്ടറുടെ ജീവന് രക്ഷിച്ച നാദിശയും<br />
<br />
വക്കീലിന്റെ വേഷത്തില്‍ വന്ന് ബുദ്ധിയുപയോഗിച്ച് അന്റോണിയോവിന്റെ ജീവന് രക്ഷിച്ച് ബസ്സാനിയോവിനു മനസമാധാനം കൊടുത്ത പോര്‍ഷ്യയും എന്റെ മനസില്‍ ഹിമാലയം പോലെ ഉന്നതരായപ്പോള്‍ ടിവിസീരിയലുകളിലും മാസികകളിലെ തുടര്ക്കഥകളിലും മുഴുകി ജീവിക്കുന്ന മലയാള പെണ്‍കുട്ടികളില്‍ ആരും പോര്ഷ്യയുടേയും നാദിശയുടേയും അടുത്തുപോലും വരാന്‍ പോണില്ല എന്നെനിക്കുതോന്നി.<br />
അതുകൊണ്ടായിരിക്കണം പെണ്ണുകാണല്‍ എന്നത് വിവാഹത്തിനാവശ്യമായഒന്നാണെന്ന് ഞാന്‍ കരുതിയില്ല. മലയാളി പെണ്‍കുട്ടികളുടെ സുഹൃത്തും വഴികാട്ടിയും വാരികകളും മാസികകളും ആയിരിക്കെ അവരില്‍ ആരെകെട്ടിയാലും എന്താ വ്യത്യാസം ?<br />
<br />
പാഞ്ചാലിയെ കെട്ടണമെങ്കില്‍ കിളിയുടെ കണ്ണില്‍ അമ്പ് എയ്ത് കൊള്ളിക്കണം,സീതയെ കെട്ടണമെങ്കില്‍ ത്രയംബകം വില്ല് ഒടിക്കണം അങ്ങിനെ പുരാണങ്ങളില്‍ പോലും ആണുങ്ങള്‍ക്ക് പരീക്ഷണങ്ങളും പരീക്ഷകളും ഏറെ.കുടുംബത്തിന്റെ നട്ടെല്ലായിരിക്കേണ്ട സ്ത്രീകളുടെ ക്വാളിറ്റിപരീക്ഷിക്കാന് ഒരു ടെസ്റ്റും ഇല്ല. പിന്നെ എന്തിനു ഒരു ചായകുടിയില്‍ ഒതുങ്ങുന്ന പെണ്ണുകാണല്‍?<br />
<br />
അതുകൊണ്ടുതന്നെയാണു ജാതകം ചേര്‍ന്ന് മറ്റുചുറ്റുപാടുകളും സമാനമാണെന്ന് അഛന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ കല്യാണം ഉറപ്പിച്ചോളാന്‍ പറഞ്ഞത്.<br />
ആ വിവരം അഛന് അന്നുതന്നെ കത്തുവഴി ശ്രീജയുടെ അഛനെയും അറിയിച്ചു.<br />
<br />
എന്റെ അത്രയൊന്നും പുരോഗമിക്കാത്തതുകൊണ്ടാവണം അവിടെ നിന്നും ഒരു കത്തു വന്നു ആ കത്ത് ഞാന്‍ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.<br />
“വിവാഹത്തിനു സമ്മതമാണെന്നറിഞ്ഞതില് വളരെ സന്തോഷം, എന്നാല്‍ നിങ്ങളില്‍ ആരും ഇതുവരെ ശ്രീജയെ കണ്ടില്ലല്ലോ മാത്രവുമല്ല വിവാഹത്തിനുമുന്പായി കുട്ടികള്‍ തമ്മില്‍ കണ്ട് സംസാരിച്ച് ഒരു മാനസിക ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്നാണു എന്റെ വിനീത അഭിപ്രായം ആയതിനാല്‍ ഏറ്റവും അടുത്ത ഒരു ദിവസം ഇവിടെ വരെ വന്ന് ശ്രീജയെ കാണണമെന്നാണു എന്റെ അപേക്ഷ“<br />
<br />
അങ്ങിനെ ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിനു പാണാവള്ളിയിലേയ്ക്ക് പോയി പാണാവള്ളി അതിമനോഹരമായ ഒരു സ്ഥലമാണ്. കടുത്തുരുത്തിവരെ ഉണ്ടായിരുന്ന അറബിക്കടല്‍ ഏതോ പ്രകൃതി ക്ഷോഭത്തില്പിന്നോട്ട് മാറിയപ്പോള്‍ ഉണ്ടായഭൂപ്രദേശം.പഞ്ചാരമണല്‍ നിറഞ്ഞസ്ഥലം പാണാവള്ളിയിലെ വീടിന്റെ മതില്‍ക്കെട്ടിനകത്ത് കയറിയപ്പോള്‍ അല്പംടെന്ഷന് ഉണ്ടായെങ്കിലും ഞാന്‍ അത് പുറമേകാണിച്ചില്ല. തീരുമാനം ആയശേഷം ഉള്ള പെണ്ണുകാണല്‍ ആയതിനാല്പതിവ് ആകാംഷ പെണ്ണുവീട്ടിലില്ല.പുതിയാപ്ലയുടെ ഭാര്യവീട് കാണല്‍ എന്ന മറ്റൊരു കല്യാണത്തിനുമില്ലാത്ത ഒരുചടങ്ങിന്റെ അരങ്ങേറ്റം.ആകെ സുഖകരമായ ഒരുഅന്തരീക്ഷം.<br />
<br />
കല്യാണപ്പെണ്ണിന്റെ പ്രവേശനത്തിനുമുന്പേ അമ്മ കാപ്പിയും പലഹാരങ്ങളും കൊണ്ടുവെച്ചു. പലഹാരപ്പാത്രത്തില്നോക്കിയതേഎന്റെ മനസില്‍ ഒരു ലഡു പൊട്ടി.പാത്രത്തിലെ പ്രധാന വിഭവം എന്റെഏറ്റവും പ്രീയപ്പെട്ട പൂവമ്പഴം<br />
<br />
നാക്കില്‍ വെള്ളമൂറുന്നു. ഞാന്‍ അതില്‍നിന്നും ഒന്നെടുത്തു<br />
നല്ലമൂത്ത് പഴുത്തപൂവമ്പഴം, തേന്പോലെമധുരിക്കുന്നു.<br />
ഇതിനിടെപെണ്ണുവന്നു. എന്റെഭാവിനല്ലപാതി<br />
എന്തൊക്കെയാണു ഞാന്‍ സംസാരിച്ചതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല<br />
മനസില്‍ അപ്പോള്നിറഞ്ഞു നിന്നത് പൂവമ്പഴമായിരുന്നല്ലോ<br />
<br />
“എന്താ ഇഷ്ടപ്പെട്ടോ?” ഭാവി അമ്മായിഅമ്മയുടെ ചോദ്യം<br />
“എനിക്ക് ശരിക്കും ഇഷ്ടമായി, നല്ലസ്വാദ് !!”<br />
എന്റെമറുപടികേട്ടതും സദസ് ഒരുനിമിഷംനിശബ്ദമായി.പിന്നെഒരു കൂട്ട പൊട്ടിചിരി .<br />
ചോദ്യം പെണ്ണിനേ ഇഷ്ടപ്പെട്ടോഎന്ന് ഉത്തരം പൂവന്‍പഴം ഇഷ്ടപ്പെട്ടെന്ന്<br />
ഞാന്ചമ്മിപ്പോയി.<br />
<br />
“ഇത് ഇനി അന്യവീടൊന്നുമല്ലല്ലോ ഇഷ്ടം പോലെ തിന്നോളൂ.“<br />
ഒരുപടലപൂവന്പഴം എന്റെ പ്ലേറ്റിലോട്ടെത്തി.അധികം താമസിയാതെ ഞാന്‍ ആ പ്ലേറ്റ് കാലിയാക്കി,മനസില്‍ ലെഡു വീണ്ടും വീണ്ടും പൊട്ടുമ്പോള്‍ ഫോര്മാലിറ്റിക്ക് എന്തുസ്ഥാനം<br />
<br />
<br />
പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ കാറിന്റെ ഡിക്കിയില്‍ ഒരുപൂവന്‍ കുലയിരിക്കുന്നു.ഭാവിമരുമകന്റെ താല്‍പ്പര്യം/ആര്ത്തികണ്ടിട്ട് അമ്മായിയഛന്‍ അറിഞ്ഞ് പെരുമാറിയിരിക്കുന്നു.<br />
<br />
25 വര്‍ഷം കഴിഞ്ഞിട്ടും എന്റെ പെണ്ണുകാണല്‍ ചടങ്ങ് എനിക്ക് ഇപ്പോഴും ഓര്‍മ്മിച്ചാല്‍ മധുരിക്കുന്ന ഒരു സംഭവമായി തുടരുന്നു. <br />
<br />
25 വര്‍ഷങ്ങള്‍ എത്രപെട്ടന്നാണുകടന്നുപോയത് എന്തെല്ലാം സംഭവങ്ങള്‍ .<br />
വായിച്ചറിഞ്ഞ ബുദ്ധിയുടെ മഹത്ത്വത്തേക്കാള്‍ അനുഭവിച്ചറിഞ്ഞസ്നേഹത്തിനാണ് ഗുണമേന്മയെന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു<br />
അല്ലങ്കില്‍ 25 വര്‍ഷത്തെ കുടുംബജീവിതം എന്നെ പഠിപ്പിച്ചിരിക്കുന്നു.<br />
<br />
അങ്ങിനെയാണ് പോര്‍ഷ്യയുടെ ഭര്‍ത്താവായ ബസ്സാനിയോ ആകാന്‍ കൊതിച്ച ഞാന്‍<br />
ഇന്ന് ജോണപ്പാപ്പന്റെ സ്നേഹമാണു ബുദ്ധിയേക്കാളും മുന്കരുതലിനേക്കാളും ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയില് ഉണ്ടാവേണ്ടത് എന്ന് ചിന്തിക്കുന്നത്.<br />
<br />
ലീലാമ്മച്ചിയും ജോണപ്പാപ്പനുമായുള്ള സ്നേഹം<br />
അത് ഞാന്‍ <br />
<a href="http://neelapakshikal.blogspot.in/2011/09/blog-post.html">ഭര്ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്</a><br />
എന്നബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്.<br />
അത് ഒന്നുകൂടി ക്ലിക്ക് ചെയ്ത് വായിക്കൂ<br />
നിങ്ങളുടെ മനസിലും ഒരു ലഡുപൊട്ടിയോ കൊതിവരുന്നില്ലേ ജോണപ്പാപ്പനെപ്പോലുള്ളഒരുജീവിതപങ്കാളിയെ കിട്ടാന്‍<br />
അതു തന്നെയാണ് ഞങ്ങളുടെ വിവാഹ രജതജൂബിലി സന്ദേശവും..!! <br />
<br />
2013 മേയ് 1, ഞങ്ങളുടെ വിവാഹരജതജൂബിലി ദിനം ,<br />
25 വര്‍ഷങ്ങള്‍ക്കുമുന്‍പ് തൊടുപുഴയിലെ വിശ്വനാഥന് ജോല്സ്യര് ഞങ്ങളുടെ ജാതകം നോക്കിപറഞ്ഞ സമസപ്തമത്തിന്റെ അനുഭവയോഗം ഇനിയും തുടരണമെന്നുമാത്രം ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളും ഞങ്ങളുടെ കുട്ടികള്‍ ശ്രീലക്ഷ്മിയും വിഷ്ണുപ്രകാശും.... <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglzMaLIQN9TFqRmUpCiJYmfkMPKKcnawl8uhVBFz4gg1Zk398Sxk2oK-SCE3hUh-UiYIUxAW9YRtQ9wMrQMBOQdWTtlRxMzxrboR6UuczB4ni3piX7yEYPrMIcwHOOBeGfXuy0JTgjau5D/s1600/cropped+family+phot.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="292" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglzMaLIQN9TFqRmUpCiJYmfkMPKKcnawl8uhVBFz4gg1Zk398Sxk2oK-SCE3hUh-UiYIUxAW9YRtQ9wMrQMBOQdWTtlRxMzxrboR6UuczB4ni3piX7yEYPrMIcwHOOBeGfXuy0JTgjau5D/s320/cropped+family+phot.jpg" width="320" /></a></div>
<br /></div>
<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-81446333472006746782012-08-25T16:06:00.001+05:302017-01-18T22:33:06.014+05:30 നന്മ നിറഞ്ഞവന് ശ്രീനിവാസന് ?<div dir="ltr" style="text-align: left;" trbidi="on">
കലാനിലയം കുന്നിറങ്ങിനടക്കുന്നതിനിടെ<br />
ഞാന്‍ രണ്ടുതവണ എങ്കിലും തിരിഞ്ഞുനോക്കിക്കാണും.<br />
അവസാനനിമിഷം മനസില്‍ മുറിവുണ്ടാക്കിയെങ്കിലും<br />
ആ സ്കുളും, തട്ടിവെച്ച് തിരിച്ച ക്ലാസുമുറികളും<br />
എനിക്ക് അന്നും ഇന്നും മനസില്‍ കുളിരുകോരുന്നവയായിരുന്നു.<br />
<br />
ഇനി ഹൈസ്കൂളിലേയ്ക്ക്.<br />
മൂന്നുവര്‍ഷം ഒരുമിച്ച് നീങ്ങിയ കൂട്ടുകാര്‍ പലവഴികളിലേയ്ക്ക് തിരിയുന്നു<br />
കൂടുതല്‍ പേരും മുത്തോലി സെന്റ് ജോസഫ്സിലേയ്ക്ക്,<br />
ബാക്കിയുള്ളവര്‍ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്,പാലാ ഗവണ്മെന്റ് ഹൈസ്കൂള്‍ പിന്നെ<br />
പാലാ സെന്റ് തോമസ് സ്കൂളിലേയ്ക്കും.<br />
<br />
ഞാനും ബാബുതോമസും സെന്റ് തോമസ് സ്കൂളിലേയ്ക്ക് തന്നെ ടി സി വാങ്ങി.<br />
ഇടവപ്പാതി കുതിര്‍ത്ത 1972 ജൂണ്‍ 2നു ഞങ്ങള്‍ പാലാസെന്റ് തോമസ് സ്കൂളിന്റെ പടികള്‍ കയറി.<br />
<br />
ഹൈസ്കൂള്‍ സ്റ്റുഡന്റായതിന്റെ പ്രതീകമായി സ്കൂള്‍ ബാഗ് കളഞ്ഞ് <br />
രണ്ട് നോട്ടുബുക്ക് അതേവലിപ്പമുള്ള ഫയലില്‍ പൊതിഞ്ഞാണ് കൈയ്യില്‍ കരുതിയത്.<br />
സ്കൂള്‍ ബാഗും പെട്ടിയുമെല്ലാം കൊച്ചുകുട്ടികള്ക്കുള്ളതല്ലേ ?<br />
ഞങ്ങള്‍ ഇപ്പോള്‍ കുട്ടികളല്ലല്ലോ ഹൈസ്കൂളിലെ ചേട്ടന്മാരല്ലേ?<br />
<br />
പാലാ സെന്റ് തോമസ് വലിയ ഒരുസ്കൂളാണ്<br />
ആയിരത്തിതൊള്ളായിരങ്ങളുടെ ആരംഭത്തില്‍ തുടങ്ങിയ സ്കൂള്‍<br />
എല്‍പി തൊട്ട് ഹൈസ്കൂള്‍ വരെ ക്ലാസുകള്‍.ഓരോക്ലാസിനും നാലും അഞ്ചും ഡിവിഷനുകള്‍<br />
<br />
ആറുഡിവിഷനുകള് മാത്രമുള്ള ശാന്തസുന്ദരമായ കലാനിലയത്തില്‍ നിന്നും<br />
വലിയ വെള്ളച്ചാട്ടം പോലെ ശബ്ദായമാനമായ പുതിയസ്ക്കൂളിലേയ്ക്ക്ത്തിയപ്പോള്<br />
ഞാന്‍ ശരിക്കും പകച്ചുപോയി എന്നാതാണു സത്യം.<br />
<br />
എനിക്ക് എട്ട് ബി ഡിവിഷനാണ് ബാബുനു എട്ട് ഡി<br />
കലാനിലയത്തില്‍ നിന്നും എന്റെ ക്ലാസില്‍ ഒരാള്‍കൂടിയുണ്ട് ജോണ്‍<br />
<br />
പത്താം ക്ലാസില്‍ നിന്നും എന്റെ ചേട്ടനും കുറച്ചുകൂട്ടുകാരുംകൂടി എന്നെ അന്വേഷിച്ചുവന്നു.<br />
അതുകഴിഞ്ഞപ്പോള്‍ എനിക്ക് അല്പം സമാധാനം തോന്നി<br />
ഒരുതുരുത്തില്‍ ഒറ്റക്ക് അകപ്പെട്ടതുപോലെയായിരുന്നു അതുവരെ എന്റെ അവസ്ഥ.<br />
<br />
പത്തുമണിക്ക് ക്ലാസുകള്‍ തുടങ്ങി കെ എസ് മാത്യു സാറാണെന്റെ ക്ലാസ് ടീച്ചര്‍<br />
സാറിന്റെ ഇടത്തുകൈയ്യില്‍ കെ എസ് എം എന്ന് പച്ചകുത്തിയിരിക്കുന്നു.<br />
<br />
കലാനിലയത്തിലെ പാവം കന്യാസ്ത്രീകളുടെ രീതിയില്‍നിന്നും വ്യത്യസ്തമായ<br />
ആണ് സാറുമ്മാരുടെ ക്ലാസുകള്‍<br />
കെ എസ് യു, കെ എസ് സി,എസ് എഫ് ഐ കുട്ടിനേതാക്കമാരുടെ ചാക്കിടല്‍<br />
ടീച്ചറുമാരെ ബഹുമാനിച്ച് മാത്രം ഇടപെട്ടിരുന്നിടത്ത് മിക്ക സാറുമ്മാര്‍ക്കും ഇരട്ടപ്പേരുകള്‍, ബോണ്ടാ സാര്‍,പുകലപ്പാപ്പന്,കള്ളുംചാറ... ലോങ്ങന്‍,ചാമ്പങ്ങാമൂക്കന്<br />
എല്ലാം പുതിയ അനുഭവമായി.<br />
സെന്റ് തോമസ് സ്കൂളില്‍ ആണ്‍കുട്ടികള്‍ മാത്രമാണുള്ളത്<br />
സെന്റ് മേരീസ് ആണു പെണ്കുട്ടികളുടെസ്കൂള്<br />
<br />
ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ എല്ലാം പരിചിതമായി<br />
ഞാനും മെറ്റാമോര്‍ഫോസിസ് നടന്ന് ഒരു ഹൈസ്കൂള്‍ ചേട്ടനായി മാറി.<br />
<br />
എട്ടാം ക്ലാസിലെ അവസാനത്തെ വര്ഷാവസാനപരീക്ഷകഴിഞ്ഞ്<br />
ഇറങ്ങുമ്പോളാണു ഗോപാലകൃഷ്ണന് എന്നെ വിളിച്ചത് .<br />
<br />
"നീ വാടാനമുക്ക് ഓരോ മിഠായി വാങ്ങിത്തിന്നാം"<br />
<br />
ഗോപാലകൃഷ്ണന് എന്റെ ക്ലാസിലെ ഒരു ശാന്തനായ സുഹൃത്താണു<br />
അവന് അധികമാരോടും സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നെകാണുമ്പോള്ചിരിക്കാറുണ്ടെങ്കിലും വര്‍ത്തമാനം പറയുന്നത് ആദ്യം<br />
<br />
മെയിന്‍ റോഡ് ക്രോസുചെയ്ത് ഞങ്ങള്കടയില് ചെന്നു.<br />
മിഠായി ഭരണിയില്കൈയ്യിട്ട് രണ്ട് മിഠായി ഗോപാലകൃഷ്ണന് തന്നെയാണെടുത്തത്<br />
അതിലൊന്ന് അവന് എന്റെ പോക്കറ്റിലേയ്ക്കിട്ടു <br />
<br />
പൈസയും കൊടുത്ത് ഞങ്ങള്‍ റോഡിലേയ്ക്ക് ഇറങ്ങി,<br />
ഞാന്‍ ആ മിഠായി വായിലേയ്ക്കിട്ടതേയുള്ളൂ <br />
കടക്കാരന് ചാടിയിറങ്ങി ഞങ്ങളുടെ ഷര്‍ട്ടില്‍ പിടിച്ച് പുറകിലേയ്ക്ക് വലിച്ചു<br />
<br />
അയാള്‍ വായിലിട്ടമിഠായി തിരിച്ചു വാങ്ങിച്ചു.<br />
എനിക്ക് ഒന്നും മനസിലായില്ല.<br />
<br />
"ഇതാ നിന്റെ പൈസ, എന്റെടുത്ത് ഇനി ഇത്തരം വേഷം കെട്ടുമായി വരരുത്"<br />
<br />
അയാള്‍ ഗോപാലകൃഷ്ണനെ തല്ലാന്‍ കൈ ഓങ്ങി <br />
ഞങ്ങള്‍ ജീവനുംകൊണ്ടോടി <br />
<br />
"ആപൈസയ്ക്ക് എന്നാടാ കുഴപ്പം?"<br />
ഞാന്‍ ചോദിച്ചു<br />
അവന് ആ പൈസ എന്റ് കയ്യില്‍ തന്നു.<br />
<br />
ആ വിഷമത്തിലും ഞാന്‍ ചിരിച്ചുപോയി.<br />
ജോര്‍ജ്ജ് അഞ്ചാമന് രാജാവിന്റെ തലയും കടുവയുമുള്ള<br />
1945 ലെപഴയ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ അരരൂപാ<br />
എടുക്കാത്ത നാണയം<br />
<br />
"നീ എന്നോട് ക്ഷമിക്കണം, എന്റെ കൈയ്യില്‍ വേറേ പണമൊന്നും ഇല്ല,<br />
ഇത്തവണ വിഷുവിനു കിട്ടുന്ന കൈനീട്ടം ഞാന്സൂക്ഷിച്ച്<br />
അടുത്തവര്‍ഷം ക്ലാസുതുറക്കുന്നദിവസം കൊണ്ടുവന്ന്<br />
നിനക്ക് ഒന്നിനു പകരം രണ്ട് മിഠായി വാങ്ങിത്തരാം."<br />
<br />
"അതൊന്നും സാരമില്ലെടാ,<br />
എന്നാലും നീ എന്തിനാ ഈ എടുക്കാത്ത നാണയം കൊടുത്ത് മിഠായി വാങ്ങിയത് ?"<br />
<br />
ഞാന്‍ ചോദിച്ചു.<br />
<br />
ഗോപാലകൃഷ്ണന് എന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു<br />
<br />
"നമ്മുടെ ക്ലാസില്‍ ഏറ്റവും നേരും നെറിയുമുള്ളവന് നീയാ,<br />
അപ്പോനീകൊടുത്താല് കടക്കാരന് ഒന്നും നോക്കാതെ പൈസ പെട്ടീലിടുമെന്നാ<br />
ഞാന്‍ വിചാരിച്ചേ <br />
<br />
അടുത്തസ്കൂള്‍ തുറക്കുന്നദിവസം ഇതേസ്ഥലത്ത് രാവിലെ 9.30നു ഞാന്‍ വരും<br />
നീയും വരണം നിനക്ക് മിഠായി തന്നിട്ടേ ഞാന്‍ ക്ലാസില്‍ കയറൂ.!!"<br />
<br />
ഗോപാലകൃഷ്ണന്റെ കണ്ണുകള്‍ നനയുന്നതുകണ്ടപ്പോള് എനിക്കും വിഷമം തോന്നി<br />
കൈവീശിയിട്ട് അവന് നടന്നു<br />
ദൂരെ ളാലം പാലംകയറി അവന് നടന്ന് നീങ്ങി മറയുന്നതുവരെ<br />
ഞാന്‍ അവന്റെ നടപ്പ് നോക്കിക്കൊണ്ട് നിന്നു.<br />
<br />
പെട്ടന്ന് എനിക്ക് ഒരു സംശയം<br />
<br />
ക്ലാസില്‍ എത്രകുട്ടികളുണ്ട്?<br />
അവരില്‍ ഏറ്റവും നേരും നെരിയും ഉള്ളവന് ഞാനാണെന്ന് ഇവനുതോന്നാന് എന്താകാര്യം ?ആണെങ്കില്‍ തന്നെ ഒരു കടക്കാരന് അതെങ്ങിനെ അറിയും?<br />
<br />
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല<br />
ഇനി രണ്ട് മാസം കാത്തേപറ്റൂ<br />
സ്കൂള്‍ അവധിതുടങ്ങിപ്പോയല്ലോ.<br />
ആദ്യമായി അവധിയോടെനിക്ക് വെറുപ്പുതോന്നി<br />
<br />
സ്കൂള്‍ തുറന്നദിവസം രാവിലെ 9.30നു ഞാന്‍ കടയുടെ അടുത്ത് ഗോപാലകൃഷ്ണനെ കാത്തുനിന്നു 10മണിയായിട്ടും അവന് വന്നില്ല എനിക്ക് നിരാശതോന്നി<br />
ആ ചോദ്യം എന്റെ മനസില്‍ അത്രശക്തമായിരുന്നു.<br />
<br />
"നീ എന്നാടാ ക്ലാസില്‍ കേറാതെനില്ക്കുന്നത്?"<br />
എന്റെക്ലാസിലെ കൃഷ്ണന് കുട്ടി എന്റെ തോളില്‍ തട്ടി<br />
<br />
"നമ്മുടെ ഗോപാലകൃഷ്ണന് 9.30നു ഇവിടെ വരാമെന്ന് പറഞ്ഞിരുന്നു."<br />
<br />
"അപ്പോ നീ ഒന്നും അറിഞ്ഞില്ലേ?<br />
രണ്ടാഴ്ച്ചമുന്‍പ് അവന് മരിച്ചുപോയി മഞ്ഞപ്പിത്തമായിരുന്നു."<br />
<br />
ഞാന്‍ വിറച്ചുപോയി<br />
എനിക്ക് ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കുറച്ചുസമയം വേണ്ടിവന്നു.<br />
<br />
ഉള്‍ക്കൊള്ളാതെ പറ്റില്ലല്ലോ<br />
ഇനി ഗോപാലകൃഷ്ണന് ഒരു ഓര്‍മ്മമാത്രം<br />
<br />
"ക്ലാസിലെ ഏറ്റവും നന്മനിറഞ്ഞവന് ശ്രീനിവാസന്"<br />
എന്ന അവന്റെ വാക്കുകളുടെ കാരണവും ഇനിതിരശീലയ്ക്ക് പുറകിലേയ്ക്ക്!!<br />
<br />
പിന്നെപ്പതുക്കെ<br />
ആടാന്‍ കഴിയാതെപോയ നാടകത്തിന്റെ പറയാതെപോയ ഡയലോഗായി വിസ്മൃതിയിലേയ്ക്ക്<br />
<br />
ഒരുപക്ഷേ മരണം പടിവാതുക്കല്‍ നില്ക്കുമ്പോള് മനുഷ്യനു ദിവ്യചക്ഷുസ് ലഭിക്കുമെന്നവിശ്വാസം ശരിയായിരിക്കുമോ??<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBKRsuRfMH2JgPUA7iU8SduPKW0AKsVqZReVw_tH-BSlQkQMsltE85mO7EA22H5UgfjocrP-ihZXJX-_7UVh7i53yXxW72CIHS040jApUV6qy8qMmho_jTDsbDTAV2LqzIBfYZTJcu0X1x/s1600/IMG_0717.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBKRsuRfMH2JgPUA7iU8SduPKW0AKsVqZReVw_tH-BSlQkQMsltE85mO7EA22H5UgfjocrP-ihZXJX-_7UVh7i53yXxW72CIHS040jApUV6qy8qMmho_jTDsbDTAV2LqzIBfYZTJcu0X1x/s320/IMG_0717.JPG" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifPhJCL5B8-UoR6zdonuJFTmMLBg3VAIs4KUVu1B1r6m6p_B-AXpyjJ9qfYP6s_EwvoNUIm8btf9xJeR33hKSRA4mTjeryGUX8BoH0yTH_USHV6ZU1nxj3YdOikDW1iVuTfCpc1x7klX-i/s1600/IMG_0718.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifPhJCL5B8-UoR6zdonuJFTmMLBg3VAIs4KUVu1B1r6m6p_B-AXpyjJ9qfYP6s_EwvoNUIm8btf9xJeR33hKSRA4mTjeryGUX8BoH0yTH_USHV6ZU1nxj3YdOikDW1iVuTfCpc1x7klX-i/s320/IMG_0718.JPG" width="320" /></a></div>
<br /></div>
<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-2686415358189510852012-04-14T22:30:00.001+05:302017-01-18T23:12:41.128+05:30ഗുല്‍മോഹര്‍ പൂക്കള്‍.<div dir="ltr" style="text-align: left;" trbidi="on">
കലാനിലയം സ്കൂളിന്റെ മുന്നില്‍ ഒരു വലിയമരം ഉണ്ട്.<br />
വളര്‍ന്ന് പന്തലിച്ച ഒരു ഗുല്‍മോഹര്‍ മരം.<br />
സ്കൂളിലെ ഇടവേളകളില്‍ എന്റെ സങ്കേതം.<br />
<br />
ഈമരം പൂക്കുന്നതായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.<br />
ക്ലാസ് തുറക്കുന്ന ദിവസങ്ങളില്‍ ആമരത്തില്‍ കായകള്‍ തൂങ്ങിനില്‍ക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്<br />
കാണാന്‍ പറ്റാത്ത പൂവായതിനാലാണോ എന്നെനിക്കറിയില്ല,<br />
ഞാൻ ആ ഗുല്‍മോഹര്‍പ്പൂക്കളെ വല്ലാതെ സ്നേഹിച്ചിരുന്നു.<br />
മറ്റുകുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍ ഗ്രൗണ്ട് കാണാക്കുട്ടിയായ ഞാന്‍<br />
ആ മരചുവട്ടിലെ കല്ലില്‍ ഇരിക്കും.<br />
അവിടെ നിന്നും നോക്കിയാല്‍ ചുറ്റുപാടുകള്മുഴുവന് കാണാം<br />
പുലിയന്നൂര്‍ പാടത്തിന്റെ നടുവിലൂടെ കുന്നുകയറി വരുന്ന ചുവന്ന വഴിത്താര <br />
ആവഴിയുടെ ഇടത്ത് വശത്ത് ഉള്ള അച്ചന്റെ ക്വാര്‍ട്ടേഴ്സ്<br />
അതിനോട് ചേര്‍ന്ന് രണ്ട് തട്ടുകളായുള്ള കളിസ്ഥലം.<br />
സ്കൂളിനോട് ചേര്‍ന്നുള്ള കപ്പേള(ചെറിയ പള്ളി), മഠം, എല്ലാം<br />
<br />
പാലാ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ<br />
കൊട്ടാരത്തും മൂഴിഅച്ചനായിരുന്നു ക്വാര്‍ട്ടേഴ്സില്‍ താമസം.<br />
വര്‍ഷത്തില്‍ ഒരു ദിവസം അച്ചന് സ്കൂളില്‍ വന്ന് തിരുകര്‍മ്മങ്ങള്‍ നടത്തും<br />
അച്ചനെ കാണുമ്പോള്‍ "ഗുഡ്മോണിഗ് ഫാദര്‍" എന്ന്പറയാന്‍<br />
റെമീജിയസമ്മടീച്ചര് ഞങ്ങളോട് പറഞ്ഞതുമുതല്‍ ഞങ്ങള്‍ അത് മുടക്കിയിട്ടില്ല<br />
പുഞ്ചിരിയോടെ കൊട്ടാരത്തും മൂഴി അച്ചന്<br />
ഞങ്ങള്‍ക്കെല്ലാം ഗുഡ് മോണിഗ് തിരിച്ചും തന്നിരുന്നു<br />
<br />
രാവിലെ ഈശ്വരപ്രാര്‍ത്ഥന,<br />
ഉച്ചയ്ക്ക് ഇടവേളയ്ക്കുമുന്പ് നന്മനിറഞ്ഞമറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി.... എന്നുതുടങ്ങുന്ന പ്രാത്ഥന,<br />
ഉച്ചയ്ക്ക് ഓ മൈ ഗോഡ് എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന<br />
നാലുമണിയ്ക്ക് ദേശീയ ഗാനം<br />
<br />
ഇങ്ങനെ കന്യാസ്ത്രീകളുടെ സ്കൂളായിരുന്നതുകൊണ്ട്<br />
പ്രാര്‍ത്ഥനകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.<br />
മറ്റുകുട്ടികളോടൊപ്പം ഞാനും<br />
ആ പ്രാര്‍ത്ഥനകളിലെല്ലാം ആത്മാര്‍ത്ഥതയോടെ പങ്കെടുത്തിരുന്നു.<br />
<br />
പതിവുപോലെ അന്നും ഉച്ചയ്ക്ക് ഞാന്‍ തൊണ്ടകീറുമ്പോലെ<br />
ഉച്ചപ്രാര്‍ത്ഥന കൂവിവിളിച്ച് പാടി<br />
തല ഉയര്‍ത്തുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി<br />
എന്റെ ക്ലാസ് ടീച്ചര്‍ ഫിഷര്‍മേരി ടീച്ചര്‍ എന്നെത്തന്നെ നോക്കിക്കൊണ്ട് നില്ക്കുന്നു.<br />
ടീച്ചറിന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി.<br />
<br />
"ശ്രീനി ആ പ്രാര്‍ത്ഥന ഒന്നു കൂടി പറഞ്ഞേ" <br />
<br />
എന്നെ മറ്റാരുംവിളിച്ചിട്ടില്ലാത്ത ശ്രീനി എന്ന ചുരുക്കപ്പേരിലാണ്<br />
എന്നും ഫിഷര്മേരിടീച്ചര് വിളിച്ചിരുന്നത്.<br />
<br />
സത്യത്തില്‍ എനിക്ക് ആ പ്രാര്‍ത്ഥന എന്താണെന്ന് അറിയില്ല<br />
ആരും എനിക്ക് അത് പറഞ്ഞുതന്നിട്ടുമില്ല<br />
അത് ലാറ്റിനോ മറ്റേതോ ഭാഷയോ ആണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്<br />
ഓ മൈഗോഡ് കഴിഞ്ഞ് എനിക്ക് അറിയില്ല<br />
ഐമസിസ്, ഏമസിസ് ഏമാന്<br />
എന്നാണ് ഞാന്‍ സാധാരണ വിളിച്ച് പറയാറുള്ളത്<br />
<br />
രക്ഷയില്ലാത്തതിനാല്‍ ഞാന്‍ എനിക്കറിയാവുന്നതുപോലെ വിളിച്ച് കൂവി.<br />
ടീച്ചര്‍ ചിരിക്കാന്‍ തുടങ്ങി തുടങ്ങി എന്നല്ല ടീച്ചറിനു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല <br />
ഞാന്‍ ചമ്മിപ്പോയി <br />
കൂട്ടുകാരെല്ലാം തലതാഴ്ത്തിയിരിക്കുന്നു.അവരുടേയും അവസ്ഥ അതുതന്നെ.<br />
<br />
അവസാനം ടീച്ചര്‍ പറഞ്ഞു<br />
<br />
"എന്റെ ശ്രീനീ, വാക്കുകള്‍ എന്താണെങ്കിലും ഭക്തിയുണ്ടെങ്കില്‍ പ്രാര്‍ത്ഥന ഫലിക്കും<br />
എന്നാലും ഇനി ഇത്തരം വിഢിത്തങ്ങള്‍ ആവര്‍ത്തിക്കരുത് "<br />
<br />
ഓ മൈഗോഡ്, വി ആര് എബൗട്ട് റ്റു ബിഗിന് അവർ സ്റ്റഡീസ് <br />
എന്നുതുടങ്ങുന്ന പ്രാര്‍ത്ഥന ടീച്ചര്‍ ബോര്‍ഡില്‍ എഴുതി<br />
<br />
"എന്നാലിത് നേരത്തെ ചെയ്യാന്‍ മേലായിരുന്നോ?<br />
കുഴീച്ചാടിച്ചിട്ടാണോ വലിച്ച് കേറ്റുന്നേ?"<br />
ബാബുതോമസിന്റെ ചോദ്യം കേട്ടെങ്കിലും ടീച്ചര്‍ ഒന്നും പറഞ്ഞില്ല.<br />
.........................................................................................<br />
കലാനിലയത്തില്‍ ഏഴാം ക്ലാസില്‍ കയറിയപ്പോള്‍മുതല്‍<br />
എനിക്ക് ഒരുലക്ഷ്യം ഉണ്ടായിരുന്നു.<br />
സ്കൂളില്‍ ഒന്നാം റാങ്ക് .<br />
<br />
മറ്റൊന്നിനുമല്ല കലാനിലയത്തില്‍ ഒന്നാം റാങ്ക് നേടുന്ന കുട്ടിക്ക് ഒരു സമ്മാനമുണ്ട്.<br />
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ സമ്മാനം.<br />
പൊതുയോഗത്തില്‍ വെച്ച് ആ സമ്മാനം സ്വീകരിക്കുന്നത്<br />
ഞാന്‍ സ്വപ്നങ്ങളില്‍ പോലും കണ്ടു...<br />
ഏഴാം ക്ലാസില്‍പഠിച്ച ഓരോ നിമിഷവുമതുമാത്രമായിരുന്നു എന്റെ മനസില്‍.<br />
<br />
അവസാനം പരീക്ഷകഴിഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.<br />
എങ്കിലും റിസല്‍റ്റ് അറിയാനായി സ്കൂളിലേയ്ക്ക് പോയപ്പോള്‍<br />
അല്പം നെഞ്ചിടിപ്പുയര്ന്നുഎന്നത് മറക്കുന്നില്ല<br />
<br />
സ്കൂളിന്റെ പടികയറുമ്പോള്‍ കോണ്‍സലീത്താമ്മ ടീച്ചര്‍ <br />
"മിടുക്കന്, ഫസ്റ്റ് റാങ്ക് അടിച്ചെടുത്തല്ലോ!!"<br />
എന്ന് പറഞ്ഞപ്പോളാണത് ആഹ്ലാദപൂത്തിരിയായി വിടര്‍ന്നത്.<br />
<br />
"ദേ, ഫസ്റ്റ് റാങ്കുകാരന് വന്നിരിക്കുന്നു" <br />
ടീച്ചര്‍ എന്റെകൂടെ ഹെഡ്മിസ്ട്രസിന്റെ മുറിയിലേയ്ക്ക് വന്നു.<br />
<br />
"സിസ്റ്ററിങ്ങുവന്നേ,"<br />
<br />
കോണ്സലീത്താമ്മടീച്ചറിനെ മറ്റൊരുടീച്ചര്‍ കയ്യില്പിടിച്ച് അകത്തേയ്ക്ക്കൊണ്ടുപോയി <br />
സമയം മുന്നോട്ട് നീങ്ങും തോറും എനിക്ക് അസ്വസ്ഥത തോന്നി<br />
<br />
"കോണ്‍സലീത്താമ്മ ടീച്ചറിനു തെറ്റുപറ്റിയതാ,<br />
റാങ്ക് ശ്രീനിവാസനല്ല നമ്മുടെ ആലീസുകുട്ടിക്കാ "<br />
സിസ്റ്റര്‍ തിരിച്ചുവരും വഴി പറഞ്ഞു.<br />
.<br />
ഞാന്‍ ഞെട്ടിപ്പോയി<br />
എനിക്ക് വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല <br />
<br />
"ശ്രീനിവാസന്റെ അഛന് പ്രൊഫസറല്ലേ?<br />
പണത്തിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ,<br />
നമ്മുടെ ആലീസുകുട്ടിഒരു പാവം ക്രിസ്ത്യാനിക്കുട്ടിയല്ലേ? <br />
അതിന് സ്കോളർഷിപ്പ് കിട്ടുമ്പോൾ നമ്മളെല്ലാം സന്തോഷിക്കുകയാ വേണ്ടത് ?<br />
ശ്രീനിവാസനു രണ്ടാം റാങ്കാ ഉള്ളത്."<br />
<br />
ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും<br />
എന്റെ മുഖത്തേയ്ക്ക് നോക്കാന്‍ ധൈര്യമില്ലാഞ്ഞാവണം<br />
സിസ്റ്റര്‍ തിരക്കിട്ട് മഠത്തിലേയ്ക്ക് പോയി.<br />
<br />
കലാനിലയത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍<br />
എന്റെ മനസ് ശൂന്യമായിരുന്നു.<br />
യാതൊരു ചിന്തകളും ഇല്ലാതെ തലച്ചോറാകെ മരവിച്ചതുപോലെ.<br />
<br />
ഇത് മേയ് മാസം<br />
ഗുല്‍മോഹര്‍ മരം പൂത്തിരിക്കുന്നു.<br />
ചുവന്നഗുല്മോഹര് പൂക്കളെയും നോക്കിക്കൊണ്ട് ഞാന്‍ ആ മരച്ചുവട്ടിലെ കല്ലില്‍ ഇരുന്നു.<br />
<br />
ആരോ എന്റെ തോളില്‍ കൈവെച്ചു<br />
ഞാന്‍ ചാടി എഴുന്നേറ്റു<br />
കോണ്‍സലീത്താമ്മ ടീച്ചര്‍ ,<br />
ടീച്ചറിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു,<br />
ടീച്ചര്‍ ഒരു കൊന്ത എന്റെ കയ്യില്‍ വെച്ചു.<br />
"ഇത് ശ്രീനിവാസന് എന്റെ സമ്മാനം.<br />
നീ മിടുക്കനാ നീ നന്നായി വരും.<br />
നിനക്ക് കിട്ടാതെപോയ ആ സ്കോളര്‍ഷിപ്പിനേക്കാള്‍ വിലയുണ്ട് ഈ കൊന്തയ്ക്ക്. ഇപ്പോള്മനസിലായില്ലേലും നീയത് ഒരിക്കല്‍ മനസിലാക്കും."<br />
<br />
ടീച്ചര്‍ എന്നെ ചേര്‍ത്തുപിടിച്ച് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.<br />
എന്റെ സര്‍വ്വനിയന്ത്രണങ്ങളും വിട്ടുപോയി<br />
ഞാന്‍ ഉച്ചത്തിൽ ഏങ്ങിഏങ്ങിക്കരഞ്ഞു.<br />
<br />
ഒരു കാറ്റുവന്നതുകൊണ്ടാവാം, <br />
എന്റെ മേല്‍ ഗുല്‍മോഹര്‍ പൂക്കള്‍ ചിതറി വീണു <br />
ആപൂക്കള്ക്ക് ചോരയുടെ ചുവപ്പാണെന്നെനിക്കു തോന്നി<br />
പണ്ട് ട്രോയി യുദ്ധത്തില്‍ തന്റെ പ്രിയപുത്രന് സാര്പ്പോഡന്റെ ബഹുമാനാര്‍ത്ഥം<br />
സ്യൂസ് ദേവന് വര്‍ഷിച്ച രക്തത്തുള്ളികളുടെ ചുവപ്പ്.<br />
.........................................................................................................................<br />
ഇന്നേയ്ക്ക് ആ ദിവസത്തിനു ശേഷം 40 വഷം കടന്നുപോയിരിക്കുന്നു.<br />
എനിക്ക് ഇപ്പോള്‍ ആരോടും പക മനസിലില്ല.<br />
<br />
പാവം ആലീസുകുട്ടി,<br />
പഠനത്തില്‍ എന്നോട് ഒപ്പത്തിനൊപ്പം നിന്നിരുന്ന ആ നല്ലകൂട്ടുകാരി<br />
ഈ ബ്ലോഗ് വായിക്കാനിടയായാല്‍ മാത്രമായിരിക്കും ഈ കഥയറിയുക.<br />
<br />
കോണ്‍സലീത്താമ്മ ടീച്ചര്‍ അന്നുതന്ന കൊന്ത<br />
ഞാന്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.<br />
ആ കൊന്തയിലൂടെ കോൺസലീത്താമ്മ ടീച്ചർ എനിയ്ക്ക് തന്ന<br />
അനുഗ്രഹത്തിന്റെ മഹത്വം ഇന്നെനിക്കറിയാം.<br />
<br />
ഒരു കാര്യം മാത്രം ഇന്ന് ഈ ബ്ലോഗ് എഴുതുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.<br />
<br />
ആ ദിനം തൊട്ട് ഇന്നുവരെ ഞാന്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുകയോ<br />
നേട്ടങ്ങളില്‍ മനസറിഞ്ഞ് സന്തോഷിക്കുകയോ ചെയ്തിട്ടില്ല.<br />
ഒരുനിര്വ്വികാരത എന്റെ മനസില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.<br />
ആ ചെറിയസംഭവം<br />
ഇത്രക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങാനുമാത്രം ശക്തമായിരുന്നോ?<br />
മനുഷ്യന്റെ മനസു സഞ്ചരിക്കുന്ന വഴികള്‍ എത്ര വിചിത്രമാണല്ലേ?<br />
-----------------------------------------------------------------------------------------------<br />
കുറിപ്പ്:<br />
ഒരാളുടെ ബഹുമാനാര്‍ത്ഥം ദൈവങ്ങള്‍ രക്തത്തുള്ളികള്‍ വര്‍ഷിക്കുക എന്നത്<br />
ഒരു ഗ്രീക്ക് വിശ്വാസമായിരിക്കാം,<br />
ഹോമറിന്റെ ഇലിയഡില്‍ നമുക്ക് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങള്‍ കാണാം .</div>
<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com0tag:blogger.com,1999:blog-7392926159646352742.post-18135282089952331892012-01-16T00:32:00.001+05:302019-08-15T22:26:50.691+05:30വീണ്ടും ചില സ്കൂള്‍ വിശേഷങ്ങള്‍<div dir="ltr" style="text-align: left;" trbidi="on"><br />
<span style="font-size: large;"> വൈകുന്നേരത്തെ ഉല്ലാസനടപ്പ് </span><br />
<span style="font-size: large;">പുലിയന്നൂര്‍ അമ്പലംറോഡിലൂടെ കലാനിലയം സ്കൂള്‍ വരെ നീണ്ടു. കുന്നുകയറിസ്കൂളിന്റെ അടുത്തെത്തിയപ്പോള്‍ സമയം ഇരുട്ടിത്തുടങ്ങി.ഇന്ന് ഇത്രമതി. ഞാന്‍ സ്കൂളിന്റെ പടിക്കലെ ഗുല്‍മോഹര്‍ മരത്തിന്റെ ചുവട്ടിലുള്ള കല്ലില്‍ ഇരുന്നു. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">42 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി കയറിയ പടികള്‍ കാണുമ്പോള്‍ മനസില്‍ എന്തോ ഒരു ഗൃഹാതുരത്വം.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"അപ്പ് അപ്പ് കലാനിലയം!!</span><br />
<span style="font-size: large;"> അപ്പ് അപ്പ് കലാനിലയം!!</span><br />
<span style="font-size: large;"> എന്നൊരാരവം ചെവിയില്‍ മുഴങ്ങുന്നതുപോലെ </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">തലയില്‍ മല്‍സരിച്ച് വിജയിച്ച് നേടിയ കപ്പുമായി ഒരുകൂട്ടം കുട്ടികള്‍ കയറിവരുന്നു അക്കൂട്ടത്തില്‍ ഞാനുമുണ്ട്.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"പൊട്ടിച്ചേ പൊട്ടിച്ചേ കണ്ണാടിയുറുമ്പിനെ പൊട്ടിച്ചേ,</span><br />
<span style="font-size: large;"> പൊട്ടിച്ചേ പൊട്ടിച്ചേ വിളക്കുമാടത്തെ പൊട്ടിച്ചേ"</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"> എല്ലാവരും ആര്‍ത്തുവിളിക്കുന്നു.</span><span style="font-size: large;">ഒരു സ്പോര്‍ട്ട്സ് ഐറ്റത്തിലും ഞാന്‍ എന്റെ ജീവിതത്തില്‍ പങ്കെടുത്തിട്ടില്ല. ഗ്രൗണ്ട്കാണാക്കുട്ടിയായ എനിക്ക് ആ ആര്പ്പുവിളിയില് പങ്കുചേരുകമാത്രമേ പണിയുള്ളു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">കണ്ണാടിയുറുമ്പ് യുപിസ്കൂളും വിളക്കുമാടം യുപി സ്കൂളുമാണ് </span><br />
<span style="font-size: large;">ഞങ്ങളുടെ </span><span style="font-size: large;">പ്രധാന എതിരാളികള്‍.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">എല്ലാം കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളുകള്‍ രാവിലെ 8 മണിക്ക് കണ്ണാടിയുറുമ്പില്‍ ഓട്ടവും ചാട്ടവും തുടങ്ങുമെന്ന് അറിവ് കിട്ടിയനാള്മുതല് ഞങ്ങളുടെസ്കൂളില്‍ 7 മണിക്ക് പ്രാക്ടീസ് തുടങ്ങി ഏതായാലും ഞാന്‍ പഠിച്ച മൂന്നുവര്ഷവുംകപ്പുകള് എല്ലാം നേടിയത് ഞങ്ങളുടെ കലാനിലയം തന്നെ.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അങ്ങിനെയിരിക്കെ ഒരു ദിവസം ദീപിക കൊച്ചേട്ടന് ഞങ്ങളുടെ സ്കൂളില്‍ വന്നു. ദീപികബാലസഖ്യത്തിന്റെ ചുമതലക്കാരനാണ് കൊച്ചേട്ടന്. സരസമായ പ്രസംഗം.പ്രസംഗത്തിന്റെ അവസാനം കൊച്ചേട്ടന്പറഞ്ഞു </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"കുട്ടികളെ ഞാന്‍ ഇന്ന് ഇവിടെ ഒരു ചെടിയുടെ വിത്ത് വിതയ്ക്കുവാന് പോവുകയാണ്. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെടിയുടെ വിത്ത്. അത് നാളെ മുളയ്ക്കും ഉടനെ വള്ളിവീശും തിങ്കളാഴ്ച്ച അത് വളര്‍ന്ന് പന്തലിച്ച് നിറയെപൂവിടും."</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">എനിക്ക് വിശ്വസിക്കാനായില്ല </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"ഇങ്ങിനെ ഒരു വിത്തോ? എന്റെ ഈശ്വരാ അതെന്തുവിത്ത് ?" </span><br />
<br />
<span style="font-size: large;">തിങ്കളാഴ്ച്ചയ്ക്കായി ഞാന്‍ കാത്തിരുന്നു അതിരാവിലെ സ്കൂളില്‍ വന്ന് എല്ലായിടത്തും നോക്കിയിട്ടും ആ ചെടി എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ തപ്പിനടക്കുന്നതുകണ്ട കോണ്‍സലീത്താമ്മ ടീച്ചര്‍ എന്റെ അടുത്തേക്കുവന്നു. ടീച്ചറിനോട് ഞാന്‍ ആചെടിയേപ്പറ്റി ചോദിച്ചു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">" ആ ചെടിയാണോ നീ ഈ കൊച്ചുവെളുപ്പാന്‍കാലത്ത് നോക്കാന്‍ വന്നത്?"</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ടീച്ചര്‍ പൊട്ടിപ്പിട്ടിചിരിച്ചു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"എന്റെ ശ്രീനിവാസാ, അത് ചെടിയും മരവും ഒന്നുമല്ല ദീപികാ ബാലസഖ്യത്തിന്റെ ശാഖയാ.കൊച്ചേട്ടന് പറഞ്ഞത് സാഹിത്യഭാഷയാ നിങ്ങളെല്ലാം ദീപിക ബാലസഖ്യത്തില്‍ ചേരും എന്നാ കൊച്ചേട്ടന് ഉദ്ദേശിച്ചത്."</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"> ടീച്ചര്‍ പിന്നെയും പൊട്ടിച്ചിരിച്ചു. ഞാന്‍ ചമ്മിപ്പോയി.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"സാരമില്ല അത്രയും പിള്ളേരു പ്രസംഗം കേട്ടെങ്കിലും </span><br />
