Friday, September 9, 2011

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് !!!


 ജോണ്‍ അപ്പാപ്പന്റെഅസ്വസ്ഥത ഞാന്‍ യാധൃശ്ചികമായാണ് ശ്രദ്ധിച്ചത്.
സമയം 8 ആയതേയുള്ളു ഒ.പി.തുടങ്ങാന്‍ ഇനിയും അരമണിക്കൂറു കൂടി കഴിയണം.

അപ്പാപ്പന്‍ വീണ്ടും വീണ്ടും വാച്ചില്‍ നോക്കുന്നു.
മനസ് ഇവിടെയെങ്ങുമല്ല എന്ന് തോന്നിച്ചപ്പോള്‍ ഞാന്‍ അപ്പാപ്പന്റെ അടുത്തേയ്ക്ക് ചെന്നു.

"ഗുഡ് മോര്‍ണിഗ് ജോണപ്പാപ്പാ, ഇന്നെന്താ സൂചിമുനയില്‍ നില്‍ക്കുന്നതുപോലെ?
വേറെ എവിടെങ്കിലും അപ്പാപ്പൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിട്ടുണ്ടോ?"

"വേറെ അപ്പോയിന്റ് മെന്റ്  ഒന്നും അല്ല,
 9 മണിയ്ക്ക്   എന്റെ ലീലാമ്മയ്ക്ക്   കാപ്പികുടിക്കാറാകുമ്പോഴേയ്ക്കുംഎനിക്ക് അവിടെ എത്തണം,
 അത് മുടക്കാന്‍ പറ്റില്ല".

എനിക്ക് അതുകേട്ടപ്പോള്‍ ചിരിവന്നു

"അതെന്നാ അപ്പാപ്പാ, സമയത്ത് ചെന്നില്ലങ്കില്‍ ലീലാമ്മച്ചി അപ്പാപ്പനെ
ബെഞ്ചില്‍ കയറ്റി നിര്‍ത്തുമോ?"

അപ്പാപ്പന്‍ എന്നെ നോക്കി പതിവുപോലെ ആ നിഷ്കളങ്കമായ  ആ ചിരി  ചിരിച്ചു 

"അതിനുലീലാമ്മയ്ക്ക്  അറിഞ്ഞുകൂടല്ലോ ഞാനാണവളുടെ കൂടെ കാപ്പികുടിക്കുന്നതെന്ന് ."

 ജോണപ്പാപ്പന്‍ എന്താണുപറഞ്ഞുവരുന്നതെന്ന് എനിക്ക് മനസിലായില്ല . അതുമനസിലായിട്ടാണെന്നുതോന്നുന്നുഅപ്പാപ്പന്‍ കൂടുതല്‍ വിശദീകരിച്ചു

"എന്റെ ലീലാമ്മ ആശുപത്രിയിലാ, അല്‍ഷിമേഴ്സ് രോഗം ബാധിച്ച്
കഴിഞ്ഞ അഞ്ചുവര്‍ഷമായി അവള്‍ ആരേയും തിരിച്ചറിയാറില്ല."

ജോണപ്പാപ്പന്‍+85ലുള്ള ഒരു വൃദ്ധനാണ്  ലീലാമ്മച്ചി ഏതാണ്ടതിനടുത്ത് പ്രായം വരുന്ന ജോണപ്പാപ്പന്റെ നല്ലപകുതിയും.

"പക്ഷേ, എനിക്കറിയാമല്ലോ
ഞാന്‍ എന്റെ ലീലാമ്മയുടെ കൂടെയാണ്  ഭക്ഷണം കഴിക്കുന്നതെന്ന്,
ആരാണുകൂടെ എന്ന് അറിയില്ലെങ്കിലും എന്റെ ലീലാമ്മയ്ക്ക് ഒറ്റയ്ക്കാണെന്ന് തോന്നുകയുമില്ലല്ലോ അതെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍..."

ജോണപ്പാപ്പന്റെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു.
അപ്പാപ്പൻ    പോയിക്കഴിഞ്ഞിട്ടും  ആ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ഈ സ്നേഹം , അതല്ലേ ഓരോ ഭാര്യയും കിട്ടാന്‍ കൊതിക്കുന്നത്?
എന്നാല്‍ ഒരു ഭാര്യക്കും കിട്ടാതെ പോകുന്നതും!!