<span style="font-size: large;">ചിന്തിച്ചത് നീമാത്രമല്ലേയുള്ളു, നീ നന്നായി വരും."</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഞാന്‍ മോണിട്ടറായിരുന്നപ്പോള്‍ ജോഷിസ്കറിയായുടെ ഒരു നോട്ടുബുക്ക് കാണാതെപോയി.</span><br />
<span style="font-size: large;">ഹിന്ദി നോട്ടുബുക്ക് കോമ്പോസിഷന്‍ എഴുതി ടീച്ചറുടെ മേശപ്പുറത്ത് വെച്ചതാണ്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"മോണിട്ടര്‍, നീയല്ലേ ആ ബുക്ക് ക്ലാസില്‍നിന്നും ഓഫീസ് റൂമിലേയ്ക്ക് കൊണ്ടുപോയത് അപ്പോള്‍ അത് നഷടപ്പെട്ടെങ്കില്‍ അത് നീ തന്നെ വാങ്ങിക്കൊടുക്കണം"</span><br />
<span style="font-size: large;">ഹിന്ദിപഠിപ്പിക്കുന്ന സിക്സ്തൂസമ്മടീച്ചര് വിധിപ്രസ്താവിച്ചു. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">എനിക്ക് അന്നും ഇന്നും ആ തീരുമാനത്തിന്റെ ലോജിക്ക് മനസിലായിട്ടില്ല </span><span style="font-size: large;">മോണിട്ടര്‍ സ്കൂളില്‍ നിന്നും പുറത്തു കൊണ്ടുപോകാത്ത നോട്ടുബുക്ക് നഷ്ടപ്പെട്ടാല്‍ അത് ടീച്ചറല്ലേ വാങ്ങിക്കൊടുക്കേണ്ടത് ?</span><br />
<span style="font-size: large;">എന്റെ വാദങ്ങള്‍ സിക്തൂസമ്മടീച്ചറിന്റെ ഉഗ്രശാസനയ്ക്കുമുന്പില് വിലപ്പോയില്ല.</span><br />
<span style="font-size: large;">എനിക്ക് ഒരു പുതിയബുക്ക് വാങ്ങിക്കൊടുക്കേണ്ടിവന്നു. എനിക്ക് വല്ലാത്ത സങ്കടം വന്നു.</span><br />
<span style="font-size: large;">എന്റെ സങ്കടം എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ബാബുതോമസിനെ വല്ലാതെ വിഷമിപ്പിച്ചു </span><br />
<span style="font-size: large;">"കൂട്ടുകാരാ കരയാതെ, ഈ അനീതിയ്ക്ക് പകരം ഒരു പണി തിരിച്ച് കൊടുക്കാന്‍ പറ്റുമോന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ !! </span><br />
<span style="font-size: large;">എന്തേലും നമുക്ക് ഒപ്പിക്കാം."</span><span style="font-size: large;"> </span><br />
<span style="font-size: large;">ബാബു എന്നെ സമാധാനിപ്പിച്ചു </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബാബുവിനു ഒരു ബുദ്ധിഉദിച്ചു.</span><br />
<span style="font-size: large;">200 പേജിന്റെ ഒരു നല്ല ബുക്കുമായിട്ടാണു ബാബു വന്നത് </span><br />
<span style="font-size: large;">എന്നെ രഹസ്യമായി വിളിച്ച് അവന് പദ്ധതി വിശദീകരിച്ചു. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"ഞാന്‍ നല്ലപോലെ ആലോചിച്ചു,</span><span style="font-size: large;"> ജോഷിയുടെ ബുക്ക് എടുത്തിരിക്കുന്നത് കുട്ടികളല്ല, </span><span style="font-size: large;">ഏതോ ഒരു ടീച്ചറാണ്.</span><br />
<span style="font-size: large;">ചിലപ്പോള്‍ ഈ ഹിന്ദിടീച്ചര്‍ തന്നെയാവാം </span><br />
<span style="font-size: large;">പക്ഷേ നമ്മുടെ കൈയ്യില്‍ തെളിവുകളില്ല. </span><br />
<span style="font-size: large;">അതുകൊണ്ട് സിനിമയിലൊക്കെ കാണുന്നതുപോലെ നമുക്ക് പഴയ രംഗം പുനര്ശൃഷ്ടിക്കണം </span><span style="font-size: large;">എന്നാലെ കള്ളനെ പിടിക്കാന്‍ പറ്റൂ </span><span style="font-size: large;">അതിനാണീ വലിയ നല്ല ബുക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ കോമ്പോസിഷന്‍ എഴുതിനിന്റെ പേരില്‍ വയ്ക്ക് </span><span style="font-size: large;">നമുക്ക് കളിതുടങ്ങാം!!"</span><br />
<span style="font-size: large;">ബാബു ആ ബുക്കിന്റെ 100,150 പേജുകളില്‍ പെന്‍സില്‍ കൊണ്ട് ചെറുതായി എന്റെ പേരെഴുതി. പുറമേ എല്ലാപേജുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുചെറിയ വരയുമിട്ടു. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"</span><span style="font-size: large;">കള്ളി</span><span style="font-size: large;"> </span><span style="font-size: large;">ടീച്ചര്‍ ഞാന്‍ ഇടുന്ന ഈ ചൂണ്ടയില്‍ കൊത്തും </span><br />
<span style="font-size: large;">ബുക്കിന്റെ ഒന്നാം പേജ് കീറിക്കളഞ്ഞ് സ്വന്തമാക്കി അതുമായി ക്ലാസില്‍ വരും അന്ന് നമുക്ക് പിടികൂടാം, നമ്മളോടാ കളി!!"</span><br />
<span style="font-size: large;">ബാബു ഇല്ലാത്ത മീശപിരിച്ചുകൊണ്ട് പറഞ്ഞു. </span><br />
<span style="font-size: large;">എനിക്കും രസമായി </span><br />
<span style="font-size: large;">"ഇനി ഒരു കളികൂടെയുണ്ട് </span><span style="font-size: large;">ഞാന്‍ ഇന്ന് കോമ്പോസിഷന്‍ വെയ്ക്കുന്നില്ല.</span><span style="font-size: large;">പക്ഷേ ടീച്ചര്‍ ചോദിച്ചാല്‍ വെച്ചൂ എന്ന് നീ പറയണം </span><br />
<span style="font-size: large;">കിളി പടം എടുത്തില്ലേല്‍ കളത്തില്‍ കയറി കളിക്കാനുള്ള പണി കൂടി നമ്മള്കരുതിവെക്കെണ്ടേ?"</span><br />
<span style="font-size: large;">ബാബു വളരെ ഉല്‍സാഹത്തിലാണ്.</span><br />
<span style="font-size: large;">ബാബു പറഞ്ഞത് സത്യമായി , </span><span style="font-size: large;">കിളി പടം എടുത്തു. </span><br />
<span style="font-size: large;">എന്റെ പുതിയ കോമ്പോസിഷന്‍ ബുക്ക് കാണാനില്ല</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">"ടീച്ചര്‍, എന്റെ കോമ്പോസിഷന്‍ ബുക്ക് കാണാനില്ല </span><br />
<span style="font-size: large;">മോണിട്ടര്‍ അത് വാങ്ങിത്തരണം!"</span><br />
<span style="font-size: large;"> ഞാന്‍ തര്‍ക്കവുമായി എഴുന്നേറ്റു.</span><span style="font-size: large;"> </span><br />
<span style="font-size: large;">"എന്റെ ബുക്കും കാണാനില്ല </span><br />
<span style="font-size: large;">200 പേജിന്റെ പുതിയ നോട്ടുബുക്ക് ഞങ്ങള്‍ ഒരുമിച്ച് വാങ്ങിയതാ" </span><br />
<span style="font-size: large;">ബാബുവും എഴുന്നേറ്റതോടെ രംഗം കൊഴുത്തു.</span><br />
<span style="font-size: large;">ടീച്ചര്‍ വഴങ്ങുന്നില്ല </span><br />
<span style="font-size: large;">പ്രശ്നംഹെഡ്മിസ്ട്രസിന്റെ മുമ്പിലെത്തി .</span><br />
<span style="font-size: large;">"ഈ ശ്രീനിവാസന് മോണിട്ടറായിരുന്നപ്പോള്‍ നഷ്ടപ്പെട്ടബുക്ക് ഇയാളെക്കൊണ്ട് വാങ്ങിപ്പിച്ച ടീച്ചറിന് </span><span style="font-size: large;">സണ്ണിമാത്യു മോണിട്ടറായിരിക്കുമ്പോളെന്നാ പുതിയനിയമം? </span><br />
<span style="font-size: large;">ഒരുപന്തിയില്‍ രണ്ട് വിളമ്പ് പറ്റില്ല ടീച്ചറേ!!"</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ബാബു വിട്ടുകൊടുക്കാന്‍ ഒരുക്കമില്ലഎന്ന് മനസിലായ ഹെഡ്മിസ്ട്രസ് ജയിനമ്മ ടീച്ചര്രണ്ട് ബുക്കിന്റെ വില സ്വന്തം കൈയ്യില്‍ നിന്നും എടുത്ത് തന്നു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">" ടീച്ചറിനെപ്പോലുള്ള നീതിമാന്മാരുള്ളത് ഞങ്ങളുടെ ഭാഗ്യം, താങ്ക്യൂടീച്ചര്‍!!"</span><br />
<span style="font-size: large;">ബാബു നന്ദിപറയാന്‍ മറന്നില്ല. </span><br />
<span style="font-size: large;">"എങ്ങിനെയുണ്ടെന്റെ ബുദ്ധി?"</span><br />
<span style="font-size: large;">ബാബുവിനു അന്ന് വൈകിട്ട് പോകുമ്പോള്‍ ആഹ്ലാദം അടക്കാനാകുന്നില്ല. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ബാബു പറഞ്ഞത് ശരിയായി </span><br />
<span style="font-size: large;">മറ്റൊരുടീച്ചര്‍ എന്റെ ബുക്ക് ആദ്യപേജ് കീറിക്കളഞ്ഞ് ഉപയോഗിക്കുന്നത് ഞങ്ങള്‍ അധികം താമസിയാതെ കണ്ടെത്തി. എങ്കിലും പ്രശനമുണ്ടാക്കാന്‍ പോയില്ല </span><br />
<span style="font-size: large;">ഹെഡ്മിസ്ട്രസിനോടുപറഞ്ഞാല്, ആ ബുക്ക് വാങ്ങിതിരികെ തന്നിട്ട് തന്ന പണം തിരികെ വാങ്ങിയാലോ....?</span></div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-11992347846883270232011-09-09T23:45:00.001+05:302011-09-10T00:01:23.097+05:30ഭര്ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് !!!<div dir="ltr" style="text-align: left;" trbidi="on"><br />
ജോണ്‍ അപ്പാപ്പന്റെഅസ്വസ്ഥത ഞാന്‍ യാധൃശ്ചികമായാണ് ശ്രദ്ധിച്ചത്.<br />
സമയം 8 ആയതേയുള്ളു ഒ.പി.തുടങ്ങാന്‍ ഇനിയും അരമണിക്കൂറു കൂടി കഴിയണം.<br />
<br />
അപ്പാപ്പന് വീണ്ടും വീണ്ടും വാച്ചില്‍ നോക്കുന്നു.<br />
മനസ് ഇവിടെയെങ്ങുമല്ല എന്ന് തോന്നിച്ചപ്പോള്‍ ഞാന്‍ അപ്പാപ്പന്റെ അടുത്തേയ്ക്ക് ചെന്നു.<br />
<br />
"ഗുഡ് മോര്‍ണിഗ് ജോണപ്പാപ്പാ, ഇന്നെന്താ സൂചിമുനയില്‍ നില്ക്കുന്നതുപോലെ?<br />
വേറെ എവിടെങ്കിലും അപ്പാപ്പൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിട്ടുണ്ടോ?"<br />
<br />
"വേറെ അപ്പോയിന്റ് മെന്റ് ഒന്നും അല്ല,<br />
9 മണിയ്ക്ക് എന്റെ ലീലാമ്മയ്ക്ക് കാപ്പികുടിക്കാറാകുമ്പോഴേയ്ക്കുംഎനിക്ക് അവിടെ എത്തണം,<br />
അത് മുടക്കാന്‍ പറ്റില്ല".<br />
<br />
എനിക്ക് അതുകേട്ടപ്പോള്‍ ചിരിവന്നു<br />
<br />
"അതെന്നാ അപ്പാപ്പാ, സമയത്ത് ചെന്നില്ലങ്കില്‍ ലീലാമ്മച്ചി അപ്പാപ്പനെ<br />
ബെഞ്ചില്‍ കയറ്റി നിര്‍ത്തുമോ?"<br />
<br />
<div style="text-align: left;">അപ്പാപ്പന് എന്നെ നോക്കി പതിവുപോലെ ആ നിഷ്കളങ്കമായ ആ ചിരി ചിരിച്ചു </div><br />
"അതിനുലീലാമ്മയ്ക്ക് അറിഞ്ഞുകൂടല്ലോ ഞാനാണവളുടെ കൂടെ കാപ്പികുടിക്കുന്നതെന്ന് ."<br />
<br />
ജോണപ്പാപ്പന്‍ എന്താണുപറഞ്ഞുവരുന്നതെന്ന് എനിക്ക് മനസിലായില്ല . അതുമനസിലായിട്ടാണെന്നുതോന്നുന്നുഅപ്പാപ്പന് കൂടുതല്‍ വിശദീകരിച്ചു<br />
<br />
"എന്റെ ലീലാമ്മ ആശുപത്രിയിലാ, അല്‍ഷിമേഴ്സ് രോഗം ബാധിച്ച്<br />
കഴിഞ്ഞ അഞ്ചുവര്‍ഷമായി അവള് ആരേയും തിരിച്ചറിയാറില്ല."<br />
<br />
ജോണപ്പാപ്പന്‍+85ലുള്ള ഒരു വൃദ്ധനാണ് ലീലാമ്മച്ചി ഏതാണ്ടതിനടുത്ത് പ്രായം വരുന്ന ജോണപ്പാപ്പന്റെ നല്ലപകുതിയും.<br />
<br />
"പക്ഷേ, എനിക്കറിയാമല്ലോ<br />
ഞാന്‍ എന്റെ ലീലാമ്മയുടെ കൂടെയാണ് ഭക്ഷണം കഴിക്കുന്നതെന്ന്,<br />
ആരാണുകൂടെ എന്ന് അറിയില്ലെങ്കിലും എന്റെ ലീലാമ്മയ്ക്ക് ഒറ്റയ്ക്കാണെന്ന് തോന്നുകയുമില്ലല്ലോ അതെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍..."<br />
<br />
ജോണപ്പാപ്പന്റെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു.<br />
അപ്പാപ്പൻ പോയിക്കഴിഞ്ഞിട്ടും ആ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.<br />
<br />
ഈ സ്നേഹം , അതല്ലേ ഓരോ ഭാര്യയും കിട്ടാന്‍ കൊതിക്കുന്നത്?<br />
എന്നാല്‍ ഒരു ഭാര്യക്കും കിട്ടാതെ പോകുന്നതും!!<br />
<br />
എന്റെ അനിയന്റെ ഭാര്യ ഡോ.ഇളമതി ഫോര്‍വേഡ് ചെയ്ത ഒരു ഇ മെയിലില്‍ നിന്നാണ് ഞാന്‍ ജോണപ്പാപ്പന്റേയും ലീലാമ്മച്ചിയുടേയും കഥവായിക്കുന്നത്.<br />
<br />
എന്റേയും മനസിന് ഒരു ഭാരം പോലെ.<br />
<br />
ജോണപ്പാപ്പനെപ്പോലെ സ്നേഹസമ്പന്നനായ ഒരു ഭര്‍ത്താവും,<br />
ലീലാമ്മാച്ചിയേപ്പോലെ ഭാര്യയും ഈലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ?<br />
<br />
സാധ്യതവളരെ കുറവാണ്,<br />
<br />
"അഗ്നിസാക്ഷിണിയായുള്ളോരു ഭാര്യയെ സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍"<br />
<br />
എന്നല്ലേ പൂന്താനം ഞാനപ്പാനയില്‍ പാടിയിരിക്കുന്നത്?<br />
<br />
പ്രേമിച്ച് വിവാഹിതരാകുന്നവരില്പോലും ആ പ്രേമവും സ്നേഹവും<br />
വിവാഹത്തോടുകൂടി അവസാനിക്കുകയാണല്ലോ പതിവ്.<br />
<br />
എല്ലാവര്ക്കും തിരക്കാണ്,<br />
നില്ക്കാന് സമയമില്ല, പരസ്പരം സംസാരിക്കാന്‍പോലും പോലും സമയമില്ല<br />
<br />
ആവശ്യത്തിലധികം യാന്ത്രികത നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.<br />
<br />
ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് ഫയലിന്റെ കെട്ടുകളുമായി വരുന്ന വലിയ ഉദ്യോഗസ്ഥര്‍ തൊട്ട് കിട്ടിയകാശിനുമുഴുവന് വാറ്റുചാരായം വാങ്ങിക്കുടിച്ച് ഓടയില്‍ കിടക്കുന്നവര്‍ വരെ<br />
ഇക്കാര്യത്തില്‍ ഒന്നുതന്നെ.<br />
<br />
ഭര്ത്താക്കന്മാരെ മാത്രം പറഞ്ഞിട്ട് എന്തുകാര്യം ?<br />
തിരക്കില്‍ ഭാര്യമാരും ഒട്ടും പുറകിലല്ല.<br />
<br />
ഭര്‍ത്താവിനോടൊത്ത് വിശേഷങ്ങളും പറഞ്ഞ്ചായകുടിക്കുന്നതിനേപ്പറ്റി<br />
ചിന്തിക്കാന്‍ പോലും ഏതുഭാര്യയ്ക്കാണു താല്‍പ്പര്യം ??<br />
<br />
<br />
"പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ ""<br />
എന്നപുതിയപാട്ടു കേട്ടാലും<br />
<br />
"അപ്പൂപ്പനെന്തുപറഞ്ഞാലുമമ്മൂമ്മ അപ്പടികാര്യങ്ങള് ചെയ്തിരുന്നു"<br />
എന്ന പഴയപാട്ടുകേട്ടലുംചിരിവരാത്തവരായി ആരുണ്ട്.?<br />
<br />
ഇങ്ങിനെഒക്കെ മതിയോ നമ്മുടെ ജീവിതം?<br />
<br />
ഞാന്‍ ഒന്ന് ചോദിച്ചോട്ടേ<br />
<br />
"ഭര്ത്താക്കന്മാരെ, ജോണപ്പാപ്പന്‍ ലീലാമ്മച്ചിയെ സ്നേഹിച്ചതുപോലെ<br />
നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ സ്നേഹിക്കുന്നുവോ?<br />
<br />
ഭാര്യമാരെ, ലീലാമ്മച്ചിയെപ്പോലെ സുഖത്തിലും ദുഖത്തിലും സ്നേഹിക്കപ്പെടുവാന്‍<br />
നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളെ അര്ഹരാക്കുന്നുണ്ടോ ?<br />
<br />
ഇളമതി ഫോര്‍വേഡ് ചെയ്തുതന്ന ഇ മെയിലില്‍ പറയുന്നതുപോലെ<br />
<br />
<br />
" true love is neither physical nor romantic,<br />
true love is an acceptance of all,<br />
that is, has been, will be and will not be"<br />
<br />
" life isn't about how to survive the storm, <br />
but how to dance in the rain"<br />
<br />
we are getting older tomorrow may be our turn !!!!<br />
<br />
ചിന്തിക്കുക !!!</div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-42791225447592788492011-05-14T19:36:00.011+05:302018-08-08T21:26:46.647+05:30കാണാമറയത്ത് ഒരു വെളുത്ത പനിനീര്‍പ്പൂവ്<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-size: large;">( ഇവിടെ ക്ലിക്ക് ചെയ്ത് <a href="http://neelapakshikal.blogspot.com/2009/04/blog-post_21.html">ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ </a>എന്ന എന്റെ പഴയ ഒരുബ്ലോഗുപോസ്റ്റ് വായിച്ച ശേഷം വേണം പുതിയ ബ്ലോഗ് വായിക്കുവാന്‍)</span><br />
<span class="Apple-style-span" style="font-size: large;"><b>ഓര്‍മ്മക്കുറിപ്പ് - 54</b></span><br />
<span class="Apple-style-span" style="font-size: large;"><b> </b></span><span class="Apple-style-span" style="font-size: large;">ഞാന്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിക്കുമ്പോഴാണ് രാഗിണിയും രാജീവനും കാറില്‍ വന്ന് ഇറങ്ങിയത്.രാഗിണി കാറിലിരുന്നുതന്നെ എന്നെ നോക്കി കൈവീശി.</span><br />
<span class="Apple-style-span" style="font-size: large;">"അണ്ണന് ഇന്നുരാവിലെ എട്ടുമണിക്ക് ഈ ആല്‍ത്തറയില്‍ കാണുമെന്ന് രാഗിപറഞ്ഞതുകൊണ്ട് ഞങ്ങള്‍ വേഗം വരികയായിരുന്നു."</span><br />
<span class="Apple-style-span" style="font-size: large;">രാജീവനെന്റെ അടുത്തേയ്ക്ക് വരുന്നവഴിപറഞ്ഞു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"ശരിയാ രാജീവാ, ഈ പതിവ് ഞാന്‍ തെറ്റിയ്ക്കാറില്ല.</span><br />
<span class="Apple-style-span" style="font-size: large;">ദുഖ വെള്ളിയാഴ്ച്ചയല്ലേ നമ്മുടെ കുടുംബ അമ്പലത്തിലെ പൂജ. അതിനുവരുമ്പോള് ഞാന്‍ രാവിലെ ഈ ഏവൂര്കൃഷ്ണസ്വാമിയുടെ അടുത്ത് വന്ന് ഈ കുറച്ചുസമയം ഈ ആല്‍ത്തറയില്‍ ഇരിക്കാറുണ്ട്.പുഷ്പ്പാഞ്ജലിക്ക് കൊടുത്തിട്ടുണ്ട്. അതുവാങ്ങിയിട്ടേ ഞാന്‍ ഇവിടെനിന്നും പോകൂ."</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"ഇതെന്തുപറ്റി? കാക്ക വല്ലതും മലന്നുപറക്കുന്നുണ്ടോ? എന്നുമുതലാ അണ്ണന് അമ്പലത്തില്‍ വഴിപാടുകഴിക്കാന്‍ തുടങ്ങിയത്?" രാഗിണിയുടെ കണ്ണുകളില്‍ അത്ഭുതം. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"കാക്കയൊന്നും മലന്നുപറക്കുന്നില്ലെന്റെ രാഗീ.ഏവൂര്‍ കൃഷ്ണസ്വാമിയുടെ പുഷ്പാ ഞ്ജലിയുടെ കൂടെ കുറച്ചു പായസം കൂടികിട്ടും. ബാക്കിഅമ്പലങ്ങളില് പൂവുമാത്രമല്ലേ ഉള്ളൂ. അതുതന്നെ കാര്യം."</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"ആ പഴയകൊതിയന് സ്വഭാവത്തിനു ഒരുമാറ്റവും ഇല്ലാ അല്ലേ?" രാഗി എനിക്കിട്ടൊന്നു തോണ്ടി. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അണ്ണാന് മൂത്തെന്നുവെച്ച് മരംകേറ്റം മറക്കുമോ രാഗീ?"</span><br />
<span class="Apple-style-span" style="font-size: large;"> ഞാനും ചിരിച്ചു. </span><br />
<span class="Apple-style-span" style="font-size: large;">രാഗിണി എന്റെ കൈയ്യില്‍നിന്നും രസീതും വാങ്ങി പുഷ്പാഞ്ജ്ലി പ്രസാദം വാങ്ങാന്‍ പോയി.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അണ്ണന് ഞങ്ങളുടെ വീടിന്റെ പാലുകാച്ചലിനു വന്നില്ലല്ലോ, അന്നുരാഗിണി തീരുമാനിച്ചതാ കുടുംബ അമ്പലത്തിലെപൂജയ്ക്ക് വരുമ്പോള്‍ അണ്ണനെ കൂട്ടിക്കൊണ്ടുപോകണമെന്ന്.അതാ ഞങ്ങള്‍ രാവിലെ വന്നത്." രാജീവന് എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">രാഗിണിപ്രസാദവുമായി വന്നു.</span><br />
<span class="Apple-style-span" style="font-size: large;"> "അണ്ണന് ചന്ദനം വാങ്ങിയില്ലല്ലോ, ഇതെടുത്തോളൂ." </span><br />
<span class="Apple-style-span" style="font-size: large;">രാഗിണി കയ്യിലിരുന്ന ചന്ദനം എന്റെ നേരേ നീട്ടി. </span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ അതില്‍നിന്നല്‍പ്പം എടുത്ത് നെറ്റിയില്‍ തൊട്ടു. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"ഞാന്‍ ആകെക്കഴിക്കുന്ന വഴിപാടാണു ഈ ഏവൂര്‍ അമ്പലത്തിലെ പുഷ്പാ ഞ്ജലി.മറ്റ് അമ്പലങ്ങളില്‍ ഞാന്‍ തൊഴാറേ ഉള്ളൂ."</span><br />
<span class="Apple-style-span" style="font-size: large;"> ഞാന്‍ വിശദീകരിക്കാന്‍ തുടങ്ങിയതോടെ രാഗിണി പൊട്ടിപ്പൊട്ടിച്ചിരിച്ചു </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അടുത്തരംഗം കുറൂരമ്മയുടെകൃഷണന്റെ കഥയല്ലേ എനിക്കറിയാം അണ്ണാ, അണ്ണന്റെ സ്വഭാവത്തിനൊരുമാറ്റവുമില്ല. എല്ലാം പഴയതുപോലെ തന്നെ." </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">പണ്ട് ഞാനും രാഗിണിയും ഏവൂര്‍ കൃഷണസ്വാമിയുടെ പുഷ്പാ ഞ്ജലി പ്രസാദം വാങ്ങാന്‍ വന്നിരുന്നതിന്റെ ഓര്‍മ്മ എന്റെ മനസിലേയ്ക്കോടിയെത്തി. ഞാനും കൂടെ ചിരിച്ചു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ കാറിന്റെ മുന്‍സീറ്റില്‍ കയറി. രാഗിണി പിന് സീറ്റിലും. രാജീവനാണു കാര്‍ ഓടിച്ചത്.</span><br />
<span class="Apple-style-span" style="font-size: large;">പച്ചച്ച വയലേലകളെ പിന്നോട്ടോടിച്ചുകൊണ്ട് കാര്‍ മണ്ണുറോഡുകളിലൂടെ ഓടി അവസാനം രാഗിണിയുടെ വീടിന്റെ മുന്പില് നിന്നു.</span><br />
<span class="Apple-style-span" style="font-size: large;">പുതിയതായി വെച്ച മനോഹരമായ ഒരു ഇരുനിലവീട്.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അണ്ണന് കേറി വരൂ." രാഗിണി വാതില്‍ തുറന്ന് എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"നല്ല പുതുമയുള്ള ഡിസൈന്‍, രാജീവാ വീടുനന്നായിട്ടുണ്ട്." എനിക്ക് ഉള്ളു തുറന്ന് അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"ഇവിടെ കുറെനാളായിട്ട് ഊണിലും ഉറക്കത്തിലും വീടുപണിയില്‍ തന്നെയായിരുന്നു ഒരാളുടെ മനസ്സ്.പിന്നെനന്നാകാതിരിക്കുമോ?" ഊണുമേശയില്‍ കാപ്പിയും പലഹാരവും എടുത്തുവെച്ചുകൊണ്ട് രാഗിണി വിശദീകരിച്ചു. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങള്‍ കാപ്പി കുടിക്കാനിരുന്നു. ഞാന്‍ ഇടിയപ്പം പ്ലേറ്റിലേയ്ക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ രാഗിണിതടഞ്ഞു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">" അണ്ണനു ഞാന്‍ വിളമ്പിത്തരാം." </span><br />
<span class="Apple-style-span" style="font-size: large;">രാഗിണി ഇടിയപ്പവും മുട്ടക്കറിയും എന്റെ പ്ലേറ്റിലേയ്ക്ക് വിളമ്പി പിന്നെ ഒരു പ്ലേറ്റില്‍ ഭക്ഷണവുമെടുത്തുകൊണ്ട് എന്റെ അടുത്തകസേരയില് ഇരുന്നു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">രാഗിണി വളരെ സന്തോഷത്തിലായിരുന്നു.അവള് ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.</span><br />
<span class="Apple-style-span" style="font-size: large;">തമ്മില്‍ കണ്ടുമുട്ടിയിട്ട് കുറച്ചുവര്ഷങ്ങളായതുകൊണ്ട് ഒരുപാടുകാര്യങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നു. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">10 മണികഴിയുമ്പോള്‍ കുടുമ്പ അമ്പലത്തില്‍ പൂജ തുടങ്ങുന്നതു കൊണ്ട് കാപ്പികുടിച്ചുകഴിഞ്ഞ് ഞാന്‍ പോകാന്‍ ഇറങ്ങി. </span><br />
<span class="Apple-style-span" style="font-size: large;">രാഗിണിയുടെ വീടിന്റെ മുന്പില് ഒരു റോസത്തോട്ടം അപ്പോഴാണെന്റെ ശ്രദ്ധയില്‍ പെട്ടത്.</span><br />
<span class="Apple-style-span" style="font-size: large;">വെളുത്ത പനിനീര്‍പൂക്കളുടെ ഒരു കൂട്ടം.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"എന്താ രാഗിണീ, മൊത്തം വെളുത്ത റോസകളാണല്ലോ,</span><br />
<span class="Apple-style-span" style="font-size: large;"> എന്താ ഈ വെളുപ്പിനോടിത്ര താല്‍പ്പര്യം?" ഞാന്‍ ചോദിച്ചു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"ഇത് അമ്മയുടെ തൊഴിലാളിദിന ആഘോഷം." </span><br />
<span class="Apple-style-span" style="font-size: large;">രാഗിണിയുടെ മക്കളാണത് വിശദീകരിച്ചത്.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"എല്ലാവര്‍ഷവും തൊഴിലാളിദിനത്തില്‍ അമ്മ ഒരു വെളുത്ത പനിനീര്‍ച്ചെടി നടും. കുറെ നാളായി ഈ വട്ടു തുടങ്ങിയിട്ട്." </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"തൊഴിലാളി ദിനാഘോഷമാണെങ്കില്‍ ചുവപ്പ് പനിനീര്‍ച്ചെടി വേണ്ടേ നടാന്‍? </span><br />
<span class="Apple-style-span" style="font-size: large;">വെള്ള കണ്ടാല്‍ അഗ്രഹാരത്തിലെ വിധവകളെ യാണെനിക്ക് ഓര്‍മ്മവരിക, </span><br />
<span class="Apple-style-span" style="font-size: large;">എന്നുവെച്ചാല്‍ വെള്ള ആഘോഷത്തിന്റെ അല്ല ദുഖത്തിന്റെ ഛിന്നമായിട്ടാ എനിക്ക് എന്നും തോന്നുന്നത്." </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അപ്പോള്‍ അണ്ണാ, നമ്മുടെ ദേശീയപതാകയിലേ വെള്ളയോ? അത് ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും ഛിന്നമെന്നല്ലേനമ്മള് സ്കൂളില്‍ പഠിച്ചിരിക്കുന്നത്. ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം." </span><br />
<span class="Apple-style-span" style="font-size: large;">രാഗിണി വിട്ടുതരാന്‍ തയാറില്ല. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ എണ്ണി. ഇരുപത്തിമൂന്നു റോസാച്ചെടികള്‍ .</span><br />
<span class="Apple-style-span" style="font-size: large;">"2011ല്‍നിന്നും 23 പോയാല്‍ 1988 അല്ലേ? </span><br />
<span class="Apple-style-span" style="font-size: large;">1988 മേയ്1 , </span><br />
<span class="Apple-style-span" style="font-size: large;">എന്റെ പുലിയന്നൂര്‍ തേവരേ 1988 മേയ് 1 നാ എന്റെ കല്യാണം. അപ്പോള്‍ എന്റെ വിവാഹവാര്ഷികങ്ങള്ക്കെല്ലാം </span><br />
<span class="Apple-style-span" style="font-size: large;">ഇവിടെ ഇങ്ങിനെ ഒരു ആഘോഷം നടക്കുന്നകാര്യം </span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ ഇപ്പോഴാണല്ലോ അറിയുന്നത്. </span><br />
<span class="Apple-style-span" style="font-size: large;">thank you raagini, thankyou very much!!</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;"> രാഗിണി എന്നെ നോക്കി പുഞ്ചിരിച്ചു. </span><br />
<span class="Apple-style-span" style="font-size: large;">" ഇത് അണ്ണനിരിക്കട്ടേ, </span><br />
<span class="Apple-style-span" style="font-size: large;"></span><span class="Apple-style-span" style="font-size: large;"> better late than never എന്നല്ലേ പ്രമാണം." </span><br />
<span class="Apple-style-span" style="font-size: large;"></span><span class="Apple-style-span" style="font-size: large;"> അവള് ഒരു വെളുത്ത പനിനീര്‍പ്പൂവു പൊട്ടിച്ച് എന്റെ നേരേനീട്ടി. </span><span class="Apple-style-span" style="font-size: large;"> </span><br />
<span class="Apple-style-span" style="font-size: large;"></span><span class="Apple-style-span" style="font-size: large;">ഞാന്‍ ആ പനിനീര്‍പ്പൂ വാങ്ങിയപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു. </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അണ്ണന്റെ നമ്പരിലേയ്ക്ക് എന്റെ സെല്ലില്‍നിന്നും ഒരു മിസ്ഡ് കോള്‍ ഇട്ടേക്കാം, അണ്ണന് അത് സേവ് ചെയ്യണം. വല്ലപ്പോഴും വിളിക്കുകയും ചെയ്യണം. ഞാനും ഇടയ്ക്കുവിളിക്കാം." </span><br />
<span class="Apple-style-span" style="font-size: large;">രാഗിണി പറഞ്ഞു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">" രാഗിണിയുടെ മിസ്ഡ് കോള്‍"</span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ ചെറുതായൊന്നു ചിരിച്ചു. പെട്ടന്ന് ഞാനൊന്നു ഞെട്ടി, </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">ഈശ്വരാ ഇതെന്ത്? </span><br />
<span class="Apple-style-span" style="font-size: large;">എന്റെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നബ്ലോഗിലെ സംഭവങ്ങളും സംഭാഷണങ്ങളും തനിയാവര്‍ത്തനം ചെയ്യപ്പെടുകയാണോ?</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;"> എനിക്ക് ആകെ ഒരു വിഭ്രാന്തി പോലെ തോന്നി</span><br />
<span class="Apple-style-span" style="font-size: large;">എന്റെ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞു. </span><br />
<span class="Apple-style-span" style="font-size: large;">എന്റെ ഭാവപ്പകര്‍ച്ച രാഗിണിക്കു മനസിലായെന്നു തോന്നുന്നു, അവള് ശബ്ദം താഴ്ത്തി പ്പറഞ്ഞു.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">"അണ്ണാ ഒത്തിരി ഒന്നും ചിന്തിക്കേണ്ട, </span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ അണ്ണന്റെ ഓര്മ്മയില്സൂക്ഷിക്കാന് എന്ന ബ്ലോഗ് വായിച്ചിരുന്നു. അപ്പോഴാ അണ്ണനു ഏറ്റവും ഇഷ്ടമുള്ള വിഭവം ഇടിയപ്പമാണെന്ന് എനിക്ക് മനസിലായത്, അതാ ഇന്ന് ഇടിയപ്പം തന്നെ ഉണ്ടാക്കിയത്.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;"> പിന്നെ ഈ മുടങ്ങാത്ത ആഘോഷം, </span><br />
<span class="Apple-style-span" style="font-size: large;">നമ്മളൊക്കെ ഇപ്പോള്‍ വളരെ സീനിയേഴ്സായ സ്ഥിതിക്ക് കാര്യങ്ങള്‍ മറയില്ലാതെ പറയാം, </span><br />
<span class="Apple-style-span" style="font-size: large;">നമ്മളൊക്കെ വെറും സാധാരണ മനുഷ്യരല്ലേ അണ്ണാ, ചെറുപ്പകാലത്ത്നമ്മുടെയൊക്കെ മനസ്സില്‍ ആരോടും പറഞ്ഞിട്ടില്ലാത്ത മറ്റാരും അറിയാത്ത ചില ചിന്തകളും ആശകളും ഒക്കെയുണ്ടാവും. എത്ര ശ്രമിച്ചാലും അതൊന്നും പൂര്‍ണ്ണമായും മനസില്‍ നിന്നും പോവില്ല</span><br />
<span class="Apple-style-span" style="font-size: large;"> ആ ചിന്തകളു നമ്മളേക്കൊണ്ട് മറ്റാരേയുമറിയിക്കാതെ ചിലതൊക്കെ ചെയ്യിക്കും, അങ്ങിനെ കൂട്ടിയാല്‍ മതി.</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">നമ്മളു പണ്ട് കെപി കേശവമേനോന്റെ ജീവിതചിന്തകളെന്ന പുസ്തകത്തില്‍ വായിച്ചിട്ടില്ലേ? അങ്ങകലെ മാഞ്ചെസ്റ്ററിലും മഞ്ചൂക്കോയിലും ഒക്കെ ജനിച്ച് ജീവിച്ച് മരിക്കുന്നവരെപ്പറ്റി </span><br />
<span class="Apple-style-span" style="font-size: large;">നമ്മള് ജീവിതത്തിലൊരിക്കലും അറിയാറില്ല എന്ന്? </span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">മാഞ്ചെസ്റ്ററിന്റേയും മഞ്ചൂക്കോയുടേയും കൂടി വേണമെങ്കില്‍ </span><br />
<span class="Apple-style-span" style="font-size: large;">ഒരു മാവേലിക്കരകൂടി ചേര്‍ത്ത് വായിക്കാന്‍ </span><br />
<span class="Apple-style-span" style="font-size: large;">അണ്ണനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലേ?</span><br />
<span class="Apple-style-span" style="font-size: large;"><br />
</span><br />
<span class="Apple-style-span" style="font-size: large;">രാഗിണി മണികിലുങ്ങും പോലെ ചിരിച്ചു.</span><br />
<span class="Apple-style-span" style="font-size: large;">ആ ചിരി ഒരുപാടകലെനിന്നുംവരുന്നതുപോലെ എനിക്ക് തോന്നി.</span></div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com0tag:blogger.com,1999:blog-7392926159646352742.post-33883102937098536382011-04-29T13:53:00.002+05:302011-04-29T20:53:00.944+05:30ഹര്‍ത്താല്‍ തിരുമുറിവുകള്‍<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-size: large;">കോട്ടയത്തുപോയാല് മനോരമയിലാണു കിടക്കുക, കോഴിക്കോടാണെങ്കില്‍ മാതൃഭൂമിയിലും!!</span><br />
<span class="Apple-style-span" style="font-size: large;">സ്കൂളില്‍ വെച്ച് പലപ്പോഴും തമാശായി പറയാറുണ്ടായിരുന്നത്, ദൈവം എനിക്ക് ഒരിക്കൽ അനുഭവിക്കുവാൻ അലോട്ട് ചെയ്ത് തരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരിന്നില്ല.</span><br />
<span class="Apple-style-span" style="font-size: large;">കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റില്‍ രാത്രി രണ്ടുമണിക്ക് കിടക്കാനായിമനോരമപത്രം വിരിച്ചപ്പോള്‍ മനസില്‍ സ്കൂള്‍ ദിനങ്ങളിലെ ആ തമാശ് ഉയര്‍ന്നുവന്നു. </span><br />
<span class="Apple-style-span" style="font-size: large;">ചില്ല് തകര്‍ന്ന ബസുകള്‍ സ്റ്റാന്റില്‍ നിരനിരയായി പാര്‍ക്കുചെയ്തിരിക്കുന്നു.</span><span class="Apple-style-span" style="font-size: large;">ഒരു ഹര്‍ത്താല്‍ ദിന ആഘോഷങ്ങളുടെ ബാക്കിപത്രം!</span><br />
<span class="Apple-style-span" style="font-size: large;">അബ്ദുള്‍ നാസര്‍ മദനിയെ ബോംബറിഞ്ഞതിന്റെ </span><br />
<span class="Apple-style-span" style="font-size: large;">ഹര്‍ത്താല്‍തലേന്ന് വൈകിട്ട് തുടങ്ങിയതറിയാതെ ഞാനും ഇസ്മായേലും കോട്ടയത്ത് ബസ് സ്റ്റാന്റില്‍ രാത്രി 10 മണിയോടുകൂടിയെത്തിയതായിരുന്നു.</span><br />
<span class="Apple-style-span" style="font-size: large;">ഒരു ടാക്സിപോലും ഇല്ല, സ്റ്റാന്റില്‍ നിന്നും പുറത്തുപോകുന്നത് ബുദ്ധിയല്ലായെന്ന് പോലീസുകാരന് പറഞ്ഞതിനാല്‍ പാലായ്ക്ക് നടന്നുപോകാനുള്ള പ്ലാന്‍ ഉപേക്ഷിക്കേണ്ടിവന്നു. </span><br />
<span class="Apple-style-span" style="font-size: large;">സ്റ്റാന്റില്‍ നല്ല തിരക്കാണ്. അമ്മമാരും കുട്ടികളും വൃദ്ധന്മാരും എല്ലാം ഹര്‍ത്താലിനെ പഴിച്ചുകൊണ്ട് മണ്ണുനിറഞ്ഞ തറയില്‍ ഇരിക്കുന്നു.</span><br />
<span class="Apple-style-span" style="font-size: large;">ബസ് സ്റ്റാന്റില്‍ കിടക്കുന്ന ധര്മ്മക്കാരെയും കുടിയന്മാരേയും ഒക്കെ എത്രമാത്രം പുഛത്തോടെയാണു കണ്ടിരുന്നതെന്നോര്ത്തപ്പോള് വല്ലാത്ത ഒരു ആത്മനിന്ദതോന്നി. കൊട്ടിഘോഷിക്കപ്പെട്ടഒരു ഹര്‍ത്താല്‍ എന്നേയുംഅത്തരത്തിലൊരാളാക്കിയിരിക്കുന്നു. </span><br />
<span class="Apple-style-span" style="font-size: large;">രണ്ടുമണികഴിഞ്ഞപ്പോള്‍ ഞാന്‍ മനോരമയിലും , ഇസ്മായേല്‍ മാതൃഭൂമിയിലും കിടന്നു.കിടന്നതറിയാതെ ഇസ്മായേലുറങ്ങി. എനിക്ക് ഉറക്കം വരുന്നില്ല,പണവും റിക്കാഡുകളും ഉള്ളബാഗാണു ഞാന്‍ തലയിണയായി വെച്ചിരിക്കുന്നത്,നാളെ നേരം പുലരുമ്പോ ള്‍ അത് കണ്ടില്ലെങ്കിലോ?</span><br />
<span class="Apple-style-span" style="font-size: large;">എങ്കിലും തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ അറിയാതെ ഒന്നുമയങ്ങിപ്പോയി.എന്തോഒന്ന് ദേഹത്തു വീണെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു.</span><br />
<span class="Apple-style-span" style="font-size: large;">ഒരു പന്നിയെലി എന്റെദേഹത്തുകൂടി ഓടിപ്പോയി. </span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ ആകെ വിയര്‍ത്തു സമയം മൂന്നുമണി,</span><br />
<span class="Apple-style-span" style="font-size: large;">ചുറ്റുമെല്ലാവരും നല്ല ഉറക്കം.</span><span class="Apple-style-span" style="font-size: large;">മുതലാളിമാരും തൊഴിലാളികളും ധര്മ്മക്കാരുമെല്ലാം സുന്ദര സ്വപ്നങ്ങളും കണ്ട്നാച്ച്വറല് എയര്‍കണ്ടീഷന്റെ സുഖത്തില്‍ ഒരുമിച്ച് ഉറങ്ങുന്നു. </span><br />
<span class="Apple-style-span" style="font-size: large;">പിന്നെയെനിക്ക് ഉറക്കം വന്നില്ല. പന്നിയെലികളും പട്ടികളും എല്ലാം സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റും കണ്ടുകൊണ്ട് രാവിലെ അഞ്ച് മണിയ്ക്കുള്ള പുള്ളിക്കാനം ബസു പ്രതീക്ഷിച്ച് മനോരമയില്‍ തന്നെയിരുന്നു.</span><br />
<span class="Apple-style-span" style="font-size: large;"> </span><br />
<span class="Apple-style-span" style="font-size: large;">ഇന്ദിരാഗാന്ധികൊല്ലപ്പെടുമ്പോള് ഞാന്‍ മേലുകാവ് മൃഗാശുപത്രിയിലായിരുന്നു. റേഡിയോയില്‍ വാര്‍ത്തവന്നത് അടുത്തുള്ള ഒരു കടക്കാരനാണു വന്നുപറഞ്ഞത്.</span><br />
<span class="Apple-style-span" style="font-size: large;">"ആകെ പ്രശ്നമാണ്. ഒള്ളനേരത്തെ ഡോക്ടര്‍ വീട്ടില്‍ പോകാന്‍ നോക്കുന്നതാ ബുദ്ധി!"</span><br />
<span class="Apple-style-span" style="font-size: large;"> കടക്കാരന്റെ ആ ഉപദേശം കേട്ടപ്പോഴെ ഞാന്‍ ആശുപത്രിയടച്ച് അടുത്ത പാലാ ബസില്‍ കയറി.കുറുമണ്ണിലെത്തിയപ്പോള് മൈക്ക് അനൗണ്‍സ്മെന്റ് വാഹനം കണ്ടു </span><br />
<span class="Apple-style-span" style="font-size: large;">"നമ്മുടെ പ്രീയപ്പെട്ട ഇന്ദിരാ പ്രീയദര്‍ശിനി വെടിയേറ്റു മരിച്ചതിനെ തുടന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങള്‍ </span><span class="Apple-style-span" style="font-size: large;">കടകമ്പോളങ്ങള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു!!</span><span class="Apple-style-span" style="font-size: large;">"</span><br />
<span class="Apple-style-span" style="font-size: large;">ബസ് കൊല്ലപ്പള്ളിയിലെത്തിയപ്പോള് ഒരു വലിയസംഘം വാഹനങ്ങള്‍ തടയുന്നു. ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിവിട്ടിട്ട് ബസ്സുകള്‍ ഇന്നിനി ആളേക്കേറ്റരുത് ഷെഡില്‍ കയറ്റിയിട്ടോണം എന്ന് ആജ് ഞാപിച്ച് പറഞ്ഞുവിടുന്നു. </span><br />
<span class="Apple-style-span" style="font-size: large;">ഇനി പന്ത്രണ്ട് കിലോമീറ്റര്‍ നടക്കുകയേ സാധിക്കൂ , ഇന്ദിരാഗാന്ധിയേ വെടിവെച്ചവര്‍ ഇവരെവെച്ച് നോക്കുമ്പോ ള്‍ എത്ര മെച്ചപ്പെട്ടവരാണെന്നെനിക്കു തോന്നി. ചെയതത് പൊറുക്കാനാവാത്ത തെറ്റാണെങ്കിലും, അവര്‍ക്ക് അവരുടേതായ ഒരു ലക്ഷ്യവും കാരണവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ഹര്ത്താലുകാര്ബസ്സില് വന്നവരോടു ചെയ്ത ദ്രോഹത്തിനോ? ഇങ്ങിനെയാണോ ഇന്ദിരാ പ്രീയദര്ശിനിയോടുള്ള സ്നേഹവും ബഹുമാനവും കാണിക്കേണ്ടത്?</span><br />
<span class="Apple-style-span" style="font-size: large;"> </span><br />
<span class="Apple-style-span" style="font-size: large;">എം ജി ആര് മരിച്ച സമയം ഞാന്‍ തമിഴ് നാട്ടിലായിരുന്നു.ഒരു ബസ് യാത്രയില്‍,</span><span class="Apple-style-span" style="font-size: large;">നാമയ്ക്കലിനും രാശിപുരത്തിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തുവെച്ച് ഹര്‍ത്താലുകാര്‍(ക്ഷമിക്കണം, അന്ന് ഹര്‍ത്താലില്ല, ബന്ദാണു നടക്കുന്നത്) ബസ് തടഞ്ഞു . </span><br />
<span class="Apple-style-span" style="font-size: large;">അണ്ണന് പോയി എന്നുകേട്ടതോടെ ബസില്‍ കൂട്ടകരച്ചിലുയര്‍ന്നു. കണ്ടക്ടര്‍ ബാക്കി ടിക്കറ്റ് ചാര്‍ജ്ജ് തന്ന് ഞങ്ങളെ ഒഴിവാക്കി അത് തമിഴന്റെ മാന്യത.</span><br />
<span class="Apple-style-span" style="font-size: large;">"ഇനി കേരളത്തിലേയ്ക്ക് പോകാന്‍ സേലത്തുചെന്നാല് ട്രയിന്‍ കിട്ടും"</span><br />
<span class="Apple-style-span" style="font-size: large;">എന്റെ ദയനീയ മുഖം കണ്ടിട്ടാകണം കണ്ടക്റ്റര്‍ വഴിപറഞ്ഞുതന്നു. ഒരു എളുപ്പവഴിയുണ്ട് ഒരു 32 കിലോമീറ്റര്‍ നടന്നാല്‍ മതി. </span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ പെട്ടിയും തലയില്‍ വെച്ച് സേലത്തേയ്ക്ക് നടന്നു തുടങ്ങി. </span><br />
<span class="Apple-style-span" style="font-size: large;">ഈ യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, ചില സിനിമകളില്‍ കാണുന്ന മഹായാത്രകള്‍ പോലെ ആളുകള്‍ സംഘം സംഘമായിനീങ്ങുന്നു. തലയില്‍ ഭാണ്ഡക്കെട്ടുകള്‍, കരയുന്ന കുഞ്ഞുങ്ങളെ വഴക്കു പറഞ്ഞും, മാറത്തടിച്ച് സ്വയം പഴിച്ചുമെല്ലാം നടന്നുനീങ്ങുന്ന ഒരു വലിയസംഘം. </span><br />
<span class="Apple-style-span" style="font-size: large;">ഏതാണ്ട് 20 കിലോമീറ്ററോളം നടന്നപ്പോഴേയ്ക്കും ഞാന്‍ ശരിയ്ക്കും തളര്‍ന്നു.വഴിയിലെങ്ങും ഒരു മാടക്കടപോലുമില്ല തൊണ്ട വരണ്ട് ആകെ തളരുന്നതുപോലെ,അപ്പോഴാണുകണ്ടത് ഒരു മനുഷ്യന് ദൈവദൂതനെപ്പോലെഒരു ഉന്തുവണ്ടിയില്‍ ഒരു വലിയ ഗ്ലാസ് ജാര് നിറയെ ചെത്തിയ പഴുത്ത കൈതച്ചക്ക കഷണങ്ങളുമായിവരുന്നു. നടന്നു തളര്‍ന്ന ആളുകള്‍ ആശയോടെ കൈതചക്കകള്‍ വാങ്ങാനയാളുടെ ചുറ്റും കൂട്ടം കൂടി </span><br />
<span class="Apple-style-span" style="font-size: large;">അപ്പോഴേയ്ക്കും ബന്ദ് അനുകൂലികളുടെ ഒരു സംഘം അവിടെ വന്നു. അവരുടെ നേതാവിനു കലികൊണ്ട് കണ്ണ് ചുമന്നു. കച്ചവടക്കാരന്റെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ടയാള്‍ അലറി </span><br />
<span class="Apple-style-span" style="font-size: large;">"അണ്ണന് മരിച്ച് കിടക്കുമ്പോള്‍ നീ കൈതചക്കകള്‍ വിൽക്കുമോടാ നായേ!!" </span><br />
<span class="Apple-style-span" style="font-size: large;">അനുയായികൾ ആ കച്ചവടക്കാരനെ ചവിട്ടിക്കൂട്ടുന്നതിനിടെ </span><span class="Apple-style-span" style="font-size: large;">അയാള്‍ </span><span class="Apple-style-span" style="font-size: large;">ആഗ്ലാസ് ഭരണി പൊക്കി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. </span><br />
<span class="Apple-style-span" style="font-size: large;"> പഴുത്ത കൈതച്ചക്കകഷണങ്ങള്‍ ചെളിയില്‍ വീണുകുതിരുന്നത് അമ്പരപ്പോടെ ഞങ്ങള്‍ കണ്ടു.</span><br />
<span class="Apple-style-span" style="font-size: large;">ചവിട്ടിക്കുതിച്ച് അവര്പോയിക്കഴിഞ്ഞതേ വല്ലാത്ത ഉന്തും തള്ളുമായി. അമ്മമാരും, യുവാക്കളുമെല്ലാം ചെളിതുടയ്ക്കാന് പോലും നില്‍ക്കാതെ കൈതച്ചക്കകഷണങ്ങള്‍ തിന്നുന്നു.</span><br />
<span class="Apple-style-span" style="font-size: large;">ഞാനും ആ ചെളിയില്‍ വീണ രണ്ട്കൈതച്ചക്കകഷണങ്ങള് എടുത്ത്മണ്ണു തുടച്ചു.ഇനി മണ്ണുപറ്റിയതാണോ എച്ചിലാണോ എന്നൊന്നും നോക്കാന്‍ നിന്നിട്ടുകാര്യമില്ല </span><span class="Apple-style-span" style="font-size: large;">സേലത്തേയ്ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ നടക്കേണ്ടതല്ലേ?തൊണ്ടവരണ്ട് ഞാന്‍ വീണുപോകാതിരിക്കാന്‍ ഇതെങ്കിലും കഴിച്ചേപറ്റൂ.</span><br />
<span class="Apple-style-span" style="font-size: large;">നമ്മള് ഇതും ഇതിനപ്പുറവും ഒക്കെ സഹിച്ചല്ലേ പറ്റൂ??</span><br />
<span class="Apple-style-span" style="font-size: large;"> ഇതു ഹര്‍ത്താലല്ലേ??</span><br />
<span class="Apple-style-span" style="font-size: large;"> നമ്മുടെ ദേശീയോല്സവങ്ങളില് ഒന്നായ ഹര്‍ത്താല്‍!!!</span><br />
<span class="Apple-style-span" style="font-size: large;">നമ്മളെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേയ്ക്ക് നയിക്കാനായി നാം വോട്ടുചെയ്ത് വിജയിപ്പിച്ചു വിടുന്ന നമ്മുടെ നേതാക്കള്‍ നമ്മുടെ രക്ഷയ്ക്കായി പാകം ചെയ്തു തരുന്ന അത്ഭുത, ആരോഗ്യപാനീയം. സാരമില്ല, സഹിക്കുക, ആഘോഷിക്കുക ........</span></div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-22284636758748603822011-04-09T23:13:00.001+05:302011-04-09T23:16:43.088+05:30"മോന്"<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-size: large;">കലാനിലയം സ്കൂളിലെ എന്റെ കൂട്ടുകാര്‍ </span><br />
<span class="Apple-style-span" style="font-size: large;">വെറും സാധാരണ </span><span class="Apple-style-span" style="font-size: large;">ഗ്രാമീണകുടുംബങ്ങളില്നിന്നുമുള്ളവരായിരുന്നു.</span><br />
<span class="Apple-style-span" style="font-size: large;">ജാഡകളോ പണത്തിന്റെ തികട്ടലുകളോ ഇല്ലാത്തവര്‍.</span><br />
<span class="Apple-style-span" style="font-size: large;">വഴിവക്കിലെ മാവുകളില്‍ കല്ലെറിഞ്ഞ് മാങ്ങപറിച്ച്</span><br />
<span class="Apple-style-span" style="font-size: large;">ഉച്ചയ്ക്ക് ഉപ്പും മുളകും ഉള്ളിയും ചേര്‍ത്ത് പങ്കിട്ട് കഴിക്കുന്നവര്‍. </span><br />
<span class="Apple-style-span" style="font-size: large;">അമ്പലപ്പറമ്പുകളില്‍ ഉല്‍സവം കൂടി നടക്കാന്‍ വീട്ടില്‍നിന്നും അനുവാദമുള്ളവര്‍.</span><span class="Apple-style-span" style="font-size: large;">ചുരുക്കത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് സങ്കല്പ്പിക്കുവാന് പോലും സാധിക്കാത്ത ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്.</span><br />
<span class="Apple-style-span" style="font-size: large;">അക്കൂട്ടത്തില്‍ ഒരു ഗോപാലകൃഷ്ണന് ഉണ്ടായിരുന്നു.</span><br />
<span class="Apple-style-span" style="font-size: large;">പുലിയന്നൂര്‍ അമ്പലത്തിലെ ഉല്‍സവത്തിന് മാലപ്പടക്കം പൊട്ടിയപ്പോള്‍ അതില്‍ നിന്നും തെറിച്ചുവീണ ഒരു ഗുണ്ട് ഗോപാലകൃഷ്ണനുകിട്ടി. അത് ആരും കാണാതെ വീട്ടിലേയ്ക്ക് കൊണ്ടുപോകും വഴി അത് പൊട്ടി. പാവം ഗോപാലകൃഷ്ണന്! നെഞ്ചുനിറയെ മുറിപ്പാടുകളോടെ ആണെങ്കിലും ജീവന് രക്ഷപെട്ടു. </span><br />
<span class="Apple-style-span" style="font-size: large;">ക്ലാസുകള്‍ മുന്നോട്ടുനീങ്ങും തോറും</span><br />
<span class="Apple-style-span" style="font-size: large;">ടീച്ചര്മാര് ചോദ്യം ചോദിക്കലും എണീറ്റുനിര്ത്തിക്കലും ചൂരല്‍പ്രയോഗവും തുടങ്ങിയതോടെ ഞങ്ങളുടെ മനസില്‍ കന്യാസ്ത്രീകളോടു മൊത്തത്തില്‍ ഒരു പകയും വൈരാഗ്യവും രൂപപ്പെട്ടുതുടങ്ങി.</span><br />
<span class="Apple-style-span" style="font-size: large;">അങ്ങിനെയിരിക്കെ ഞങ്ങള്‍ക്ക് ഒരു വടി വീണുകിട്ടി. കന്യാസ്ത്രീകള്‍ക്കെതിരെ വീശാന്‍ പറ്റിയ ഒരു വലിയ വടി! </span><br />
<span class="Apple-style-span" style="font-size: large;">തൊടുപുഴയ്ക്കടുത്ത് മാറിക എന്നസ്ഥലത്തെ കോണ്‍വെന്റില്‍ ഒരു കന്യാസ്ത്രീ മറ്റൊരു സുന്ദരി കന്യാസ്ത്രീയുടെ മുഖം ചൂടാക്കിയ എണ്ണഒഴിച്ച് വിരൂപമാക്കി.</span><span class="Apple-style-span" style="font-size: large;">ഉറങ്ങിക്കിടന്ന സുന്ദരിയുടെ മുഖത്താണു പകമൂത്ത മറ്റൊരു കന്യാസ്ത്രീ ഈ പ്രയോഗം നടത്തിയത്.</span><br />
<span class="Apple-style-span" style="font-size: large;">ഇതിനുപുറകിലുള്ള മനശാസ്ത്രം </span><br />
<span class="Apple-style-span" style="font-size: large;">എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. </span><br />
<span class="Apple-style-span" style="font-size: large;">പത്രങ്ങളില്‍ വലിയ വാര്‍ത്തയായി,</span><br />
<span class="Apple-style-span" style="font-size: large;">നിരവധിലേഖനങ്ങള്‍ ഈ വിഷയത്തില്‍ എഴുതപ്പെട്ടു.</span><br />
<span class="Apple-style-span" style="font-size: large;">ബസ് സ്റ്റാന്റുകളില്‍ ഈ സംഭവം </span><br />
<span class="Apple-style-span" style="font-size: large;">ഒരു പാട്ടുപുസ്തകരൂപത്തില് ചൂടപ്പം പോലെ വിറ്റഴിഞ്ഞു.</span><br />
<span class="Apple-style-span" style="font-size: large;">"മാറികമഠത്തിലെ ഭീകരസംഭവം!!" </span><br />
<span class="Apple-style-span" style="font-size: large;">അതായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. </span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങള്‍ക്ക് ആപാട്ടുപുസ്തകം കാണാപ്പാഠമായി.</span><br />
<span class="Apple-style-span" style="font-size: large;">ക്ലാസില്‍ ഒഴിവുസമയങ്ങളില്‍ അത് ഉച്ചത്തില്‍ പാടുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഒരു സന്തോഷം.</span><span class="Apple-style-span" style="font-size: large;">ഉള്ളില്‍ കലിയുണ്ടെങ്കിലും ടീച്ചര്മാര് ബധിരരേപ്പോലെ ഭാവിച്ചു. </span><br />
<span class="Apple-style-span" style="font-size: large;">ഒരുദിവസം രാവിലെ ഞങ്ങളുടെസംഘം ആഘോഷമായി സ്കൂളിലേയ്ക്ക് പോകുകയാണു. </span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങള്‍ക്കെതിരെ പരിചയമില്ലാത്ത രണ്ടുകന്യാസ്ത്രീകള് വരുന്നതുകണ്ടപ്പോള് എല്ലാവരും ഉജാറായി.</span><br />
<span class="Apple-style-span" style="font-size: large;">മാറികമഠത്തിലെ ഭീകരസംഭവം കോറസായി പാടിത്തുടങ്ങി. </span><br />
<span class="Apple-style-span" style="font-size: large;">"എണ്ണ, എണ്ണ, എണ്ണേ, എണ്ണ!!"</span><br />
<span class="Apple-style-span" style="font-size: large;">ഒരു കൂട്ടുകാരന് ശരണം വിളിക്കുന്നതുപോലെ </span><br />
<span class="Apple-style-span" style="font-size: large;">ഉച്ചത്തില്‍ കൂവിവിളിച്ചു.</span><br />
<span class="Apple-style-span" style="font-size: large;">"എണ്ണയുണ്ടോ, എണ്ണ!!"</span><br />
<span class="Apple-style-span" style="font-size: large;"> ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൂടെ വിളിച്ചു.</span><br />
<span class="Apple-style-span" style="font-size: large;">കന്യാസ്ത്രീകളുടെ മുഖം കറക്കുന്നതുകണ്ടപ്പോള് </span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങളുടെ ആവേശം പത്തിരട്ടിയായി. </span><br />
<span class="Apple-style-span" style="font-size: large;">"ഞങ്ങള്‍ക്ക് കുറച്ച് എണ്ണതരാമോ, എണ്ണ!!!"</span><br />
<span class="Apple-style-span" style="font-size: large;"> വീണ്ടും ശരണം വിളി </span><br />
<span class="Apple-style-span" style="font-size: large;">"നല്ലചൂടു ചൂടു വെളിച്ചെണ്ണ!!"</span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങള്‍ എല്ലാവരും കൂടി കൂവി.</span><br />
<span class="Apple-style-span" style="font-size: large;">പെട്ടന്നാണു അതിലൊരു സിസ്റ്റര്‍ ഞങ്ങളുടെ നേരേ തിരിഞ്ഞത് </span><br />
<span class="Apple-style-span" style="font-size: large;">"നിനക്കൊക്കെ </span><span class="Apple-style-span" style="font-size: large;">എണ്ണ</span><span class="Apple-style-span" style="font-size: large;"> തരാമെടാ കൊരങ്ങന്മാരേ, ആര്‍ക്കാടാ ഇത്രയ്ക്ക് എണ്ണക്കൊതി"</span><br />
<span class="Apple-style-span" style="font-size: large;">സിസ്റ്റര്‍ കയ്യിലിരുന്ന വളഞ്ഞകാലന്‍ കുട വീശിക്കൊണ്ട് ഞങ്ങളുടെ നേരേ തിരിഞ്ഞു. </span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങള്‍ കൂവിക്കൊണ്ട് ഓടി.</span><br />
<span class="Apple-style-span" style="font-size: large;">കുറേദൂരം ചെന്നിട്ട് തിരിഞ്ഞുനിന്നു കൂവി വിളിച്ചു.</span><br />
<span class="Apple-style-span" style="font-size: large;">അപ്പോഴും ആ കന്യാസ്ത്രീ അമര്‍ഷത്തോടെ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. </span><br />
<span class="Apple-style-span" style="font-size: large;">ഞങ്ങള്‍ക്ക് വളരെ വളരെ സന്തോഷമായി.</span><br />
<span class="Apple-style-span" style="font-size: large;">ഇത്രയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ.</span><br />
<span class="Apple-style-span" style="font-size: large;">അന്ന് മുഴുവന്‍ അതുമാത്രമായിരുന്നു ഞങ്ങളുടെസംസാര വിഷയം, എത്രപറഞ്ഞിട്ടും മതിയാകുന്നില്ല.</span><br />
<span class="Apple-style-span" style="font-size: large;"> </span><span class="Apple-style-span" style="font-size: large;">വൈകിട്ട് വീട്ടിലെത്തിയപ്പോഴാണു ഞാന്‍ ഞെട്ടിപ്പോയത് ഞങ്ങള്‍ രാവിലെ കളിയാക്കിയ കന്യാസ്ത്രീയുണ്ട് </span><br />
<span class="Apple-style-span" style="font-size: large;">എന്റെ വീട്ടുമുറ്റത്ത് ഒരു കസേരയിട്ട് ഇരിക്കുന്നു.</span><br />
<span class="Apple-style-span" style="font-size: large;">അമ്മ അടുത്ത് നില്പ്പുണ്ടു </span><br />
<span class="Apple-style-span" style="font-size: large;">ചേട്ടന് ഒരു പുളിവാറുചെത്തിമിനുക്കി എടുക്കുന്നു.</span><br />
<span class="Apple-style-span" style="font-size: large;">"വാടാ കൊരങ്ങാ, ഞാന്‍ നീവരാന്‍ കാത്തിരിക്കുകയായിരുന്നു." സിസ്റ്റര്‍ എന്നെ കണ്ടതേ ചീറിത്തുടങ്ങി. </span><br />
<span class="Apple-style-span" style="font-size: large;">"മണീ, ഇവനു എണ്ണ വേണമെന്ന്!!!</span><br />
<span class="Apple-style-span" style="font-size: large;"> അത് ചൂടുള്ള വെളിച്ചെണ്ണ!!!"</span><br />
<span class="Apple-style-span" style="font-size: large;">സിസ്റ്റര്‍ അമ്മയോട് വീണ്ടും വര്‍ണ്ണിച്ചു തുടങ്ങി.</span><br />
<span class="Apple-style-span" style="font-size: large;">അമ്മ രൂക്ഷമായി എന്നെനോക്കി. </span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ ആകെ വിയര്‍ത്തുതുടങ്ങി.</span><br />
<span class="Apple-style-span" style="font-size: large;">"ഇന്ന് ഇവനെ അടിച്ച് തോലുരിക്കണം, അഹങ്കാരി!!</span><br />
<span class="Apple-style-span" style="font-size: large;"> അല്ലങ്കില്‍ ഇവനൊക്ക്ക്കെ വലുതാകുമ്പോള്‍ </span><br />
<span class="Apple-style-span" style="font-size: large;">പിടിച്ചാല്‍ കിട്ടുകേല."</span><br />
<span class="Apple-style-span" style="font-size: large;">"അഛന് ഇങ്ങു വരട്ടേ!,</span><br />
<span class="Apple-style-span" style="font-size: large;">ഇനി ഇവന് ഇങ്ങനെ കാണിക്കാതെ ശരിയാക്കാം,</span><br />
<span class="Apple-style-span" style="font-size: large;">നല്ല അടിയുടെ കുറവാ ഇവനൊക്കെ."</span><br />
<span class="Apple-style-span" style="font-size: large;">അമ്മസിസ്റ്ററിന്റെ കൂടെ ചേര്‍ന്നു.</span><br />
<span class="Apple-style-span" style="font-size: large;">ചേട്ടന് മിനുക്കിക്കൊണ്ടിരിക്കുന്ന പുളിവാറു കാണുംതോറുമെന്റെ മുട്ട് കൂട്ടിയിടിച്ചുതുടങ്ങി.</span><br />
<span class="Apple-style-span" style="font-size: large;">"ഇവന്റെ കൂട്ടത്തില്‍ ഒരു പത്തുപതിനാറുകുരങ്ങന്മാരുണ്ടായിരുന്നു, പട്ടികളെപ്പോലെ ഓലിയിട്ടോണ്ട്.</span><span class="Apple-style-span" style="font-size: large;">ഒന്നു നോക്കിയപ്പോഴേ ഇവനെ എനിക്ക് പിടികിട്ടി,</span><span class="Apple-style-span" style="font-size: large;">രാമകൃഷ്ണപിള്ള സാറിന്റെ മകനാന്ന് അവന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്. </span><span class="Apple-style-span" style="font-size: large;">അതാ മണിയോട് ഇത് വന്നു പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്.അഹങ്കാരി!!"</span><br />
<span class="Apple-style-span" style="font-size: large;">സിസ്റ്ററിന്റെ കലിതീരുന്നില്ല. </span><br />
<span class="Apple-style-span" style="font-size: large;">"അഛന് വരട്ടേ, എന്നിട്ടുമതി ഇവനു കാപ്പികൊടുക്കുന്നത്, ഇവനെയൊക്കെ പഠിപ്പിക്കാന്‍ വിടുന്നതെന്തിനാണെന്ന് ഒന്ന് അറിയണമല്ലോ!!"</span><br />
<span class="Apple-style-span" style="font-size: large;">അമ്മ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.</span><br />
<span class="Apple-style-span" style="font-size: large;">ഞാന്‍ ഒന്നും പറയാതെ അകത്തെ മുറിയിലെ കട്ടിലില്‍ പോയി</span><br />
<span class="Apple-style-span" style="font-size: large;">കി</span><span class="Apple-style-span" style="font-size: large;">ടന്നു.കുറെനേരം കൂടി സിസ്റ്ററിന്റെ അമര്‍ഷപ്രകടനം എനിക്ക് കേള്‍ക്കാമായിരുന്നു.</span><br />
<span class="Apple-style-span" style="font-size: large;">അഛന് വന്നത് ഞാന്‍ അറിഞ്ഞിട്ടും കണ്ണടച്ചുതന്നെ കിടന്നു. അമ്മ സിസ്റ്റര്‍ വന്നതും പറഞ്ഞതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞുകേള്‍പ്പിക്കുന്നത് ഞാന്‍ ഭയത്തോടെ കേട്ടുകിടന്നു. </span><br />
<span class="Apple-style-span" style="font-size: large;">"എടാബാബൂ, ഇവിടെ വാ!</span><br />
<span class="Apple-style-span" style="font-size: large;"> അഛന് നിന്നെ വിളിക്കുന്നു!!" </span><br />
<span class="Apple-style-span" style="font-size: large;">അമ്മ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റ് ചെന്നു. അഛന്റെ നേരേ നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഞാന്‍ താഴോട്ടുനോക്കി നിന്നു.</span><br />
<span class="Apple-style-span" style="font-size: large;">കുറച്ചുസമയം ആയിട്ടും അഛന് ഒന്നും പറയാതെ വന്നപ്പോള്‍ ഞാന്‍പതുക്കെ കണ്ണുകള്‍ ഉയര്‍ത്തി.</span><br />
<span class="Apple-style-span" style="font-size: large;">അഛന്റെ മുഖത്ത് അല്‍പ്പം പോലും ദേഷ്യമില്ല</span><br />
<span class="Apple-style-span" style="font-size: large;">പകരം വല്ലാത്ത ഒരു സന്തോഷം!</span><br />
<span class="Apple-style-span" style="font-size: large;">കണ്ണുകളില്‍ ഞാന്‍ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു തിളക്കം. എന്നെ ആദ്യമായി കാണുന്നതുപോലെ അടിമുടി നോക്കുന്നു. </span><br />
<span class="Apple-style-span" style="font-size: large;">"മോന് കാപ്പികുടിച്ചില്ലല്ലോ, </span><br />
<span class="Apple-style-span" style="font-size: large;">വേഗം പോയികുടിക്ക്. എന്നിട്ട് പോയിപഠിച്ചോളൂ!"</span><br />
<span class="Apple-style-span" style="font-size: large;"> അഛന്റെ ഈ ഭാവമാറ്റം കണ്ട് ഞാന്‍ അമ്പരന്നുപോയി. പുളിവാറുകൊണ്ടുള്ള അടിയ്ക്കുപകരം സ്നേഹത്തലോടല്‍,</span><br />
<span class="Apple-style-span" style="font-size: large;">മോന് എന്നുള്ള വിളി </span><br />
<span class="Apple-style-span" style="font-size: large;">എന്റെ അഛന് എന്നെ ജീവിതത്തില്‍ ഒരിക്കലേ </span><br />
<span class="Apple-style-span" style="font-size: large;">അങ്ങിനെ "മോനേ" എന്ന് വിളിച്ചിട്ടുള്ളു </span><br />
<span class="Apple-style-span" style="font-size: large;">അന്ന് അതെന്താണെന്ന് മനസിലായില്ലെങ്കിലും ഇപ്പോള്‍ എനിക്ക് മനസിലാക്കാനാകുന്നുണ്ട് അഛന്റെ മനസില്‍ എന്തായിരുന്നെന്നും, </span><br />
<span class="Apple-style-span" style="font-size: large;">കൂടാതെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും തന്റെ മകനെ തന്നോടുള്ള രൂപസാമൃം കൊണ്ട് ഒരപരിചിതന് തിരിച്ചറിഞ്ഞപ്പോള്‍ അന്ന് അഛന് അനുഭവിച്ച അളക്കാനാവാത്ത സായൂജ്യവും...!!!</span><br />
</div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com3tag:blogger.com,1999:blog-7392926159646352742.post-19675705314500998562011-01-13T21:36:00.002+05:302011-01-13T21:51:28.435+05:30മണ്ണുത്തിക്കനവുകള് മണ്ണുത്തി<br />
തൃശൂരുനിന്നും പാലക്കാട് ഹൈവേയില്‍ 6 കിലോമീറ്റര്ചെല്ലുമ്പോള് എത്തുന്ന നഗരത്തിന്റെ പകിട്ടുള്ള ഒരു ചെറുഗ്രാമം, വെറ്റേറിനറിഡോക്ടര്മാരുടെ മനസില്‍ എന്നെന്നും ഒരു ദൗര്ബ്ബല്യമാണാ ഗ്രാമം<br />
<br />
33 വര്‍ഷം മുന്‍പ് ഞാനും ആ ഗ്രാമവീഥിയില്‍ എത്തി. വെറ്റേറിനറി കോളേജിലെ ഒരുഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ ആ പരിസരങ്ങളും ഫാറം പടിയും പാലക്കാടന്‍ കാറ്റുമെല്ലാം എന്റെ മനസിലും എന്തെക്കെയോ കോറിയിട്ടു.<br />
<br />
1981ല്‍ മൃഗസംരക്ഷണവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചശേഷം മണ്ണൂത്തിപതുക്കെപതുക്കെ കണ്ടുമറന്ന ഒരു സ്വപ്നം പോലെ മനസിന്റെ ഒരുകോണിലേയ്ക്ക് ഒതുങ്ങിപ്പോയി.<br />
<br />
വീണ്ടും ഇന്ന് ഈ എഴുത്തുമേശയില്‍ വച്ച് മണ്ണൂത്തി എന്റെ മനസിലേയ്ക്ക് കടന്നുവരുമ്പോള്‍ 33 വര്‍ഷം മുന്‍പുള്ള മണ്ണുത്തി ദിനങ്ങള്‍ ഇപ്പോഴും എന്റെ മനസില്‍ അവശേഷിപ്പിക്കുന്ന കാലത്തിനു മായിക്കാന്‍ കഴിയാതെപോയ മൂന്നു കനവുകൾ / കനലുകൾ ഞാന്‍ തിരിച്ചറിയുന്നു....<br />
<br />
<b><u> കനവ് 1 ഒരു ദുസ്വപ്നം</u></b> <br />
<br />
“ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന് വന്നൂ.....”മനസില്‍ എന്തോഒന്ന് കൊളുത്തിവലിച്ചതുപോലെ ഞാന്‍ ഒന്നു ഞെട്ടി. റേഡിയോയിലൂടെ സ്നാപകയോഹന്നാന്റെ കഥ പാട്ടായി ഒഴുകിവരുന്നു.ആപാട്ട് കേള്‍ക്കുംതോറും എന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നു, കാല് മുട്ടുകള്‍ക്ക് ബലം കുറയുന്നതുപോലെ,ആകെ ഒരുതളര്‍ച്ച അനുഭവപ്പെടുന്നു.കണ്ണുകളില്‍ ഇരുട്ട് നിറയുന്നു. <br />
<br />
“ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നൂ,ജോര്‍ദ്ദാന്‍ നദിയുടെ തീരം......”പാട്ട് തുടരുകയാണ്<br />
ഇപ്പോള്‍ അത് റേഡിയോയില്‍ നിന്നല്ല മണ്ണൂത്തിപ്പള്ളിയുടെ മൈക്കില്നിന്നാണ്.<br />
വെറ്റേറിനറി കോളേജ് ഹോസ്റ്റലിലെ ഇരുപത്തി ആറാം നംബർ മുറിയില്തറയില് വിരിച്ച വിരിപ്പില്‍ ഒരു പതിനേഴുകാരന് ഇരുന്ന് വിറയ്ക്കുന്നു.<br />
തണുത്ത ആ പ്രഭാതത്തിലും അവന്റെ ദേഹം വിയര്‍ത്ത് ഒഴുകുന്നുണ്ട്.തലേദിവസം രാത്രി 2 വരെ മറ്റ് ഒന്നാം വര്‍ഷ വിദ്യാര്ത്ഥികളോടൊപ്പംഹോസ്റ്റലിന്റെ മട്ടുപ്പാവില്‍ പരേഡ് നടത്തി തളര്‍ന്നുറങ്ങിയ ഒരു നിര്ഭാഗ്യവാന്, മണ്ണൂത്തിപ്പള്ളിയിലെ പാട്ടുകേട്ട് രാവിലെ 5 മണിക്ക് ഞെട്ടിയുണര്‍ന്നിരിക്കുന്നു.<br />
<br />
ഭീതിയുടെ താഴ്വരയില് വീണ്ടും തലേദിവസത്തിന്റെ പുനരാവര്‍ത്തനത്തിനായി വീണ്ടും ഒരു ദിവസം കൂടി പെട്ടന്ന് എത്തിയിരിക്കുന്നു,ഈ രാത്രി പുലരാതിരുന്നെങ്കില്‍ അതുമാത്രമായിരുന്നു ഉള്ളില്‍<br />
<br />
"അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ..<br />
നിത്യദുഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ....."<br />
<br />
മൈക്കിലൂടെ പാട്ടുതുടരുമ്പോള് അതിലും കൂടിയ ഒച്ചയില്‍ സീനിയേഴ്സിന്റെ അലര്‍ച്ച എണീറ്റുവാടാ...!!.$ @&*....പിന്നെ വാതിലില്‍ ആഞ്ഞ് ചവിട്ടുന്ന ഒച്ച.<br />
<br />
അതുകേട്ട് ഭയന്നുവിറച്ചുകൊണ്ട് ചാടി എണീറ്റ ആ പയ്യന് ഈ ഞാനായിരുന്നു,<br />
77 03 04 എന്ന ഞാന്‍<br />
<br />
ഇതെല്ലാം ഒരു കിനാവുപോലെ മനസില്‍നിന്നും മറഞ്ഞിട്ട് 33 വര്‍ഷം കഴിഞ്ഞിരിക്കുന്നു<br />
എന്നിട്ടും ഇപ്പോഴും പള്ളിയില്‍ നിന്നുമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചൂളിപ്പോകുന്നു.<br />
വല്ലാത്ത ഒരു അധൈര്യം അപ്പോഴൊക്കെ എന്നെ അടിമുടി തളര്‍ത്തുന്നു.<br />
<br />
ഈ അവസ്ഥ അതെനിക്കറിയാം,<br />
കണ്ടീഷന്‍ഡ് റിഫ്ളക്സ്!!!<br />
<br />
പാതിരിക്കുപ്പായം ഊരിമാറ്റി ശാസ്ത്ര ജ് ഞനായിമാറി നോബല്‍ സമ്മാനം നേടിയ<br />
റഷ്യാക്കാരന് ഐവാന്‍ പാവ്ലോവ് വിവരിച്ച സിദ്ധാന്തം.<br />
പാലാസെന്റ് തോമസ് ഹൈസ്കൂളില്‍ ഫിസിക്സ് പഠിപ്പിച്ച നരീക്കാട്ടച്ചന്(ഫാദര്‍ വര്ക്കിനരീക്കാട്ട്)പട്ടിയേയും തീറ്റയേയും ബെല്ലിനേയും ബന്ധിപ്പിച്ച് ഈ റിഫ്ളക്സ് പഠിപ്പിച്ചപ്പോള്‍ സ്വപ്നത്തില്‍പോലും കരുതിയില്ലല്ലോ ഞാന്‍ അതിന്റെ ഒരു ഇരയായി മാറുമെന്ന്,<br />
ജീവിതകാലം മുഴുവനും ആ തടവറയില്‍ അടയ്ക്കപ്പെടുമെന്ന്<br />
<br />
അടിയന്തിരാവസ്ഥക്കാലത്ത് ഭയന്ന് അടക്കിവെയ്ക്കേണ്ടിവന്നതെല്ലാം<br />
1977ല്‍ വന്ന ഞങ്ങളിലേയ്ക്ക് ചൊരിഞ്ഞസീനിയേഴ്സിലാരെങ്കിലും ചിന്തിച്ചിരിക്കുമോ<br />
എന്റെ ഈ ഒരു അവസ്ഥയെപ്പറ്റി,<br />
ഉണ്ടാകില്ല ഒരിയ്ക്കലും ഉണ്ടാകില്ല.....<br />
പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ മനസില്‍ അവരേല്പ്പിക്കുന്നക്ഷതങ്ങളേപ്പറ്റി<br />
ചിന്തിക്കേണ്ട ഭാരം അവര്‍ക്കില്ലല്ലോ....<br />
<br />
<b>കനവ് 2 ഒക്ടോബറിന്റെ ന</b>ഷ്ടം<br />
<br />
പതുക്കെപ്പതുക്കെ ദിവസങ്ങള്‍ ശാന്തമായി ക്ലാസുകള്‍ ആരംഭിച്ചു<br />
ക്ലാസില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്<br />
വിരലിലെണ്ണാനും മാത്രം പെണ്‍കുട്ടികളും<br />
<br />
1977 ഒക്ടോബര്‍ മാസം<br />
ഞാന്‍ വെറുതെ മണ്ണൂത്തിയിലൂടെ നടക്കുകയായിരുന്നു.<br />
സമയം സന്ധ്യമയങ്ങുന്നു.മഴപെയ്ത് നനഞ്ഞ ഒരു സായം സന്ധ്യ<br />
<br />
ഫാറംപടി ബസ് സ്റ്റോപ്പില്‍ എന്റെ ക്ലാസിലെ മറിയാമ്മ ഉമ്മന്‍ നില്‍ക്കുന്നത്<br />
ഞാന്‍ യാധൃശ്ചികമായാണുകണ്ടത്<br />
<br />
ആണ്‍കുട്ടികളെ എല്ലാം പരിചയപ്പെട്ടിട്ടും<br />
ഞാന്‍ ക്ലാസിലെ ഒരു പെണ്‍കുട്ടിയെപ്പോലും പരിചയപ്പെട്ടിരുന്നില്ല<br />
ആദ്യമായി മിക്സഡ് ക്ലാസില്‍ പഠിക്കുന്നതിന്റെ സങ്കോചം<br />
മറ്റുള്ളവരുടെ മുന്നില്‍ വെച്ച് എന്തോ പെണ്‍കുട്ടികളോടു സംസാരിക്കുവാന്‍<br />
എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.<br />
<br />
പെട്ടന്നാണെനിക്ക് ഒരു ആശയം തോന്നിയത്.<br />
എന്റെ ഒരു വനിതാ ക്ലാസ് മേറ്റിനെ ഒറ്റയ്ക്ക് കിട്ടിയിരിക്കുന്നു.<br />
പരിചയക്കാരാരും അടുത്തില്ല<br />
<br />
ഇതു തന്നെ ഏറ്റവും പറ്റിയ അവസരം.<br />
മറിയാമ്മ ഉമ്മനെ പരിചയപ്പെട്ടേക്കാം.<br />
എനിക്ക് വല്ലാത്ത ഒരു ത്രില്‍ അനുഭവപ്പെട്ടു. ഞാന്‍ തിടുക്കത്തില്‍ ബസ് സ്റ്റോപ്പിലേയ്ക്ക്നടന്നു.<br />
<br />
അപ്പോഴേയ്ക്കും മണ്ണൂത്തി തൃശൂര്‍ ഓടുന്ന അയ്യപ്പാ ബസ് വന്നു<br />
മറിയാമ്മ ഉമ്മന്‍ ബസ്സിലേയ്ക്ക് കയറി.<br />
<br />
ഒരു നിമിഷം,അവള് എന്നെകണ്ടു.<br />
ആ മുഖത്ത് ഒരു പരിചയച്ചിരി മിന്നിമറഞ്ഞു.<br />
എന്തോ പറയാനായി അവള് മുന്നോട്ടാഞ്ഞപ്പോഴേയ്ക്കും ബസ്സ് വിട്ടു.<br />
<br />
മറിയാമ്മ ഉമ്മന്‍ എന്നെനോക്കി കൈവീശി.<br />
ഞാനും കൈവീശിക്കൊണ്ട് നിസ്സഹായനായി നിന്നു.<br />
<br />
മറിയാമ്മ ഉമ്മന്‍ പിന്നീട് ഒരിക്കലും തിരിച്ചുവന്നില്ല.<br />
അവള് വെറ്റേറിനറി കോളേജിലെ പഠനം അവസാനിപ്പിച്ച് പോയതായിരുന്നു അന്ന്<br />
<br />
ഞാനും മറിയാമ്മ ഉമ്മനുംതമ്മില് ജീവിതത്തില്‍ ഒരു വാക്കുപോലും പരസ്പരം മിണ്ടിയിട്ടില്ല<br />
ഇനി എവിടെവെച്ചെങ്കിലും കണ്ടാല്‍ തമ്മില്‍ തിരിച്ചറിയുകപോലുമില്ല.<br />
എങ്കിലും<br />
മണ്ണൂത്തിയേപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ <br />
മഴനനഞ്ഞീറനായ ആ സായം സന്ധ്യയും എന്റെ ക്ലാസുമേറ്റ് മറിയാമ്മ ഉമ്മനും<br />
പറയാന്‍ കഴിയാതെപോയ ആയാത്രാമൊഴിയും<br />
എന്റെ മനസിലേയ്ക്ക് ഓടിയെത്താറുണ്ട് 33 വര്‍ഷം കഴിഞ്ഞിട്ടും<br />
<br />
<b>കിനാവ് 3 ഒരുമധുരക്കിനാവ് </b><br />
<br />