എന്റെ അനിയന്റെ ഭാര്യ ഡോ.ഇളമതി ഫോര്‍വേഡ് ചെയ്ത ഒരു ഇ മെയിലില്‍ നിന്നാണ്  ഞാന്‍  ജോണപ്പാപ്പന്റേയും ലീലാമ്മച്ചിയുടേയും കഥവായിക്കുന്നത്.

എന്റേയും മനസിന്  ഒരു ഭാരം പോലെ.

ജോണപ്പാപ്പനെപ്പോലെ    സ്നേഹസമ്പന്നനായ   ഒരു  ഭര്‍ത്താവും,
 ലീലാമ്മാച്ചിയേപ്പോലെ  ഭാര്യയും ഈലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ?

 സാധ്യതവളരെ കുറവാണ്,

"അഗ്നിസാക്ഷിണിയായുള്ളോരു ഭാര്യയെ സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍"

 എന്നല്ലേ പൂന്താനം ഞാനപ്പാനയില്‍ പാടിയിരിക്കുന്നത്?

പ്രേമിച്ച് വിവാഹിതരാകുന്നവരില്‍പോലും ആ പ്രേമവും സ്നേഹവും
വിവാഹത്തോടുകൂടി  അവസാനിക്കുകയാണല്ലോ  പതിവ്.

എല്ലാവര്‍ക്കും തിരക്കാണ്,
നില്‍ക്കാന്‍ സമയമില്ല, പരസ്പരം സംസാരിക്കാന്‍പോലും പോലും സമയമില്ല

ആവശ്യത്തിലധികം യാന്ത്രികത നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായി  മാറിയിരിക്കുന്നു.

ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് ഫയലിന്റെ കെട്ടുകളുമായി  വരുന്ന വലിയ ഉദ്യോഗസ്ഥര്‍ തൊട്ട് കിട്ടിയകാശിനുമുഴുവന്‍ വാറ്റുചാരായം വാങ്ങിക്കുടിച്ച് ഓടയില്‍ കിടക്കുന്നവര്‍ വരെ
ഇക്കാര്യത്തില്‍ ഒന്നുതന്നെ.

ഭര്‍ത്താക്കന്മാരെ മാത്രം പറഞ്ഞിട്ട് എന്തുകാര്യം ?
തിരക്കില്‍ ഭാര്യമാരും ഒട്ടും പുറകിലല്ല.

 ഭര്‍ത്താവിനോടൊത്ത് വിശേഷങ്ങളും പറഞ്ഞ്ചായകുടിക്കുന്നതിനേപ്പറ്റി
ചിന്തിക്കാന്‍ പോലും ഏതുഭാര്യയ്ക്കാണു താല്‍പ്പര്യം ??


"പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ ""
എന്നപുതിയപാട്ടു കേട്ടാലും

"അപ്പൂപ്പനെന്തുപറഞ്ഞാലുമമ്മൂമ്മ അപ്പടികാര്യങ്ങള്‍ ചെയ്തിരുന്നു"
എന്ന പഴയപാട്ടുകേട്ടലുംചിരിവരാത്തവരായി ആരുണ്ട്.?

  ഇങ്ങിനെഒക്കെ മതിയോ നമ്മുടെ ജീവിതം?

 ഞാന്‍ ഒന്ന് ചോദിച്ചോട്ടേ

"ഭര്‍ത്താക്കന്മാരെ,   ജോണപ്പാപ്പന്‍ ലീലാമ്മച്ചിയെ സ്നേഹിച്ചതുപോലെ
നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ സ്നേഹിക്കുന്നുവോ?

ഭാര്യമാരെ, ലീലാമ്മച്ചിയെപ്പോലെ സുഖത്തിലും ദുഖത്തിലും സ്നേഹിക്കപ്പെടുവാന്‍
നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളെ അര്‍ഹരാക്കുന്നുണ്ടോ ?

 ഇളമതി ഫോര്‍വേഡ് ചെയ്തുതന്ന ഇ മെയിലില്‍ പറയുന്നതുപോലെ


 " true love is neither physical nor romantic,
  true love is an acceptance of all,
  that is,  has been,  will be   and will not be"

 " life isn't about how to survive the storm,
    but how to dance in the rain"

   we are getting older tomorrow may be our turn !!!!

  ചിന്തിക്കുക !!!

1 comment:

Marykkutty said...

Nannayi Paranju....

Praying 4 a Hubby Like John appappan !