മലയാളികളല്ലാത്ത 15 പേരാണ് ക്ലാസിലുണ്ടായിരുന്നത്.<br />
കാഷ്മീരികള്‍ ഭൂട്ടാന്കാര്,പോണ്ടിച്ചേരിക്കാര്‍ പിന്നെ ഒരു ആഫ്രിക്കാക്കാരനും.<br />
<br />
അതില്‍ ഒരു കാഷ്മീരിയെ ഞാന്‍പ്രത്യേകം ശ്രദ്ധിച്ചു.<br />
ആറടിയിലധികം പൊക്കം,വെളുത്തനിറം, പേരുവാജിഅഹമ്മദ് മിര്‍<br />
.ഉയരം കൂടുതാലണെന്നചിന്തയിലാണോഎന്നറിയില്ല വാജി എപ്പോഴും<br />
മുന്നോട്ട് കുനിഞ്ഞാണു നടക്കുന്നത്.<br />
<br />
മൂന്നാം ദിവസം വാജി എന്നെതേടിയെത്തി.<br />
ഞാന്‍ ഒന്നു പരുങ്ങി.ഭാഷാ പ്രശ്നമായിരുന്നു എന്റെ മനസില്‍<br />
<br />
"എന്തുണ്ടു ശ്രീനിവാസാ വിശേഷങ്ങള്‍ ?"<br />
വാജി മലയാള ത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി<br />
വാജി ചിരിക്കുന്നു.<br />
<br />
"എങ്ങിനേയും അരിമേടിക്കേണ്ടേ? ഞാന്‍ മലയാളം പഠിച്ചുതുടങ്ങി."<br />
<br />
ഉത്തരേന്ത്യന്‍ ചുവയുള്ള മലയാള ത്തില്‍ വാജി പറഞ്ഞു.<br />
<br />
മൂന്നുദിവസം കൊണ്ട് വാജി ഭാഷയുടെ വേലി കടന്നിരിക്കുന്നു.<br />
അതായിരുന്നു വാജി.പത്തുതലയുടെ ബുദ്ധിയുള്ള തനി രാവണന്.<br />
<br />
വാജിയും ഞാനും സുഹൃത്തുക്കളായി.<br />
ഒരു നീണ്ട സൗഹൃദത്തിന്റെ തുടക്കം<br />
.<br />
ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.<br />
അനാറ്റമിയുടേയും.ബയോകെമിസ്ട്രിയുടേയും കോഴ്സുകള്‍ കടക്കാന്‍<br />
ഞാന്‍ അല്പം ബുദ്ധിമുട്ടി.<br />
<br />
ഒരുദിവസം വാജി എന്നെതേടിയെത്തി.<br />
<br />
"എന്റെ ശ്രീനിവാസാ, എനിക്ക് തന്നെ പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ല,എന്താചെയ്യുക?"<br />
<br />
ഞാന്‍ അന്നത്തെ പത്രത്തിലെഒരു പരസ്യം വാജിയെക്കാണിച്ചു.<br />
എങ്ങിനെ പഠിക്കണം പരീക്ഷ എഴുതണം<br />
പ്രോഫസര്‍ പി എം മാത്യു വെല്ലൂര്‍ എഴുതിയ പുസ്തകം<br />
<br />
നന്നായി പഠിക്കാനും പരീക്ഷയെഴുതുവാനും മുഴുവന്‍ മാര്‍ക്കും മേടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍<br />
ആ പുസ്തകത്തില്‍ ഉണ്ടെന്ന് പരസ്യം<br />
<br />
കൊള്ളാം നമുക്ക് ഇപ്പോള്‍ തന്നെ പോയി വാങ്ങാം<br />
<br />
ഒന്നും പിന്നീടേയ്ക്ക് മാറ്റി വെയ്ക്കുന്ന ശീലം വാജിയ്ക്കില്ല.<br />
<br />
ഞങ്ങള്‍ തൃശൂരുള്ള ഒരു പുസ്തകക്കടയില്‍ ചെന്നു അവിടെ ഈ പുസ്തകം ഇല്ല. പുറത്തേയ്ക്കിറങ്ങിയ ഞങ്ങളേ ആ കടയുടെ ഉടമസ്ഥന് തിരികെ വിളിച്ചു<br />
"കുട്ടികളെ എന്റെ കൈയ്യില്‍ ആ പുസ്തകം ഇല്ലാത്തതുകൊണ്ട് പറയുകയാണെന്ന് കരുതരുത്.<br />
ഈ ലോകത്ത് പഠിക്കാനും പരീക്ഷ എഴുതാനും ഒരു സൂത്രപ്പണിയുമില്ല<br />
.ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കുകയും<br />
അതാതുദിവസം പഠിപ്പിക്കുന്നത് അതാതുദിവസം പഠിക്കുകയും ചെയ്താല്‍ നല്ലമാര്ക്കുകിട്ടും.<br />
ഈ റപ്പായിച്ചേട്ടന് പറയുന്നത് ശരിയാണെന്ന് തോന്നുന്നെങ്കില്‍<br />
ഇനി ഈ പുസ്തകം തേടി സമയം കളയാതെ തിരികെപ്പോയി പാഠപുസ്തകം എടുത്ത് വായിക്കുക. ആതായിരിക്കും നിങ്ങള്‍ക്ക് നല്ലത് ഞങ്ങള്‍ അടുത്തവണ്ടിക്ക് മണ്ണൂത്തിയ്ക്ക് തിരിച്ചുപോന്നു.<br />
"അപ്പോള്‍ കാര്യങ്ങള്‍ റപ്പായിച്ചേട്ടന് പറഞ്ഞതുപോലെ ,<br />
നമ്മള് നാളെമുതല്‍ ഒരുമിച്ച് പഠിച്ചുതുടങ്ങുന്നു "<br />
<br />
വാജികാര്യങ്ങളുടെ നടപടിയിലേയ്ക്ക് കടന്നു.<br />
പിറ്റേന്ന് രാവിലെ 4 മണിക്ക് വാജി എന്റെ മുറിയുടെ കതകില്‍ തട്ടി<br />
<br />
"എണീക്ക് മടിയാ,ഉറക്കം നമുക്ക് ജോലികിട്ടിയിട്ട് ഓഫീസ് സമയത്ത് ഇപ്പോള്‍ പഠിക്കണം "<br />
ചുറുചുറുക്കോടെ വാജി , ഞാനും ചാടി എഴുന്നേറ്റു.<br />
<br />
അതൊരു തുടക്കമായിരുന്നു.<br />
പിന്നീട് എന്നും രാവിലെ 4 മണിക്ക് വാജി എത്തും .പഠനം ഊര്‍ജ്ജിതമായി.<br />
<br />
പലഭാഗങ്ങളും വാജി മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു.<br />
ഞാന്‍ പലതവണ ആ പാഠഭാഗങ്ങള്‍ വായിച്ച് വിശദീകരിക്കേണ്ടിവന്നു.<br />
ഇടയ്ക്ക് വാജി സ്വയം പരിതപിക്കും<br />
<br />
"എന്തുപറ്റീ എന്റെ ഈ തലമണ്ടയ്ക്ക് ചിലപ്പോള്‍ ഈ പാലക്കാടന്‍ കാറ്റ് പിടിച്ചിട്ടാണെന്ന് തോന്നുന്നു ഒന്നും അങ്ങ് ശരിക്ക് തലയില്കയറുന്നില്ല."<br />
<br />
അടുത്തട്രൈമെസ്റ്റര് കഴിഞ്ഞപ്പോള്‍ എന്റെ ഗ്രേഡുകള്‍ വളരെ മെച്ചപ്പെട്ടു<br />
.പാലക്കാടന്‍ കാറ്റിനെകുറ്റപ്പെടുത്തിക്കൊണ്ടിരുന്ന വാജിക്ക് 4/4<br />
എല്ലാ വിഷയത്തിനും 100ല്‍ 95ല്‍ കൂടുതല്‍<br />
<br />
അതിനെപ്പറ്റി ചോദിച്ചപ്പോള്‍ വാജി പൊട്ടിപ്പൊട്ടിചിരിച്ചു,<br />
<br />
"തന്റെ കഴിഞ്ഞ ട്രൈമെസ്റ്ററിലെ ആന്‍സര്‍ പേപ്പറുകള്‍ കണ്ടപ്പോള്‍<br />
എനിക്ക് തോന്നിയ ഒരു കൊച്ചുബുദ്ധിയല്ലേ ഇത്.<br />
<br />
എന്റെ തന്ത്രം കൊണ്ട് താന്‍ എത്രമെച്ചപ്പെട്ടു, അത് മതിയെടോ എനിക്ക്<br />
<br />
ബുദ്ധിമുട്ടുള്ള പാഠ ഭാഗങ്ങള്‍ തന്റെ തലയില്കയറ്റാന് വേണ്ടിയല്ലേ<br />
ഞാന്‍ മരമണ്ടനായിട്ട് അഭിനയിച്ചത്. അത്രയും ചെയ്തില്ലായെങ്കില്‍<br />
ഞാന്‍ തന്റെ ആത്മാര്ത്ഥസുഹൃത്താണെന്ന് പറഞ്ഞുനടക്കുന്നതില്‍ എന്താകാര്യം?"<br />
.<br />
എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി<br />
ഞാന്‍ അതുവരെ അറിഞ്ഞിരുന്നില്ല,<br />
<br />
ഞാന്‍ പറയാതെ, ഞാന്‍ അറിയാതെ, എനിക്കായി മനസ്സില്‍ ഒരുനുള്ളുസ്നേഹം<br />
. ഈ കാഷ്മീരി മുസല്മാന് സൂക്ഷിച്ചിരുന്നു എന്ന്<br />
<br />
ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ സൗഹൃദത്തിന്റെ ശീതള ഛായയില്നില്ക്കുന്നതിന്റെ സുഖം<br />
ഞാന്‍ അറിയുകയായിരുന്നു ആനിമിഷങ്ങളില്‍..<br />
<br />
33 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ആ ദിവസങ്ങള്കഴിഞ്ഞിട്ട്,<br />
എങ്കിലും ആ കിനാവിന്റെ മധുരം ഇപ്പോഴും മനസില്‍ നിറയുന്നു<br />
<br />
ഒരു കൊച്ചിളം കാറ്റായി, മറയാതെ, മായാതെ, മനസിനെ കുളിര്പ്പിച്ചികൊണ്ട്.........<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-51605641172082490872010-09-25T09:01:00.001+05:302010-09-25T09:25:17.454+05:30സിക്സ്തൂസമ്മ ടീച്ചറും,ചപ്രാസിയും പിന്നെ ഞാനും...!! (<a href="http://www.orkut.co.in/Main#Community?cmm=33902624">കലാനിലയം യു പി സ്കൂളില്‍</a> ഒന്നാം ദിവസം)<br />
പുലിയന്നൂര്‍ പാടത്തിന്റെ ഒരു വശത്ത് ഒരു കുന്നിന് മുകളിലാണ് കലാനിലയം സ്കൂള്‍. കുത്തനെയുള്ള ആ കയറ്റം കയറി ചെന്നപ്പോള്‍ ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്<br />
ഒരു വലിയ മരമാണ്<br />
“ഇതാണു ഗുല്‍മോഹര്‍,“<br />
ആ മരം ചൂണ്ടിക്കാട്ടി അഛന് എനിക്ക് പറഞ്ഞുതന്നു.<br />
ഞാന്‍ അവിശ്വസനീയതയോടെ ആ മരത്തിനെ നോക്കി.<br />
ഞാന്‍ വായിച്ച കഥകളിലെവിടെയോ ഉള്ള ഒരു ഗുല്‍മോഹര്‍ മരത്തിന്റെ തണലും തണുപ്പും<br />
എന്റെ മനസിലേയ്ക്ക് ഒഴുകി വരുന്നതുപോലെ...<br />
<br />
അഛന്റെ പുറകേ ഞാന്‍ സ്കൂളിന്റെ പടികള്‍ കയറി.<br />
മനസില്‍ വലിയ ഒരു സങ്കടത്തിന്റെ നനവ്<br />
അരുണാപുരം എല്‍ പി സ്കൂളില്‍നിന്നും ടി സി വാങ്ങാന്‍ ചെന്നപ്പോള്‍ തുടങ്ങിയതാണത്.<br />
<br />
ഹെഡ്മാസ്റ്റര് ഉദ്ദണ്ഡന് സാര്‍ പറഞ്ഞു<br />
“നിങ്ങളു കലാനിലയം സ്കൂളിലേയ്ക്കല്ലേ,<br />
ആതൊമ്മന്റെ മകനൊക്കെ സെന്റ് തോമസിലേയ്ക്കാ പോകുന്നത്.”<br />
<br />
“തൊമ്മന്റെ മകൻ.” അത് എന്റെ ഏറ്റവും പ്രീയപ്പെട്ടകൂട്ടുകാരന്‍ ബാബു തോമസാണ്<br />
ഇനി എന്റെ കൂടെ ക്ലാസില്‍ബാബുവുണ്ടാകില്ല<br />
മറ്റാരുടെ കൂട്ടും അതുപോലാകില്ലാ എന്ന് എനിക്ക് തോന്നി.<br />
അപ്പോള്‍ തുടങ്ങിയതാണു മനസിലെ വിഷമം<br />
<br />
സ്കൂളിന്റെ പടികയറുമ്പോള്‍ എതിരേവന്നയാളിനെ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം,<br />
എന്റെ ഏറ്റവും വലിയകൂട്ടുകാരന്‍ ബാബുതോമസ്<br />
(ബാബുവിനെ പ്പറ്റി ഞാന്‍ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട് <a href="http://neelapakshikal.blogspot.com/2008/01/blog-post.html">ഒരു സ്നേഹ സ്പര്‍ശം</a>)<br />
<br />
പാലാസെന്റ് തോമസ് സ്കൂളിലേയ്ക്ക് ടി സി വാങ്ങിയ ബാബു എന്താ ഇവിടെ?<br />
എന്റെ കയ്യില്‍ പിടിച്ചമര്‍ത്തിക്കൊണ്ട് ബാബു ചെവിയില്‍ പറഞ്ഞു<br />
“ ഞാന്‍ സെന്റ് തോമസ് സ്കൂളിലേയ്ക്കാ ടി സി വാങ്ങിയത്,<br />
സ്കൂളിന്റെ ഗേറ്റുവരെ ഞാന്‍ പോയി, അപ്പോ ഞാന്‍ നമ്മുടെ കൂട്ട് ഓര്‍ത്തു,<br />
എനിക്ക് ഒത്തിരി സങ്കടം വന്നു,<br />
പിന്നെ ഒന്നും ചിന്തിച്ചില്ല എന്റെ കൂട്ടുകാരന് പോന്ന സ്കൂളിലേയ്ക്ക് ഞാനിങ്ങ് ഓടി പ്പോന്നു.” “അപ്പോള്‍ ടി സി യോ?” ഞാന്‍ ചോദിച്ചു<br />
“ആ ടിസി തന്നെ ഇവിടെ കൊടുത്തു, ഒരു കുഴപ്പവുമില്ല.<br />
സ്കൂളുകാരോരുത്തരും വല്യ വലയും വെച്ചുകൊണ്ടിരിക്കുകയല്ലേ പിള്ളേരെ പിടിക്കാന്‍<br />
വലയില്‍ കുടുങ്ങുന്നവരെഅവരു വിടുമോ.”<br />
എനിക്ക് സമാധാനമായി.<br />
ഇനി ഈ സ്കൂളില്‍ ഞാന്‍ ഒറ്റയ്ക്കല്ല<br />
പുതിയ സ്കൂളിലെ എല്ലാ അപരിചിതത്വവും ഒരുനിമിഷം കൊണ്ട് അലിഞ്ഞ് ഇല്ലാതായതുപോലെ .<br />
<br />
കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു യു പി സ്കൂളാണ് കലാനിലയം<br />
പണ്ട് ഇത് ഒരു ഹിന്ദുകുടുംബം വക സ്കൂളായിരുന്നു.<br />
സിസ്റ്റേഴ്സ് ഏറ്റെടുത്തിട്ടും പഴയ പേരു മാറ്റിയില്ല<br />
അദ്ധ്യാപകരില്‍ നാലുപേരൊഴിച്ചെല്ലാവരും കന്യാസ്ത്രീകള്‍.<br />
ലക്ഷ്മിക്കുട്ടി സാര്‍,ലീലാവതിസാര്‍,<br />
പിന്നെ ഡ്രില്ലിനു ജോസഫ് സാറും ഡ്രോയിംഗിനു ഇമ്മാനുവേല്‍ സാറും.<br />
ജയിനമ്മ സിസ്റ്ററാണു ഹെഡ് മിസ്ട്രസ്<br />
പാലാ ബിഷപ്പ് സെബാസ്റ്റിൻ വയലില്‍ തിരുമേനിയുടെ സഹോദരി.<br />
ടീച്ചര്‍ അഡ്മിഷന് രജിസ്റ്ററില്‍ പേരെഴുതിക്കൊണ്ടിറ്റുന്നപ്പോള്‍ ഒരു സിസ്റ്റര്‍ രണ്ടുകപ്പ് കാപ്പിയും ഒരു പ്ലേറ്റുനിറയെ വരിക്ക ചക്കപ്പഴവുമായി വന്നു.<br />
“വിദ്യാര്‍ത്ഥിക്ക് ഇതു വേണോ സിസ്റ്ററേ?” അഛന് തമാശായി ചോദിച്ചു<br />
“നാളെത്തൊട്ടല്ലേ ഇവിടെ വിദ്യാര്‍ത്ഥി, ഇന്ന് ശ്രീനിവാസന് സാറിന്റെ മകനാ,<br />
അപ്പോള്‍ കാപ്പികുടിക്കാം, ചക്കപ്പഴം മുഴുവനും തിന്നാം.<br />
മുഴുവനും തിന്നണം കേട്ടോ.” ജയിനമ്മ ടീച്ചര്‍ എന്നേ നോക്കി വാല്‍സല്യത്തോടെ ചിരിച്ചു<br />
<br />
അഞ്ചാം ക്ലാസില്‍ ക്ലാസുതുടങ്ങിയ ദിവസം നല്ല മഴയായിരുന്നു.<br />
ഈറന്‍ കാറ്റില്‍ ഞാന്‍ തണുത്ത് വിറച്ചു.<br />
ക്ലാസില്‍ ബാബുവിനെകൂടാതെ എന്റെ പഴയസ്കൂളിലെ മൂന്നുകൂട്ടുകാരുകൂടിയുണ്ട്.<br />
ആദ്യദിവസം തന്നെ എനിക്ക് ധാരാളം പുതിയ കൂട്ടുകാരായി,<br />
ജോഷിസ്കറിയ,ജോയി ചെറിയാന്,ജോസ്.............<br />
റെമീജിയസമ്മയാണു ക്ലാസ് ടീച്ചര്‍<br />
<br />
ആദ്യപീരീഡില്‍ ടീച്ചര്‍ എന്നെ മോണിട്ടറാക്കി.<br />
അടുത്ത പീരീഡ് ഹിന്ദിയാണ് ,<br />
കയ്യില്‍ വലിയ ഒരു ചൂരലുമായി സിക്സ്തൂസമ്മ ടീച്ചര്‍ വന്നു.<br />
പൊക്കം കുറഞ്ഞ് കണ്ണാടി വെച്ച ഒരു ടീച്ചര്‍.<br />
ടീച്ചര്‍ ആദ്യം തന്നെ വടിയുടെ ഉപയോഗത്തേപ്പറ്റിയും അതുകൊണ്ടുള്ള പ്രയോജനത്തേപ്പറ്റിയുമാണ് പറഞ്ഞു തുടങ്ങിയത് എനിക്ക് ചെറിയ ഭയം തോന്നിയതിനാല്‍ ടീച്ചര്‍ എന്നെ നോക്കാതിരിക്കാന്‍ തലകുനിച്ചിരുന്നു<br />
“മോണിട്ടര്‍ എവിടെ?” ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചെറിയ വിറയലോടെ എഴുന്നേറ്റു<br />
“മോണിട്ടര്‍, തും ഉസ് ചപ്രാസികോ ബുലാവോ!!” ടീച്ചറിന്റെ ഗര്‍ജ്ജനം.<br />
ഞാന്‍ പകച്ചുപോയി.എന്റെ മുട്ട് കൂട്ടിയിടിച്ചു, നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. <br />
“എടോ താന്‍ ആ ചപ്രാസിയെ ഒന്ന് വിളിക്ക്.” ടീച്ചര്‍ വീണ്ടും പറഞ്ഞു<br />
“ചപ്രാസി!....ആ വാക്ക് എനിക്ക് പിടികിട്ടിയില്ല” ഞാന്‍ പരുങ്ങലോടെ പറഞ്ഞു<br />
എന്റെ പരിതാപകരമായ അവസ്ത മനസിലാക്കിയിട്ടാവണം ടീച്ചര്‍ വാക്കുമയപ്പെടുത്തി<br />
“എടോ ആ ബെല്ലടിക്കുന്ന സ്ത്രീ, അവരാണു ചപ്രാസി.”<br />
ടീച്ചര്‍ വീണ്ടും പറഞ്ഞപ്പോള്‍ ഞാന്‍ ചപ്രാസിയെതേടി ക്ലാസില്‍നിന്നും പുറത്തിറങ്ങി.<br />
ചപ്രാസി എന്ന് പേരുള്ള ഒരാളെ ഞാന്‍ ആദ്യമായിട്ടാണുകാണുന്നത്<br />
അങ്ങിനെ പേരുള്ള ഒരാള്‍ഗൂര്‍ഖയോ ബീഹാറിയോ മറ്റോ ആയിരിക്കുമെന്ന് എനിക്ക് തോന്നി. അവരോട് എങ്ങിനെ കാര്യം പറയും? അവര്‍ക്ക് മലയാളം മനസിലാകുമോ?<br />
ആംഗ്യ ഭാഷയല്ലാതെ എനിക്ക് ഇനി എന്തുമാര്‍ഗം?<br />
<br />
ഞാന്‍ കൈകാണിച്ച് അവരെ വിളിച്ച് ക്ലാസിനുനേരെ വിരല്‍ ചൂണ്ടി <br />
ആംഗ്യ ഭാഷ എല്ലാ നാട്ടുകാര്‍ക്കും മനസിലാകുമല്ലോ<br />
“എന്നാകൊച്ചേ, ഈ കാണിക്കുന്നത്?”<br />
ചപ്രാസി ചേച്ചി ശുദ്ധമലയാളത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചമ്മിപ്പോയി.<br />
“ചേച്ചിയേ ടീച്ചര്‍ വിളിക്കുന്നു.” ഞാന്‍ ക്ലാസിലേയ്ക്ക് ഓടി.<br />
പിന്നീട് നിരവധി വര്‍ഷങ്ങള്‍കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്<br />
അവരുടെ പേര് ഏലിയാമ്മ എന്നാണെന്നും,<br />
ചപ്രാസി എന്നാല്‍ ഹിന്ദിയില്‍ ശിപായി/തൂപ്പുകാരി എന്നാണെന്നും,<br />
ചപ്രാസി എന്ന വിളി ഹിന്ദിടീച്ചറിന്റെ ഒരുകൊച്ചു തമാശായിരുന്നു എന്നും.<br />
<br />
ക്ലാസില്‍ രണ്ടു ബാബുമാര്‍, രണ്ടു ശ്രീനിവാസന്മാര്!!!<br />
“പിള്ളേരേ, ഇവരേ തമ്മില്‍ തെറ്റാതിരിക്കാന്‍ നമുക്ക് എന്തേലും ചെയ്യേണ്ടേ?”<br />
സിക്സ്തൂസമ്മ ടീച്ചര്‍ ചോദിച്ചു. മറ്റുകുട്ടികള്‍ കൗതുകത്തോടെ ഞങ്ങളേ നോക്കി<br />
ഒരു ബാബു അല്പം തടിയനാണ്,<br />
ഇവനെ നമുക്ക് മോട്ടീ ബാബു എന്ന് വിളിക്കാം(മോട്ടീ = തടിച്ച)<br />
മോട്ടീ ബാബൂ......... മോട്ടീ ബാബൂ......... കുട്ടികള്‍ എല്ലാവരും ഏറ്റുവിളിച്ചു<br />
മോട്ടീ ബാബു എന്നത് ദിവസങ്ങള്‍ക്കുള്ളില്‍ ലോപിച്ച് മോട്ടിയായി<br />
കാലപ്പഴക്കത്തില്‍ തേഞ്ഞ് മോത്തിയായി<br />
40 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ ബാബു അറിയപ്പെടുന്നത് മോത്തി എന്ന പേരിലാണ്. വിളിക്കുന്നവര്‍ക്ക് ആ പേരിന്റെ ഉല്‍പ്പത്തി അറിഞ്ഞു കൂടെങ്കിലും...<br />
<br />
“ഇനി ശ്രീനിവാസന്മാരുടെ കാര്യം.” ടീച്ചര്‍ ഞങ്ങളുടെ നേരേ തിരിഞ്ഞു<br />
“നമുക്ക് ഇവരുടെ പേരു മുറിക്കാം,<br />
ഇവന് ശ്രീനിയും, അവന് വാസനും എന്താ പോരേ?”<br />
കുട്ടികള്‍ അത് ഏറ്റുവിളിച്ചു ശ്രീനീ......,വാസാ.......,ശ്രീനീ......,വാസാ.......,<br />
അങ്ങിനെ ഞാന്‍ വാലുമുറിഞ്ഞ് ശ്രീനിയും,<br />
എന്റെ കൂട്ടുകാരന് ശ്രീനിവാസയ്യര്‍ തലമുറിഞ്ഞ് വാസനുമായി.<br />
<br />
ചപ്രാസി ചേച്ചി ബല്ലടിച്ചു.<br />
ഇനി പത്തുമിനിട്ട് ഇടവേള.<br />
ഞാനും ബാബുവും തോളില്‍ കൈയ്യിട്ട് പുറത്തേയ്ക്ക് നടന്നു.<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-54216459206724537462010-07-14T22:40:00.003+05:302010-07-14T23:15:06.854+05:30കാബൂളിവാലാ ഗോപാലന്ഞങ്ങളുടെ നാട്ടിലുംശനിയാഴ്ച്ചയായായിരുന്നു ധര്‍മ്മക്കാരുടെ ദിവസം.<br />അന്നേദിവസം അവര്‍ക്ക് എവിടെ വേണമെങ്കിലും കയറിചെല്ലാം <br />ഓരോ വീടുകളിലും അവര്‍ക്കായി എന്തെങ്കിലും കരുതിവെയ്ക്കും.<br />മറ്റുദിവസങ്ങളില്‍ കയറി ചെന്നാല്‍ എല്ലാവരുടേയും പക്കല്‍ ഒരു റെഡിമെയിഡ് മറുപടിയുണ്ട്.<br /><br />"പോയിട്ട് ശനിയഴ്ച്ച വാ ."<br /><br />കുട്ടിക്കാലത്ത് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ,<br />ആരാണു ധര്‍മ്മക്കാര്‍ക്കായി ഇങ്ങിനെ ഒരു പ്രത്യേകദിവസം നിശ്ചയിച്ചതെന്ന്.<br />ആഴ്ച്ചയില്‍ ഒരു ദിവസം അധ്വാനം ബാക്കി ദിവസം വിശ്രമം <br />എത്ര നല്ല ജീവിതം!<br />ആദ്യം എനിക്ക് അങ്ങിനെ തോന്നി <br />പിന്നീട് ഒരു സംശയം <br />അത്രമാത്രം വരുമാനം ഈ ജോലിക്കുണ്ടാകുമോ? സംശയമാണു <br />ശനിയാഴ്ച്ചയോടുകൂടി ഒരു ബുധനാഴ്ച്ചകൂടിഅവര്ക്കായി നല്കേണ്ടതല്ലേ?<br />എന്ന് അങ്ങിനെയാണെനിക്ക് തോന്നിയത് .<br /><br />ശനിയാഴ്ച്ച സ്കൂളിനു അവധിയാകയാല്‍ വീട്ടില്‍ ധര്മ്മംകൊടുക്കേണ്ട ചുമതല എനിക്കായി.<br />അങ്ങിനെയാണു എനിക്ക് വീട്ടില്‍ വരുന്ന ധര്മ്മക്കാരുമായികൂടുതല് പരിചയമായത്. <br />എല്ലാശനിയാഴ്ച്ചയും മുറതെറ്റാതെ രാവിലെ വരുന്ന ഒരു ധര്മ്മക്കാരനായിരുന്നു ഗോപാലന്. <br />പ്രായം കൂടിയ ആളാകയാല്‍ ഞാന്‍ അയാളെ ഗോപാലന് ചേട്ടന് എന്നാണു ഞാന്‍ വിളിച്ചിരിന്നത്. <br />ഗോപാലന് ചേട്ടന് നന്നായി വാചകമടിക്കും അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഗോപാലന് ചേട്ടനു <br />"വാചകം ഗോപാലന്!" എന്നപേരുവീണു.<br />എന്തോ എനിക്ക് ആപേരു ഒരു സുഖമുള്ള പേരായി തോന്നിയില്ല.<br />കുറച്ചുകൂടി യോജിക്കുന്ന ഒരു പേരു ഗോപാലന് ചേട്ടനിടണമെന്ന് എനിക്ക് തോന്നിയിരുന്നു.<br /><br />വാചകം ഗോപാലനു നല്ല പൊക്കമുണ്ട്.<br />താടി നീട്ടിവളര്ത്തിയിട്ടുണ്ട്കയ്യില് ഒരു ചെറിയ ചാക്കുകെട്ട് ഉണ്ടാകും <br />അതില്‍ പലവീടുകളില്‍ നിന്നും ലഭിച്ച അരിയും തുണിയും ഒക്കെകാണും.<br />എന്നേകണ്ടാല്‍ പുള്ളിക്കാരന് മനോഹരമായി ചിരിക്കും <br /><br />"ബാബുക്കൊച്ചേ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?"<br /><br />എന്നുചോദിച്ചുകൊണ്ടാണു സാധാരണ ഗോപാലന് ചേട്ടന്റെ വരവ് <br />പിന്നെ വീടിന്റെ തിണ്ണയിലിരുന്ന് പല ലോകകാര്യങ്ങളും സംസാരിക്കും <br />ആരേയും ആകര്‍ഷിക്കുന്ന വാചകകസര്ത്തിനുള്ള പാടവം വാചകം ഗോപാലനുണ്ട്. <br /><br />അക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഉള്‍ത്താളുകളില്‍ <br />പല പ്രശസ്ത സാഹിത്യകൃതികളുടേയും രംഗങ്ങള്‍ അഭിനയിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചിരുന്നു <br /><br />വൈലോപ്പള്ളിയുടെ മാമ്പഴം,ടാഗോറിന്റെ കാബൂളിവാലാ തുടങ്ങി പല ഫോട്ടോബ്ലോഗുകള്‍ <br />അവകണ്ട് ഇഷ്ടപ്പെട്ടിട്ടാണു ഞാന്‍ ടാഗോറിന്റെ കാബൂളിവാലാ എന്നകഥ വായിച്ച് ആസ്വദിച്ചത് <br /><br />അതിലെ "കാബൂളിവാലാ ശ്വശ്വരഗൃഹത്തിലേക്കാണോ യാത്ര?" എന്നചോദ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.<br /><br />ശ്വശ്വരഗൃഹം എന്നതിനു അമ്മായിഅപ്പന്റെ വീട് എന്നും പോലീസ് സ്റ്റേഷന് എന്നും പ്രയോഗ അര്‍ത്ഥങ്ങള്‍ ഉണ്ടല്ലോ !<br /><br />ഇത്തരം ദ്വയാര്‍ത്ഥ വാക്കുകള്‍ അന്നേ എന്നെ ഒരുപാട് ആകര്‍ഷിച്ചിരുന്നു. <br /><br />പിറ്റേയാഴ്ച്ച വാചകം ഗോപാലനെ കണ്ടപ്പോഴാണു ഗോപാലന് ചേട്ടനെ കണ്ടാല്‍ <br />കാബൂളിവാലായുടെ ഛായയുണ്ടല്ലോ എന്ന് എനിക്ക് തോന്നിയത്. <br /><br />അന്നു തന്നെ ഞാന്‍ വാചകം ഗോപാലന് എന്ന പേരുമാറ്റി <br />പകരം കാബൂളിവാലാ ഗോപാലന് എന്ന പേരു നിശ്ചയിച്ചു. <br /><br />പിന്നീട് എന്നും ഗോപാലന് ചേട്ടന് പോകാന്‍ തുടങ്ങുമ്പോഴൊക്കെ ഞാന്‍ ചോദിക്കും <br /><br />"ഗോപാലന് ചേട്ടാ ശ്വശ്വരഗൃഹത്തിലേക്കാണോ യാത്ര?"<br /><br />ഗോപാലന് ചേട്ടനു അതെന്താണെന്ന് മനസിലാകാറില്ല.<br /> എങ്കിലും വെറുതെ ചിരിക്കും<br /><br />"ഈ ബാബുക്കൊച്ചിന്റെ ഒരു കാര്യം, ഓ ചുമ്മാ കളിയാക്കാതെ"<br /><br />ഞാന്‍ കളിയാക്കുകയാണെന്ന് അറിയമെങ്കിലും ഗോപാലന് ചേട്ടനു അതില്‍ യാതൊരുവിരോധവും ഉണ്ടായിരുന്നില്ല. <br /><br />ഗോപാലന് ചേട്ടന് വരുമ്പോഴെക്കെ എനിക്കായി ഒരു പൊതി കൊണ്ടുവരാറുണ്ട് <br />നാരങ്ങാമിഠായി,ഗ്യാസു മിഠായി ജിലേബി അങ്ങിനെ എന്തെങ്കിലും <br />പകരം ഞാന്‍ ഗോപാലന് ചേട്ടനു പൈസക്കുപുറമേ <br />രാവിലെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരത്തിന്റെ ഒരു പങ്കുകൂടി വാങ്ങിക്കൊടുക്കും.<br /><br />ഗോപാലന് ചേട്ടന് കാപ്പികുടിച്ചിട്ട് കുറച്ചുനേരം കൂടി ഇരുന്ന് വാചകമടിക്കും. <br />പത്രവാര്‍ത്തകള്‍,റേഡിയോ ന്യൂസ് ,നടപ്പുവഴിയില്‍ കിട്ടിയവാര്ത്തകള്,സ്കൂള്‍ വിശേഷങ്ങള്‍ ....<br />എല്ലാം ഞങ്ങള്‍ സംസാരിക്കും <br /> <br />എനിക്ക് വളരെ ഇഷ്ടപ്പെട്ടഒന്നായിരുന്നു<br />നാടന്‍ ചായക്കടകളില്‍ മാത്രം കിട്ടുന്ന ഒരു പലഹാരമായ കേക്ക്. <br />പൂവിന്റെ ആകൃതിയിലുള്ള അച്ചിലാണു കേക്കുണ്ടാക്കുക.<br />മഞ്ഞനിറത്തില്‍ കല്ലുപോലെ കട്ടിയായുള്ള കേക്ക് ഓരോ കടിക്കും പൊടിഞ്ഞ് പൊടിഞ്ഞ് വരും.<br /><br />ഒരിക്കല്‍ ഞാന്‍ എന്റെ ഈ ഇഷ്ടപലഹാരത്തേപ്പറ്റി ഗോപാലന് ചേട്ടനോട് പറഞ്ഞു.<br /><br />പിറ്റേ ആഴ്ച്ച ഗോപാലന് ചേട്ടന് വന്നപ്പോള്‍ <br />ഗുരുസ്വാമിയുടെ ചായക്കടയില്‍ നിന്നും വാങ്ങിയ ഒരു കേക്ക് കൊണ്ടുവന്നു. <br /><br />"ബാബുക്കൊച്ചിന്റെ ഇഷ്ടപലഹാരം തന്നെയാകട്ടേ ഇത്തവണ"<br /><br />"എന്തിനാ ഗോപാലാ ഇതൊക്കെ ?" അഛന് ചിരിച്ചുകൊണ്ട് ചോദിച്ചു. <br /><br />"സാറേ, ഈ ബാബുക്കൊച്ചിനെ കാണുമ്പോഴെക്കെ എന്റെ മോന്റെ ഓര്‍മ്മവരും.<br />അവന് ചെറുപ്പത്തിലേ ഒളിച്ചോടിപ്പോയതാ.<br />എവിടെയാണിപ്പോഴെന്നറിയില്ല.ജീവിച്ചിരിപ്പുണ്ടോ ആവോ അറിയില്ല. <br />എനിക്ക് വേറേ ആരാ ഉള്ളത് ?<br />ഇതൊക്കെയല്ലേ ഉള്ളൂ എനിക്ക് ഒരു സന്തോഷത്തിനായി" <br /><br />"ആയിക്കോട്ടെ ഗോപാലാ,"<br /><br /> അഛന് പിന്നെ എതിരൊന്നും പറഞ്ഞില്ല.<br /><br />ഗോപാലന് ചേട്ടന് പോകാന്‍ എഴുന്നേറ്റു.<br /><br />"ഗോപാലന് ചേട്ടാ, ശ്വശ്വരഗൃഹത്തിലോട്ടാണോ യാത്ര ?"<br /><br />ഞാന്‍ എന്റെ പതിവു ചോദ്യം മുടക്കിയില്ല <br /><br />"എന്റെ ബാബുക്കൊച്ചേ ,എന്റെ ശ്വശ്വരഗൃഹം അങ്ങുദൂരെയാ.<br />അങ്ങോട്ടുചെന്നാല്‍ അവരെന്നെ ഓടിക്കും. ഞാന്‍ എങ്ങോട്ടുമില്ലേ........."<br /><br />ഗോപാലന് ചേട്ടന് ചിരിച്ചുകൊണ്ടു പറഞ്ഞു. <br /><br />ഗോപാലന് ചേട്ടനെ ചിരിച്ചുകൊണ്ടല്ലാതെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.<br />ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളിലൂടെ ഈ മനുഷ്യന് കടന്നുപോയിട്ടുണ്ട് എന്ന് എനിക്ക് തോന്നി.<br />എന്നിട്ടും എങ്ങിനെ ഇത്രമാത്രം സന്തോഷമായിരിക്കാന്‍ ഗോപാലന് ചേട്ടനു കഴിയുന്നു<br />എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.<br /><br />ദിവസങ്ങള്‍ കടന്നുപോയി.<br />ഒരുദിവസം ഞാന്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ ഗോപാലന് ചേട്ടനെ വഴിയില്‍ വെച്ചുകണ്ടു. <br /><br />"ഗോപാലന് ചേട്ടാ എങ്ങോട്ടാ ശ്വശ്വരഗൃഹത്തിലോട്ടാണോ യാത്ര?"<br /><br />ഞാന്‍ എന്റെ മാസ്റ്റര്‍പീസ് ചോദ്യവുമായി ഓടി അടുത്തുചെന്നു.<br /><br />ഗോപാലന് ചേട്ടന് എന്റെ നേരേ നോക്കി.<br />മുഖത്ത് ആ പതിവ് ചിരിയില്ല. <br /><br />"ബാബുക്കൊച്ചേ നന്നായി പഠിക്കണം,<br />വീട്ടില്‍ വഴക്കൊന്നുമുണ്ടാക്കാതെ നല്ലകുട്ടിയായി ജീവിക്കണം.<br />പിന്നെ ഒരിക്കലും കള്ളം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. <br />ഈ ഗോപാലന് ചേട്ടനെ വല്ലപ്പോഴും ഓക്കുകയും വേണേ.... <br />ഞാന്‍ ഇപ്പോ ശരിക്കും ശ്വശ്വരഗൃത്തിലേക്കുതന്നെ പോവുകാ മോനെ..." <br /><br />ഗോപാലന് ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. <br /><br />ഞാന്‍ അപ്പോഴാണു കണ്ടത് ,ഗോപാലന് ചേട്ടന്റെ കൈയ്യില്‍ വിലങ്ങ്, <br />പുറകില്‍ രണ്ട് പോലീസുകാര്‍. <br />ഞാന്‍ തരിച്ചുനിന്നുപോയി. <br /><br />"നമ്മുടെ വാചകം ഗോപാലനെ പോലീസുകാരുകൊണ്ടുപോയി.എന്താണു കേസെന്നറിഞ്ഞില്ല."<br />വൈകിട്ട് അഛന് വന്നപ്പോള്‍ കുറേ സമയം അതായിരുന്നു ചര്‍ച്ചാ വിഷയം. <br /><br />അടുത്തശനിയാഴ്ച്ച ഞാന്‍ വഴിക്കണ്ണുമായി ഒരുപാടു സമയം കാത്തിരുന്നു. <br />പക്ഷേ എന്റെ കാബൂളിവാലാ ഗോപാലന് ചേട്ടന് വന്നില്ല.<br /><br />പിറ്റേ ശനിയാഴ്ച്ചയും ഞാന്‍ രാത്രി ഇരുളും വരെ കാത്തിരുന്നു.<br />ബാക്കി പതിവു ധര്‍മ്മക്കാരെല്ലാം വന്നു.<br />എന്നാല്‍ അന്നും ഗോപാലന് ചേട്ടന് മാത്രം വന്നില്ല.<br />എനിക്ക് വലിയ നിരാശതോന്നി.<br /><br />ഗോപാലന് ചേട്ടന് ഇപ്പോഴും ശ്വശ്വരഗൃഹത്തില് തന്നെയായിരിക്കുമോ?<br />അതോ നാണക്കേടുകൊണ്ട് ഈ നാടുവിട്ട് മറ്റേതെങ്കിലും നാട്ടിലേക്ക് പോയിരിക്കുമോ? <br /><br />ചിന്തിക്കും തോറും എനിക്ക് സങ്കടം വര്‍ദ്ധിച്ചുവന്നു.<br /><br />1988 മേയ് 1.<br />എന്റെ വിവാഹദിവസം. <br /><br />അന്നുവൈകിട്ട് സുഹൃത്തുക്കള്‍ക്കായുള്ള ചായ സല്‍ക്കാരം നടക്കുമ്പോള്‍ <br />ഒരു വൃദ്ധന് ഗേറ്റിനടുത്തുനില്ക്കുന്നതു ഞാന്‍ കണ്ടു.<br /><br />നീട്ടിവളര്‍ത്തിയ വെള്ള താടിയും മുടിയും.<br />തോളില്‍ ഒരു ചെറിയഭാണ്ഡം.വടിയുടെ സഹായത്തോടുകൂടിയാണു നില്‍ക്കുന്നത്.<br /><br />എനിക്ക് എന്തോ പരിചയം തോന്നിയെങ്കിലും ആളെ മനസിലായില്ല. <br /><br />"ആരാ? എന്തുവേണം?" ഞാന്‍ ഗേറ്റിനടുത്തേക്ക് ചെന്നു.<br /><br />"ബാബുക്കൊച്ചിന്റെ വീടല്ലേ ഇത്?"<br /><br />സംശയിച്ച് സംശയിച്ചുള്ള വൃദ്ധന്റെ ചോദ്യം കേട്ടപ്പോഴെ എനിക്ക് ആളെ മനസിലായി. <br /><br />ഗോപാലന്ചേട്ടന് ! <br />എന്റെ പ്രീയപ്പെട്ടഗോപാലന് ചേട്ടന്,കാബൂളിവാലാ ഗോപാലന് ചേട്ടന്!<br /><br />എനിക്ക് സന്തോഷം അടക്കാന്‍ സാധിച്ചില്ല.<br /><br />"ഗോപാലന് ചേട്ടാ, ഇത് ഞാന്‍ തന്നെയാ,ഗോപാലന് ചേട്ടന്റെ ബാബുക്കൊച്ച്."<br /><br />ഗോപാലന് ചേട്ടന്റെ മുഖത്ത് അവിശ്വസനീയത.<br /><br />ഗോപാലന് ചേട്ടന്റെ മനസ് <br />ബാബുക്കൊച്ചെന്ന ഏഴുവയസുകാരനുപകരം 29 കാരനായ ഒരു കല്യാണ ചെറുക്കനെ ഉള്‍ക്കൊള്ളുവാനാകാതെ പതറുകയാണെന്ന് എനിക്ക് മനസിലായി.<br /><br />ഗോപാലന് ചേട്ടന്റെ കൈയ്യില്‍ ഒരു കൊച്ചുപൊതിയിരിക്കുന്നത് ഞാന്‍ അപ്പോഴാണു കണ്ടത്.<br /> <br />"ഗോപാലന് ചേട്ടന് ഒന്നും മറന്നില്ലല്ലോ.ആ പൊതിയിങ്ങുതാ,<br />എത്രനാളായി ഗോപാലന് ചേട്ടന്റെ കൈയ്യില്‍ നിന്നും ഞാന്‍ എന്തെങ്കിലും വാങ്ങിയിട്ട്!"<br /><br />ഞാന്‍ പൊതിവാങ്ങുവാനായി കൈനീട്ടി <br /><br />ഗോപാലന് ചേട്ടന് കൈ പുറകിലോട്ട് വലിച്ചു. <br />ഞാന്‍ ആ പൊതി ബലമായി പിടിച്ച് വാങ്ങി.<br /><br />ആ പൊതിയ്ക്കുള്ളില്‍ ഗുരുസ്വാമിയുടെ കടയില്‍ നിന്നും വാങ്ങിയ ഒരു കേക്ക്,എന്റെ പഴയ ഇഷ്ടപലഹാരം!! ഗോപാലന് ചേട്ടന് അത് ഇപ്പോഴും മറന്നിട്ടില്ല. <br /><br />"ഗോപാലന് ചേട്ടാ, ശ്വശ്വരഗൃഹത്തിലോട്ടാണോ ഇനി യാത്ര..?" ഞാന്ചിരിച്ചുകൊണ്ട് ചോദിച്ചു. <br /><br />ഗോപാലന് ചേട്ടന് എന്നെനോക്കി ചിരിച്ചു.<br /><br />കണ്ണീരില്‍ കുതിര്‍ന്ന ഒരു ചിരി.<br /><br />ആ ചിരിയില്‍ സ്നേഹത്തിന്റെ ഒരായിരംസൂര്യകാന്തിപ്പൂക്കള് നിറഞ്ഞിരിപ്പുണ്ടെന്നെനിക്ക് തോന്നി....<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com0tag:blogger.com,1999:blog-7392926159646352742.post-67369888875828148482009-12-27T23:24:00.005+05:302017-12-11T15:59:35.942+05:30ആ തണലില്‍ ഇത്തിരിനേരം കൂടി...ഓടിട്ട വീടായതു കൊണ്ട് വലിയ മഴ പെയ്യുമ്പോള്‍ എവിടെയെങ്കിലും ചോര്‍ച്ചയുണ്ടാകുക എന്നതു<br />എന്റെ വീട്ടിലെ ഒരു സാധാരണ സംഭവമായിരുന്നു.<br />മഴവെള്ളത്തുള്ളികള്‍ മുറിക്കുള്ളില്‍ വീഴുമ്പോള്‍ അഛന് തട്ടിന്പുറത്തേയ്ക്ക് കയറും <br />അമ്മ അപ്പോഴേ തടയും <br /><br />" നടുവുവെട്ടുന്ന പരിപാടിയൊന്നും കാണിക്കാതെ,<br /> ദേ ഈ ബാബുവിനേക്കൂടി കൂട്ട്."<br /> അഛന് അമ്മയുടെ വാക്കിനെതിരൊന്നും പറയാറില്ല <br />തട്ടിന്പുറത്തുനിന്നും എന്നേ ഉച്ചത്തില്‍ വിളിക്കും <br /><br />"എടാ നീ കൂടി കേറി വാ, ഞാന്‍ പറഞ്ഞുതരാം നീ അതുപോലെ ചെയ്താമതി."<br /><br />വീട്ടിലെ നാലുമക്കളില്‍ മല്ലന് ഞാനാണ്.<br />കഠിനപ്രവര്‍ത്തികള്‍ ചെയ്യാന്‍ കെല്പ്പുള്ളവന് <br />എന്നേക്കാള്‍ ശക്തന് ചേട്ടനാണ്<br />എന്നാലും പണ്ടെന്നോ ഒടിഞ്ഞ കൈയ്യുടെ മറവില്‍ ചേട്ടന് ഇതില്‍നിന്നെല്ലാം രക്ഷപെടും <br /><br />“അവന്റെ കൈപണ്ടൊടിഞ്ഞതല്ലേ, അധികം ഭാരം എടുക്കണ്ട.”<br /><br />എന്നും അഛനും അമ്മയും ചേട്ടനു സപ്പോര്‍ട്ടായിട്ടുണ്ട് <br />ചേട്ടന് അത് ശരിക്കും ഉപയോഗിക്കാറുമുണ്ട് <br /><br />തട്ടുമ്പുറത്ത് എത്തിയ ഞാന്‍ ഓട് ശരിയാക്കാന്‍ നോക്കുമ്പോള്‍ അഛന് എന്നേ തടയും <br /><br />“നീയൊന്ന് അടങ്ങിനില്‍ക്ക്, ഞാന്‍ എന്താപറ്റിയതെന്നൊന്നു നോക്കട്ടേ.”<br /><br />ചുരുക്കത്തില്‍ എന്നേ വെറും കാഴ്ച്ചക്കാരനായി ഇരുത്തിയിട്ട് അഛന് ഓടുകള്‍ ശരിയാക്കിയിടും <br />തട്ടിന്പുറത്തുനിന്നും താഴെ വരുമ്പോള്‍ അഛന് അമ്മയോടു പറയും<br /><br />“ഓടൊക്കെ ശരിയാക്കിയിട്ടുണ്ട്, ബാബു ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ കഷ്ടപ്പെടാതെ സാധിച്ചു.”<br /><br />എനിക്ക് അതു കേള്‍ക്കുമ്പോള്‍ ദേഷ്യം വരും<br />എന്നേ ശിഖണ്ഡിയാക്കിയിരുത്തിയിട്ട് അഛന് യുദ്ധം ചെയ്യുന്നതില്‍ <br />എനിക്ക് അടക്കാനാവാത്ത അമര്‍ഷം ഉണ്ടായിരുന്നു. <br /><br />അഛന്റെ രീതി അങ്ങിനെയായിരുന്നു <br />എന്തും സ്വയം ചെയ്യും, <br />ജോലി അറിയാന്‍ പാടില്ലാത്ത ഒരാളേ ക്ഷമയോടെ സഹിച്ച് <br />ഒരു ജോലി ചെയ്യിക്കുവാന്‍ അഛന് ഒരിക്കലും സാധിക്കുമായിരുന്നില്ല <br /><br />അഛന് അപ്പുറത്തേക്ക് പോകും വരെ ഞാന്‍ ഒന്നും പറയാറില്ല <br />എന്നാല്‍ അതു കഴിഞ്ഞാന്‍ലുടനെ ഞാന്‍ അമ്മയോട് എന്റെ അമര്‍ഷം മുഴുവനും പ്രകടിപ്പിക്കും <br /><br />“മേലാലീ പരിപാടിക്ക് എന്നേ വിളിച്ചേക്കരുത്,<br /> മനുഷ്യനേ ഊളനാക്കുന്നതിന് ഒരു ലിമിറ്റുണ്ട്,<br /> ഇത് കുറേ കൂടുതലാ.”<br /><br />അമ്മ അതുകേട്ട് ചിരിക്കുകയേ ഉള്ളൂ <br /><br />“നിന്റെ അഛനേ നിനക്കറിയാന്മേലേ?<br /> നിന്റെ അഛനോ അമ്മൂമ്മക്കോ മറ്റൊരാളേക്കൊണ്ട് ഒരു പണി ചെയ്യിക്കാന്‍ പറ്റുമോ?”<br /><br />എനിക്ക് ഓര്‍മ്മയുള്ള കാലം തുടങ്ങി ഈ കലാപരിപാടി <br />സ്ഥിരമായി ഞങ്ങളുടെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നു<br />ഓരോമഴയത്തും ഒരു വ്യത്യാസവുമില്ലാതെ... <br /><br />വര്‍ഷങ്ങള്‍ മുന്നോട്ടുനീങ്ങി <br />അന്നു മഴ ശക്തിയായി പെയ്തു <br />പതിവുപോലെ അഛന് തട്ടിന്‍പുറത്തുകയറി.<br />അമ്മ അതുകണ്ടില്ല <br />അതുകൊണ്ടുതന്നേ തടസമൊന്നും പറഞ്ഞുമില്ല <br /><br />എന്നാല്‍ ആദ്യമായി അമ്മ പറയാതെ അഛന് എന്നേ വിളിച്ചു <br />എന്നേക്കൊണ്ട് ഒന്നും ചെയ്യിക്കുകയില്ലാ എന്നറിയാവുന്നതുകൊണ്ടു ഞാന്‍ ഒരു കാഴ്ച്ചക്കാരനേപ്പോലെ നിന്നു <br />എന്നാല്‍ എന്നേ അത്ഭുതപ്പെടുത്തിക്കൊണ്ട് അഛന് ശാന്തനായി പറഞ്ഞു<br /><br />“എടാ എനിക്ക് ഓട് വലിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട് നിനക്ക് ശരിയാക്കാമോ എന്ന് ഒന്നു നോക്ക്.”<br /><br />എത്രയോ വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന നിമിഷം....!! <br />എന്നാല്‍ എനിക്ക് സന്തോഷത്തിനു പകരം വലിയ സങ്കടമാണു വന്നത് <br /><br />ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു<br />എന്റെ അഛനു വയസായിരിക്കുന്നു.<br />ഇനി ഈ തണലില്‍ എനിക്ക് കിട്ടാവുന്ന കാലത്തിന്റെ അവസാന ഘട്ടം അടുക്കുന്നു .<br /><br />പഴയ ശിഖണ്ഡിയായി മാറാന്‍ കഴിഞ്ഞിരിന്നെങ്കിലെന്ന് അപ്പോള്‍ ഞാന്‍ ശരിക്കുമാഗ്രഹിച്ചു. <br />ആരും കാണാതെ ഞാന്‍ അന്ന് ഒരുപാടുകരഞ്ഞു<br /><br />Ralph Hodgson ന്റെ കവിതയിലെ <br /><br />“time, you old gipsy man,<br /> will you not stay,<br /> put up your caravan <br /> just for one day? <br /><br /> all things I'll give you<br /> will you be my guest....<br /> ........................ <br /> time you old gipsy,<br /> why hasten away? <br /><br /> എന്ന വരികളിലെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലാകുകയായിരുന്നു.<br /><br />പിന്നെയും കാലം മുന്നോട്ട് നീങ്ങി<br /> വെട്ടൂര്‍ രാമന് നായര്‍ സാറിന്റെ നിര്‍ബ്ബന്ധമാണഛനെ <br />ഹോരാശാസ്ത്രത്തിന്റെ സഹൃദയ വ്യാഖ്യാനം എഴുതാന്‍ പ്രേരിപ്പിച്ചത്. <br />ആദ്യം അത്രക്ക് പ്രാധാന്യം കൊടുക്കാതെയാണു തുടങ്ങിയതെങ്കിലും <br />അദ്ധ്യായങ്ങള്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ ഊണിലും ഉറക്കത്തിലും അഛന്റെ ശ്രദ്ധ അതില്‍ മാത്രമായി <br /><br />ഒരുദിവസം എന്നോടു അഛന് പറഞ്ഞു <br /><br />“എടാ ഇതെന്റെ ജന്മ നിയോഗമാണ്,<br />ഇപ്പോള്‍ ഞാന്‍ സാക്ഷാല്‍ തലക്കുളത്തു ഭട്ടതിരിയായി മാറുന്നതുപോലെ എനിക്ക് തോന്നുന്നു.”<br /><br />അഛന് തമാശായിട്ടാണതുപറഞ്ഞതെങ്കിലും ഞാന്‍ ഒന്നു ഞെട്ടി. <br />“ജന്മനിയോഗം” <br />ആ വാക്ക് എന്റെ മനസ്സില്‍ ആഴത്തില്‍ തുളച്ചുകയറിയതുപോലെ എനിക്ക് തോന്നി<br /> <br />“ഓരോ മനുഷ്യനും ഓരോ ജന്മനിയോഗം ഉണ്ട് <br />അതിനു വേണ്ടിയാണു നമ്മള് ഓരോരുത്തരും ഈ ഭൂമിയില്‍ ജീവിക്കുന്നത്<br />അത്പൂര്‍ത്തിയായാല്‍ പിന്നെ ഭൂമിയില്‍ നമുക്ക് ജീവിതമില്ല <br />തിരികെ യാത്രയായേ പറ്റൂ!” <br /><br />പണ്ട് ഊരാശാല അമ്പലത്തിലെ രവിവാരപാഠശാലയില്‍ വച്ച് <br />ഉദ്ദണ്ഡന് സാര്‍ പഠിപ്പിച്ച ആ വാചകങ്ങള്‍ചെവിയില്‍ മുഴങ്ങുന്നതുപോലെ...<br /><br />അന്നും അഛന് കാണാതെ ഞാന്‍ ഒരുപാടുകരഞ്ഞു.<br /> <br />ഓര്‍ന്മയിലെവിടെയോ ഒരു സന്ധ്യ <br />വൈകുന്നേരത്തേ ഉല്ലാസനടപ്പില്‍ അഛന്റെ കൈയ്യില്‍ തൂങ്ങി രണ്ട് ആണ്‍കുട്ടികള്‍ <br />അഛന് ചിരിക്കുന്നു <br />“അടുക്കെ ചവിട്ടി മുറുക്കെ നടക്ക്.....” <br /><br />ഭീമനണ്ണാച്ചിയുടെ ഭാമാ സ്റ്റോഴ്സിന്റെ മുന്നിലെത്താറാകുമ്പോള്‍ ചേട്ടന്റെ അഭ്യാസം തുടങ്ങുന്നു <br />“ഓ, മടുത്തു വല്ലാത്താ ക്ഷീണം...”<br />അതു കേട്ട് അഛന് ചിരിക്കും <br />നാരങ്ങാവെള്ളം ആണുദ്ദേശം എന്ന് അഛനറിയാം <br />അതുകൊണ്ടുതന്നേ അഛന് എതിരൊന്നും പറയാറില്ല<br /> <br />അണ്ണാച്ചിയുടെ കടയില്‍ കയറി അഛന് വര്‍ത്തമാനം തുടങ്ങുമ്പോഴേക്കും <br />കടക്കാരനോടു പറയാതെ തന്നെ തൊട്ടടുത്ത കടയില്‍ നിന്നും നാരങ്ങാവെള്ളം എത്തും <br />അഛന് നാരങ്ങാവെള്ളത്തിന്റെ പൈസയും കൊടുത്ത് അവിടെ നിന്നും ഇറങ്ങിയാല്‍ പിന്നെ <br />നടക്കാന്‍ ഞങ്ങള്‍ക്കു മടി, <br />അടുത്ത ബസ്സിനു അഛന് പറയാതെതന്നേ ചേട്ടന് കൈകാണിക്കും, <br /><br />പിന്നെ തിരികെ വീട്ടിലെത്തിയാല്‍ ചേട്ടന്റെ സ്ഥിരം കഥ കേള്‍ക്കാം <br /><br />“ഒരഛനും രണ്ടു മക്കളും കൂടി നടക്കാന്‍പോയി,<br /> അഛന് കൈനീട്ടി, വണ്ടി നിറുത്തിയില്ല <br /> മകന് കൈനീട്ടി, വണ്ടി നിറുത്തി....”<br /> <br />അതെല്ലാം കേട്ട് പുഞ്ചിരിക്കുന്ന അഛന്റെ വാല്‍സല്യം നിറഞ്ഞ മുഖം...<br /> <br />ആ തണലില്‍ ഇത്തിരിനേരം കൂടി ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍, <br />വീണ്ടും ഒരിക്കല്‍ക്കൂടി ആ നിമിഷങ്ങളിലേക്ക് തിരിച്ചുപോയെങ്കില്‍,<br />എന്നൊക്കെ ഞാന്‍ ശരിക്കും അപ്പോള്‍ ആഗ്രഹിച്ചുപോയി....<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-18349991675194287502009-11-02T07:35:00.005+05:302009-11-02T08:15:56.193+05:30സ്വപ്നക്കാരന്‍ ജോസഫ്<span style="font-size:130%;">സ്വപ്നക്കാരന്‍ ജോസഫിന്റെ കഥ ഞാന്‍ ആദ്യം വായിക്കുന്നത് </span><br /><span style="font-size:130%;">എനിക്ക് ഒന്‍പത് വയസുള്ളപ്പോളാണ്, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ബൈബിളിലെ പഴയ നിയമത്തിലുള്ളതാണ് ജോസഫിന്റെ കഥ </span><br /><span style="font-size:130%;">കാനാന്‍ ദേശക്കാരനായ ജോസഫ് ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു </span><br /><span style="font-size:130%;">സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നേ താണുവണങ്ങുന്നതായിട്ട് </span><br /><span style="font-size:130%;">അന്നു ആടിനെ മേയ്ക്കുന്ന ജോലിചെയ്തിരുന്ന ജോസഫ് </span><br /><span style="font-size:130%;">ദൈവത്തിന്റെ വിചിത്രമായ ഒരു പദ്ധതിയിലൂടെ അവസാനം ഈജിപ്തിന്റെ ഭരണാധികാരിയാകുകയും ആ സ്വപ്നം ശരിയായി ഭവിക്കുകയും ചെയ്തു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇത് വായിച്ചതുമുതല്‍ എന്റെ മനസ്സില്‍ ഒരു മോഹം, </span><br /><span style="font-size:130%;">ഈ മോഡലില്‍ ഒന്ന് ഷൈന്‍ ചെയ്യണം। </span><br /><span style="font-size:130%;">ഇതുപോലെ </span><span style="font-size:130%;">വളരെ വിചിത്രങ്ങളായിരുന്നു എന്റെ അക്കാലത്തേ മോഹങ്ങള്‍। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഞാന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്ന ഉടനെ എന്റെ അനിയത്തിമാരേ വിളിച്ചു .</span><br /><span style="font-size:130%;">ഞാന്‍ തലേന്നു കണ്ട ഒരു സ്വപ്നത്തേ പ്പറ്റി വിവരിച്ചു.</span><br /><span style="font-size:130%;"><br />“നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ പട്ടികളേ അഛന് വാങ്ങിത്തന്നു, </span><br /><span style="font-size:130%;">നിങ്ങള്‍ക്കൊക്കെ നല്ലപട്ടികള് </span><br /><span style="font-size:130%;">അല്സേഷന്,ഡോബര്‍മാര്‍,ഗ്രേറ്റ് ഡൈന്‍ അങ്ങിനെ വളരെ നല്ല പട്ടികള്‍ </span><br /><span style="font-size:130%;">എന്നാല്‍ എനിക്ക് തന്നതോ ഒരു കില്ല നാടന്‍ പട്ടിയും.” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">സിനിമാനടന് ശ്രീനിവാസന് പിന്നീട് ഉപയോഗിച്ചിരുന്ന </span><br /><span style="font-size:130%;">"അപ്പക്കാള" പോലെയുള്ള കഥാപാത്രമായി മാറി ഷൈന്‍ ചെയ്യുന്ന സൂത്രം </span><br /><span style="font-size:130%;">അന്നേ എനിക്ക് പ്രിയമായിരുന്നു </span><br /><span style="font-size:130%;">അതാണു എന്റെ പട്ടി നാടനായി സ്വപ്നത്തില്‍ മാറിയത് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇത് കേട്ട സഹോദരിമാര്‍ക്ക് സന്തോഷം </span><br /><span style="font-size:130%;">അവരുടെ പട്ടികള്‍ ശരി ശീമ ഇനങ്ങളാണല്ലോ </span><br /><span style="font-size:130%;">സ്വപ്നം തുടര്‍ന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നമ്മള് കുറെ കഴിഞ്ഞ് വന്നുനോക്കുമ്പോഴുണ്ട് </span><br /><span style="font-size:130%;">എന്റെ നാടന്‍ പട്ടി ഒരുപാറപ്പുറത്തിരുന്ന് കോഴി ഇറച്ചി തിന്നുന്നു </span><br /><span style="font-size:130%;">നിങ്ങളുടെ ശീമപ്പട്ടികളാകാട്ടേ കൊതിയോടും ഭീതിയോടും കൂടി </span><br /><span style="font-size:130%;">എന്തെങ്കിലും മിച്ചം കിട്ടിയാല്‍ തിന്നാനായി തലയും കുനിച്ചിരിക്കുന്നു </span><br /><span style="font-size:130%;">എന്റെ പട്ടിക്ക് തിന്നുമതിയായപ്പോള് മിച്ചം വന്ന എല്ലുകള്‍ താഴേക്ക് തട്ടിയിട്ടു </span><br /><span style="font-size:130%;">അത് നിങ്ങളുടെ ശീമപ്പട്ടികള്‍ ആര്‍ത്തിയോടെ തിന്നു.” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">എന്റെ സ്വപ്നവര്‍ണ്ണന പുരോഗമിക്കും തോറും</span><br /><span style="font-size:130%;">കേള്‍വിക്കാരുടെ മുഖം ഇരുളുന്നത് ഞാന്‍ കണ്ടു </span><br /><span style="font-size:130%;">എനിക്ക് വലിയ സന്തോഷം തോന്നി </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഇതിന്റെ അര്‍ത്ഥം എന്താണെന്നു വച്ചാല്‍ </span><br /><span style="font-size:130%;">നിങ്ങളേഎല്ലാം അഛനും അമ്മയും വളരെ പൂത്താനിക്കും </span><br /><span style="font-size:130%;">എന്നാല്‍ ദൈവം നിങ്ങളേയോക്കെ എന്റെ മുന്നിലൊരുകാലത്ത് കൈനീട്ടിക്കും </span><br /><span style="font-size:130%;">കാരണം രാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഒരിക്കലും പാഴാകാറില്ല ” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">‘അത്ഭുതമായിരിക്കുന്നല്ലോടാ !” </span><span style="font-size:130%;">ചേട്ടന് ഇടപെട്ടു </span><br /><span style="font-size:130%;">ചേട്ടനേം പറ്റിച്ചു എന്നോര്ത്താപ്പോള് എന്റെ സന്തോഷം ഇരട്ടിച്ചു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">‘ഞാനും ഇതേപോലെ ഒരു സ്വപ്നം കണ്ടു, </span><br /><span style="font-size:130%;">ഇതേപോലെ പട്ടിയേ വാങ്ങിയതായി ഒരു സ്വപ്നം.’ </span><br /><span style="font-size:130%;">ചേട്ടന് പറയാന്‍ പോകുന്നത് </span><br /><span style="font-size:130%;">എനിക്കിട്ട് ഒരു ടോര്‍പ്പിഡോ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നമ്മള് ഈ പട്ടികള്‍ തീറ്റ തിന്നുകഴിഞ്ഞ് അതിതേം കൊണ്ട് </span><br /><span style="font-size:130%;">പുലിയന്നൂര്‍ തോട്ടിന്റെ അടുത്തുപോയി.” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“എന്നിട്ടോ?” </span><br /><span style="font-size:130%;">കേള്‍വിക്കാര്‍ക്ക് ആകാംഷ </span><br /><span style="font-size:130%;">“അപ്പോഴുണ്ട് തോട്ടില്‍നിന്ന് അഞ്ച് മെലിഞ്ഞപട്ടികള് കയറിവന്നു </span><br /><span style="font-size:130%;">അവര്‍ നമ്മുടെ തടിച്ച പട്ടികളേ തിന്നുകളഞ്ഞു ” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ചേട്ടന് എന്നിട്ട് എന്റെ അടുത്ത് വന്ന് കൈകൊട്ടിക്കൊണ്ട് പറഞ്ഞു </span><br /><span style="font-size:130%;">“ആഗ്രഹം കൊള്ളാം മോനേ </span><br /><span style="font-size:130%;">പക്ഷേ ഞാന്‍ നീ വായിക്കും മുന്‍പ് പഴയനിയമത്തിലേ </span><br /><span style="font-size:130%;">ഉല്‍പ്പത്തി (37- 50) ലെ </span><br /><span style="font-size:130%;">സ്വപ്നക്കാരന്‍ ജോസഫിന്റെ കഥ ഞാന്‍ വായിച്ചിട്ടുണ്ടുകേട്ടോ!” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">എന്റെ കള്ളി വെളിച്ചത്തായി എല്ലാവരും കൂവി </span><br /><span style="font-size:130%;">ഞാന്‍ ശരിക്കും ചമ്മിപ്പോയി </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കുറച്ചു ദിവസം കഴിഞ്ഞു. </span><br /><span style="font-size:130%;">ഷൈന്‍ ചെയ്യാന്‍ ഒരു പുതിയ മാര്‍ഗം ഞാന്‍ തേടാന്‍ തുടങ്ങി .</span><br /><span style="font-size:130%;">അങ്ങിനെയാണു പാരമ്പര്യ ഗവേഷണത്തേപ്പറ്റി ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് . </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">പലരും ഈ പരിപാടിയുടെ അനന്ത സാദ്ധ്യത മനസിലാക്കി </span><br /><span style="font-size:130%;">നീക്കങ്ങള്‍ നടത്തുന്ന ഒരു കാലമായിരുന്നു അത് </span><br /><span style="font-size:130%;">ആഢ്യനു പണവും പുതുപ്പണക്കാരനു ആഢ്യതയും </span><br /><span style="font-size:130%;">എന്നും കൊതിയൂറുന്ന കാര്യങ്ങളായിരുന്നല്ലോ </span><br /><span style="font-size:130%;">ക്രിസ്ത്യാനികളായിരുന്നു ഈ രംഗത്ത് മുന്നില്‍ </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">താളിയോലഗ്രന്ഥങ്ങളും പുരാതന ശിലാലിഖിതങ്ങളും </span><br /><span style="font-size:130%;">പഴയ ആധാരങ്ങളും എല്ലാം ഉപയോഗിച്ചായിരുന്നു ഗവേഷണം </span><br /><span style="font-size:130%;">മാര്‍ഗം ഏതായാലും </span><br /><span style="font-size:130%;">അവസാനം എല്ലാവര്ക്കും ഏതാണ്ട് ഒന്നു തന്നേയായിരുന്നു റിസല്‍റ്റ് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">നാട്ടിലെ വലിയ ജന്മികളായ ഒരു മഹാ ബ്രാഹ്മണ കുടുമ്പം </span><br /><span style="font-size:130%;">മാര്‍ഗം കൂടിയാണു ഈ കുടുമ്പം ആരംഭിച്ചത് </span><br /><span style="font-size:130%;">അതോടെ പുതുപ്പണക്കാരനു ആഢ്യത കൈവരുന്നു .</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇങ്ങിനെ ഗവേഷണം നടത്തിയ ഒരുകുടുമ്പത്തേപ്പറ്റി പലരും പറഞ്ഞത് </span><br /><span style="font-size:130%;">അവര്‍ നിലവറ കുഴിച്ച് കുഴിച്ച് ചെന്നപ്പോള്‍ </span><br /><span style="font-size:130%;">പണ്ട് കാരണവന്മാര് ഉപയോഗിച്ചിരുന്ന </span><br /><span style="font-size:130%;">ഒരു കട്ടപ്പാരയും ചേളാകവും (പന്നി എലികളേ പിടിക്കാനുള്ള സാധനങ്ങള്‍) </span><span style="font-size:130%;">കിട്ടിയെന്നും </span><br /><span style="font-size:130%;">രാക്കുരാമാനം അത് മാറ്റി പകരം പൂണൂലുകുഴിച്ചിട്ടിട്ട് </span><br /><span style="font-size:130%;">ഗവേഷകരേ വരുത്തി അത് കണ്ടെടുത്ത് ആഢ്യന്മാരായി എന്നുമാണ്. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇങ്ങിനെ എന്തെങ്കിലും ഉഡായിപ്പ് പരിപാടികള്‍ ചെയ്ത് </span><br /><span style="font-size:130%;">എന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ എനിക്ക് മോഹം തോന്നി. </span><br /><span style="font-size:130%;">അങ്ങിനെയാണു എന്റെ കഴിഞ്ഞജന്മം എന്തായിരുന്നു എന്നുകണ്ടുപിടിക്കാന്‍ </span><br /><span style="font-size:130%;">ഞാന്‍ ഗവേഷണം തുടങ്ങിയത് .</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കുടുമ്പ ഗവേഷണം ചെയതാല്‍ </span><br /><span style="font-size:130%;">ഫലം എനിക്ക് സഹോദരരുമായി പങ്കുവയ്ക്കേണ്ടിവരും എന്നതിനാല്‍ </span><br /><span style="font-size:130%;">അത് ഞാന്‍ കൂമ്പിലേ നുള്ളി. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ദിവസവും വായനശാലയില്‍ പോയി ഞാന്‍ പുസ്തകങ്ങളില്‍ പരതാന്‍ തുടങ്ങി. </span><br /><span style="font-size:130%;">ഞാന്‍ ജനിച്ചദിവസം ഏതെങ്കിലും മഹാന് മരിച്ചിട്ടുണ്ടോ അതാണു തിരയുന്നത് .</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ദിവസങ്ങള്‍ മുന്നോട്ടുനീങ്ങിയിട്ടും എന്റെ ഗവേഷണം തിരുനക്കരെത്തന്നേ നിന്നു </span><br /><span style="font-size:130%;">എങ്കിലും നിരാശനാകാതെ ഞാന്‍ രഹസ്യമായി ഗവേഷണം തുടര്‍ന്നു. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ദൈവം എന്നേ കൈവിട്ടില്ല </span><br /><span style="font-size:130%;">അവസാനം ഞാന്‍ ഒരാളേ കണ്ടെത്തി </span><br /><span style="font-size:130%;">“പുലിയൂര് പുരുഷോത്തമന് നമ്പൂതിരി!” </span><br /><span style="font-size:130%;">കേരളം കണ്ടതിലേക്കും വലിയ ജ്യോതിഷ പണ്ഡിതന്, മഹാബ്രാഹ്മണന്‍ </span><br /><span style="font-size:130%;">എനിക്ക് തൃപ്തിയായി </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അദ്ദേഹം മരണമടഞ്ഞദിവസമാണ് എന്റെ ജനനം, </span><br /><span style="font-size:130%;">പോരെങ്കില്‍ അദ്ദേഹം എന്റെ അഛനനയച്ച ഒരു പഴയ കത്തു </span><br /><span style="font-size:130%;">ഞാന്‍ വീട്ടില്‍ കണ്ടിട്ടുണ്ടായിരുന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“രാമകൃഷ്ണപിള്ളയുടെ വീട്ടില്‍ ഒന്നു വരണമെന്ന് ഞാന്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല, </span><br /><span style="font-size:130%;">എന്തോ ഇതുവരെ സാധിച്ചില്ല, ഈശ്വരന് അതിനു എന്നെങ്കിലും ഇടയാക്കാതിരിക്കില്ല”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അതും കൂടി ലിങ്ക് ചെയ്താല്‍ എല്ലാം പൂര്‍ത്തിയായി </span><br /><span style="font-size:130%;">എനിക്ക് ഉച്ചത്തില്‍ ഒന്നു കൂവാന്‍ തോന്നിപ്പോയി। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അങ്ങിനെ ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ വച്ച് </span><br /><span style="font-size:130%;">ഞാന്‍ ഒരു പുതിയ തിയറി രൂപപ്പെടുത്തി </span><br /><span style="font-size:130%;">സാക്ഷാല്‍ പുലിയൂര് പുരുഷോത്തമന് നമ്പൂതിരി </span><br /><span style="font-size:130%;">തന്റെ സുഹൃത്ത് രാമകൃഷ്ണപിള്ളയേ കാണണമെന്നുള്ള ആഗ്രഹം സാധിക്കാതെ </span><br /><span style="font-size:130%;">ഇഹലോകവാസം വെടിഞ്ഞു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മഹാഭാരതകഥയില്‍ പറയുന്നതുപോലെ </span><br /><span style="font-size:130%;">ഒരു മനുഷ്യന് എന്തെങ്കിലും ആഗ്രഹത്തോടെയാണുമരിക്കുന്നതെങ്കില് </span><br /><span style="font-size:130%;">ആ ആഗ്രഹം സാധിപ്പിക്കാനായി വീണ്ടും ജനിക്കും। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മാനായി പുനര്‍ജ്ജനിച്ച ഒരു മഹാരാജാവിന്റെ കഥയായിരുന്നു അതിന്റെ അടിസ്ഥാനം। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">പുലിയൂര് തിരുമേനി തന്റെ സുഹൃത്ത് രാമകൃഷ്ണ പിള്ളയുടെമകനായി </span><br /><span style="font-size:130%;">പുനര്‍ജ്ജനിച്ചു അതാണു ഞാന്‍ !! </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">സഹോദരങ്ങളുടെ മുന്നില്‍ ഞാന്‍ പുതിയ തിയറി അവതരിപ്പിച്ച് തലയുയര്‍ത്തിപ്പിടിച്ച് നടന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഞാന്‍ നിങ്ങളേപ്പോലെ ഒരു സാധാരണക്കാരനല്ല </span><br /><span style="font-size:130%;">മഹാ ബ്രാഹ്മണനായിരുന്നു കഴിഞ്ഞജന്മത്തില് </span><br /><span style="font-size:130%;">അതാണു ഇത്ര മാത്രം സാത്വികനും മഹാനുമായി മാറാന്‍ കാരണം!” </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കുറച്ചുദിവസം കഴിഞ്ഞു,</span><br /><span style="font-size:130%;">ഒരിക്കല്‍ എന്തിനോ അഛനെന്നെ വഴക്കുപറഞ്ഞു</span><br /><span style="font-size:130%;">ഞാന്‍ തര്‍ക്കിച്ചു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഞാന്‍ തെറ്റുചെയ്തിട്ടൊന്നുമല്ലാ എന്നേ വഴക്കുപറയുന്നത്।” </span><br /><span style="font-size:130%;">“പിന്നെ എന്തിനാടാ?” അഛന്റെ മറുചോദ്യം </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഇത് പ്രൊഫഷണല്‍ ജലസിയാ,</span><br /><span style="font-size:130%;">ഇതാണു പറയുന്നത് ഒരു നാഴി മറ്റൊരു നാഴിയില്‍ ഇറങ്ങുകേലാന്ന്, </span><br /><span style="font-size:130%;">അഛനു അഛനേക്കാള്‍ വലിയ ജ്യോതിഷ പണ്ഡിതനായ </span><br /><span style="font-size:130%;">സാക്ഷാല്‍ പുലിയൂര് പുരുഷോത്തമന് നമ്പൂതിരിയോടുള്ള അസൂയയാ </span><br /><span style="font-size:130%;">എന്നോടുള്ള ദേഷ്യമായി വരുന്നത് ।”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അഛനൊന്നും മനസ്സിലായില്ല </span><br /><span style="font-size:130%;">എങ്കിലും പിന്നീട് കാര്യം മനസ്സിലായപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“നിന്റെ റിസര്‍ച്ച് ഞാന്‍ സമ്മതിച്ചിരിക്കുന്നു</span><br /><span style="font-size:130%;">എന്നാലും ഈ ബുദ്ധി വല്ല നല്ലകാര്യത്തിനും ഉപയോഗിച്ചിരുന്നേല്‍ എത്ര നന്നായേനേ ..!” </span><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-76365959792457871192009-08-23T22:16:00.002+05:302009-08-23T22:35:43.969+05:30ചക്രവാളത്തിനുമപ്പുറം !!!<span style="font-family:georgia;font-size:100%;">ജീവിത ചക്രവാളത്തിനപ്പുറം ഉള്ള ലോകത്തേപ്പറ്റി ഞാന്‍ ചിന്തിച്ചുതുടങ്ങിയത് ഓര്‍ഫ്യൂസിന്റെ കഥ വായിച്ചനാള്‍ മുതലാണ്.</span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">മാസ്മരഗായകന്‍ ഓര്‍ഫ്യൂസും അയാളുടെ പ്രിയപ്പെട്ട ഭാര്യ യൂറിഡീസും അവര്‍ക്കിടയില്‍ വില്ലനായി വന്ന സര്‍പ്പവും,</span><br /><span style="font-family:georgia;font-size:100%;">എത്രയോരാത്രികളില് എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞാടി </span><br /><span style="font-family:georgia;font-size:100%;">സര്‍പ്പദംശനമേറ്റ് മരിച്ച യൂറിഡീസിന്റെ ആത്മാവിനുപുറകേ</span><br /><span style="font-family:georgia;font-size:100%;">പാതാളലോകത്ത് എത്തിയഓര്ഫ്യൂസ്</span><br /><span style="font-family:georgia;font-size:100%;">തന്റെ ഗാനാലാപം കൊണ്ട് പാതാളാധിപതിയേപ്പോലും മയക്കി</span><br /><span style="font-family:georgia;font-size:100%;">തന്റെ യൂറിഡീസിന്റെ ആത്മാവിനെ തിരികെ വാങ്ങി </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">പാതാളഗോപുരം കടക്കും വരെ തിരിഞ്ഞുനോക്കരുതെന്ന നിര്‍ദ്ദേശം </span><br /><span style="font-family:georgia;font-size:100%;">ഒരുനിമിഷം മറന്ന് അറിയാതെ ഒന്നുതിരിഞ്ഞുനോക്കിപ്പോയ</span><br /><span style="font-family:georgia;font-size:100%;">പാവം ഓര്‍ഫ്യൂസിന്റെ മുന്നില്‍ കണ്ണീരോടെ നിസ്സഹായതയോടെ</span><br /><span style="font-family:georgia;font-size:100%;">തിരികെ പാതാള ലോകത്തിലേക്ക് മറഞ്ഞുപോയ </span><br /><span style="font-family:georgia;font-size:100%;">യൂറിഡീസിന്റെ ദുരന്തം</span><br /><span style="font-family:georgia;font-size:100%;">എന്റെ മനസ്സില്‍ ഉണ്ടാക്കിയ വിഷമം</span><br /><span style="font-family:georgia;font-size:100%;"> എത്രയോ വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും മാഞ്ഞിട്ടില്ല </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">പിന്നീട് മരണത്തേ പ്പറ്റി എന്നേ ചിന്തിപ്പിച്ചത്</span><br /><span style="font-family:georgia;font-size:100%;">പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍ എന്നേ പഠിപ്പിച്ച</span><br /><span style="font-family:georgia;font-size:100%;">ലോനപ്പന് സാറിന്റെ ഒരു യാദൃശ്ചിക കമന്റാണ്.</span><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">ഏതോ നേതാവ് മരിച്ചതിനു മന്ത്രി ഞെട്ടിയകാര്യം</span><br /><span style="font-family:georgia;font-size:100%;"> പറഞ്ഞു പരിഹസിച്ച് ചിരിക്കുകയായിരുന്നു ഞങ്ങള്‍</span><br /><span style="font-family:georgia;font-size:100%;"> അത് കേട്ട ലോനപ്പന് സാര്‍ ഞങ്ങളേ ശാസിച്ചു</span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">“എടാ എടാ ഒരുപാടങ്ങു ചിരിക്കാതെ,</span><br /><span style="font-family:georgia;font-size:100%;"> നിനക്കൊക്കെ ഒരു അമ്പത് വയസ്സ് കഴിയട്ടേ,</span><br /><span style="font-family:georgia;font-size:100%;"> പിന്നെ ആരെങ്കിലും കിടുങ്ങീന്നു കേട്ടാല്‍</span><br /><span style="font-family:georgia;font-size:100%;"> നീയൊന്നും ഇങ്ങനെ ഇളിക്കത്തില്ല ശരിക്കും ഞെട്ടും</span><br /><span style="font-family:georgia;font-size:100%;"> ചെവീ നുള്ളിക്കോ !!</span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">അന്നുമുഴുവനും ഞാന്‍ അതുതന്നേ ചിന്തിച്ചിരുന്നു</span><br /><span style="font-family:georgia;font-size:100%;">അന്നു ലോനപ്പന് സാര്‍ പറഞ്ഞതിന്റെ സത്യം</span><br /><span style="font-family:georgia;font-size:100%;">ഇപ്പോള്‍ എനിക്ക് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാകുന്നുണ്ട് </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">മരണത്തേപ്പറ്റി എന്നേ പിന്നീട് ഒരുപാട് ചിന്തിപ്പിച്ചത്</span><br /><span style="font-family:georgia;font-size:100%;">ഒരു പ്രതിമയാണ്।</span><br /><span style="font-family:georgia;font-size:100%;">തൃശൂര്പട്ടണത്തില് ഞാന്‍ കണ്ട കൊച്ചീ രാജാവിന്റെ പ്രതിമ </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">മണ്ണുത്തിക്കുപോകാനായി ബസ്സുകാത്തുനില്ക്കുമ്പോളാണ്</span><br /><span style="font-family:georgia;font-size:100%;">ഞാന്‍ ആ പ്രതിമ ശ്രദ്ധിച്ചത് </span><br /><span style="font-family:georgia;font-size:100%;">എത്ര എത്ര ആടയാഭരണങ്ങള്‍? </span><br /><span style="font-family:georgia;font-size:100%;">കിന്നരി തലപ്പാവും തങ്കമുദ്രകളും ഒക്കെചാര്ത്തിനില്ക്കുന്ന </span><br /><span style="font-family:georgia;font-size:100%;">ഈ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ ഈ മനുഷ്യന് </span><br /><span style="font-family:georgia;font-size:100%;">താന്‍ ഇങ്ങിനെ അലങ്കരിക്കുന്ന ഈ ശരീരം </span><br /><span style="font-family:georgia;font-size:100%;">ഒരിക്കല്‍ വെറും ഒരുപിടിചാരമായി കൊച്ചീ രാജ്യത്തിന്റെ മണ്ണില്‍ </span><br /><span style="font-family:georgia;font-size:100%;">അലിഞ്ഞ് എല്ലാവരുടേയും ഓര്‍മ്മയില്‍നിന്നും മറഞ്ഞുപോകുമെന്ന് </span><br /><span style="font-family:georgia;font-size:100%;">ചിന്തിച്ചിരുന്നോ ആവോ?</span><br /><span style="font-family:georgia;font-size:100%;">മഹാഭാരതകഥയില്‍ യമന്‍ ധര്‍മ്മപുത്രരോടു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “എന്താണീ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം?” </span><br /><span style="font-family:georgia;font-size:100%;">“തനിക്കു ചുറ്റുമു</span><span style="font-family:georgia;font-size:100%;">ള്ളവരെല്ലാം മരിക്കുമ്പോഴും</span><br /><span style="font-family:georgia;font-size:100%;"> മരണമെന്നത് തനിക്കും വരും എന്ന് വിചാരിക്കാതെ </span><br /><span style="font-family:georgia;font-size:100%;">മനുഷ്യനുജീവിക്കാന് കഴിയുന്നു എന്നതാണു ഏറ്റവും വലിയ അത്ഭുതം” </span><br /><span style="font-family:georgia;font-size:100%;">എന്നാണ് ധര്‍മ്മപുത്രര്‍ കൊടുക്കുന്ന ഉത്തരം.</span><br /><span style="font-family:georgia;font-size:100%;">ആ അത്ഭുതം എന്റെ മുന്നില്‍ നില്ക്കുന്നതായി എനിക്ക് തോന്നിപ്പോയി </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">മരണത്തേപ്പറ്റി ചിന്തിക്കുമ്പോള്‍ </span><br /><span style="font-family:georgia;font-size:100%;">പണ്ട് ഊരാശാല അമ്പലത്തിലെ രവിവാരപാഠശാലയില്‍ വച്ച് </span><br /><span style="font-family:georgia;font-size:100%;">ഉദ്ദണ്ഡന്സാര് ഭഗവല്‍ ഗീതയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് </span><br /><span style="font-family:georgia;font-size:100%;">പഠിപ്പിച്ചുതന്ന തിയറിയാണു എനിക്കുള്ളത് </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">“അനന്തമായി</span><span style="font-family:georgia;font-size:100%;">പരന്നുകിടക്കുന്ന കടല്‍പോലെ ഉള്ള ഈശ്വരന് </span><br /><span style="font-family:georgia;font-size:100%;">അതില്‍ നിന്നും ശരീരമാകുന്ന പാത്രങ്ങളില്‍ നിറക്കപ്പെടുന്നഈശ്വരാംശം പാത്രത്തിനു രൂപം പലതാണെങ്കിലും അവയ്ക്കെല്ലാം ഉള്ളില്‍ ഒരേ ഈശ്വരന് ബാല്യകൗമാര യൗവ്വന വാര്‍ദ്ധക്യങ്ങള്‍ കടന്ന് മരണം എത്തിച്ചേരുമ്പോള്‍</span><br /><span style="font-family:georgia;font-size:100%;">പാത്രം പൊട്ടുന്നു,പാത്രത്തിനുള്ളിലേ ഈശ്വരാംശം അതായത് ആത്മാവ്</span><br /><span style="font-family:georgia;font-size:100%;"> വീണ്ടും ഈശ്വരനാകുന്ന കടലില്‍ വീണ് തിരിച്ചറിയാനാവാത്തവിധം </span><br /><span style="font-family:georgia;font-size:100%;"> ഈശ്വരനില്‍ അലിഞ്ഞുചേരുന്നു അതാണു മോക്ഷം</span><br /><span style="font-family:georgia;font-size:100%;"> കര്‍മ്മ ദോഷത്താല്‍ മോക്ഷം ലഭിക്കാത്ത ആത്മാവ് </span><br /><span style="font-family:georgia;font-size:100%;">വീണ്ടും ഒരു പാത്രത്തില്‍ നിറക്കപ്പെടുന്നു</span><br /><span style="font-family:georgia;font-size:100%;"> ആപാത്രം വീണ്ടും വീണ്ടും ഭൂമിയിലേക്ക് വന്നു</span><br /><span style="font-family:georgia;font-size:100%;">കര്‍മ്മം വഴി മുക്തിനേടി അവസാനം മോക്ഷപ്രാപ്തിയില് അവസാനിപ്പിക്കുന്നു। ശ്രീരാമന് ബാലിമഹാരാജാവിനെ ഒളിയമ്പ് എയ്തകര്മ്മത്തിന്റെ ഫലം </span><br /><span style="font-family:georgia;font-size:100%;">ഒളിയമ്പേറ്റ് മരിക്കുന്നതിലൂടെ ശ്രീകൃഷ്ണന് അനുഭവിക്കുന്നതിനാല്‍ </span><br /><span style="font-family:georgia;font-size:100%;">മനുഷ്യനായി പിറന്നാല്‍ സാക്ഷാല്‍ മഹാവിഷ്ണുവാണെങ്കില്‍ പോലും</span><br /><span style="font-family:georgia;font-size:100%;">കര്‍മ്മ ഫലം അനുഭവിച്ചേ മതിയാകൂ എന്ന് നാം മനസ്സിലാക്കുന്നു</span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">തത്വങ്ങള്‍ എന്തൊക്കെ പറഞ്ഞാലും</span><span style="font-family:georgia;font-size:100%;">മരണവും മരണചിന്തകളും </span><br /><span style="font-family:georgia;font-size:100%;"> മനുഷ്യമനസ്സില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണനാതീതമാണ്।</span><br /><span style="font-family:georgia;font-size:100%;">എന്റെ മനസ്സില്‍ ഒരുപാട് സങ്കടം ഉണ്ടാക്കിയ ഒന്നാണ്</span><br /><span style="font-family:georgia;font-size:100%;">കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുന്‍ ഗവര്‍ണ്ണര്‍ </span><br /><span style="font-family:georgia;font-size:100%;">പ്രൊഫസര്‍ കെ എം ചാണ്ടി സാറിന്റെ </span><br /><span style="font-family:georgia;font-size:100%;">മരണത്തിനുമുന്‍പുള്ള നിമിഷങ്ങളേപ്പറ്റി അദ്ദേഹത്തിന്റെ സഹോദരന്</span><br /><span style="font-family:georgia;font-size:100%;">ശ്രീ പാലാ കെ എം മാത്യുസാര്‍ എഴുതിയ വിവരണം</span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">“കഴിഞ്ഞദിവസം മക്കളെല്ലാം </span><span style="font-family:georgia;font-size:100%;">മുറിയില്‍ കയറി കണ്ടു</span><br /><span style="font-family:georgia;font-size:100%;"> എല്ലാവരേയും തന്റെ തിത്യതയിലും തുടരാന്‍ പോകുന്ന വാല്‍സല്യം</span><br /><span style="font-family:georgia;font-size:100%;"> നനവാര്‍ന്ന മിഴികളിലൂടെ അറിയിച്ചു</span><br /><span style="font-family:georgia;font-size:100%;">മറ്റുവിധത്തില്‍ ചലനം അസാധ്യമായിരുന്നു</span><br /><span style="font-family:georgia;font-size:100%;">മരണഭയം ആ മുഖത്ത് തെല്ലുമില്ലായിരുന്നു</span><br /><span style="font-family:georgia;font-size:100%;">അടുത്തുകൊണ്ടിരുന്ന വേര്‍പാടിന്റെ ദുഖം മാത്രം</span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">വിശുദ്ധകുര്‍ബാനയും അന്ത്യകൂദാശയും നല്കിയ വൈദികനോട്</span><br /><span style="font-family:georgia;font-size:100%;">താങ്ക്യൂ ഫാദര്‍ എന്നുപറഞ്ഞു</span><br /><span style="font-family:georgia;font-size:100%;">തന്റെ ബോധമനസ്സ് അപ്പോഴും നിര്‍ഭയവും ശാന്തവും തെളിവാര്‍ന്നതുമായിരുന്നു.</span><br /><span style="font-family:georgia;font-size:100%;">പരമാത്മാവിലേക്കുള്ള ജീവാത്മാവിന്റെ യാത്ര ഭവനത്തില്‍ തിരിച്ചെത്തല്‍ മാത്രം </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">ഏറ്റവും അവസാനംചേട്ടത്തിയമ്മയാണുകയറിയത്</span><br /><span style="font-family:georgia;font-size:100%;"> രണ്ടുപേര്‍ക്കും ഒന്നും മിണ്ടാനില്ലാത്ത നിറഹൃദയം</span><br /><span style="font-family:georgia;font-size:100%;"> ചേട്ടനു ഒട്ടും ചലിക്കാന്‍ പാടില്ലാത്ത നിസ്സഹായാവസ്ഥ</span><br /><span style="font-family:georgia;font-size:100%;"> ഇവിടെ മനുഷ്യന്റെ ഏറ്റവും ശക്തമായ അര്‍ത്ഥവത്തായ ഭാഷ</span><br /><span style="font-family:georgia;font-size:100%;">തടവില്ലാതെ കവിളുകളിലൂടെ പ്രവഹിക്കുകയായി</span><br /><span style="font-family:georgia;font-size:100%;"> ചേട്ടന് വളരെ ആയാസപ്പെട്ട് തന്റെ കൈകള്‍ കൂപ്പി</span><br /><span style="font-family:georgia;font-size:100%;"> മറിയക്കുട്ടിയമ്മയും കൈകള്‍ കൂപ്പി </span><br /><span style="font-family:georgia;font-size:100%;"> ഇനി നാം കണ്ടുമുട്ടും വരെ...........!! </span><br /><span style="font-family:georgia;font-size:100%;"></span><br /><span style="font-family:georgia;font-size:100%;">ഈ വരികള്‍ വായിച്ചപ്പോള്‍</span><br /><span style="font-family:georgia;font-size:100%;"> നെഞ്ചിനൊരു ഭാരം അനുഭവപ്പെടുന്നതുപോലെ എനിക്കു തോന്നി ഓരോപുനര്വായനയിലും അത് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവന്നു ചക്രവാളങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രാസമയത്ത്</span><br /><span style="font-family:georgia;font-size:100%;">ഓരോ മനുഷ്യന്റേയും നിസ്സഹായത മനക്കണ്ണില്കണ്ടപ്പോള് </span><br /><span style="font-family:georgia;font-size:100%;">മനുഷ്യന് എത്ര നിസ്സാരന് എന്നും തോന്നിപ്പോയി !!! </span><br /><span style="font-size:100%;"></span><br /><span style="font-size:100%;"></span><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com5tag:blogger.com,1999:blog-7392926159646352742.post-68008212407190392662009-08-02T16:57:00.003+05:302009-08-02T17:13:08.583+05:30ശാന്തി ദൂതനു സാദരം..!!!ശാന്തി ദൂതനു സാദരം..!!!<br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2dpxRdaxGa7czzWyp1sN3kLKj7pCuMjcZJE1EwuRP2hd7pHUuRKdutT_nlntFsTVGrizA7qgtkv2VnUHWfHGwRq_optrxbg1MFjQB_chgfAuUIHCh6ewIhChyphenhyphenDfuC8xBj0JZwHv5L1S5J/s1600-h/flower551.jpg"><img id="BLOGGER_PHOTO_ID_5365327161443911458" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 206px; CURSOR: hand; HEIGHT: 269px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2dpxRdaxGa7czzWyp1sN3kLKj7pCuMjcZJE1EwuRP2hd7pHUuRKdutT_nlntFsTVGrizA7qgtkv2VnUHWfHGwRq_optrxbg1MFjQB_chgfAuUIHCh6ewIhChyphenhyphenDfuC8xBj0JZwHv5L1S5J/s200/flower551.jpg" border="0" /></a></div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS5ZDHreXqrnprPOqC9CUKTBNnmXR4u-bcJEQMxJMCLx45FVPWp8hdjVkNsTtmNZVwHpXnZxUmQOSps7qGDiice4K4vuPVbsMit1e7s_FEPQ31ASdYqXv01sXSI6mSoQtNbCqi-yisDw6X/s1600-h/thangal.jpg"><img id="BLOGGER_PHOTO_ID_5365326950719610018" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 433px; CURSOR: hand; HEIGHT: 270px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS5ZDHreXqrnprPOqC9CUKTBNnmXR4u-bcJEQMxJMCLx45FVPWp8hdjVkNsTtmNZVwHpXnZxUmQOSps7qGDiice4K4vuPVbsMit1e7s_FEPQ31ASdYqXv01sXSI6mSoQtNbCqi-yisDw6X/s400/thangal.jpg" border="0" /></a>ആ ടിവി അഭിമുഖം മുഴുവനും പ്രകോപനം ഉണ്ടാക്കുന്ന ചോദ്യങ്ങളായിരുന്നു ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം ഒളിപ്പിച്ചുവെച്ച തന്ത്രം നിറഞ്ഞ ചോദ്യങ്ങള്‍। <br />ഞാന്‍ ശ്വാസമടക്കിപ്പിടിച്ച് ആകാംഷയോടെ ആ ഇന്റര്‍വ്യൂ മുഴുവനും കണ്ടു।<br /><br />ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്കുനീങ്ങുമ്പോള്<br />എങ്ങിനേയും ഒരു കുടുക്കില്‍ വീഴിക്കാന്‍ പറ്റാത്തതിന്റെ നിരാശയില്‍ സാമാന്യമര്യാദപോലും ലംഘിക്കുന്നചോദ്യങ്ങള്<br />ചോദിക്കുന്ന അവതാരകനെതിരേ ശാന്തനായി<br />ഒരു സെക്കന്റ് പോലും ആലോചിക്കാന്‍ നിക്കാതെ<br />ചോദ്യങ്ങള്‍ക്കെല്ലാം കിറുകൃത്യമായ മറുപടി കൊടുക്കുന്ന നേതാവ്<br /><br />ആമുഖത്ത് ദേഷ്യമില്ല, ഒരു ചെറുപുഞ്ചിരിമാത്രം. <br />അത് തങ്ങളാണ്! പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍!!<br />കേരള രാഷ്ട്രീയ രംഗത്ത് ഞാന്‍ ഏറ്റവും ബഹുമാനത്തോടുകൂടി<br />ആരാധിക്കുന്ന ഉജ്വല വ്യക്തിത്വം !!!<br /><br />ടിവിയിലെ അഭിമുഖസംഭാഷണങ്ങള്‍ മിക്കവാറും ഞാന്‍ കാണാറുണ്ട്<br />ഒരേ വിഷയങ്ങളേ വിവിധനേതാക്കള്‍ എങ്ങിനെ വിലയിരുത്തുന്നു<br />എന്നത് കാണുന്നത് എനിക്ക് ഒരു ഹരമാണ്।<br /><br />പലനേതാക്കള്‍ക്കും മിക്കവിഷയങ്ങളിലും ഒരു സ്വതന്ത്ര കാഴ്ച്ചപ്പാടില്ല എന്നത് ശരിക്കും ഞെട്ടലോടെയാണു ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ളത്<br /><br />പഴയകഥയിലെ ആനയേക്കണ്ട പൊട്ടന്മാരേപ്പോലെ<br />ആന തൂണുപോലെയാണെന്നും അല്ല മുറം പോലെയാണെന്നുമൊക്കെ ആധികാരികമായി പറയുകയും<br />മറ്റ് അഭിപ്രായം പറയുന്നവരേ പരിഹസിക്കുകയും ചെയ്യുന്നവരാണു പലരും<br /><br />സത്യം മനസിലായിട്ടും അസത്യം പറയുന്നവര്‍, <br />വിവാദചോദ്യങ്ങള്ക്കുമുന്പില് പതറി ഉത്തരം നല്കാത്തവര് ,<br />സ്വന്തം പാര്‍ട്ടിയുടെ തെറ്റുകള്‍ സമ്മതിക്കാതെ<br />ഉരുളാന്‍ നോക്കുന്നവരാണെല്ലാവരും<br />അതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളാണ്,<br />ബഹുമാനപ്പെട്ട പാണക്കാടു തങ്ങള്‍ എന്ന് എനിക്ക് തോന്നി<br /><br />ഉദാഹരണമായി ഒരുചോദ്യം<br /><br />“കുഞ്ഞാലിക്കുട്ടിയും താങ്കളും<br />വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചു<br />എന്നാല്‍ സ്മാര്‍ട്ടുസിറ്റി ഉദ്ഘാടനത്തിനുവന്ന അറബി മുസ്ലീം സ്ത്രീ<br />ബുര്‍ക്കയുമിട്ട് നിലവിളക്കുകൊളുത്തിയതിനെ<br />അങ്ങ് എങ്ങിനെ ഉള്‍ക്കൊള്ളുന്നു ?”<br /><br />അപ്രതീക്ഷിതമായ ഈ ചോദ്യം വന്നപ്പോഴും<br />തങ്ങളുടെ മുഖത്ത് ഒരു ഭാവഭേതവും ഇല്ല<br />“അവര്‍ അങ്ങിനെ ചെയ്തത് അത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ്.<br />നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നമുക്കുചുറ്റുമുള്ള സമൂഹം<br />എങ്ങിനെ കാണുന്നു എന്ന് നാം ഓര്‍ക്കണം<br />വിളക്കു കൊളുത്തുക എന്നത് ഹിന്ദുമതത്തിലെ ഒരു ആചാരമാണ്.<br />അതില്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുണ്ടെന്ന് എനിക്ക് വിചാരമില്ല<br />എന്നാല്‍ മറ്റൊരു മതത്തിന്റെ ആചാരം ചെയ്യുന്നത് ഇസ്ലാമികമല്ല<br />ഒരു ഇസ്ലാം വിശ്വാസി മറ്റുമതങ്ങളുടെ ആചാരം അനുഷ്ടിക്കുന്നത്<br />ശരിയല്ല എന്നാണു എന്റെ വിശ്വാസം<br />അല്ലാതെ ഞാന്‍ ഒരിക്കലും ഈ ഹിന്ദുമതാചാരത്തേ അനാദരിക്കുവാനല്ല<br />അങ്ങിനെ ഒരു തീരുമാനം എടുത്തത്.”<br /><br />അതുപറയുമ്പോഴത്തേ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും<br />എനിക്ക് ബോധ്യമായി ആ വാക്കുകള്‍<br />ആ ഹൃദയത്തില്‍ നിന്നാണു വരുന്നതെന്ന്.<br /><br />മറ്റൊരു ചോദ്യം<br />“പ്രശ്നങ്ങള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍<br />അതില്‍ നിന്നുള്ള ടെന്‍ഷന്‍ കുറക്കാന്‍ അങ്ങ് എന്താണു ചെയ്യാറുള്ളത് ?പാട്ടുകേള്‍ക്കുക,ഒറ്റക്കിരിക്കുക അങ്ങിനെ എന്താണു അങ്ങയുടെ റിലാക്സേഷന്?”<br /><br />തങ്ങള്‍ ചിരിച്ചു<br />“ആപ്രശ്നം എങ്ങിനെ പരിഹരിക്കാനാകുമെന്നു ചിന്തിക്കും<br />കഴിയും വേഗം പരിഹരിക്കും അതല്ലേ വേണ്ടത് ?”<br /><br />ലീഗ് യുഡി എഫില്‍ നിന്നും മറുകണ്ടം ചാടാന്‍ ആലോചിച്ചതിനേപ്പറ്റി<br />വളരെ വിവാദമായി മാറാന്‍ സാധ്യതയുള്ള മറുപടിയുള്ള<br />ഒരു ചോദ്യം പുറകേ എത്തി<br />സാധാരണ നേതാക്കളേപ്പോലെ സത്യം മറച്ചുപിടിച്ച്<br />നിഷേധ പ്രസ്താവന വരും എന്നു ഞാന്‍ കരുതിയപ്പോള്‍ <br />തങ്ങള്‍ പറഞ്ഞു<br />“നിങ്ങള്‍ പറഞ്ഞത് ശരിയാണ്,<br /> എന്നാല്‍ ഞാന്‍ അതില്‍ ഉപദേശിക്കേണ്ടവരെ ഉപദേശിക്കുകയും നിയന്ത്രിക്കേണ്ടവരെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട് !”<br /><br /> അതാണു പാണക്കാട് തങ്ങള്‍!!<br /> മതമതിലുകള്ക്കപ്പുറം സ്നേഹ ബഹുമാനങ്ങള്‍ നേടിയ വ്യക്തിത്വം !!!<br /><br />രാമജന്മഭൂമിയിലെ ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടപ്പോള്‍<br />ക്ഷോഭിച്ച ജനക്കൂട്ടത്തേ തന്റെ വ്യക്തിപ്രഭാവം കൊണ്ടു നിയന്ത്രിച്ച,<br />കേരളത്തിലെ ഒരു ഹിന്ദു സഹോദരനുപോലും ഭീഷണിയുണ്ടാകരുത്<br />എന്ന് ആഗ്രഹിച്ച സ്നേഹദൂതന്‍ !!!<br /><br />അത്രക്കു വലിയ ഒരു മനസുള്ള അദ്ദേഹത്തിന്റെ<br />പാവനസ്മരണക്കുമുന്‍പില്‍<br />ഞാന്‍ സാദരം തലകുനിക്കുന്നു !!!<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-76925944393240752182009-06-08T09:48:00.015+05:302009-06-10T22:31:15.031+05:30"അവസാനത്തേ അതിഥി.....!"<div align="center"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3fgQe5_iYK3aKrRmyEGluGWAEnUx-qmhQiYA8mJc6suFpM9pm8QuaEqJ00wpfxv2gCCjrNh1OHLI_85UvHRN-VyLXJYOS8b_oAy6HTLVFNYFdwBeZqk2j6tkNESQlnetRKXlyI515vFPL/s1600-h/madhavikutty.jpg"><img id="BLOGGER_PHOTO_ID_5344831118092243842" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3fgQe5_iYK3aKrRmyEGluGWAEnUx-qmhQiYA8mJc6suFpM9pm8QuaEqJ00wpfxv2gCCjrNh1OHLI_85UvHRN-VyLXJYOS8b_oAy6HTLVFNYFdwBeZqk2j6tkNESQlnetRKXlyI515vFPL/s400/madhavikutty.jpg" border="0" /></a><br /><br />മാധവിക്കുട്ടിയുടെ ഒരു പഴയ ചിത്രം<br /><p><span style="color:#ff0000;"></span></p><br /><p><span style="color:#ff0000;">(ഓര്‍മ്മയായിമാറിയ വിശ്വസാഹിത്യകാരി മാധവിക്കുട്ടിയേപ്പറ്റി ഒരു കുറിപ്പ്)</span> </p><br />മാധവിക്കുട്ടി ജീവിച്ചിരുന്നത് നമ്മളൊക്കെ ജീവിക്കുന്ന ഈ ലോകത്തല്ലന്ന്<br /><br />എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്<br /><br />ഈ വിശാലമായ ലോകത്ത്<br /><br />മറ്റൊരു ഒരേതൂവല്‍ പക്ഷിയേ കൂടി കണ്ടെത്താനാവാത്തജീവിതം<br /><br />അവരുടെ കഥകളും സംഭാഷണങ്ങളുമെല്ലാം ധ്വനിപ്പിക്കുന്നതതുതന്നെ<br /><br />'പ്രണയം, സ്നേഹം !'<br /><br />മാധവിക്കുട്ടിയുടെ വാക്കുകളില്‍ മുഴുവനും<br /><br />നിറഞ്ഞുനിന്ന വികാരം അതായിരുന്നല്ലോ ।<br /><br />ഒരു ടി വി അഭിമുഖത്തില്‍<br /><br />പ്രണയത്തേപ്പറ്റിയും സ്നേഹത്തേപ്പറ്റിയും പറയുന്നതിനിടക്ക് അവര്‍ പറഞ്ഞു "പ്രണയമാണു മനുഷ്യമനസ്സിന്റെഉള്ളു മുഴുവന്‍<br /><br />ഇപ്പോള്‍ വൃദ്ധയായ എന്റെ അമ്മയേ നോക്കൂ<br /><br />അവര്‍ അസുഖം ബാധിച്ച് ബോധമില്ലാതെ കിടക്കുകയാണു<br /><br />ആ കിടപ്പിലും എന്തെല്ലാം പ്രണയസ്വപ്നങ്ങളായിരിക്കും കാണുക?<br /><br />ആരേയൊക്കെയായിരിക്കും അവര്‍ സ്വപ്നത്തില്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നത്?"<br /><br />അതുകേട്ടപ്പോള്‍<br /><br />ചിരിക്കണോ, കരയണോ, അതോ മനസ്സുകൊണ്ട് അഭിനന്ദിക്കണോ<br /><br />എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി<br /><br />അവര്‍ പ്രണയത്തേപ്പറ്റിപറയുന്നതും ചിന്തിക്കുന്നതുമെല്ലാം<br /><br />100% ആത്മാര്‍ത്ഥതയോടെയാണെന്നും<br /><br />പ്രണയത്തിന്റെ അംബാസിഡറാണെന്നു വെറുതേ മേനിനടിക്കുന്നതല്ലന്നും<br /><br />എനിക്ക് തോന്നി<br /><br />മാധവിക്കുട്ടിയേപ്പോലെയുള്ള ഒരു വിശ്വസാഹിത്യകാരിയുടെ<br /><br />കഥകളേപ്പറ്റി ഒരു കുറിപ്പെഴുതുവാനോ അവരെ വിലയിരുത്തുവാനോ<br /><br />ഉള്ള അര്‍ഹത എന്നേപ്പോലെയുള്ള ഒരുസാധാരണക്കാരനില്ല എന്നെനിക്കറിയാം<br /><br />വിശ്വസാഹിത്യമെന്ന് സഹൃദയ ലോകം പാടിപ്പുകഴ്ത്തുന്ന പല ഗ്രന്ഥങ്ങളിലും അവയേ വ്യത്യസ്തമാക്കുന്ന പ്രത്യേകതകള്‍ തിരിച്ചറിയാനാവാതെ<br /><br />ഞാന്‍ കുഴങ്ങിയിട്ടുണ്ട്।<br /><br />മാധവിക്കുട്ടിയുടെ കാര്യത്തിലാണെങ്കില്‍<br /><br />"ഇനി പൂക്കില്ല നീര്‍മാതളം !"<br /><br />ഒരു പത്രം കൊടുത്ത ആ തലക്കെട്ടുവായിച്ചപ്പോഴാണു<br /><br />എനിക്ക് എന്നോടുതന്നേ അവജ്ഞ്ഞ തോന്നിയത്<br /><br />എല്ലാവരും വാനോളം പുകഴ്തുന്ന ആ ഗ്രന്ഥം<br /><br />എന്തോ നാലുപേജിനപ്പുറം താല്പര്യത്തോടെ വായിക്കാന്‍<br /><br />എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല<br /><br />'രുഗ്മിണിക്കൊരു പാവക്കുട്ടി'പോലെ<br /><br />ഞാന്‍ ഒറ്റയിരുപ്പിനുവായിച്ചുതീര്ത്ത കഥകള്‍ എഴുതിയ<br /><br />മാധവിക്കുട്ടിയുടെ ശൈലിയെയും ഗ്രന്ഥങ്ങളേയും പറ്റി<br /><br />മുന്‍വിധികള്‍ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാകാം<br /><br />“നീര്‍മാതളത്തിന്റെ സുഗന്ധം” ഇപ്പോഴും<br /><br />എനിക്ക് അന്യമായിരിക്കുന്നത് എന്ന് തോന്നുന്നു<br /><br />കഥകളേപ്പറ്റി എനിക്ക് ഒന്നും അറിയാന്‍ പാടില്ലായിരുന്ന ഒരു പ്രായത്തിലാണു<br /><br />മാധവിക്കുട്ടിയുടെ “എന്റെ കഥ”<br /><br />മലയാളികളുടെ മനം കവരുന്നത്<br /><br />മനം കവരുകയാണോ അതോ ഞെട്ടിക്കുകയാണോ ചെയ്തതെന്ന്<br /><br />ആര്‍ക്ക് ഉറപ്പിച്ചുപറയാന്‍ പറ്റും?<br /><br />ഒരു സ്ത്രീഎന്തൊക്കെപ്പറയാം, എന്തൊക്കെ ചെയ്യാം,<br /><br />എന്നൊക്കെയുള്ള മലയാള സങ്കല്പ്പപളുങ്കുപാത്രം<br /><br />ആ കഥയിലൂടെ മാധവിക്കുട്ടി പൊട്ടിച്ചിതറിച്ചുകളഞ്ഞു<br /><br />എന്റെ കഥ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന<br /><br />മലയാളനാടു വാരിക രസിച്ചു വായിച്ചിട്ട്<br /><br />സംസ്കാര മൂല്യച്ചുതിയേപ്പറ്റി വാചാലനാകുന്ന മലയാളിക്ക്<br /><br />അവരേ എന്നെങ്കിലും മനസ്സിലായിരുന്നോ ആവോ?<br /><br />വിനയാ.എന്‍. എ. എഴുതിയ<br /><br />എന്നേ വളരെയധികം ആകര്‍ഷിച്ച ,അതിമനോഹരമായ<br /><br />“<a href="http://vinayayutelokam.blogspot.com/2009/02/blog-post_02.html">എന്റെ സ്വപ്നം (സ്ത്രീകളുടേയും</a>)”<br /><br />എന്ന ഒരു വ്യത്യസ്ത കവിതയുണ്ട്<br /><br />അതിലെ<br /><br />“നല്ലപെണ്ണായിട്ടു ജീവിച്ചു ജീവിച്ചു,<br /><br />വല്ലാതെഅയ്യോ മടുത്തുപോയി ഞാന്‍,<br /><br />നല്ലതെന്നു പറയിക്കണമെന്നിനി,<br /><br />തെല്ലേലുമില്ലല്ലോ എന്‍ മനസ്സില്‍....”<br /><br /><br /><br /><br />എന്നവരികളിലെ ജ്വലിക്കുന്ന ഭാവമാണു<br /><br />എന്റെ കഥയില്‍ മാധവിക്കുട്ടി പ്രകടിപ്പിക്കുന്നതെന്നാണു<br /><br />അന്നത്തേ മുതിര്‍ന്നവരുടെ വാക്കുകളിലൂടെ ഞാന്‍ മനസ്സിലാക്കിയത്.<br /><br />അന്തരിച്ച മഹാനായ ജോണ്‍ എഫ് കെന്നഡിയുടെ വിധവ<br /><br />ജ്വാക്വിലീന് കെന്നഡി ജാക്വിലീന്‍ ഒനാസിസ് ആയി മാറിയപ്പോള്‍<br /><br />അതുവായിച്ച എനിക്ക് തോന്നി അത് തെറ്റാണെന്ന്<br /><br />അവര്‍ കെന്നഡി കുടുമ്പത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍<br /><br />എന്ന് വെറുതേ ആശിക്കുകയും ചെയ്തു<br /><br />മാധവിക്കുട്ടി കമലാ സുരയ്യ ആയി മാറിയപ്പോഴും<br /><br />അതുതന്നേ ആയിരുന്നു എന്റെ മനസ്സില്‍ തോന്നിയത്<br /><br />ഒരിക്കല്‍ മാധവിക്കുട്ടി എഴുതിയ ഒരു ലേഖനത്തില്‍<br /><br />എറണാകുളത്തേ ദുര്‍മ്മേദസ്സ് പിടിച്ച കൊച്ചമ്മമാരേപ്പറ്റി വായിച്ച്<br /><br />ഞാന്‍ അത്ഭുതപ്പെട്ടുപോയി<br /><br />വാര്‍ദ്ധക്യത്തിനു കീഴ്പ്പെടാത്ത ഒരു മനസ്സ് ഞാന്‍ ആ വരികളില്‍ കണ്ടു സൗന്ദര്യസങ്കല്‍പ്പങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചുനില്ക്കുകയാണല്ലോ അവിടെ<br /><br />മരണത്തേപ്പറ്റി മാധവിക്കുട്ടി സങ്കല്പ്പിക്കുമ്പോള്<br /><br />“വെള്ളപ്പൂക്കള്‍ക്ക് ” വലിയപ്രാധാന്യമാണല്ലോ<br /><br />നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍<br /><br />സ്വപ്നം കണ്ടു കിടക്കുന്നതുപോലെ മരിച്ചുകിടക്കാനായിരുന്നല്ലോ<br /><br />അവരുടെ ആഗ്രഹം<br /><br />അതുപോലെ മരിച്ചുകിടന്ന ഒരു കഥാ പാത്രത്തേ<br /><br />മാധവിക്കുട്ടിശ്രുഷ്ടിച്ചിട്ടുണ്ട്<br /><br />“അവസാനത്തേ അതിഥി” എന്നകഥയിലെ<br /><br />അനസൂയാദേവിയെ!!<br /><br />വെളുത്ത സാരിയുടുത്ത് മുടിയില്‍ വെള്ളപ്പൂമാലയും ചൂടി സരസ്വതീദേവിയേപ്പോലെ സുന്ദരിയായ അനസൂയാദേവി<br /><br />അവളേ കൊലപ്പെടുത്തുവാന്‍<br /><br />മുസ്ലീം സ്തീകള്‍ ധരിക്കാറുള്ള കടുത്ത പട്ടു ബുര്‍ക്ക ധരിച്ച ഒരാള്‍<br /><br />മുന്‍കൂര്‍ പണം നല്കി ഏര്‍പ്പാടാക്കുന്നു<br /><br />അനസൂയാഭായിയുടെ കൊലപാതക രഹസ്യം<br /><br />സമര്‍ത്ഥനായ ഒരു ഇന്‍സ്പെക്ടറുടെ അന്വേഷണത്തില്‍ ചുരുളഴിയുമ്പോള്‍<br /><br />നമ്മള് ഞെട്ടലോടെ തിരിച്ചറിയുന്നു<br /><br />കൊലപാതകിയേ ഇടപാടാക്കിയയാളും, കൊല്ലപ്പെട്ട ആളും<br /><br />അനസൂയാ ദേവിതന്നേ ആണന്ന്<br /><br />അവസാനത്തേ അതിഥിയിലെ കഥാ സന്ദര്‍ഭങ്ങളിലൂടെ,<br /><br />സ്നേഹം മരീചികയായി അകന്നകന്നുപോയ അനസൂയാ ദേവിയിലൂടെ, മാധവിക്കുട്ടിയുടെ മനസ്സിലെ കൊടുംകാറ്റുകള്‍<br /><br />അവര്‍ വായനക്കാരുടെ മനസ്സിലേക്ക് ആവാഹിക്കുന്നു<br /><br />അതുകൊണ്ടുതന്നേ ആയിരിക്കണം<br /><br />മാധവിക്കുട്ടിയുടെ ‘അവസാനത്തേ അതിഥി’ എനിക്ക്<br /><br />അവരുടെ ‘നീര്‍മാതള’ത്തേക്കാള്‍ ഹൃദ്യമായതും!<br /><br />തന്റെ <a href="http://libzine.wordpress.com/2008/01/27/my-sons-teacher-by-kamala-das/">ഒരു ഇംഗ്ലീഷ് കവിതയില്‍ </a><br /><br />മകന്റെ അപകടത്തില്‍ മരിച്ചുപോയ സ്കൂള്‍ ടീച്ചര്‍<br /><br />ഒരു പക്ഷിയായി പറന്നുവരുന്നതിനേപ്പറ്റി അവര്‍ എഴുതിയിട്ടുണ്ട്<br /><br />ഒരു അഭിമുഖത്തില്‍ തനിക്കും മരണശേഷം അങ്ങിനെ പറന്നുനടക്കണമെന്ന്<br /><br />അവര്‍ പറയുന്നതും കണ്ടു<br /><br />അതിനുള്ള ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടേ!<br /><br />അണഞ്ഞുപോയെങ്കിലും ഒരു ജ്വാലയായി എനിക്ക് ഇന്നും തോന്നുന്ന<br /><br />ഈ വിശ്വസാഹിത്യകാരിക്ക് എന്റെ കൂപ്പുകൈ !! </div><div align="center">*********************************</div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-41920205859742896622009-05-31T04:28:00.005+05:302009-05-31T05:07:24.315+05:30വിശ്വസിച്ചാലും, ഇല്ലെങ്കിലും,<span style="font-size:100%;">പാലാശ്രീനിവാസന്റെ ബ്ലോഗ് പോസ്റ്റ് നമ്പര്‍ 85 </span><br /><br /><span style="font-size:100%;">ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് </span><br /><span style="font-size:100%;"><a href="http://neelapakshikal.blogspot.com/2007/06/blog-post_24.html">പ്രവാചകന്റെ വഴി </a></span><br /><span style="font-size:100%;">എന്ന എന്റെ പഴയ ബ്ലോഗുപോസ്റ്റ് വായിച്ചശേഷം </span><br /><span style="font-size:100%;">ഈ ലേഖനം വായിച്ചാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">നവഗ്രഹങ്ങളുടെ ലോകമായിരുന്നു ചെറുപ്പത്തില്‍ എനിക്കുചുറ്റും </span><br /><span style="font-size:100%;">രാവിലേയും വൈകിട്ടും ദൂരെദേശത്തുനിന്നുപോലും </span><br /><span style="font-size:100%;">ജോതിഷം നോക്കാന്‍ വരുന്ന ആളുകളും </span><br /><span style="font-size:100%;">അവരുടെ ഭൂതവും ഭാവിയുമെല്ലാം അഛന് പ്രവചിക്കുന്നതുമെല്ലാം </span><br /><span style="font-size:100%;">നിത്യക്കാഴ്ച്ച </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">എന്റെ സമപ്രായക്കാര്‍ കഞ്ഞിയും കറിയുംവച്ചുകളിക്കുന്ന കാലത്ത് </span><br /><span style="font-size:100%;">ഞാനും ചേട്ടനും പ്രശ്നം വച്ച് കളിക്കുന്നതുകേട്ട് അഛന് പൊട്ടിച്ചിരിച്ചത് </span><br /><span style="font-size:100%;">ഇപ്പോഴും ഓര്‍മ്മയിലുണ്ട് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">എങ്ങിനെയാണീ "ച, ശു, കു, ഗു, ര, ബ॥" തുടങ്ങിയ അക്ഷരങ്ങള്‍ നോക്കി </span><br /><span style="font-size:100%;">അഛന് ഇത്രകൃത്യമായി കാര്യങ്ങള്‍ പറയുന്നതെന്ന് </span><br /><span style="font-size:100%;">എനിക്ക് വലിയ അത്ഭുതമായിരുന്നു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">എന്റെ കസിന്റെ പുത്രന് ഉണ്ണിയുടെ ഗ്രഹനില നോക്കിയിട്ട് </span><br /><span style="font-size:100%;">അഛന് ഒരിക്കല്‍ പറഞ്ഞു </span><br /><span style="font-size:100%;">"ഇവന്റേത് വ്യാഴം ശരിക്കും തെളിഞ്ഞുനില്ക്കുന്ന ഒരു വിശേഷ ജാതകമാണ്, ഇവന്ഭാവിയില് പ്രശസ്തനായ ഒരു അദ്ധ്യാപകനാകും।” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">പബ്ലിക്ക് പരീക്ഷയുടെ മാര്‍ക്കുവന്നപ്പോള്‍ ഉണ്ണി ക്ലീനായി തോറ്റു </span><br /><span style="font-size:100%;">അവന് എന്നോടു പറഞ്ഞു </span><br /><span style="font-size:100%;">“പ്രശസ്തനായ അദ്ധ്യാപകനു സബ്ജക്ട് കിട്ടിയുമില്ല,</span><br /><span style="font-size:100%;"> ലാഗ്വേജ് പോവുകയും ചെയ്തു।</span><br /><span style="font-size:100%;"> മിക്കവാറും ഞാന്‍ നല്ല ഒരു അദ്ധ്യാപകനായേക്കും!”</span><br /><span style="font-size:100%;"></span><br /><span style="font-size:100%;"> ഈ വര്‍ത്തമാനം അറിഞ്ഞപ്പോള്‍ അഛന് ചിരിച്ചു </span><br /><span style="font-size:100%;">“അവന്റെ പരിഹാസം എനിക്ക് മനസ്സിലായി,</span><br /><span style="font-size:100%;"> എങ്കിലും ഞാന്‍ ഉറപ്പിച്ചുപറയാം </span><br /><span style="font-size:100%;">അവന് ഭാവിയില്‍ ഒരുപ്രശസ്തനുംവ്യത്യസ്തനുമായാദ്ധ്യാപകനാകും </span><br /><span style="font-size:100%;">അവന്റെ വിദ്യാര്‍ത്ഥികള്‍ അവനെ ആദരവോടെ ഓര്‍മ്മിക്കും അദ്ധ്യാപകവൃത്തിയിലൂടെ ലഭിക്കുന്ന പണം കൊണ്ടാകുമവന് </span><br /><span style="font-size:100%;">ജീവിതം കെട്ടിപ്പെടുക്കുക </span><br /><span style="font-size:100%;">അത്ര ശക്തമായ ഗ്രഹനിലയാണവന്റേത്,</span><br /><span style="font-size:100%;"> ഒരുതെറ്റും വരികയില്ല, എനിക്ക് നല്ല ഉറപ്പാണ്,</span><br /><span style="font-size:100%;"> പക്ഷേ അത് എങ്ങിനെ സംഭവിക്കും എന്നത് കാത്തിരുന്നുകാണുകതന്നേ വേണം।” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">കാലം മുന്നോട്ടുപോയപ്പോള്‍ ഉണ്ണി ഡ്രൈവിഗ് പഠിച്ചു </span><br /><span style="font-size:100%;">പിന്നെ അവന്റെ അമ്മാവന് ഡ്രൈവിഗ് സ്കൂള്‍ തുടങ്ങിയപ്പോള്‍ </span><br /><span style="font-size:100%;">അതില്‍ സഹകരിച്ചുതുടങ്ങി </span><br /><span style="font-size:100%;">ഇപ്പോള്‍ രാമപുരം ചിത്രാ ഡ്രൈവിഗ് സ്കൂളിലെ പ്രധാന അദ്ധ്യാപകനാണവന് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">ബസ്സ് ലോറി കാറുകള്തുടങ്ങി എല്ലാ വാഹനങ്ങളിലും അവന് </span><br /><span style="font-size:100%;">ആളുകളേ ഡ്രൈവിഗ് പഠിപ്പിച്ചു</span><br /><span style="font-size:100%;">ആയിരത്തിനുമുകളില്‍ കുട്ടികളേ ഉണ്ണിയാശാന് ഡ്രൈവിഗ് പഠിപ്പിച്ചുവിട്ടു</span><br /><span style="font-size:100%;"></span><br /><span style="font-size:100%;">മറ്റ് ആശാന്മാര്ക്കില്ലാത്ത ഒരു പ്രത്യേകത ഉണ്ണിയാശാനുണ്ട് </span><br /><span style="font-size:100%;">ടെസ്റ്റുദിവസം അവന് കുട്ടികളുടെ കൂടെ പോകാറില്ല </span><br /><span style="font-size:100%;">“ഞാന്‍ പഠിപ്പിച്ച പിള്ളേരു ആശാന് തോര്ത്തുവീശാതെയും കൈപൊക്കിക്കാണിക്കാതെയും ടെസ്റ്റുപാസാകും </span><br /><span style="font-size:100%;">ഇല്ലായെങ്കില്‍ പാസാകേണ്ട।” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">അവന്റെ ആത്മവിശ്വാസത്തോടുകൂടിയുള്ളവാക്കുകള്കേട്ടപ്പോള് </span><br /><span style="font-size:100%;">“അവന് ഭാവിയില്‍ ഒരുപ്രശസ്തനുംവ്യത്യസ്തനുമായാദ്ധ്യാപകനാകും </span><br /><span style="font-size:100%;">അവന്റെ വിദ്യാര്‍ത്ഥികള്‍ അവനെ ആദരവോടെ ഓര്‍മ്മിക്കും!” </span><br /><span style="font-size:100%;">എന്ന് അഛന് പ്രവചിച്ചത് എന്റെ ഓര്‍മ്മയിലോടിയെത്തി </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">(തോര്ത്തുവീശലും കൈപൊക്കിക്കാണിക്കലുമെല്ലാം </span><br /><span style="font-size:100%;">ഡ്രൈവിഗ്ടെസ്റ്റുസമയത്ത് എപ്പോള്‍ എങ്ങോട്ടുതിരിക്കണമെന്ന് സൂചിപ്പിക്കാന്‍ ഇറക്കത്തിലാശാന്മാരായ ഡ്രൈവിഗ് സ്കൂള്‍ മാസ്റ്റര്മ്മാര് </span><br /><span style="font-size:100%;">കുട്ടികളേ ജയിപ്പിച്ചെടുക്കാന്‍ ചെയ്യുന്ന സ്ഥിരം വേലകളാണ്,</span><br /><span style="font-size:100%;"></span><br /><span style="font-size:100%;"> ചേട്ടന്റെ ജാതകം അഛന് വിശദമായി നോക്കിയത് </span><br /><span style="font-size:100%;">പ്രീഡിഗ്രി കഴിഞ്ഞപ്പോഴാണ്,</span><br /><span style="font-size:100%;"> ചേട്ടനു എന്ജിനീയറിങ്ങിനുപോകാന് ഒരു മോഹം </span><br /><span style="font-size:100%;">അഛനുകണ്ഫ്യൂഷന് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“നിനക്ക് യന്ത്രങ്ങളുമായി ഒരു ബന്ധം കാണുന്നുണ്ട് </span><br /><span style="font-size:100%;">എന്നാല്‍ അത് ഒരു എന്‍ജിനീയറാകാനും മാത്രം ശക്തമല്ല </span><br /><span style="font-size:100%;">നിനക്ക് വാക്സ്ഥാനവും വ്യാഴവും തെളിഞ്ഞുനില്‍ക്കുന്നതുകൊണ്ട് അദ്ധ്യാപകനാകാനാണു സാധ്യത </span><br /><span style="font-size:100%;">കൈകൊണ്ടല്ലാ നാക്കുകൊണ്ടു ജീവിതംകെട്ടിപ്പെടുക്കാനുള്ള </span><br /><span style="font-size:100%;">ഒരു യോഗമാണു നിനക്കുള്ളത് </span><br /><span style="font-size:100%;">അതുകൊണ്ട് എന്‍ജിനീയറിഗ് നമുക്ക് വേണ്ട </span><br /><span style="font-size:100%;">നമുക്ക് പറയാത്ത ഫീല്‍ഡുകളില്‍ പോയാല്‍ നമുക്ക് ശോഭിക്കാന്‍ പറ്റില്ല .” ।</span><br /><span style="font-size:100%;"></span><br /><span style="font-size:100%;">എന്നാല്‍ പെട്ടന്നാണു സംഗതികള്‍ കീഴ്മേല്‍ മറിഞ്ഞത് </span><br /><span style="font-size:100%;">മദ്ധ്യപ്രദേശ് ഗവര്‍ണ്ണര്‍ പ്രൊഫസര്‍ കെ എം ചാണ്ടി സാര്‍ വീട്ടിലേക്കു വിളിച്ചു “ഇവിടെ ഭോപ്പാലില്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് എന്ജിനീയറിങ്ങിനു നാലുസീറ്റുണ്ട് അതിലൊന്നിലേക്ക് ഞാന്‍ രവിയേയാണുദ്ദേശിച്ചിരിക്കുന്നത് </span><br /><span style="font-size:100%;">അപേക്ഷ ഇന്നുതന്നേ അയക്കുന്നുണ്ട് </span><br /><span style="font-size:100%;">ഒട്ടും താമസിപ്പിക്കാതെ തിരിച്ചയച്ചുതരണം </span><br /><span style="font-size:100%;">അടുത്തമാസം പകുതിക്ക് ഇങ്ങോട്ടുപോരാന്‍ തയ്യാറെടുത്തോളൂ।” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">ജോതിഷം തെറ്റിയെന്നു ഞങ്ങള്‍ക്കുതോന്നി </span><br /><span style="font-size:100%;">ചാണ്ടിസാര്‍ പറഞ്ഞതില്‍ നിന്നും </span><br /><span style="font-size:100%;">അഡ്മിഷന് തീര്‍ച്ചയാണെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“അവനു ജാതകപ്രകാരം അന്യദേശവാസവും എന്ജിനീയറിഗുമില്ലല്ലോ </span><br /><span style="font-size:100%;">എന്നാലും ചാണ്ടിസാര്‍ ഇങ്ങോട്ടുപറഞ്ഞതല്ലേ </span><br /><span style="font-size:100%;">അപേക്ഷ അയക്കാം।” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">അഛന് ആകെ കണ്‍ഫ്യൂഷനിലായിരുന്നു </span><br /><span style="font-size:100%;">പക്ഷേ അടുത്തദിവസം മദ്ധ്യപ്രദേശ് ഗവണ്മെന്റ് </span><br /><span style="font-size:100%;">ആ നയത്തില്‍ ഒരു തിരുത്തല്‍ വരുത്തി </span><br /><span style="font-size:100%;">അഞ്ചുവര്‍ഷമെങ്കിലും മദ്ധ്യപ്രദേശില്‍ താമസിച്ചിട്ടുള്ളവര്‍ക്കേ ആ സീറ്റു നല്‍കൂ അതോടെ ഭോപ്പാല്‍ യാത്ര അവസാനിച്ചു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">നവഗ്രഹങ്ങള്‍ പ്രവചിച്ചിരുന്നതുപോലെ ചേട്ടന് അദ്ധ്യാപകനായി </span><br /><span style="font-size:100%;">തൊടുപുഴ ന്യൂമാന്‍ കോളേജില്‍।</span><br /><span style="font-size:100%;">യന്ത്രങ്ങളുമായി ബന്ധമുള്ള എന്നാല്‍ നാക്കിന്റെ ബലത്തില്‍ ശോഭിക്കുന്ന </span><br /><span style="font-size:100%;">ഫിസിക്സ് അദ്ധ്യാപകന്। </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">ജോതിഷം തെറ്റാണെന്നും, വിശ്വസിക്കരുതെന്നും </span><br /><span style="font-size:100%;">മിക്കവരും പുറമേ പറയുമെങ്കിലും </span><br /><span style="font-size:100%;">ബഹുഭൂരിപക്ഷവും യഥാര്‍ത്ഥത്തില്‍ വിശ്വാസികളാണെന്നാണെന്റെ അറിവ് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">ഹിന്ദുക്കള്‍ വ്യക്തിപരമായ </span><br /><span style="font-size:100%;">കല്യാണപ്പൊരുത്തം മുഹൂര്‍ത്തം കുടുമ്പപ്രശനം തുടങ്ങിയവ നോക്കുമ്പോള്‍ ക്രിസ്സ്ത്യാനികള്‍ ബിസിനസ്സ് കാര്യങ്ങള്‍ നോക്കാന്‍ വരുന്നതാണു പതിവ് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">കൂട്ടുബിസിനസ്സുകാരനെ വിശ്വസിക്കാമോ?</span><br /><span style="font-size:100%;">റബ്ബറിന്റെ വില കൂടുമോ ?</span><br /><span style="font-size:100%;"> കട തുറക്കാന്‍ പറ്റിയ സമയം?</span><br /><span style="font-size:100%;"> തുടങ്ങി ഞാന്‍ എടുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ മരിക്കണോ </span><br /><span style="font-size:100%;">മമ്മൂട്ടി മരിക്കണോഎന്നു രാശിവെച്ച് നോക്കാന്‍ വന്നയാളിനെ വരെ </span><br /><span style="font-size:100%;">ഞാന്‍ ഓര്‍ക്കുന്നു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">അഛന് രാശിവച്ചിട്ട് മമ്മൂട്ടി മരിക്കുന്നതാണുനല്ലതെന്നു പറഞ്ഞപ്പോള്‍ </span><br /><span style="font-size:100%;">വെറുതേ വീണുമരിക്കണോ അതോ ചോര ശര്‍ദ്ദിച്ച് മരിക്കണോ എന്നായീ ചോദ്യം </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">മമ്മൂട്ടി ആ സിനിമായില്‍ ചോര ശര്‍ദ്ദിച്ച് മരിക്കുന്നതുകണ്ട് </span><br /><span style="font-size:100%;">കണ്ണു നിറഞ്ഞ സഹൃദയരുണ്ടോ </span><br /><span style="font-size:100%;">അഛന് നിരത്തിയ കവിടികളാണാ </span><br /><span style="font-size:100%;">ക്രൂരകൃത്യത്തിനു പുറകിലെന്നകാര്യം അറിയുന്നു!</span><br /><span style="font-size:100%;"></span><br /><span style="font-size:100%;">ജോതിഷത്തിനെ എത്രമാത്രം വിശ്വസിക്കാം?</span><br /><span style="font-size:100%;">ഞാന്‍ ഒരിക്കല്‍ അഛനോട് ചോദിച്ചു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">‘ജോതിഷം അന്ധവിശ്വാസം എന്ന് പലരും പറയാറുണ്ട് </span><br /><span style="font-size:100%;">എന്നാല്‍ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാത്ത </span><br /><span style="font-size:100%;">അവരുടെ ചിന്തകളാണു തെറ്റ് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">ജോതിഷം ആര്‍ക്കുമൊരു ദ്രോഹവും ചെയ്യാറില്ല </span><br /><span style="font-size:100%;">അതുപോലെ ഒരു അത്ഭുതവും അത് ശ്രുഷ്ടിക്കാറുമില്ല </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">രാവും പകലും ഋതുക്കളുമെല്ലാം കൃത്യമായ് വരുത്തുന്നതു പോലെ </span><br /><span style="font-size:100%;">സര്‍വ്വേശന്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ </span><br /><span style="font-size:100%;">മുന്‍കൂട്ടി അറിയിക്കുന്ന സൂചനകള്‍ ഈ പ്രപഞ്ചത്തില്‍ ഒളിച്ചുവെച്ചിട്ടുണ്ട് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">അതില്‍ ഒന്നിനെ നമ്മുടെ ഋഷിമാര്‍ ഡീകോഡ് ചെയ്തെടുത്തതിന്റെ ശാസ്ത്രമാണുജോതിഷം എന്നുകരുതിയാല്‍ മതി </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">യേശുദേവന്റെ ജനനം നക്ഷത്രത്തേ നോക്കി തിരിച്ചറിഞ്ഞത് </span><br /><span style="font-size:100%;">ബൈബിളില്‍ വായിച്ചിട്ടില്ലേ അതുതന്നേ ജോതിഷം </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">സിമ്പിളായിപറഞ്ഞാല്‍ ആകാശത്തുമഴക്കാറുകാണുന്നദിവസം </span><br /><span style="font-size:100%;">നടക്കാനിറങ്ങുമ്പോള്‍ ഒരുകുടയെടുത്താല് മഴനനയാതെ വരാം എന്നുപറയുന്നതുപോലെ ജോതിഷപ്രവചനത്തേ കാണുക </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">മഴയേ തടയാന്‍ പ്രവചനത്തിനു കഴിയില്ല</span><br /><span style="font-size:100%;">എന്നാല്‍ കുടയെടുത്താല്‍ നനയാതെ വരാം </span><br /><span style="font-size:100%;">അത് വേണോ വേണ്ടയോ എന്ന് യുക്തിവാദികളും,ബുദ്ധിജീവികളും തീരുമാനിച്ചുകൊള്ളട്ടേ അല്ലേ </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">പിന്നെ ഈ ഡീകോഡ് ചെയ്യുമ്പോള്‍ ഒരു വലിയപ്രശ്നം ഉണ്ട് </span><br /><span style="font-size:100%;">ദൈവം നിശ്ചയിച്ചത് മനുഷ്യനുഅതേപടി മനസ്സിലാക്കാന്‍ പറ്റാതെ വരാം </span><br /><span style="font-size:100%;">പിന്നീട് എന്തെങ്കിലും സംഭവിച്ചുകഴിയുമ്പോളാണു </span><br /><span style="font-size:100%;">പ്രവചിച്ചതല്ല ഇതാണല്ലോ ആ ലക്ഷണത്തിന്റെ ശരിയായ അര്‍ത്ഥം എന്നുമനസ്സിലാകുന്നത് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">എന്നാല്‍ പ്രവചിച്ചതിനും സംഭവിച്ചതിനും</span><br /><span style="font-size:100%;"> ഒരേ വിശേഷണങ്ങള്‍ യോജിക്കുമെന്നതും നമ്മളേഅത്ഭുതപ്പെടുത്തും </span><br /><span style="font-size:100%;">അതുകൊണ്ടല്ലേ ഞാന്‍ മോഷണക്കേസുകളില്‍ രാശിനോക്കാത്തത്</span><br /><span style="font-size:100%;">നിരപരാധികളേ നമ്മളായിട്ട് കള്ളന്മാരാക്കരുതല്ലോ</span><br /><span style="font-size:100%;">ഒരാളേപ്പോലെ പലരുണ്ടാകുമല്ലോ!” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;"> ജോതിഷത്തേപ്പറ്റിപ്പറയുമ്പോള് </span><br /><span style="font-size:100%;">എനിക്ക് മറക്കാന്‍ പറ്റാത്ത ഒരു സംഭവം ഉണ്ട് </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരുരാത്രി ഏഴരക്കാണയാള് വീട്ടില്‍ വന്നത് </span><br /><span style="font-size:100%;">ഇരുട്ടില്‍ പതുങ്ങിവന്നയാളേ ഞാന്‍ ഇന്നും ഓര്‍ക്കുന്നു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“ഇതെന്റെ ചേട്ടന്റെ ഗ്രഹനിലയാണു </span><br /><span style="font-size:100%;">ചേട്ടന്റെ ഭാര്യയുടേയും മകന്റേയും ഭാവി കാര്യങ്ങള്‍ </span><br /><span style="font-size:100%;">അറിയാന്‍ കൊണ്ടുവന്നതാണ്।”</span><br /><span style="font-size:100%;"> അയാള്‍ പറഞ്ഞു </span><br /><span style="font-size:100%;">അഛന് ആ ഗ്രഹനില നോക്കി </span><br /><span style="font-size:100%;">“ഈയാള്‍ക്ക് ഭാര്യയുടേയും മകന്റേയും അനുഭവയോഗം കാണുന്നില്ലല്ലോ</span><br /><span style="font-size:100%;"> ഈയാള് എന്താ ചെയ്യുന്നത്?”</span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“ ചേട്ടനു പ്രത്യേകിച്ച് പണിയൊന്നുമില്ല</span><br /><span style="font-size:100%;"> അല്പസ്വല്പ്പം കൃഷിയുള്ളതും നോക്കി നാട്ടില്‍ കഴിയുന്നു।” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">അഛന് അയാളേനോക്കി അല്പസമയം നിശബ്ദനായിരുന്നു </span><br /><span style="font-size:100%;">എന്നിട്ട് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ചിരി ചിരിച്ചു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“അനിയാ, ഞാന്‍ ഇതുവരെ പഠിച്ച ഈ ജോതിഷത്തേ മുഴുവനും </span><br /><span style="font-size:100%;">പണയപ്പെടുത്തി ഒരു കാര്യം പറയാം </span><br /><span style="font-size:100%;">ഇത് ഒരു മഹാരാജാവിന്റെ ജാതകമാണ്, ഒരു കൃഷിക്കാരന്റെ അല്ല.” </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">അഛന് തുടര്‍ന്ന് ഒരു ശ്ലോകം ചൊല്ലി </span><br /><span style="font-size:100%;">അതില്‍ നരവാഹനം എന്ന വാക്കുമാത്രമേ ഇപ്പോള്‍ ഓര്‍മ്മയുള്ളൂ </span><br /><span style="font-size:100%;">മനുഷ്യര്‍ ഈ രാജാവിനെ തലയില്‍ ചുമന്നുകൊണ്ട് നടക്കും </span><br /><span style="font-size:100%;">അല്ലാതെ ഒരു കൃഷിക്കാരനായി ഒതുങ്ങാന്‍ </span><br /><span style="font-size:100%;">ഈമനുഷ്യനു അയാള്‍ വിചാരിച്ചാലും സാധ്യമല്ല।”</span><br /><span style="font-size:100%;"></span><br /><span style="font-size:100%;">പെട്ടന്നാണഛന് നിശബ്ദനായത് </span><br /><span style="font-size:100%;">അവിശ്വസനീയമായി എന്തോ കണ്ടതുപോലെ പലതവണ ആ ഗ്രഹനില </span><br /><span style="font-size:100%;">വീണ്ടും വീണ്ടും നോക്കി എന്നിട്ടുചോദിച്ചു </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“ഈ മനുഷ്യന് ഇപ്പോള്‍ ജീവനോടുകൂടിയുണ്ടോ?”</span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“ അതെന്നാ സാറേ?”</span><br /><span style="font-size:100%;"> ആ മനുഷ്യന്റെ മുഖത്ത് അമര്‍ഷം </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">“ഈ ഗ്രഹനിലപ്രകാരം രക്തസംബന്ധമായ ഒരു മാരകരോഗത്താല്‍ </span><br /><span style="font-size:100%;">ഈ മനുഷ്യന് മരിക്കാനുള്ള സമയം കഴിഞ്ഞു എന്നാണെനിക്ക് തോന്നുന്നത്.” </span><br /><span style="font-size:100%;"><br />“ഞാന്‍ പൊക്കോളാം, സാര്‍ പറഞ്ഞതൊന്നും ശരിയല്ല!”<br /> അയാള്‍ ദേഷ്യത്തില്‍ ഇറങ്ങിപ്പോയി <br /><br />അഛനു അന്നു രാത്രി വലിയ സങ്കടമായിരുന്നു<br />ഇങ്ങിനത്തേ ഇത്രമാത്രം ഗുണവും ഇത്രമാത്രം ദോഷവും ഉള്ള<br />ഒരു ജാതകം കണ്ടിട്ടേയില്ല എന്ന് അന്ന് പലതവണ ഞങ്ങളോടു പറഞ്ഞു<br /><br />കുറച്ചുനാളുകള്‍ കഴിഞ്ഞ് ഒരു രാത്രി ഏഴരമണിക്ക്<br />വീണ്ടും ആ മനുഷ്യന് വന്നു<br />“ഞാന്‍ അന്ന് മോശമായി പെരുമാറിയതില്‍ ക്ഷമിക്കണം,<br />സാറുപറഞ്ഞത് എല്ലാം ശരിയായിരുന്നു,<br /> അന്നുകൊണ്ടുവന്നത് ശരിക്കും ഒരു മഹാരാജാവായി ജീവിച്ച<br />ഒരു വലിയമനുഷ്യന്റെ ജാതകമായിരുന്നു<br />അന്നു ഞാന്‍ വരുമ്പോള്‍ അദ്ദേഹത്തിനു അസുഖമൊന്നും അനുഭവപ്പെട്ടിരുന്നില്ല രോഗം വന്നത് പെട്ടന്നാണു <br />പല ചികില്‍സകളും ചെയ്തു അവസാനമാണു തിരിച്ചറിഞ്ഞത്<br />അദ്ദേഹത്തിനു ബ്ലഡ് ക്യാന്സറായിരുന്നെന്ന് <br />ബോബേയില്‍ കൊണ്ടുപോയി ചികില്‍സിച്ചെങ്കിലും<br />പ്രയോജനം ഒന്നും ഉണ്ടായില്ല <br />വിവരങ്ങളൊക്കെ സാര്‍ പത്രത്തില്‍ വായിച്ചുകാണുമല്ലോ<br /><br />അദ്ദേഹം മരിക്കുന്നതിനുമുന്പ് എന്നേ ഒരു ചുമതല ഏല്‍പ്പിച്ചിരുന്നു<br />സാറിനെ വന്നുകണ്ട്<br />ഇത് ആരുടെ ജാതകമായിരുന്നു എന്ന് വെളിപ്പെടുത്തണമെന്നും <br />അദ്ദേഹത്തിന്റെ ഒരു പ്രണാമം സാറിനെ അറിയിക്കണമെന്നും.”<br /><br />ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിനില്‍ക്കുന്നത് ഞാന്‍ കണ്ടു<br />അതില്‍ ഒന്നായി അദ്ദേഹവും ഉണ്ടാകുമെന്ന് എനിക്ക് വെറുതേ തോന്നി ജീവിച്ചിരുന്നകാലത്ത് അത്രക്ക് ഉജ്വല വ്യക്തിയായിരുന്നല്ലോ അദ്ദേഹം!”<br />......................................................................................................<br /><br />അധിക വായനക്ക്<br />താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍<br />മറ്റൊരു ജോതിഷാനുഭവത്തേപ്പറ്റി നേരത്തേ എഴുതിയ<br />ഒരുബ്ലോഗ് പോസ്റ്റില്‍ എത്താം।<br /><a href="http://neelapakshikal.blogspot.com/2007/04/blog-post_20.html">സ്വപ്നം പോലൊരു കാലൊച്ച</a></span><br /></span><span style="font-size:100%;"></span><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com2tag:blogger.com,1999:blog-7392926159646352742.post-28383124603082705612009-04-21T08:35:00.027+05:302017-11-17T09:06:32.203+05:30ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ..!!വടക്കുന്നാഥക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴായിരുന്നു ആ കണ്ടുമുട്ടല്‍।<br /><br />മണ്ണുത്തിയില്‍ ഒരാഴ്ച്ചത്തേക്ക് ഒരു ട്രയിനിങ്ങിനുവന്നപ്പോള്‍<br />എനിക്കൊന്നു വടക്കുന്നാഥക്ഷേത്രത്തില്‍ പോണമെന്നുതോന്നി।<br />പഠിക്കുന്ന കാലത്ത് എത്രനാള്‍ രാവിലെ വന്നുതൊഴുതിട്ടുള്ള ക്ഷേത്രമാണിത്।<br /><br />അമ്പലത്തിലേക്ക് കയറിയപ്പോള്‍ പുറത്തേക്ക് എതിരേ വന്ന ഒരു സ്ത്രീ<br />എന്നേ സൂക്ഷിച്ചുനോക്കുന്നത് ഞാന്‍ കണ്ടിരുന്നു।<br />അമ്പലത്തില്‍ വലംവെയ്ക്കുമ്പോള്‍ അതാരാണെന്നതുതന്നേയായിരുന്നു മനസ്സില്‍।<br /><br />നല്ലപരിചയമുള്ളതുപോലെ।<br />ഈ ആളിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല എന്നത് തീര്‍ച്ച<br />എന്നാല്‍ ഇതേഛായയുള്ള മറ്റാരേയോ എനിക്കറിയാമായിരുന്നു എന്നുമുറപ്പുണ്ട്<br />അതാരാണെന്നൊരു പിടിയും കിട്ടുന്നില്ല<br /><br />അതുതന്നേ വിചാരിച്ചുകൊണ്ട് ഞാന്‍ പുറത്തേക്ക് വരുമ്പോളാണതുകണ്ടത്<br />അവര്‍ പുറത്ത് എന്നേകാത്തുനില്‍ക്കുന്നു।<br /><br />“പാലായിലെ അണ്ണനല്ലേ?”<br /><div align="left">അവരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്നുപകച്ചു।</div><br /><div align="left">“പാലായിലെ അണ്ണന്।” </div><div align="left">ഇങ്ങനെ വിളിക്കുന്ന ആരും എനിക്കില്ലല്ലോ?</div><div align="left">മാത്രമല്ല ഈ തൃശൂര്‍ പട്ടണത്തില്‍ </div><div align="left">എന്നേ അണ്ണനെന്നുവിളിക്കാന്‍ മാത്രം പരിചയം </div><div align="left">ഇവര്‍ക്കെങ്ങിനെ വന്നു?</div><br /><br /><div align="left">“എനിക്കു മനസ്സിലായില്ല?”</div><div align="left"></div><div align="left">ഞാന്‍ ഉരുണ്ടുകളിക്കുനില്‍ക്കാതെ അല്പം ജാള്യതയോടെ പറഞ്ഞു।</div><br /><div align="justify">“ഞാന്‍ ശ്രീജയാണണ്ണാ .................ന്റെ മകള്‍”</div><div align="left">ആ ശബ്ദത്തില്‍ ഒരു പതര്‍ച്ച,ഞാനും പെട്ടന്നു വല്ലാതായി।</div><div align="left"></div><div align="left">കുറച്ചുസമയത്തേക്ക് രണ്ടുപേരും ഒന്നും പറഞ്ഞില്ല।</div><div align="left">എന്തൊക്കെയോ ചിന്തകളോടെ പരസ്പരം നോക്കിനിന്നു </div><div align="left">എനിക്ക് ജീവിതത്തിലാദ്യമായി വന്ന വിവാഹാലോചന ഈ ശ്രീജയുടേതാണ്.</div><div align="left">അതുപോലെ ഈ ശ്രീജക്ക് ആദ്യമായി ആലോചിച്ചകല്യാണചെറുക്കന്‍ ഞാനുമാണ്। </div><div align="left"></div><div align="left"></div><div align="left"><a href="http://neelapakshikal.blogspot.com/2008/04/blog-post.html">“ശ്രീജമാരുടെ മാത്രം ശ്രീനിവാസന്” </a>എന്ന ബ്ലോഗില്‍ ഞാന്‍ അത് വിശദമായിട്ടെഴുതിയിട്ടുണ്ട് </div><br /><div align="left">"അണ്ണന് പ്രസാദം വാങ്ങിയില്ലല്ലോ, ഇതെടുത്തോളൂ।" </div><div align="left">ശ്രീജ കൈയ്യിലിരുന്ന ചന്ദനം എന്റെ നേരേ നീട്ടി </div><div align="left">ഞാന്‍ അതില്‍ നിന്നല്പം എടുത്ത് നെറ്റിയില്‍ തൊട്ടു</div><br /><div align="left">"ഞാന്‍ അമ്പലത്തില്‍ തൊഴാറേയുള്ളു,</div><div align="left">പ്രസാദം വാങ്ങാറുമില്ല പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാറുമില്ല, ശ്രീജേ।" </div><div align="left">ഞാന്‍ വിശദീകരിച്ചു। </div><br /><br /><div align="left"></div><div align="left">"എനിക്കറിയാം കുറൂരമ്മയുടെ കൃഷ്ണന്റെ ഭക്തനല്ലേ? </div><div align="left">അങ്ങിനെയല്ലേ ചെയ്യൂ " ശ്രീജ ചിരിച്ചു।</div><div align="left">ഞാന്‍ അമ്പരന്നുപോയി। </div><div align="left">ഒരിക്കലും കാണാത്ത ഈ ശ്രീജക്ക് ഇതെങ്ങനെ മനസ്സിലായി?</div><br /><div align="left">" അണ്ണന്റെ ഒരു ബ്ലോഗില്‍ അങ്ങിനെ എഴുതിയിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു। </div><div align="left">ഞാന്‍ അണ്ണനെഴുതിയ ബ്ലോഗുകള്‍ എല്ലാം വായിച്ചിട്ടുണ്ട്. </div><div align="left">ബ്ലോഗില്‍ കമന്റെഴുതണമെന്നെനിക്ക് </div><div align="left">പലപ്പോഴും തോന്നിയിട്ടുണ്ട് </div><div align="left">പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു മടി പോലെ തോന്നി"</div><br /><div align="left">" ഞാന്‍ ശ്രീജയേക്കുറിച്ചും എഴുതിയിരുന്നു।" </div><br /><div align="left">"ഞാന്‍ അതുഒരുപാടുതവണ വായിച്ചിരുന്നു। </div><div align="left">അണ്ണനു മനസ്സില്‍ ഒരുനീറ്റല്‍ പോലെ തോന്നീന്ന് എഴുതിയില്ലേ? </div><div align="left"></div><div align="left">അന്നു ഞാന്‍ അത് വായിച്ച് ഒരുപാടുകരഞ്ഞു। </div><div align="left">ഏതായാലും അന്നു അണ്ണനെന്നേപ്പറ്റി ചിന്തിച്ചിരുന്നല്ലോ ।"</div><div align="left">ശ്രീജയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു। </div><div align="left">എന്തുപറഞ്ഞവളേ സമാധാനിപ്പിക്കണമെന്നെനിക്കറിയില്ലായിരുന്നു। </div><br /><br /><div align="left"></div><div align="left">ഞാന്‍ ശ്രീജയോടൊപ്പം തേക്കിന് കാടുമൈതാനത്തുകൂടി നടന്നു </div><div align="left">ശ്രീജയേയും ശ്രീക്കുട്ടിയേയും വിഷ്ണുവിനേയും എല്ലാം </div><div align="left">ബ്ലോഗുകളിലൂടെ അവള്‍ക്കു നന്നായറിയാം। </div><br /><br /><div align="left"></div><div align="left">ഞാന്‍ ശ്രീജയുടെ വിശേഷങ്ങള്‍ ചോദിച്ചു। </div><div align="left">ശ്രീജ തൃശൂരു കിഴക്കുമ്പാട്ടുകരയാണു താമസം </div><div align="left">ഭര്‍ത്താവ് ബാങ്കുമാനേജരാണു,</div><div align="left">തൃശൂരുനിന്ന് അടുത്തയിടയാണു പാലക്കാട്ടേക്ക് ട്രാന്‍സ്ഫര്‍ ആയത് </div><br /><br /><div align="left"></div><div align="left">ഞാന്‍ ശ്രീജയുടെ കാറില്‍ കിഴക്കുമ്പാട്ടുകരയിലേക്ക് പോയി </div><div align="left">പുതിയതായി വെച്ച മനോഹരമായ ഒരു രണ്ടുനില വീട് </div><br /><br /><div align="left"></div><div align="left">"അണ്ണന് കേറിവരൂ।" </div><div align="left">ശ്രീജ വാതില്‍ തുറന്ന് എന്നേ അകത്തേക്ക് ക്ഷണിച്ചു </div><div align="left"></div><div align="left">"ഇത് ചേട്ടന്, ഇത് രഘുവും സുമയും।" </div><div align="left">സ്വീകരണ മുറിയിലെ ഭിത്തിയില്‍ വച്ചിരുന്ന വലിയ ചിത്രം ശ്രീജ ചൂണ്ടിക്കാട്ടി।</div><br /><br /><div align="left"></div><div align="left">"കുട്ടികള്‍ രാവിലെ ട്യൂഷനുപോയിക്കഴിഞ്ഞു, </div><div align="left">ചേട്ടനു ഏഴരക്കേ പോണം. അവരേവിട്ടിട്ടാണു ഞാന്‍ അമ്പലത്തിലേക്ക് പോന്നത്." </div><div align="left">ഊണുമേശയില്‍ കാപ്പിയും പലഹാരവും എടുത്തുവെച്ചുകൊണ്ട് ശ്രീജ വിശദീകരിച്ചു।</div><br /><br /><div align="left"></div><div align="left">ഞാന്‍ ഇടിയപ്പം പ്ലേറ്റിലേക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രീജ എന്നേ തടഞ്ഞു</div><div align="left"></div><div align="left">"അണ്ണനു ഞാന്‍ വിളമ്പിത്തരാം।" </div><div align="left"></div><div align="left">എങ്കിലും എന്റെ പാത്രത്തിലേക്ക് വിളമ്പിയപ്പോള്‍</div><div align="left">ശ്രീജയുടെ കൈകള്‍ വിറക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു</div><br /><br /><div align="left"></div><div align="left">ശ്രീജയും ഒരു പാത്രത്തില്‍ ഭക്ഷണം എടുത്ത് </div><div align="left">എന്റെ അടുത്ത കസേരയില്‍ ഇരുന്നു </div><div align="left"></div><div align="left">"അണ്ണന് എന്നേ പിന്നീടെന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ?"</div><div align="left">ശ്രീജയുടെ ചോദ്യം പെട്ടന്നായിരുന്നു </div><br /><br /><div align="left"></div><div align="left">എന്തുപറയണമെന്നൊന്നു തപ്പിയെങ്കിലും ഞാന്‍ സത്യം തന്നെ പറഞ്ഞു </div><div align="left"></div><div align="left">"ശ്രീജേ ഞാന്‍ ആ ബ്ലോഗില്‍ എഴുതിയിരുന്നില്ലേ?</div><div align="left">ശ്രീജപറഞ്ഞ ആ കൊച്ചുനീറ്റല്‍? </div><div align="left">അതുപെട്ടന്നുണങ്ങി। </div><div align="left">പിന്നെ ശരിക്കും ആ ബ്ലോഗ് എഴുതിയപ്പോഴാണോര്‍ത്തത് </div><div align="left">ഒരല്‍പ്പം വിഷമം അപ്പോഴും തോന്നി, </div><div align="left">അതും പെട്ടന്നുപോയി, അതാണുസത്യം।" </div><br /><br /><div align="left"></div><div align="left">"ശ്രീജ എന്നേ പിന്നീട് ഓര്‍ത്തിട്ടുണ്ടോ?"</div><div align="left">എനിക്ക് പെട്ടന്നൊരാകാംഷതോന്നി </div><br /><br /><div align="left"></div><div align="left">ശ്രീജ പെട്ടന്ന് മറുപടി പറഞ്ഞില്ല</div><div align="left">അവള് ദൂരേക്ക് അല്പസമയം നോക്കിക്കൊണ്ടിരുന്നു </div><div align="left">എന്നിട്ട് മന്ത്രിക്കും പോലെ പറഞ്ഞു</div><br /><br /><div align="left"></div><div align="left">“ അണ്ണന് ബ്ലോഗില്‍ എഴുതിയിരുന്നത് നൂറു ശതമാനവും ശരിയായിരുന്നു। </div><div align="left">ഈ കല്യാണം തീര്‍ച്ചയായും നടക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു </div><div align="left">ഞാന്‍ അന്നുപകല്‍ മുഴുവനും അണ്ണനെ ഓര്‍ത്തിരിക്കുകയായിരുന്നു.</div><br /><br /><div align="left">ജീവിതത്തില്‍ ആദ്യമായി അങ്ങിനെ അഗ്രഹിച്ച ആളിനെ </div><div align="left">ഒരു പെണ്ണു ജീവിതത്തിലൊരിക്കലും മറക്കുകയില്ല!!</div><div align="left">എനിക്കറിയാം അന്നത് നടക്കതെ വന്നത് നമ്മുടെ ആരുടേയും കുറ്റംകൊണ്ടല്ലന്നും।”</div><br /><br /><div align="left"></div><div align="left">“ ശ്രീജക്ക് ഇപ്പോള്‍ സുഖമാണോ?”</div><div align="left">എനിക്ക് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല </div><br /><br /><div align="left"></div><div align="left">“അതെ അണ്ണാ,ശരിക്കും സന്തോഷമായിട്ടാണുഞാന്‍ കഴിയുന്നത്”</div><div align="left">ശ്രീജയുടെ മറുപടിയില്‍ ആത്മാര്‍ത്ഥത നിറഞ്ഞിരുന്നു</div><br /><br /><div align="left">“നമുക്ക് രണ്ടുപേര്‍ക്കും നല്ല ഒരു ജീവിതം ഈശ്വരാനുഗ്രഹത്താല്‍ ഉണ്ടായല്ലോ </div><div align="left">ഇപ്പോള്‍ പരസ്പരം കാണാനും പറ്റി </div><div align="left">അണ്ണനു ഒരുനേരം ഭക്ഷണം എന്റെ കൈകൊണ്ട് വിളമ്പിത്തരാനും പറ്റി </div><div align="left">എനിക്ക് സന്തോഷമായി।” </div><div align="left"></div><div align="left">ശ്രീജയുടെ കണ്ണുകളില്‍ സന്തോഷക്കണ്ണുനീര് </div><div align="left"></div><div align="left"></div><div align="left">മണ്ണുത്തിയിലേക്ക് ശ്രീജയുടെ കാര്‍ ഞാനാണോടിച്ചത് </div><div align="left">ഹോസ്റ്റലിന്റെ മുന്പില് കാര്‍ നിര്‍ത്തിയപ്പോള്‍ </div><div align="left">അല്പനേരം രണ്ടുപേരും ഒന്നും പറയാതെ നിന്നു . </div><div align="left">പിരിയുകയാണെന്നചിന്ത മനസ്സിലുടക്കിയെന്നുതോന്നുന്നു।</div><div align="left"></div><div align="left"></div><div align="left">“അണ്ണന്റെ നമ്പര്‍ ഓര്‍ക്കുട്ടില്‍ നിന്നും ഞാന്‍ സേവ് ചെയ്തിട്ടുണ്ട് </div><div align="left">അതിലേക്ക് എന്റെ സെല്ലില്‍നിന്നും ഒരു മിസ്ഡ്കോള് ഇട്ടേക്കാം </div><div align="left">അണ്ണന് അത് സേവ് ചെയ്യണം </div><div align="left">വല്ലപ്പോഴും വിളിക്കുകയും ചെയ്യണം </div><div align="left">ഞാനും ഇടക്ക് വിളിക്കാം।” ശ്രീജ പറഞ്ഞു</div><div align="left"></div><div align="left"></div><div align="left">“ ശ്രീജയുടെ മിസ്ഡ് കോള്‍।” </div><div align="left">ഞാന്‍ ചെറുതായൊന്നു ചിരിച്ചു, </div><div align="left">ശ്രീജയും കൂടെ ചിരിച്ചു। </div><div align="left">ആ ചിരിയില്‍ അല്പം കണ്ണീരു കലരുന്നതായി ഞാന്‍ കണ്ടു....!! </div><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com5tag:blogger.com,1999:blog-7392926159646352742.post-58977005240951599802009-04-16T21:31:00.007+05:302010-01-17T21:46:55.872+05:30ബോംബേ നഗരത്തില്‍ പണ്ടൊരു വസന്തകാലത്ത് ...!നേത്രാവതി എക്സ്പ്രസ്സ് പയ്യന്നൂര്‍ വിട്ടപ്പോള്‍ ഞാന്‍ ബര്‍ത്ത് നിവര്‍ത്തി।<br />ട്രയിനിന്റെ കൂവലും ഝക് ഝക് ശബ്ദവും കേട്ട് കണ്ണടച്ചുകിടന്നു।<br />വീണ്ടും മുംബൈയിലേക്ക് ഒരു യാത്ര..............!<br />ഇത് എത്രാമത്തേ തവണ?<br />ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു പറ്റുന്നില്ല<br /><br />വി.ടി.യില്‍ ഇറങ്ങി നേരേ ജൂഹൂ ബീച്ചിലേക്കും തിരിച്ചും<br />ആദ്യം ഞാന്‍ ഒറ്റക്ക് മുംബൈയില്‍ വന്നപ്പോള്‍ നടന്നു പഠിച്ചതങ്ങെനെയാണു<br />പിന്നെപിന്നെ ഓരോ അടയാളങ്ങള്‍ നോക്കിവഴി മനസ്സില്‍ ഉറപ്പിച്ചുറപ്പിച്ചു നടന്നുപഠിച്ചു<br />ഇപ്പോള്‍ മുംബൈ തെരുവുകള്‍ എനിക്ക് എന്റെ അരുണാപുരം പോലെ പരിചിതമായിരിക്കുന്നു<br /><br />ആദ്യമായി ഞാന്‍ മുംബൈയില്‍ വന്നതു 1980ലൊരു വസന്തകാലത്താണ്.<br />കോളേജില്‍നിന്നും ഒരു പഠന ടൂറില്‍<br /><br />അന്നു മുംബൈ അല്ല ബോംബേയാണ്.<br />ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന മഹാനഗരം ।<br />ട്രയിനില്‍ ഒരു ബോഗി ബുക്കുചെയ്താണ് യാത്ര<br />ഒരു ഭാരത പര്യടനം<br />ഓരോസ്ഥലത്തും ഞങ്ങളുടെ ബോഗി ഓരോ ട്രയിനില്‍ ഘടിപ്പിച്ച് എത്തും<br />അവിടെ കാണേണ്ട കാഴ്ച്ചകള്‍ കണ്ടുകഴിഞ്ഞാല്‍ മറ്റൊരു ട്രയിനില്‍ ഘടിപ്പിച്ച് അടുത്ത സ്ഥലത്തേക്ക്<br /><br />ഞാനും ജോണ്‍ജോസഫും മഹാനഗരം കാണാനിറങ്ങി<br />എന്തൊരു തിക്കും തിരക്കും<br />ബസ്സ്സ്റ്റാന്റ് മാര്‍ക്കറ്റ് സിനിമാതീയേറ്ററുകള്‍<br />ആ തിരക്കില്‍ ഒഴുകി നടക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു വീര്‍പ്പുമുട്ടു പോലെ<br />ഗിര്‍ ഇനത്തില്‍പ്പെട്ട ഒരു പശുവിനെക്കണ്ടു ഞങ്ങള്കുറേ നേരം നോക്കിനിന്നു<br /><br />വൈകിട്ട് ബോഗിയില്‍ തിരിച്ചെത്തിയപ്പോള്‍<br />ബോഗിയില്‍ വലിയ ആവേശത്തില്‍ ഒരു ചര്‍ച്ച നടക്കുന്നു<br />ചിലവീരന്മാര് വന്നയുടനെ അവര്‍ക്കു വേണ്ടതു തേടിപ്പിടിച്ചിരിക്കുന്നു<br /><br />കാമാത്തീപുരം!<br /><br />അതിന്റെ വര്‍ണ്ണനയാണ്<br />സുന്ദരിമാര്‍ നിരന്നുനില്ക്കുന്ന ചുവന്നതെരുവ്<br />"വാടാകുട്ടാ" എന്നുവിളിച്ച മലയാളിപ്പെണ്ണിനെപ്പറ്റി ഒരുവന്<br />അവരുടെ സൗന്ദര്യത്തേപ്പറ്റി മറ്റൊരുവന്<br />പൊടിപ്പും തൊങ്ങലും വച്ചു വര്ണ്ണിക്കുന്നവരുടെ ചുറ്റും വലിയ ആള്‍ക്കൂട്ടം<br />ആകെ ഒരു ഉല്‍സവപ്രതീതി<br /><br />പിറ്റേന്ന് രാവിലേ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍<br />കൂട്ടത്തിലൊരുവന് വലിയ തലവേദനയും ഓക്കാനവും<br />ഭക്ഷണം പിടിക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു<br />മഹാ നഗരം കാണാനുള്ള അവസരമല്ലേ അവനില്ലാതാകുന്നത്<br />ഞങ്ങള്‍ക്ക് സഹതാപം തോന്നി<br /><br />ഞാന്‍ ട്രയിനില്‍ നിന്നും ഇറങ്ങിയപ്പോള്‍ നാരായണപിള്ള വന്ന് എന്റെ കൈയ്യില്‍ പിടിച്ചു<br />"എടാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം<br />എന്റെകൂടെ കാമാത്തീപുരത്തേക്ക് വരണം।"<br />ഞാന്‍ ഒന്നു ഞെട്ടി<br />"ചുവന്നതെരുവിലേക്കോ? ഞാനില്ല।"<br />"അതല്ലടാ, എനിക്ക് തന്നേ പോകാന്‍ പേടി।<br />നീ അകത്തുകേറേണ്ട പുറത്തുനിന്നാല്‍ മതി<br />ഇല്ലാ എന്നുപറയരുത് പ്ലീസ്....!"<br /><br />നാരായണപിള്ളക്ക് ഒറ്റക്ക് ആ വഴിപോകാന്‍ പേടി<br />ഗുണ്ടകള്‍ ഒറ്റക്ക് ചെല്ലുന്നവനേ പിടിച്ച് പണം തട്ടിപ്പറിച്ച് അവസാനം<br />പെരുവഴിയിലേക്ക് തള്ളുമോ എന്നപേടി<br /><br />അവസാനം തീരുമാനമായി<br />ചുവന്നതെരുവില്കയറാന് രണ്ടുപേര്‍<br />കൂടെ ചെല്ലാന്‍ ഞാന്‍,അറ്റന്റര്‍ രാമകൃഷണന്<br /><br />തെരുവിലൂടെ നടക്കുമ്പോള്‍ രണ്ടു സൈഡില്‍ നിന്നും കൈമാടിവിളിക്കുന്നവരേ<br />നോക്കുക പോലും ചെയ്യാതെ ഞാന്‍ നടന്നു<br />രാമകൃഷ്ണന് ഒരു മൂന്നുനില മന്ദിരം ചൂണ്ടിക്കാണിച്ചു<br />"ഇതാണുസ്ഥലം!!!"<br /><br />ഞാന്‍ അങ്ങോട്ടുനോക്കി<br />ഒരു സിനിമാതീയ്യേറ്ററില് കയറുമ്പോലെ ജനപ്രവാഹം<br />എനിക്ക് തലമരയ്ക്കുന്നതുപോലെ തോന്നി<br /><br />"ഒരുമണിക്കൂറു നിങ്ങള്‍ കാത്തുനില്ക്കണം"<br />ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ആ പടികള്‍ കയറാന്‍ തുടങ്ങിയ ഒരാള്‍ എന്നോടു പറഞ്ഞു।<br /><br />ഞാനും രാമകൃഷണനും അടുത്തുകണ്ട ഒരു കടയിലേക്കുനടന്നു അപ്പോഴാണാകാഴ്ച്ചകണ്ടത്<br />രാവിലെ തലവേദനയും ഓക്കാനവുംകൊണ്ട് എഴുന്നേല്ക്കാന് പറ്റാതെകിടന്നവനതാ<br />ഒരു ടാക്സിയില്‍ ഒറ്റക്ക് വന്നിറങ്ങി ആ പടികള്‍ ഓടിക്കേറിപ്പോകുന്നു<br /><br />ആരും അറിയാതെ ഇവിടെ വരാന്‍ അവന് കണ്ട സൂത്രപ്പണി<br />എന്റെ പുലിയന്നൂര്‍ തേവരേ!!<br />ഓരോരുത്തന്റെ ബുദ്ധിപോകുന്ന വഴിയേ.....!<br /><br />ഞങ്ങള്‍ ഓരോചായക്ക് ഓഡര്‍ കൊടുത്തു<br />അത് മുഴുവനും കുടിച്ചില്ല<br />അപ്പോഴേക്കും അതാ ഒരുമണിക്കൂര്‍ കാത്തുനില്ക്കണമെന്നു പറഞ്ഞവന് ഓടിപ്പാഞ്ഞുവരുന്നു<br /><br />"പോകാമെടാ, ഇനി നില്‍ക്കേണ്ട।"<br />അവന് ഞങ്ങളുടെ മുഖത്തുനോക്കുന്നില്ല<br />അപ്പോഴേക്കും മറ്റേവനും എത്തി<br />അവന് വന്നപാടേ ഒരു ടാക്സിക്കു കൈനീട്ടി<br />ഞങ്ങള്‍ ചായ മുഴുവനും കുടിക്കാതെ അവന്റെകൂടെ ഓടിക്കേറി<br />ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല<br />ശവത്തേകുത്തേണ്ട എന്ന് തോന്നി<br />അല്ലങ്കില്‍ പിന്നെ ഞങ്ങള്‍ എന്തോന്നു കൂട്ടുകാര്‍?<br /><br />അന്നുവൈകിട്ട് ഞങ്ങളും കാമാത്തീപുരത്തേ അത്ഭുതകഥകള്‍ വര്‍ണിക്കാന്‍ കൂടി<br />ഉര്‍വ്വശി രംഭ തിലോത്തമ എന്നുവേണ്ട എല്ലാ ദേവസുന്ദരിമാരുമവിടെയുണ്ടെന്നമട്ടിലായി വര്‍ണ്ണനകള്‍<br /><br />ഈ അത്ഭുതകഥകള്‍ എല്ലാം ഒരാളേ വല്ലാതെ അസ്വസ്തനാക്കി<br />ഞങ്ങളുടെ ബാച്ചില്‍ തന്നെയുള്ള ഒരു കാമുകനെ<br />ഞങ്ങളുടെ ബാച്ചില്‍ തന്നെയുള്ള ഒരാളുമായി അയാള്‍ അഗാഥ പ്രണയത്തിലാണു<br />അത്ഭുത ദ്വീപിന്റെ വര്ണ്ണനകേട്ടപ്പോള് മുതല്‍ അവിടെ ഒന്നുപോയി കാണണമെന്ന് അതിയായ മോഹം <br />എന്നാല്‍ ഇക്കാര്യം കാമുകി അറിഞ്ഞാലെന്താകും എന്നയാള്‍ക്കറിയാം<br />ആകെ പിരിമുറുക്കം<br /><br />ചില സഹപാഠികള്‍ അതിനൊരുപരിഹാരം നിര്‍ദ്ദേശിച്ചു<br />"നിനക്ക് ആ സ്ഥലം ഒന്നു കണ്ടാല്‍ മാത്രം പോരെ?<br />അത് കാമുകി അറിയതെ ചെയ്യാമല്ലോ<br />അവള് ഉറങ്ങിക്കഴിഞ്ഞ് നീ പൊക്കോ<br />ഞങ്ങള്‍ ആരോടും പറയാതെ സൂക്ഷിച്ചോളാം।"<br /><br />രാത്രി 12 മണിക്ക് കാമുകി ഉറങ്ങിയെന്ന് ബോദ്ധ്യം വന്നപ്പോള്‍<br />ആ കാമുകന് ശബ്ദംകേള്‍പ്പിക്കാതെ ട്രയിനില്‍ നിന്നിറങ്ങി<br />കാമാത്തീപുരത്തേ കാഴ്ച്ചകള്‍ കാണാന്‍ തിരക്കിട്ട് ഓടിപ്പോയി<br /><br />അവന്പോയ ഉടനേ ആത്മാത്ഥസുഹൃത്തുക്കള് കാമുകിയേ വിളിച്ചുണര്‍ത്തി<br />പുതിയ വിശേഷം അറിയിച്ചു<br /><br />"അറിഞ്ഞില്ലേ നിന്റെവിശ്വസ്ത കാമുകനിപ്പോ കാമാത്തീപുരത്തേക്കുപോയി<br />ഇവനേയാണോ നീയൊക്കെ വിശ്വസിച്ചത് കഷ്ടം കഷ്ടം...!!"<br /><br />കാമുകി കരച്ചിലായി<br />രാത്രി രണ്ടുമണിയായിക്കാണും<br />കാമുകന് ചെരിപ്പിന്റെ ശബ്ദം പോലും കേള്‍പ്പിക്കാതെ<br />ബോഗിയില്‍ കയറി ആശ്വാസത്തോടെ ചുറ്റും നോക്കി<br /><br />ഞെട്ടിപ്പോയി!<br /><br />ബോഗിയിലെ മുഴുവന്‍ ആളുകളും രാത്രി രണ്ടുമണിക്കും ഉണര്‍ന്നിരിക്കുന്നു<br />അവര്‍ക്കു നടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന് കാമുകി !!<br /><br />ഭൂമി പിളര്‍ന്ന് തന്നേ താഴേക്ക് കൊണ്ടുപോയെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചുപോയി<br /><br />ആ കാഴ്ച്ച ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി<br />പെട്ടന്ന് ഓര്‍മ്മ വന്നു<br />ഇങ്ങനെഒച്ചയില് ചിരിക്കരുതെല്ലോ<br />ഞാന്‍ ഇപ്പോള്‍ നേത്രാവതി എക്സ്പ്രസ്സിന്റെ ഒരു ബര്‍ത്തില്‍ കിടക്കുകയല്ലേ<br /><br />വണ്ടി ഒന്നു ചൂളം വിളിച്ചു<br />ഝ്ക് ഝ്ക് ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു<br />ഞാന്‍ അതില്‍ ലയിച്ചുകിടന്നു<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-13733214695431817292009-04-08T23:17:00.003+05:302009-04-08T23:30:51.831+05:30" ഒരു ഇടംകയ്യന്‍ അണ്ണന്റെ ഓര്‍മ്മക്ക്...."<span style="font-size:130%;">"കണ്ണന് വാഴേ, കരിമ്പേ, കടലവിടല കപ്പേ, കപ്പലണ്ടി</span><br /><span style="font-size:130%;">പൊന്നക്കാട്ടേത്തവാഴേ, മലയിലേ എലിവാലന്‍ കിഴങ്ങേ,</span><br /><span style="font-size:130%;">വിഴുങ്ങാന്‍ ദെണ്ണം കൂടാത്ത മത്തിക്കറി ഉറിയിലിരിക്കാന്,</span><br /><span style="font-size:130%;">ഒരിക്കല്‍ തൊഴുന്നേന്‍...........!!"</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"> ഇത് പൂര്‍ണ്ണമായും ഏതെങ്കിലും സരസകവി എഴുതിയതാണോ,അതോ ഭാഗികമായി ഏതെങ്കിലും വിദ്വാന്മാര് മാറ്റം വരുത്തിയതാണോ എന്നെനിക്കറിയില്ല</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">എങ്കിലുംഈ ലഘുകവിത എന്നേഓര്മ്മിപ്പിക്കുന്നത് എന്റെ രാമചന്ദ്രാണ്ണനേ ആണ്.</span><br /><span style="font-size:130%;">മനസ്സില്‍ ഒരു വേദനയായി ഒരു ഓര്‍മ്മ..........</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">നാല്‍പ്പത്തിനാലുവര്‍ഷം ആയിരിക്കുന്നു ഈ കവിത എന്റെ മനസ്സില്‍ പതിഞ്ഞിട്ട് </span><br /><span style="font-size:130%;">ഇതുമാത്രമല്ല മറ്റനേകം ലഘുകവിതകളും രാമചന്ദ്രാണ്ണന്‍ ഞങ്ങള്‍ക്ക് പാടിപ്പടിപ്പിച്ചുതന്നിട്ടുണ്ട് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ വീട്ടില്‍ വന്നത് മൈക്കാടുപണിക്കാണ്।</span><br /><span style="font-size:130%;">മരയാശാരി രാമപ്പണിക്കന്‍,</span><br /><span style="font-size:130%;">കല്ലാശാരി ഭാസ്കരപ്പണിക്കന്,</span><br /><span style="font-size:130%;">മൈക്കാട് രാമചന്ദ്രാണ്ണന്‍। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഞങ്ങളുടെ നാട്ടിലെ പലവീടുകളേപ്പോലെ ഞങ്ങളുടെ വീടും </span><br /><span style="font-size:130%;">ഈ കോമ്പിനേഷനിലാണു പണിഞ്ഞുയര്ന്നത് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഞാന്‍ അന്നു ഒന്നാംക്ലാസില്‍ പഠിക്കാന്‍ തുടങ്ങുന്നതേയുള്ളൂ</span><br /><span style="font-size:130%;">വീടുപണിയും കണ്ട് പണിക്കാരുടെ പുറകേ നടക്കുകയാണു പ്രധാന പണി।</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അവര്‍ മൂന്നുപേരും വലിയകൂട്ടുകാരാണ്</span><br /><span style="font-size:130%;">ഉണ്ണാനും കാപ്പികുടിക്കാനും ഒക്കെ ഒരുമിച്ചാണുപോകുക </span><br /><span style="font-size:130%;">അപ്പോള്‍ ഞങ്ങള്ക്കൊരുപണിയുണ്ട് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">രാമപ്പണിക്കന്റെ ഉളികള്‍ക്ക് കാവല്‍ ഇരിക്കുക </span><br /><span style="font-size:130%;">അത് ഞങ്ങള്‍ക്ക് വളരെ വളരെ ഇഷടം </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">തിരിച്ചുവരുമ്പോള്‍ പ്രതിഫലമായി കടയില്‍ നിന്നും </span><br /><span style="font-size:130%;">എന്തെങ്കിലും പലഹാരം രാമപ്പണിക്കന്‍ കൊണ്ടുവരും </span><br /><span style="font-size:130%;">ബോണ്ടാ സുഖിയന്‍ കേക്ക് മടക്കുസാന്‍....</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഊണുകഴിഞ്ഞിരിക്കുമ്പോള്‍ രാമപ്പണിക്കന്‍ കടംകഥകളും തമാശുകളും പറയും </span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ കവിതകള്‍ ചൊല്ലും ആ കവിതകള്‍ ഞങ്ങള്‍ കൂടെ പാടിപ്പടിക്കും </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മൈക്കാടാണെങ്കിലും രാമചന്ദ്രാണ്ണനോട് എല്ലാവരും </span><br /><span style="font-size:130%;">വളരെ ബഹുമാനത്തോടുകൂടിയാണിടപെട്ടിരുന്നത് </span><br /><span style="font-size:130%;">കാരണം രാമചന്ദ്രാണ്ണന്‍ ശ്രീ കുറുമ്പക്കാവിലെ പൂജാരിയും വെളിച്ചപ്പാടുമാണ്. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ധാരാളം വായനയും അറിവും വിനയവും ഉള്ള ഒരു മനുഷ്യന് </span><br /><span style="font-size:130%;">രാമചന്ദ്രാണ്ണനുംചേട്ടന്മാരും ഇവരുടെ ഒക്കെ മക്കളും </span><br /><span style="font-size:130%;">എല്ലാം ചേര്‍ന്ന ഒരു കുടുമ്പത്തിലെ പ്രധാനവ്യക്തി,നേതാവ് । </span><br /><span style="font-size:130%;">എല്ലാവരും രാമചന്ദ്രാണ്ണ ന് പറയുന്നതനുസരിച്ചിരുന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">വൃശ്ചികം ധനുമാസങ്ങള്‍ പൂജയുടെ മാസങ്ങളാണ്</span><br /><span style="font-size:130%;">അക്കാലത്ത് കോമരങ്ങളുടെ കുടുമ്പങ്ങളില്നിന്നും ആരും പണിക്കു പോകാറില്ല</span><br /><span style="font-size:130%;">വൃതം എടുത്ത് ശ്രീകുറുമ്പക്കാവിലെ പൂജയില്‍ എല്ലാവരും മുഴുകുന്നു</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കരയടച്ച് താലം എഴുന്നള്ളിപ്പ് ഉണ്ട് </span><br /><span style="font-size:130%;">ചുവന്ന പട്ടുടുത്ത് ദേവിയുടെ വാളു മായിരാമചന്ദ്രാണ്ണന് മുന്‍പേ നടക്കും </span><br /><span style="font-size:130%;">കൂട്ടത്തില്‍ താലവുമായി നിരവധി അനുയായികളും </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ധനു 8നാണു ഞങ്ങളുടെ വീട്ടില്‍ താലം വരുന്നത് </span><br /><span style="font-size:130%;">പൂജാമുറിക്കുമുന്പില് വച്ച് താലം നിറച്ച് രാമചന്ദ്രാണ്ണന്‍ പൂജ നടത്തുമ്പോള്‍ </span><br /><span style="font-size:130%;">ആമുഖത്ത് തെളിയുന്ന ദൈവികഭാവം ഞാന്‍ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട് </span><br /><span style="font-size:130%;">അതായിരിക്കാം പണിക്കാരനെ അണ്ണാ എന്നുവിളിക്കാന്‍ ഞങ്ങളേ പ്രേരിപ്പിച്ചത് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കാലം മുന്പോട്ടുനീങ്ങിയപ്പോള് രാമചന്ദ്രാണ്ണനു ഒരുമാസത്തിലധികം നീളുന്ന </span><br /><span style="font-size:130%;">വൃതവും പൂജയും ചെയ്യാന്പറ്റാതായി എന്നു തോന്നിയപ്പോള്‍ </span><br /><span style="font-size:130%;">അതെല്ലാം അടുത്തതലമുറയേ ഏല്‍പ്പിച്ചു </span><br /><span style="font-size:130%;">എങ്കിലും ശ്രീകുറുമ്പക്കാവില്‍ ആദ്യ അവസാനക്കാരനായിരാമചന്ദ്രാണ്ണനുണ്ടകും </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മണ്ഡലപൂജക്കാലത്ത് ഏതെങ്കിലും ഒരു ദിവസം എങ്കിലും ഞാന്‍ </span><br /><span style="font-size:130%;">ശ്രീകുറുമ്പക്കാവില്‍ പോകാറുണ്ട് </span><br /><span style="font-size:130%;">എന്നേകണ്ടാല്‍ രാമചന്ദ്രാണ്ണന്‍ എന്നേ വീട്ടിലേക്കു വിളിക്കും </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ബാബുക്കൊച്ചേ വാ നമുക്ക് വീട്ടിലൊന്നുകേറീട്ടുപോകാം“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"> കാവിന്റെ അടുത്തുതന്നെയാണു രാമചന്ദ്രാണ്ണന്റെ വീട് </span><br /><span style="font-size:130%;">എല്ലാവരുടേയും കാര്യം വിശദമായി ചോദിക്കും </span><br /><span style="font-size:130%;">തോട്ടികൊണ്ട് പതിനെട്ടാം പട്ടതെങ്ങില് നിന്നോ ചെന്തെങ്ങില്‍ നിന്നോ </span><br /><span style="font-size:130%;">രണ്ട് കരിക്ക് ചെത്തിച്ചാടിക്കും </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ ഇടംകൈയ്യനാണ്</span><br /><span style="font-size:130%;">വലതുകയ്യില്‍ കരിക്ക് പിടിച്ച് ഇടതുകൈകൊണ്ട്കരിക്ക് ചെത്തി എനിക്ക് തരും </span><br /><span style="font-size:130%;">കരിക്ക് എന്റെ ബലഹീനതയാണെന്ന് രാമചന്ദ്രാണ്ണനറിയാം </span><br /><span style="font-size:130%;">അതുകൊണ്ട് എന്നേ വീടിനടുത്ത് എവിടെ വച്ച് കണ്ടാലും </span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ എന്നേ വിളിക്കും </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ബാ ബാബുക്കൊച്ചേ ഒരു കരിക്ക് കുടിച്ചിട്ട് പോയാല്‍ മതി।”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"> ഒരു അവകാശം പോലെ ഞാന്‍ ആ ക്ഷണം സ്വീകരിക്കാറുമുണ്ട് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കുറച്ചുകാലം മലബാറില്‍ ജോലിയായിപ്പോയതുകൊണ്ട് ഈ ബന്ധം മുറിഞ്ഞുപോയി ഓര്‍ത്തപ്പോള്‍ ഞാന്‍ രാമചന്ദ്രാണ്ണനേ തേടി ചെന്നു </span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ കാലില്‍ സോക്സ് ഇട്ടിരിക്കുന്നു</span><br /><span style="font-size:130%;">ഷുഗര്‍ കൂടി ഒരു വിരല്‍ മുറിച്ചുകളഞ്ഞത് ഞാന്‍ അപ്പോഴാണറിഞ്ഞത്। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ബാബുക്കൊച്ചിനൊരു കരിക്ക് തരാനെന്താമാര്ഗ്ഗം?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"> രാമചന്ദ്രാണ്ണന്‍ സ്വയം ചോദിക്കുന്നതുകേട്ടപ്പോഴാണ്</span><br /><span style="font-size:130%;">തെങ്ങുകള്‍ എല്ലാം തോട്ടിക്കപ്പുറം വളര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചത് </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഞാന്‍ ഇങ്ങോട്ടുവന്നിട്ട് കാലം ഒരുപാടായിരിക്കുന്നു</span><br /><span style="font-size:130%;">രാമചന്ദ്രാണ്ണനും എനിക്കും പ്രായംവര്ദ്ധിച്ചിരിക്കുന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അതിനിടെ ഏതോകുട്ടികളേ വിളിച്ച് തെങ്ങില്‍നിന്നും ഒരുകുലകരിക്ക് ഇറക്കി </span><br /><span style="font-size:130%;">അത് എന്റെ കാറില്‍ വച്ചു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“ഇത്തവണ കുറച്ചുകൂടുതല്‍ ഇരിക്കട്ടേ, ഇനി ഇതൊക്കെപ്പറ്റുമോഎന്നാര്ക്കറിയാം ?”</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"> ഇടംകൈകൊണ്ട് ഒരു കരിക്കുവെട്ടിക്കൊണ്ട് </span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ പറയുമ്പോള്‍ ആ മുഖത്ത് വല്ലാത്ത ഒരു നിരാശ നിഴലിച്ചിരുന്നു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ദിവസങ്ങള്‍ നീങ്ങി </span><br /><span style="font-size:130%;">ഒരു ദിവസം വൈകിട്ട് ജോലികഴിഞ്ഞുവന്നപ്പോളാണറിഞ്ഞത് </span><br /><span style="font-size:130%;">രാമചന്ദ്രാണ്ണന്‍ ഒരു ബുദ്ധിമോശം കാണിച്ചിരിക്കുന്നു। </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">എനിക്ക് കുറച്ചുസമയം ഒറ്റക്കിരുന്നു കരയണമെന്ന് തോന്നി</span><br /><span style="font-size:130%;">“ബാബുക്കൊച്ചേ॥” എന്ന ആവിളി എനിക്ക് ഇതോടെ അന്യമായിപ്പോയല്ലോ </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">വലംകൈയ്യില്‍ കരിക്കുവെച്ച് ഇടംകൈകൊണ്ട് രാമചന്ദ്രാണ്ണന്‍ കരിക്ക് വെട്ടുന്ന </span><br /><span style="font-size:130%;">എനിക്ക് ഏറ്റവും പ്രിയമായ സമയവും............ </span><br /><span style="font-size:130%;"></span><br /><span style="font-size:130%;"></span><br /><span style="font-size:130%;">“</span><br /><span style="font-size:130%;"></span><br /><span style="font-size:130%;"></span><br /><span style="font-size:130%;"></span><br /><span style="font-size:130%;"></span><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com1tag:blogger.com,1999:blog-7392926159646352742.post-20318932729400385102009-01-13T22:51:00.009+05:302009-01-13T23:19:54.910+05:30പേരു സുരേന്ദ്രന്, അപരനാമം പാപ്പി !!സ്വന്തം പേരല്ലാതെ മറ്റൊരു പേരു ലഭിക്കുക ആപേരുസ്വന്തം പേരിനേക്കാള്‍ പ്രശസ്തമാകുക അപൂര്‍വ്വമായൊരു ഭാഗ്യമാണത് ആഭാഗ്യം എന്റെ ചില സഹയാത്രികര്ക്കുണ്ടായിരുന്നു.<br /><span class=""></span><br />അതിലെ ആദ്യലിസ്റ്റ് കാരന് ഞാന്‍ പ്രൈമറിക്ലാസുകള്‍ പഠിച്ച ഭൂതക്കുന്ന് എല്‍പി എസിലെ ഉദ്ദണ്ഡന് സാര്‍ ആണ്.<br />ഹെഡ് മാസ്റ്റര്‍ കുളങ്ങര ഗോപാലന് നായര്‍ സാര്‍ നാട്ടിലാകെ ബഹുമാനത്തോടെ വിളിക്കപ്പെട്ടിരുന്നത് ഉദ്ദണ്ഡന് സാര്‍ എന്നാണ്.<br /><span class=""></span>ഒരുപക്ഷേ അത് സാറിന്റെ കുട്ടിക്കാലത്തേ വിളിപ്പേരായിരുന്നിരിക്കാം<br />എന്നാലും ഇത്ര കട്ടികൂടിയ ഒരു പേരു ഒരു കുട്ടിക്കിടാന്‍ എന്താണാവോ കാര്യം?<br /><span class=""></span>ഒരുപക്ഷേ അദ്ദേഹത്തിന്റെ അഛന് ഉദ്ദണ്ഡ ശാസ്ത്രികളുടെ ഒരു കടുത്ത ആരാധകനായിരുന്നോ ?<br />ആര്‍ക്കറിയാം ?<br /><span class=""></span><br /><span class="">കലാനിലയം</span> സ്കൂളില്‍ യു പി ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ പല ബാബുമാരുണ്ടായിരുന്നു ബാബൂ എന്ന് വിളിക്കുമ്പോള്‍ എല്ലാബാബുമാരും എഴുന്നേല്ക്കും ഈ പ്രശ്നം പരിഹരിക്കാന്‍ ഹിന്ദി പഠിപ്പിച്ചിരുന്ന സിക്സ്തൂസമ്മ ടീച്ചര്‍ അല്‍പ്പം തടിയനായിരുന്ന ഒരുബാബുവിനു ഒരു പേരിട്ടു<br /><span class=""></span><br />മോട്ടീ ബാബു (മോട്ടീ = തടിച്ച )<br /><span class=""></span><br />കാലം മുന്നോട്ടുനീങ്ങിയപ്പോള്‍ മോട്ടീ ബാബു വെറും മോട്ടിയായും പിന്നീട് മോത്തിയായും മാറി ഇപ്പോള്‍ 39 വര്‍ഷം കഴിഞ്ഞിട്ടും ആ പേരു മാറിയില്ല<br />അര്‍ത്ഥം എന്തെന്നറിയാതെ ഇപ്പോഴും പുള്ളിക്കാരനേ മോത്തീ എന്ന് വിളിക്കുന്നവര്‍ ഉണ്ട്<br /><span class=""></span><br />ഹൈസ്കൂളില്‍ വന്നപ്പോഴാണു ബോണ്ടാ സാറിനെ കാണുന്നത്<br />അദ്ദേഹത്തേ ബോണ്ടാച്ചന് എന്ന് മറ്റുസാറുമ്മാരും ബോണ്ടാസാര് എന്ന് കുട്ടികളും കാലാകാലമായി വിളിച്ചുപോന്നു.മൈദാമാവുകൊണ്ടൊണ്ടാക്കി ചായക്കടകളുടെ അലമാരി അലങ്കരിച്ചുപോരുന്ന ആ പലഹാരവും സാറുമായിട്ടുള്ള ബന്ധം ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട് പക്ഷേ മനസിലായിട്ടില്ല<br /><span class=""></span><br />ഇതുപോലെ പ്രശസ്തനായിരുന്നു പൊകലസാറും .പൊകലപ്പാപ്പന് എന്നായിരുന്നു കുട്ടികള്‍ക്കിടയില്‍ ശരിക്കും പ്രശസ്തം ഒരു വികൃതിചെറുക്കന്‍ ഒരു കഷണം പൊകല സാറിന്റെ മേശപ്പുറത്തു വച്ചദിവസം ഞാന്‍ ഒരിക്കലും മറക്കില്ല സാര്പുസ്തകവും വലിച്ചെറിഞ്ഞ് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയി .<br /><br />കോളേജില്‍ കെമിസ്റ്റ്റി പഠിപ്പിക്കുന്ന കറുത്ത അച്ചനു കാലാകാലമായി ഉണ്ടായിരുന്നപ്രശസ്തമായ പേരായിരുന്നു കാര്‍ബണ്‍ അച്ചന്<br /><span class=""></span><br />ഇന്നായിരുന്നെങ്കില്‍ അത് ഒരുപക്ഷേ കരീഭായി എന്നായേനെ എന്നാണെനിക്ക് തോന്നുന്നത്<br /><span class=""></span><br />ഗണിത അദ്ധ്യാപകര്‍ മക്കള്‍ക്ക് ബിന്ദു എന്നോ രേഖഎന്നോ രശ്മിയെന്നോ ഒക്കെ പേരിടുന്നതുപോലെ സബ്ജക്ട് ടച്ച് ഉള്ള കാര്‍ബണ്‍ അച്ചന് എന്ന് പേരിട്ട മഹാനെ എത്ര അഭിനന്ദിച്ചാലാണു മതിയാകുക<br /><span class=""></span><br />വെറ്റേറിനറികോളേജില്‍ ചെന്നപ്പോഴാണു പെപ്പര്‍ സാറിനെകാണുന്നത്<br />പാലാക്കാരന് ആയതുകൊണ്ടാവാം രാമകൃഷ്ണപിള്ള സാറിനു പെപ്പര്‍ എന്ന പേരുവന്നത്കാലത്തേ ആ പേരു അതിജീവിച്ച് ഇപ്പോഴും നിലനില്ക്കുന്നു<br /><span class=""></span><br />ഉണ്ടപ്പിള്ള,കാത്തോന്‍ (കാത്തവന്.) ഫാന്റം,പനി,തുങ്കു ചാപ്പളിയന് തുടങ്ങി കാലത്തേഅതിജീവിച്ച് തലമുറകള്‍ കൈമാറിവന്ന ചിലപേരുകളും അവിടെ ഉണ്ട്.<br /><span class=""></span><br />എനിക്കും പണ്ട് ഇങ്ങിനെ ഒരുപേരുവേണമെന്ന് തോന്നിയ ഒരുകാലം ഉണ്ട്<br /><span class=""></span><br />ദുര്‍ഗാപ്രസാദ് ഖത്രിയുടേയും നീലകണ്ഠന് പരമാരയുടേയും<br />ഒക്കെ അപസര്‍പ്പക കഥകള്‍ വായിച്ച് ആവേശംകൊണ്ടിരുന്ന ബാല്യകാലം<br /><span class=""></span><br />അതില്‍ അപസര്‍പ്പകര്‍ക്ക് അപരനാമങ്ങള്‍ ഉണ്ട്<br />എനിക്കും എന്റെ സഹചാരി എന്റെ അഛന്റെ സഹോദരിയുടെ മകന് സുരേന്ദ്രനും അത് വായിച്ചപ്പോള്‍ തൊട്ട് അങ്ങിനെ ഓരോന്നു വേണമെന്നുതോന്നി<br /><span class=""></span><br />സുരേന്ദ്രന് കണ്ടെത്തിയപേരായിരുന്നു “പാപ്പി”<br /><span class=""></span><span class=""></span><br /><span class="">മോന്റെ പേരെന്താ</span> എന്ന് ആരേലും ചോദിച്ചാല്‍ സുരേന്ദ്രന്റെ മറുപടി ഇങ്ങിനെ യാണു<br /><span class=""></span><br />“എന്റെ പേരു സുരേന്ദ്രന് അപരനാമം പാപ്പി .”<br /><span class=""></span><br />ഞാനും സ്വീകരിച്ചു ഒരു അപരനാമം<br /><span class=""></span><br />എന്റെ അപരനാമം തല്ക്കാലം ഒരു രഹസ്യമായി തുടരട്ടേ<br /><span class=""></span><br />എല്ലാത്തിലും ഒരു രഹസ്യമുണ്ടാകുന്നത് നല്ലതല്ലേ ?<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com0tag:blogger.com,1999:blog-7392926159646352742.post-8410407569888825792008-12-24T17:57:00.022+05:302008-12-26T19:20:13.635+05:30ആലപ്പുഴയില്‍, വീണ്ടും ഒരു സ്നേഹസംഗമം!!(ചേര്‍ത്തല പാണാവള്ളി മംഗലത്തുകുടുബത്തിന്റെ പത്താമത് കുടുമ്പയോഗം - സ്നേഹതീരം 2008,<br />25।12।2008ല്‍ ആലപ്പുഴയില്‍ നടത്തപ്പെടുന്നു. കുടുമ്പകാരണവരായിരുന്ന മംഗലത്തുമാതപ്പന്പിള്ള<span style="font-family:verdana;">(1887-1971)</span>യേപ്പറ്റി അദ്ദേഹത്തിന്റെ നാലാം തലമുറ ചെറുമകന് അനുസ്മരിക്കുന്നു)<br /><br />ഓര്‍മ്മയില്‍ എവിടെയോ ഒരു നിലാവുള്ള രാത്രി.<br />മുറ്റത്തുകൂടി കൃഷ്ണ കൃഷ്ണാ എന്ന് ജപിച്ചുകൊണ്ട് ചുറുചുറുക്കോടെ നടക്കുന്ന ഒരു കറുത്ത വൃദ്ധന്,<br />എന്റെ വല്യപ്പൂപ്പന് (അമ്മയുടെ അമ്മയുടെ അഛന്)<br />മംഗലത്ത് മാധവന്പിള്ളയേപ്പറ്റിയുള്ള<br />എന്റെഏറ്റവും പഴയ ഓര്‍മ്മയാണത്.<br /><br />മാധവന്‍പിള്ള അറിയപ്പെട്ടിരുന്നത് മംഗലത്ത് മാതപ്പന്‍പിള്ള എന്നാണ്. മംഗലത്ത് മാതപ്പന്‍പിള്ള മര്യാദപ്പലിശക്ക് പണം കടംകൊടുത്തും കൃഷി നടത്തിയും ഒരുപാട് പണം സമ്പാദിച്ചു.<br /><br />ഇടക്കിടക്ക് കാശിയും രാമേശ്വരത്തുമെല്ലാം യാത്രപോയി.<br />മലയാളം മാത്രം അറിയാമായിരുന്ന അദ്ദേഹം ബോബേയിലും ഡെല്‍ഹിയിലും ഒക്കെയുള്ള ബന്ധുക്കളുടെ വീടുകള്‍<br />ആ മലയാളമുപയോഗിച്ച് തേടിപ്പിടിച്ച് സന്ദര്‍ശ്ശിച്ചു।<br /><br />അപാരമായ വാക്ക് ചാതുരി,സാമര്‍ത്ഥ്യം.<br /><br />ഇപ്പോഴത്തേ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും ഒരു പുലി!!<br /><br />ഏറ്റവും കൂടുതല്‍ തവണ കാശിക്കുപോയി തിരിച്ചുവന്ന ആള്,<br /><br />പെണ്മക്കളുടെ വിവാഹത്തിനായി വീടിന്റെ മുന്‍വശത്ത് സ്തിരം നെടും പന്തല്‍ പണികഴിപ്പിക്കുകയും സ്ത്രീധനമായി വരനു പണം കൊടുക്കുന്ന സമ്പ്രദായം തുടങ്ങിവയ്ക്കുകയും ചെയ്തു<br /><br />ഒരിക്കല്‍ എന്റെ അഛനുമായി ഒരു തര്‍ക്കം വന്നു 1968 ല്‍<br /><br />“ഏടോ ഞാന്‍ അടുത്തവര്‍ഷം ഉണ്ടാകില്ല!”<br /><br />അപ്പൂപ്പന്റെ പ്രഖ്യാപനം।<br /><br />അഛന് അദ്ദേഹത്തിന്റെ ജാതകം നോക്കിയിട്ട് പറഞ്ഞു<br /><br />“എനിക്ക് ഒരു സംശയവുമില്ല,<br />ഒരു മൂന്നുവര്‍ഷത്തേക്ക് ആയുസ്സിനു ഒരു കുഴപ്പവും ഇല്ല!”<br /><br />തര്‍ക്കമായി രണ്ടുപേരും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു.<br /><br />“ശരി, 1000രൂപാ പന്തായം”<br />അത് അവിടെ അവസാനിച്ചു,ഞങ്ങള്‍ അത് മറന്നുപോകുകയും ചെയ്തു।<br /><br />എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്റെ ഒരു കത്ത് കിട്ടി<br /><br />ഒരു പ്രോമിസറി നോട്ട്।<br /><br />“ നമ്മള് തമ്മില്‍ സംസാരിച്ച് തീരുമാനിച്ചതുപ്രകാരം<br />വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ഞാന്‍ ജീവനോടുകൂടിയിരിക്കുന്നതിനാല് അടുത്തവര്‍ഷം ഇതേ ദിവസം ഞാന്‍ ജീവനോടുകൂടിയിരുന്നാല്<br />താങ്കള്‍ക്ക് 1000 രൂപാ തരാമെന്ന് ഇതിനാല്‍ സമ്മതിച്ചുകൊള്ളുന്നു”<br /><br />ഒരു വര്ഷംകൂടിക്കഴിഞ്ഞു<br /><br />1000രൂപായുടെ മണിയോഡര്‍<br />അതില്‍ ഒരു കുറിപ്പും<br /><br />“എടോ ഞാന്‍ തോറ്റു താന്‍ ജയിച്ചു<br />രൂപാ അയക്കുന്നു ഉടമ്പടി തിരിച്ചയക്കുക।”<br />എന്ന് മംഗലത്ത് മാതപ്പന്‍ പിള്ള<br /><br />എനിക്ക് അത്ഭുതം തോന്നി<br /><br />ഈ മനുഷ്യന് സ്വന്തം വാക്കുകള്‍ പാലിക്കുന്നതില്‍ എത്ര ശ്രദ്ധാലുവാണ്!!<br /><br />സത്യസന്ധത,കൃത്യത,മാന്യത,തറവാടിത്വം<br /><br />എന്താണീ പ്രവര്‍ത്തിയേ വിശേഷിപ്പിക്കാനുപയോഗിക്കേണ്ടതെന്ന്<br />എനിക്ക് സംശയം!!<br /><br />അദ്ദേഹം നന്മ നിറഞ്ഞ ജീവിതത്തിലൂടെനേടിയ പുണ്യമാണു<br />ഇന്ന് മംഗലത്ത് കുടുമ്പാഗങ്ങള്‍ അനുഭവിക്കുന്നതെന്ന്<br />ഞങ്ങള്‍ തിരിച്ചറിയുന്നു।<br /><br />വലിയ ധനാഢ്യന്, ജന്മി, ബാങ്കര്‍, സഞ്ചാരി,.........................<br />അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തേപ്പറ്റി ചിന്തിക്കുമ്പോള്‍ ഉണ്ട് ।<br /><br />ചേര്‍ത്തല താലൂക്കിലെ പാണാവള്ളിദേശത്തേ<br />ഒരു പുരാതന നാഞ്ചനാട്ട് വെള്ളാള കുടുംബമണു “മംഗലത്ത്।”<br /><br />തിരുവിതാംകൂറിനു ചേര്‍ത്തല താലൂക്ക് ലഭിച്ചപ്പോള്‍<br />കരം തീരുമാനിക്കുവാനും പിരിക്കുവാനുമായി മഹാരാജാവ്<br />നാലുവെള്ളാള കുടുമ്പങ്ങളേ നിയോഗിച്ചു।<br /><br />രാജാവിന്റെ പ്രതിപുരുഷന്മാരായി വന്ന<br />പിള്ളമാര്‍ താമസിച്ച വീടിനു കൊട്ടാരം എന്നുവിളിപ്പേരുവന്നു<br /><br />കാലം മുന്നോട്ടുനീങ്ങി ആ നാലു കുടുമ്പങ്ങള്‍ക്ക്<br />ശാഖകളും ഉപശാഖകളുമായി।<br />അതിലൊന്നായ മംഗലത്തു കുടുബത്തിന്റെ ചരിത്രം<br />അവിടെ തുടങ്ങുന്നു।<br /><br />മംഗലത്തു മാതപ്പന്‍ പിള്ളക്ക് 8 മക്കള്‍<br />ഒരു മകനും 7 പെണ്മക്കളും<br />അവരുടെ പിന് തലമുറകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി വളര്‍ന്നു പന്തലിച്ചു<br /><br />ഒരിക്കല്‍ പാണാവള്ളിയിലെ തറവാട്ടുവീട്ടില്‍ അവര്‍ ഒന്നിച്ചുകൂടി<br />ഒരു ക്രിസ്തുമസ്സ് ദിനത്തില്‍<br />ഒന്നാം സ്നേഹ സംഗമം<br /><br />ആ സംഗമം പകര്‍ന്ന ആവേശം<br />വീണ്ടും വീണ്ടും ഒത്തുകൂടാന്‍ ഒരു പ്രേരണയായി<br /><br />തിരുവനന്തപുരത്ത്,വൈക്കത്ത് മുളന്തുരുത്തിയില്‍<br />എറണാകുളത്ത്,മൂന്നാറില്‍; പാലായില്‍.....<br />ഓരോവര്‍ഷവും മുടങ്ങാതെ<br />മംഗലത്ത് മാതപ്പന്പിള്ളയുടേയും തുളസിഅമ്മയുടേയും സ്മരണയില്‍,ക്രിസ്തുമസ്സ് ദിനത്തില്‍<br />മംഗലത്ത് കുടുമ്പാഗങ്ങള്‍ ഒത്തുചേര്‍ന്നു,<br /><br />ഈ വര്‍ഷം ക്രിസ്തുമസ്സ് ദിനത്തില്‍<br />കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ വീണ്ടും ഞങ്ങള്‍ ഒത്തുചേരുന്നു।<br /><br />പുതിയ അംഗണ്ടളേ പരിചയപ്പെടാന്‍,<br />പരിചയം പുതുക്കാന്‍,<br />കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുവാന്‍<br />നമ്മള് ഒന്ന് എന്നസങ്കല്പ്പം ഊട്ടിയുറപ്പിക്കുവാന്‍....................!!<br /><br />മംഗലത്ത് കുടുംബയോഗം 2008<br /><br />മംഗലത്ത് മാതപ്പന്പിള്ളയുടെ<br />സ്നേഹത്തിന്റെ,പുണ്യത്തിന്റെ ശീതളഛായയില്‍<br />വീണ്ടും ഒരു സ്നേഹസംഗമം.............!!!!!<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com0tag:blogger.com,1999:blog-7392926159646352742.post-44548848034316044742008-11-04T00:04:00.003+05:302008-11-05T08:38:31.075+05:30വിശാല ഹൃദയന്‍(എനിക്ക് ഇഷ്ടപ്പെട്ട ചിലകവിതകളും പദപ്രയോഗങ്ങളും ഇവിടെ പുനരാവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു।)<br /><br />വാക്കുകള്‍കൊണ്ട് മാന്ത്രിക വിദ്യകാണിക്കുന്നവരെ ഞാന്‍ ശരിക്കും അസൂയയോടെയാണു എന്നും കണ്ടിട്ടുള്ളത്<br />അമ്മാതിരി ചെറുതെങ്കിലും ഒരുവാചകം എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും കൊതിച്ചിട്ടുമുണ്ട്।<br /><br />കല്ല്യാണസൗഗന്ധികത്തില്‍ നമ്പ്യാര്‍ ഇങ്ങിനെ ഒന്നുചെയ്തിരിക്കുന്നത് ശ്രദ്ധിക്കൂ.<br />കദളീവനത്തില്‍ വച്ച് ഭീമന് ഹനുമാനെ കാണുന്നു<br />താനാരെന്നുഭീമന് പറയുന്നരംഗം<br />അതില്‍ ഒരു ചെറുവാചകം ശ്രദ്ധേയമാണ്.<br />.................നാട്ടില്‍ പ്രഭുക്കളേ കണ്ടാലറിയാത്ത<br />കാട്ടില്‍കിടക്കുന്ന മൂളിക്കുരങ്ങുനീ...............................<br />പൂരുവംശത്തില് പിറന്നുവളര്ന്നോരു<br />പൂരുഷശ്രേഷ്ടന് വൃകോദരനെന്നൊരു<br />വീരനെ കേട്ടറിവില്ലേ നിനക്കെടോ?<br />ധീരനാം അദ്ദേഹം ഇദ്ദേഹം ഓര്‍ക്ക നീ..................<br /><br />അതായത് താന്‍ അത്രക്ക് പ്രശസ്തനാണന്നും,<br />നാട്ടില്‍ മാത്രമല്ല<br />അങ്ങ് അകലെ കൊടുംകാട്ടില്‍ കിടക്കുന്ന കാട്ടുമൃഗങ്ങള്ക്കിടയില്പോലും വൃകോദരന്<br />എന്ന വാക്കുകേട്ടാല്‍ ബഹുമാനം തോന്നാനും,<br /> സംസാരവിഷയമാകാനും മാത്രം വലിയ മഹാനാണു താന്‍ എന്ന് ചിന്തിക്കുന്ന ഭീമന് !<br /><br />വളരെ നിര്‍ദ്ദോഷം എന്ന് തോന്നിക്കുന്ന ഒരു ചെറുവാചകത്തിലൂടെ<br />ഭീമന്റെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ വ്യാപ്തി നമ്പ്യാര്‍ നമക്കുമുന്പില്തുറന്നു കാട്ടുന്നു<br /><br />നമ്പ്യാര്‍ ഒരുപാടുനാള് താമസിച്ചിരുന്ന ഞങ്ങള്‍ടെ നാട്ടിലേ<br />തൃകൈയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പോകുമ്പോഴെക്കെ<br />ഞാന്‍ ഈ വാചകം ഓര്‍ക്കാറുണ്ട്<br /><br />ഇതുപോലെ എന്നെ വളരെ രസിപ്പിച്ച ഒന്നായിരുന്നു<br />മനോരമയില്‍ വളരെപ്പണ്ട് വന്ന പ്രസിദ്ധമായ ആ സമസ്യാ പുരണം।<br /><br />“...............................................കട്ടക്കയം ക്രൈസ്തവ കാളിദാസന്।!”<br /><br />ഏതോ സഹൃദയന് അത്<br />"തട്ടിന്‍പുറത്ത് എലി സിംഹരാജന്<br />പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍<br />കാട്ടാളരില്‍ കാപ്പിരി കാമദേവന്<br />കട്ടക്കയം ക്രൈസ്തവ കാളിദാസന്"<br /><br />എന്ന് പൂരിപ്പിച്ചതോടെ വലിയ ഒരു സാഹിത്യ മാജിക്ക് ദൃശ്യമായി।<br /><br />ഞങ്ങളുടെ നാടിന്റെ കവിയായ രാമപുരത്ത് വാര്യരും<br />ഇങ്ങിനെ ഒരു അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്<br /><br />അദ്ദേഹത്തിന്റെ<br />"മഹീപതേ ഭാഗവതോപമാനം<br />മഹാപുരാണം ഭവനം മദീയം<br />നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം<br />അര്‍ത്ഥങ്ങളില്ലെന്നൊരു ഭേതമെന്ന്യേ "<br /><br />എന്ന ലഘുകവിത വായിച്ചപ്പോള്‍ ശരിക്കും എന്റെ കണ്ണുതള്ളിപ്പോയി<br /><br />ഇതുപോലെ ഒരു വാക്യമാജിക്ക് ശ്രുഷ്ടിച്ച ആ മഹാത്മാവിന്റെ<br />കാലുതൊട്ടു നമിക്കണമെന്ന് തോന്നിപ്പോയി<br /><br />ഇതുപോലെ ഒരു മാന്ദ്രികതയൊന്നുമില്ലങ്കിലും<br />എന്നെ രസിപ്പിച്ച മറ്റൊരുകവിയും ഉണ്ട് രാമപുരത്ത്!<br />"കുര്യന് മാപ്പിള !"<br />അദ്ദേഹം എഴുതിയ ഒരു ലഘുകവിതയിതാ॥<br /><br />"കുര്യന് കുന്നിഹ കാണുന്നു,<br />സര്‍വം ശൈല ശിലാമയം,<br />തസ്മിന് കരേറി നിന്നെന്നാല്‍,<br />കാണാം പശ്ചിമ സാഗരം!"<br /><br />ഈ കുര്യന് മാപ്പിള യുടെ പ്രധാനജോലി സാഹിത്യം ഒന്നും ആയിരുന്നില്ല<br />ഒരു കള്ളനോട്ട് കേസിലോമറ്റോ കുറേനാള്‍ ജയിലില്‍ കിടന്നിട്ടുവന്ന ആ വിദ്വാന്<br />നാട്ടിലെ ഏറ്റവും ഉയരമുള്ള കുന്നിനു സ്വന്തം പേരിടുന്നു കുര്യന് കുന്ന് എന്ന്<br />എന്നിട്ട് ആ കുന്നിനെ പ്രകീര്‍ത്തിച്ച് കവിതയെഴുതുന്നു<br /><br />ആ സൗഹൃദയത്വം എന്നെ ഇപ്പോഴും രസിപ്പിക്കുന്നുണ്ട്<br />പിന്നെ ആ കവിതയിലെ വാക്യങ്ങളുടെ മാധുര്യം!<br /><br />എത്ര മനോഹരമായി അത് ചേര്‍ത്ത് ഇണക്കിയിരിക്കുന്നു<br />ശരിക്കും ചേറില്‍ വിരിഞ്ഞ ചെന്താമര !<br /><br />ഇങ്ങിനെ ഒരു കവിത പിറക്കുന്നതുകാണുവാനുള്ള<br />ഒരു മഹാഭാഗ്യം ഒരിക്കലെനിക്കുണ്ടായി<br /><br />എന്റെ വീടിന്റെ അടുത്തുള്ള<br />പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍<br />ആ ക്ഷേത്രം പണികഴിപ്പിച്ച ചോനാരുചെട്ടിയാരുടെ ഉപക്ഷേത്രം പണികഴിപ്പിച്ചപ്പോള്‍<br />അതിന്റെ ഭിത്തിയില്‍ അക്കാര്യം രേഖപ്പെടുത്തുവാന്‍ ഒരു ലഘു പദ്യം വേണമെന്ന്<br />ഒരു അഭിപ്രായമുണ്ടായി<br /><br />അതിനായി അവര്‍ സമീപിച്ചത് ശ്രീ യേശുവിജയം മഹാകാവ്യം എഴുതിയ തമ്പുരാന് സാര്‍ എന്ന് അറിയപ്പെടുന്ന ശ്രീ സോമവര്‍മ്മ രാജായേ ആണ്.<br /><br />കൊല്ലവര്‍ഷം 427ല്പുലിയന്നൂര് ക്ഷേത്രം പണികഴിപ്പിച്ച<br />ശ്രീ ചോനാരുചെട്ടിയാരുടെ ഉപക്ഷേത്രം അദ്ദേഹത്തിന്റെ പിന് തലമുറയില്‍പ്പെട്ട<br />നാലൊന്നില്‍ കുടുമ്പക്കാര് പണികഴിപ്പിച്ചു ഇതാണു ആശയം<br /><br />തമ്പുരാന് സാര്‍ അല്‍പ്പസമയം ആലോചിച്ചു<br />എന്നിട്ട് ഒരു കടലാസെടുത്ത് വെട്ടുതിരുത്തില്ലാതെ കവിത കുറിച്ചു<br /><br />"കൊല്ലം നാന്നൂറുമേഴും പരമൊരിരുപതും<br />ചേര്‍ന്ന കൊല്ലത്തിങ്കല്‍ കളങ്കത്തന്ന്യേ ജീവിച്ചിരുന്ന്<br />ഭക്തിവായ്പ്പാര്ന്നരിയ പുലിയന്നൂര്‍ ക്ഷേത്ര സൗധം ചമച്ചോന്‍<br />സ്തുത്യന്‍! ചോനാരു യോഗീശ്വരനേ<br />അധിവസിപ്പിക്കുമീ ദേവതത്മം<br />പണികഴിപ്പിച്ചു<br />നാലൊന്നില്‍ വാഴുന്നവര്തന് പിന്മുറക്കാര്"<br /><br />ഇതില്‍ മൂന്നുവാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചു<br />കൊല്ലം എന്നതിനു രണ്ടു സ്ഥലത്തും രണ്ടര്‍ത്ഥം<br /><br />പിന്നെ യോഗീശ്വരന് എന്ന പ്രയോഗം<br />അത് തമ്പുരാന് സാര്‍ തന്നെ വിശദീകരിച്ചു<br /><br />ഇത്രയും നൂറ്റാണ്ട് ഐശ്വര്യത്തോടെ നിലനിന്ന ഈ ക്ഷേത്രം പണികഴിപ്പിക്കുവാനുള്ള നിയോഗം ലഭിച്ച ചോനാരുചെട്ടിയാര് ശരിക്കും ഒരു യോഗീശ്വരനായിരുന്നിരിക്കണം<br />അതാണദ്ദേഹത്തേ അങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്<br /><br />പിന്നെ നാലൊന്നില്‍ വാഴുന്നു എന്ന പ്രയോഗം<br /><br />രാജാവാണു വാഴുന്നത്<br />നാലൊന്നില്‍ കുടുമ്പത്തിന്റെ പ്രൗഢിയും ധനാഢ്യതയും<br />ആ ഒരു വാക്കില്‍ തമ്പുരാന്സാര് വിസ്തരിച്ചിരിച്ചിരിക്കുന്നു<br /><br />എനിക്ക് അത്ഭുതമാണോ അസൂയയാണോ എന്ന്<br />സ്വയം സംശയം തോന്നി<br /><br />ശ്രീമതി ലളിതാമ്പിക അന്തര്‍ജ്ജനത്തിന്റെ മകന്<br />ശ്രീ എന്‍ മോഹനന് സാര്‍ എന്റെ വീട്ടിലേക്ക് അയച്ച ഒരു കത്തില്‍ ഒരു ചെറുവാചകം ഉണ്ടായിരുന്നു.<br />"ഈയിടെയായി ഞാന്‍ വിശാലഹൃദയനാകുന്നു എന്നാണെല്ലാവര്‍ക്കും പരാതി. എന്തു ചെയ്യാം അങ്ങിനെ ആയിപ്പോയി "<br /><br />പിറ്റേ ആഴ്ച്ച അദ്ദേഹം മരിച്ചു<br />പത്രവാര്‍ത്തയിലൂടെ കണ്ണോടിച്ചപ്പോള്‍ ആണുമനസ്സിലായത്<br />ഹാര്‍ട്ട് ഡയലറ്റേഷന്‍ എന്ന മാരകമായ അവസ്ഥയാണദ്ദേഹത്തിനു അവസാനകാലത്തുണ്ടായത്<br /><br />"വിശാലഹൃദയന് എന്ന ഒരു പ്രയോഗം<br /><br />മാരകമായ തന്റെ രോഗാവസ്ഥയേപ്പറ്റി നടത്തിയ<br />അദ്ദേഹത്തിന്റെ ഉള്ളിലേ മാന്ത്രിക സാഹിത്യകാരനെ<br />ഞാന്‍ മനസ്സില്തട്ടി കുറച്ചധികനേരം സ്മരിച്ചു।<br />അപ്പോള്‍ അറിയാതെ പഴയ“കരികലക്കിയ കുളം,കളഭം കലക്കിയ കുളം”<br />എന്ന പ്രയോഗങ്ങള്‍ എന്റെ മനസ്സില്‍ ഓടിയെത്തി.<div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com5tag:blogger.com,1999:blog-7392926159646352742.post-62156877784257112142008-06-22T09:47:00.003+05:302008-06-22T12:45:51.240+05:30കേള്‍ക്കാത്ത ശബ്ദം!!<span style="font-size:100%;"></span><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ കസേര കുടിക്കാന്‍ വെള്ളം ഫോണില്‍ വിളിച്ചാന്‍ ഗുഡ് മോര്‍ണിഗ് നല്ലവനായ ഒരു ഐജി നടപ്പിലാക്കാന്‍ ശ്രമിച്ച കുറേ ഭരണപരിഷ്കാരങ്ങള്‍ എന്നേ വളരെ ചിന്തിപ്പിച്ചിട്ടുണ്ട് </span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">മലബാറില്‍ ഒരു പോലീസ് സ്റ്റേഷനില്‍ ഞാന്‍ ഒരിക്കല്‍ പോയി ഒരു സുഹൃത്തിനു വാഹനം സമ്പന്ധിച്ച സര്ട്ടിഫിക്കറ്റുവാങ്ങാനായിട്ടയിരുന്നു പോക്ക് സബ്ബ് ഇന്‍സ്പെക്ടര്‍ ഒരു കൊച്ചുപയ്യന് മീശക്ക് കട്ടി പോലും ആയിട്ടില്ല പുതിയ ഉദ്യോഗ ലബ്ധിയാണന്നു വ്യക്തം ഫോണില്‍ ഏതോ പരിചയക്കാരനോട് സംസാരിക്കുകയാണു ഞാന്‍ എണ്ണി പത്തുമിനിട്ടിലെ സൗഹ്രുദ സംഭാഷണത്തില്‍ എട്ടു ചീത്തവാക്കുകള്‍ </span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">ഈശ്വരാ ഈ ചെറുപ്രായത്തില്‍ ഇത്ര പെട്ടന്ന് മനുഷ്യന്റെ സ്വഭാവം മാറ്റുവാന്‍ ഈ കാക്കിക്കുപ്പായത്തിനു കഴിവുണ്ടോ ഞാന്‍ തലയില്‍ </span><span style="font-size:100%;">കൈവച്ചുപോയി </span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന് ഈ വിഷയം ഒരു കഥയാക്കിയിട്ടുണ്ട് അഗ്രഹാരത്തിലെ നല്ലവനായ കൊച്ചു സ്വാമി പോലീസ് ഇന്‍സ്പക്ടര്‍ ആയി ചാര്‍ജ്ജെടുത്ത് സൈക്കിളില്‍ ആദ്യമായി തിരിച്ച് വരുന്നു എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റുനിന്നുസ്വീകരിച്ചു അഛന് സ്വാമിവലിയ അഭിമാനത്തോടെ മകന്റെ വരവ് കണ്ട് കസേരയില്‍ ഇരിക്കുകയാണു മകന് പോലീസിന്റെ കണ്ണുകള്‍ ചുവന്നു അപ്പന്സ്വാമിയെ കുത്തിനുപിടിച്ച് പൊക്കിക്കൊണ്ട് അലറി എണീറ്റു നില്ലടാ കിഴട്ട് കഴുതേ ഞാന്‍ പോലീസ് സിംഹമെടാ !!!!</span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">ഇത്രയൊന്നും ഇല്ലങ്കിലും സ്വന്തം അപ്പന് ഒരു പരാതിയുമായി സ്റ്റേഷനില്‍ വരുന്നത കണ്ടപ്പോള്‍ എന്റെ അപ്പന് വരുന്നുണ്ട് ഞാന്‍ അകത്തോട്ട് മാറി നിന്നേക്കാം എനിക്കുള്ളവീതംകൂടി കൂട്ടി വാങ്ങിയേക്കണം എന്നു പറഞ്ഞ ഒരു വിദ്വാനേ എനിക്കറിയാം </span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">എന്റെ ഒരുകൂട്ടുകാരന്‍ സ്വാമി പോലീസായി ആദ്യദിവസങ്ങളില്‍ പുള്ളിക്കാരനു വലിയ സങ്കടം ശ്രീനീ ഓരോരുത്തര്‍ക്ക് അടി കൊടുക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും ഈ പണിക്ക് പോകണ്ടായിരുന്നു കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കഥമാറി വരുന്നവര്‍ക്കിട്ട് രണ്ടുകൊടുത്തില്ലായെങ്കില് സ്വാമിക്ക് ഉറക്കം വരാതായി </span><br /><br /><span style="font-size:100%;"></span><br /><br /><span style="font-size:100%;">ഇങ്ങിനെ പല പല അനുഭവങ്ങള്‍ എന്റെ മനസ്സില്‍ പോലീസിനേപ്പറ്റി ഒരു പ്രത്യേക ചിത്രം വരച്ചു അത്രക്ക് ഭംഗി ഇല്ലാത്ത ഒരു </span><span style="font-size:100%;">ചിത്രം </span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">അങ്ങിനെ ഇരിക്കെയാണു ഞാന്‍ മാത്യുവിനെ കാണുന്നത് എന്റെ ഹൈസ്കൂളിലെ സഹപാഠി മാത്യു ഇന്ന് കേരളാപോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളാണു എനിക്ക് മാത്യുവിനേകണ്ടപ്പോള് അത്ഭുതം തോന്നി പോലീസിന്റെ മുഖമുദ്രയായ കുടവയറും </span><br /><span style="font-size:100%;">ആ പ്രത്യേക കള്ള ചിരിയും നോട്ടവും ഇല്ല</span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;"><span class=""></span>ക്രൂരതക്ക് പകരം സൌമ്യത</span><br /><span style="font-size:100%;">നിരന്തര കായികാഭ്യാസം കൊണ്ട് ഉറച്ച ശരീരം </span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">ഞങ്ങള്‍ ഒരുപാടുകാര്യങ്ങള്‍ സംസാരിച്ചു </span><br /><span style="font-size:100%;">“ശ്രീനി നിങ്ങളൊക്കെ നന്നായിട്ട് പഠിച്ചപ്പോള്‍ ഞാന്‍ ഉഴപ്പി അത് ഓര്‍ക്കുമ്പോ ഇപ്പോള്‍ ശരിക്കും സങ്കടമുണ്ട്.</span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">“എന്താ മാത്യൂ ഈ ജോലി മാത്യുവിനിഷ്ടമല്ലേ ?” </span><br /><span style="font-size:100%;">ഞാന്‍ ചോദിച്ചു </span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">“അതല്ല ശ്രീനീ എനിക്ക് പോലീസായതില് അഭിമാനമാണുള്ളത് ഒരു പോലീസുകാരനു ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും .”</span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">“പിന്നെന്താ?” എനിക്ക് കാര്യം മനസ്സിലായില്ല</span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">“ ശ്രീനീ ഞാന്‍ ട്രാഫിക്ക് ഡ്യൂട്ടിയില്നിക്കുമ്പോള് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലക്ക് പോകുന്ന വണ്ടിക്കാര് എന്റെ അടുത്ത് വണ്ടി നിര്‍ത്തി പലപ്പോഴും സംശയങ്ങള്‍ ചോദിക്കും അവരില്‍ നല്ല വിദ്യാഭ്യാസവും അറിവും ഒക്കെയുള്ളാഅള്ക്കാരുകാണും അവരോട് ഇംഗ്ലീഷില്‍ നന്നായിട്ട് മറുപടി പറയാന്‍ പറ്റാതെ വരുമ്പോള്‍ എനിക്ക് ശരിക്കും സങ്കടം തോന്നാറുണ്ട് പണ്ട് പഠിക്കേണ്ടതായിരുന്നു ഇനി പറഞ്ഞിട്ട് എന്താകാര്യം “</span><br /><span style="font-size:100%;">മാത്യുവിന്റെ മുഖം മ്ലാനമായി </span><br /><br /><span style="font-size:100%;"><span class=""></span></span><br /><br /><span style="font-size:100%;">എനിക്ക് അത് ഒരു പുതിയ അറിവായിരുന്നു ഇതുവരെ കേള്‍ക്കാത്ത ഒരു ശബ്ദം എനിക്ക് വിശ്വസിക്കാന്‍ അല്പം സമയം വേണ്ടിവന്നു </span><br /><br /><span style="font-size:100%;"></span><br /><br /><span style="font-size:100%;">ഞാന്‍ പിന്നീട് അതിനേപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്റെ മനസ്സിലെ പോലീസുകാരനു ഇങ്ങിനെ ഒരു ചിന്തയുള്ളതായി അന്നുവരെ തോന്നിയിരുന്നില്ല</span><br /><br /><span style="font-size:100%;"></span><br /><br /><span style="font-size:100%;">കഴിഞ്ഞ ആഴ്ച്ച ഞാന്‍ മാത്യുവിനേ വീണ്ടും കണ്ടു </span><br /><span style="font-size:100%;">ജില്ലാഓഫീസില്‍ പോകുകയായിരുന്നു ഞാന്‍.</span><br /><span style="font-size:100%;"><span class=""></span> ബസ്സ് സ്റ്റോപ്പില്‍ നിന്നും മാത്യുവിനെ എന്റെ കാറില്‍ കയറ്റി ഞങ്ങള്‍ പലകാര്യങ്ങളും പറഞ്ഞവഴിക്ക് മാത്യു തലേദിവസത്തേ ഒരു അനുഭവം പറഞ്ഞത് എന്നേ വളരെ സ്പര്‍ശിച്ചു</span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">“ഇന്നലെ ഞാന്‍ ഒരു പ്രൈവറ്റുബസ്സില് ഈ വഴി വന്നപ്പോള്‍ മറ്റൊരു ബസ്സുകാരന് കയറി റോഡ് വിലങ്ങി പിന്നെ രണ്ടുപേരും കൂടി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി എന്റെ ശ്രീനീ തനി ചന്തഭാഷയില്‍ ഉള്ള തെറി എനിക്ക് അറച്ചുപോയി സമയം ഒന്‍പതുമണിയല്ലേ എന്തുമാത്രം കുട്ടികള്‍ ഇതിലുണ്ട് ,പിന്നെ ധാരാളം സ്ത്രീകളും ,അതിവരോര്ക്കണ്ടേ?</span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;"><span class=""></span> ആരും കുട്ടികളുടെ മുന്പില് വച്ച് ഇങ്ങനെ ഒന്നും പറയരുത്കഷ്ടമാണത് .....</span><br /><br /><span style="font-size:100%;"></span><br /><br /><span style="font-size:100%;">എന്റെ മനസ്സിലെ പഴയ ഹേഡ് അങ്ങത്തേമാരുടെ ചിത്രം പൊട്ടിത്തകരുന്നത് ഞാന്‍ അറിഞ്ഞു </span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">പകരം ഒരു വര്ണ്ണചിത്രംതെളിയുന്നു </span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">ഒരു നല്ലവനായ പോലീസുകാരന് അവിടെ പ്രഭ പരത്തി വാനോളം ഉയരുന്നു നന്മ നിറഞ്ഞവന് മാത്യു </span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">പോലീസ് എന്ന വാക്കിനു ശരിക്കും അര്‍ഹന്‍ </span><br /><span style="font-size:100%;"></span><br /><span style="font-size:100%;">pപൊളൈറ്റ് oഒബീഡിയന്റ് lലോയല്‍ l ഇന്റലിജന്റ് c കോര്‍ട്ടിയസ് e എഫിഷ്യന്റ് </span><br /><span style="font-size:100%;"><span class=""></span></span><br /><span style="font-size:100%;">ഇതിലൊക്കെ ഉപരി ഒരു നല്ല മനുഷ്യന്യും</span><div class="blogger-post-footer">വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇവിടെ ഒന്നു കുറിച്ചിട്ടുകൂടേ?</div>പാലാ ശ്രീനിവാസന്http://www.blogger.com/profile/01460387163678033477noreply@blogger.com3